Latest News

വടകരയിൽ അധ്യാപകർ പ്രതിയായ ലഹരിക്കേസ്; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട്: വടകരയിൽ അധ്യാപകർ പ്രതിയായ എംഡിഎംഎ കേസിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. എസ്എസ്കെ അഡീഷണൽ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ എം കെ ഷൈൻ മോൻറെ നേതൃത്വത്തിൽ നാലംഗ സമിതി അന്വേഷിക്കും. ഇത് സംബന്ധിച്ച് എസ്എസ്കെ പ്രൊജക്ട് ഡയറക്ടർ ഉത്തരവിറക്കി. പേരാമ്പ്ര ബിആർസിയിലെ മൂന്ന് അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. പിന്നാലെ ഇവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതിനിടെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. കേസിൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കം അന്വേഷണസംഘം […]

വടകരയിൽ അധ്യാപകർ പ്രതിയായ ലഹരിക്കേസ്; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ് Read More »

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴ തുടരും; ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: കേരളത്തിൽ മൂന്ന് ദിവസം മഴ കനക്കുമെന്ന് കാലാവസ്ഥാ പ്രവചനം. നാളെയും സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ട്. നാളെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റന്നാൾ 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കാനാണ് സാധ്യത. ജൂലൈ 30 ന് ഇടുക്കി, എറണാകുലം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജൂലൈ 31ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴ തുടരും; ഓറഞ്ച് അലേർട്ട് Read More »

‘രക്തസാക്ഷിഫണ്ട് കള്ളനെന്ന പ്രചാരണം നടത്തി വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചു’; വി കുഞ്ഞികൃഷ്‌ണനെതിരെ ഹർജി

കണ്ണൂർ: പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജിയുമായി എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ടി ഐ മധുസൂദനൻ ഹൈക്കോടതിയിൽ. വി കുഞ്ഞികൃഷ്‌ണൻ വ്യാജപ്രചാരണം നടത്തിയാണ് തന്നെ തോൽപ്പച്ചതെന്നാണ് ഹർജി. രേഖകളോ തെളിവോ ഇല്ലാതെ രക്തസാക്ഷി ഫണ്ട് കള്ളനെന്ന പ്രചാരണം നടത്തി വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.പയ്യന്നൂരിൽ ടി ഐ മധുസൂദനൻ കനത്ത തിരിച്ചടിയാണ് നേരിട്ടത്. സ്വന്തം ബൂത്തിൽ പോലും മധുസൂദനൻ പിന്നിൽപ്പോയിയിരുന്നു. 106-ാം നമ്പർ ബൂത്തിൽ വി കുഞ്ഞികൃഷ്‌ണന് 292 വോട്ടുകൾ ലഭിച്ചപ്പോൾ ടി ഐ മധുസൂദനന് ലഭിച്ചത് 207

‘രക്തസാക്ഷിഫണ്ട് കള്ളനെന്ന പ്രചാരണം നടത്തി വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചു’; വി കുഞ്ഞികൃഷ്‌ണനെതിരെ ഹർജി Read More »

‘യുഡിഎഫ് അധികാരത്തിലെത്തിയതോടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ വേഗം കുറഞ്ഞു’; വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

വയനാട് പുനരധിവാസത്തില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വേഗം കുറഞ്ഞു എന്നാണ് വിമര്‍ശനം. യുഡിഎഫ് അധികാരമേറ്റ് 70 ദിവസം കഴിഞ്ഞിട്ടും 9 വീടുകളുടെ വാര്‍പ്പ് മാത്രമാണ് പൂര്‍ത്തിയായതെന്നും അനാവശ്യ സ്ഥലംമാറ്റവും ഏകോപനം ഇല്ലായ്മയും പദ്ധതിയെ ബാധിച്ചെന്നും പിണറായി വിജയന്‍ പറഞ്ഞു. 149 കുടുംബങ്ങള്‍ ഇനിയും വീടിനായി കാത്തിരിക്കുകയാണെന്നും ടൗണ്‍ഷിപ്പ് നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ദുരന്തബാധിതരെ ഒരിക്കലും ഒറ്റയ്ക്കാക്കില്ലെന്ന് ഉറച്ച

‘യുഡിഎഫ് അധികാരത്തിലെത്തിയതോടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ വേഗം കുറഞ്ഞു’; വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് Read More »

പുനർജനി കേസിൽ മുഖ്യമന്ത്രി വി ഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്

തിരുവനന്തപുരം: പുനർജനി കേസിൽ മുഖ്യമന്ത്രി വി ഡി സതീശന് ക്ലീൻ ചിറ്റ്. വിഡി സതീശന് എതിരെയുള്ള കേസ് അവസാനിപ്പിക്കുന്നതായി അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. വി ഡി സതീശനെതിരെ തെളിവില്ലെന്നും വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത് രാഷ്ട്രീയപ്രേരിതമാണെന്നും ചെന്നിത്തല പറഞ്ഞു. വിജിലൻസ് പരിശോധനയിൽ തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഈ സാഹചര്യത്തിൽ കേസിൽ നിന്നും വി ഡി സതീശനെ ഒഴിവാക്കണമെന്ന് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

പുനർജനി കേസിൽ മുഖ്യമന്ത്രി വി ഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ് Read More »

കൈ കാണിച്ചപ്പോൾ കാർ നിർത്താതെ പോയി; ലഹരിക്കടത്ത് ആരോപിച്ചു വിദ്യാർഥിയെ പൊലീസ് മർദിച്ചെന്ന് പരാതി

ഹരിപ്പാട് പരിശോധനയ്ക്കായി വാഹനം നിർത്താതിരുന്നതിൻ്റെ പേരിൽ കസ്‌റ്റഡിയിലെടുത്ത നഴ്‌സിങ് വിദ്യാർഥിയെ ലഹരിക്കടത്ത് ആരോപിച്ചു പൊലീസ് മർദിച്ചതായി പരാതി. ബെംഗളൂരുവിൽ രണ്ടാംവർഷ നഴ്സ‌ിങ് വിദ്യാർഥിയായ പായിപ്പാട് പുത്തൻ പറമ്പിൽ മുഹമ്മദ് യാസിൻ (20) പൊലീസ് മർദനത്തെത്തുടർന്ന് 3 ദിവസം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്നു പിതാവ് അബ്‌ദുൽ ഖാദർ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ജില്ലാ പൊലീസ് മേധാവി എന്നിവർക്കു പരാതി നൽകി. എന്നാൽ വാഹനത്തിൽ അനധികൃത മോഡിഫിക്കേഷൻ വരുത്തിയതിനും അശ്രദ്ധമായി ഓടിച്ചതിനുമാണു കസ്‌റ്റഡിയിലെടുത്തതെന്നും മർദിച്ചിട്ടില്ലെന്നുമാണു വീയപുരം പൊലീസിന്റെ

കൈ കാണിച്ചപ്പോൾ കാർ നിർത്താതെ പോയി; ലഹരിക്കടത്ത് ആരോപിച്ചു വിദ്യാർഥിയെ പൊലീസ് മർദിച്ചെന്ന് പരാതി Read More »

വൃദ്ധസദനങ്ങൾ എന്ന പേര് ഇനിയില്ല; ‘സ്നേഹാലയം’ എന്നു മാറ്റി സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് ‘സ്നേഹാലയം’ എന്ന് മാറ്റി സർക്കാർ. ഇതുസംബന്ധിച്ച ഉത്തരവ് സാമൂഹ്യനീതി വകുപ്പ് പുറത്തിറക്കി. ഇനി വൃദ്ധസദനങ്ങൾ എന്ന പേര് ഉണ്ടാകില്ല. മനുഷ്യാവകാശ കമ്മീഷൻ നിർദേശം കണക്കിലെടുത്താണ് നടപടി.ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ എല്ലാ രേഖകളിലും പുതിയ പേര് രേഖപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. കൂടാതെ, ‘വൃദ്ധസദനം’ എന്ന പേര് പൊതുപ്രയോഗത്തിൽ നിന്നും ഒഴിവാക്കുന്നതിനായി ആവശ്യമായ ബോധവൽക്കരണം നൽകാനും കമ്മീഷൻ ഉത്തരവിട്ടു. നെയിം ബോർഡുകൾ, ഔദ്യോഗിക വെബ്സൈറ്റുകൾ, പ്രസിദ്ധീകരണങ്ങൾ, പൊതുജനങ്ങൾ ഉപയോഗിക്കുന്ന മറ്റ് രേഖകൾ എന്നിവയിലെല്ലാം പേരുമാറ്റം

വൃദ്ധസദനങ്ങൾ എന്ന പേര് ഇനിയില്ല; ‘സ്നേഹാലയം’ എന്നു മാറ്റി സർക്കാർ ഉത്തരവ് Read More »

ശബരിമലയിൽ മിൽമയുടെ വ്യാജ നെയ്യ്; മിൽമ ഉദ്യോഗസ്ഥരെ ദേവസ്വം ജീവനക്കാർ സഹായിച്ചുവെന്ന് കണ്ടെത്തൽ

പത്തനംതിട്ട: ശബരിമലയിൽ മിൽമയുടെ വ്യാജ നെയ്യ് എത്തിക്കാൻ മിൽമ ഉദ്യോഗസ്ഥരെ ദേവസ്വം ജീവനക്കാർ സഹായിച്ചുവെന്ന് കണ്ടെത്തൽ. ദേവസ്വം ബോർഡിൽ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ പദവി വഹിച്ചയാളാണ് ഇടനിലക്കാരനായി പ്രവർത്തിച്ചത്. ഇത് സംബന്ധിച്ച് ദേവസ്വം ബോർഡ് ഭരണസമിതിക്കും മിൽമ ഭരണസമിതിക്കും വിവരം ലഭിച്ചെങ്കിലും അന്വേഷണത്തിന് തയ്യാറായില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ദേവസ്വം വിജിലൻസിന്റെറെ പ്രാഥമിക റിപ്പോർട്ടിലാണ് ക്രമക്കേട് അക്കമിട്ട് നിരത്തുന്നത്. ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാട് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. മിൽമ ജീവനക്കാരെ ഉദ്യോഗസ്ഥർ സഹായിച്ചുവെന്ന പ്രാഥമിക നിഗമനത്തിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ

ശബരിമലയിൽ മിൽമയുടെ വ്യാജ നെയ്യ്; മിൽമ ഉദ്യോഗസ്ഥരെ ദേവസ്വം ജീവനക്കാർ സഹായിച്ചുവെന്ന് കണ്ടെത്തൽ Read More »

10 ചോദ്യങ്ങൾ ഒഴിവാക്കിയത് ഒന്നാം റാങ്കുകാരനെ സഹായിക്കാനെന്ന് കണ്ടെത്തൽ, 90 പരീക്ഷകളെ കുറിച്ച് പരാതി; പിഎസ്‌സി ഉദ്യോഗസ്ഥരെ ഉടൻ ചോദ്യംചെയ്യും

തിരുവനന്തപുരം: പി എസ് സി കേസിൽ അന്വേഷണ സംഘം വിപുലീകരിക്കും. എസ് ഐ ടിക്ക് ലഭിച്ചത് 90 പരീക്ഷകൾ സംബന്ധിച്ച പരാതികളാണ്. ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ കൂടുതൽ അന്വേഷണത്തിന് എസ് ഐ ടി തീരുമാനിച്ചു. പി എസ് സി ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യും. ക്രമക്കേടിൽ പങ്കുള്ളവരെ കുറിച്ച് കൃത്യമായ വിവരങ്ങൾ എസ് ഐ ടിക്ക് ലഭിച്ചു. നോട്ടീസ് നൽകി വിളിച്ചു വരുത്തിയാകും ചോദ്യം ചെയ്യൽ. ആസൂത്രിത ഗൂഢാലോചന നടന്നു എന്ന കണ്ടെത്തലിലാണ് എസ് ഐ

10 ചോദ്യങ്ങൾ ഒഴിവാക്കിയത് ഒന്നാം റാങ്കുകാരനെ സഹായിക്കാനെന്ന് കണ്ടെത്തൽ, 90 പരീക്ഷകളെ കുറിച്ച് പരാതി; പിഎസ്‌സി ഉദ്യോഗസ്ഥരെ ഉടൻ ചോദ്യംചെയ്യും Read More »

വേറ്റുമ്മൽ രതീഷ് വധക്കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ; പിടിയിലായത് 25 വർഷത്തിന് ശേഷം

കണ്ണൂർ: 25 വർഷമായി പോലിസിനെ വെട്ടിച്ച് ഒളിവിലിരുന്ന കൊലക്കേസ് പ്രതി ഒടുവിൽ കണ്ണൂർ സിറ്റി പോലിസിൻ്റെ വലയിൽ. 2001-ൽ നടന്ന വേറ്റുമ്മൽ രതീഷ് വധക്കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കതിരൂർ സ്വദേശി സി എച്ച് അഷ്റഫിനെയാണ് (58) പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 2001 ഡിസംബർ 11നാണ് പാനൂർ പോലിസ് സ്റ്റേഷൻ പരിധിയിലെ വേറ്റുമ്മലിൽ വെച്ച് രതീഷിനെ ഒരു സംഘം അക്രമിച്ചത്. ബോംബെറിഞ്ഞ ശേഷം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ വച്ച് രതീഷ് മരിച്ചു. സിഎച്ച് അഷ്റഫൊഴികെയുള്ള പത്ത് പ്രതികളെ

വേറ്റുമ്മൽ രതീഷ് വധക്കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ; പിടിയിലായത് 25 വർഷത്തിന് ശേഷം Read More »

Scroll to Top