Latest News

20 വർഷത്തിനുശേഷം ജന്മനാട്ടിൽ തിരിച്ചെത്തി അബ്ദുൾ റഹീം

20 വർഷത്തെ തടവിന് ശേഷം സൗദി ജയിലിൽ നിന്ന് മോചിതനായ അബ്ദുൾ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി. ഏഴരയോടെയാണ് വിമാനം കരിപ്പൂരിലെത്തിയത്. സൗദി സമയം രാത്രി 11.55 ന് റിയാദിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ എക്സ്പസ്സിലാണ് റഹീം നാട്ടിലേക്ക് തിരിച്ചത്. മടക്കയാത്രയിൽ പവർ ഓഫ് അറ്റോണി ആയിരുന്ന സിദ്ധീഖ് തുവൂരും റഹീമിനൊപ്പം ഉണ്ടായിരുന്നു. ജയിൽ ഉദ്യോഗസ്ഥരാണ് റഹീമിനെ എയർപോർട്ടിൽ എത്തിച്ച് എമിഗ്രേഷൻ ഉൾപ്പടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. റഹീമിൻറെ മോചനത്തിനായി 34 കോടി രൂപയാണ് ലോക മലയാളികൾ […]

20 വർഷത്തിനുശേഷം ജന്മനാട്ടിൽ തിരിച്ചെത്തി അബ്ദുൾ റഹീം Read More »

SIR ശരിവെച്ച് സുപ്രീംകോടതി; പൗരത്വ നിർണ്ണയവുമായി യാതൊരു ബന്ധവുമില്ലെന്ന് വിധി

തീവ്ര വോട്ടർ പട്ടികാ പരിഷ്കരണം ശരിവെച്ച് സുപ്രീംകോടതിയുടെ നിർണായക വിധി. എസ്ഐആറിന് പൗരത്വ നിർണ്ണയവുമായി യാതൊരു ബന്ധവുമില്ലെന്ന് സുപ്രിംകോടതി. വോട്ടർ പട്ടികയുടെ കൃത്യത പുനഃസ്ഥാപിക്കുക എന്ന ഭരണഘടനാപരമായ ഉദ്ദേശ്യത്തോടെയാണ് എസ്ഐആർ നടത്തിയത്. നഷ്ടമാകുന്നത് വോട്ടവകാശം മാത്രം. വോട്ടർ പട്ടികയിലെ ഒഴിവാക്കലുകൾ നിയമവിരുദ്ധമല്ല. വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയാൽ ഇന്ത്യൻ പൗരൻ അല്ലാതെ ആകുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.പ്രക്രിയയിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമപരമായ അധികാരങ്ങൾക്ക് മറികടന്നുവെന്ന് പറയാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എസ്ഐആർ നിയമപരമായി സാധുതയുള്ളതിനാൽ ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമല്ലെന്ന് കോടതി പറഞ്ഞു.

SIR ശരിവെച്ച് സുപ്രീംകോടതി; പൗരത്വ നിർണ്ണയവുമായി യാതൊരു ബന്ധവുമില്ലെന്ന് വിധി Read More »

കണ്ണൂരിലെയും കോഴിക്കോട്ടെയും ഇഡി പരിശോധന അവസാനിച്ചു; രേഖകൾ കണ്ടെത്താനായില്ലെന്ന് സൂചന; കൂവി വിളിച്ച് പ്രവർത്തകർ

കണ്ണൂർ: സിഎംആർഎൽ- എക്‌സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിലും മുഹമ്മദ് റിയാസിൻ്റെ കോട്ടൂളിയിലെ വീട്ടിലും നടന്ന ഇഡി പരിശോധന അവസാനിച്ചു. രാവിലെ 8.30 മണിയോടെ ആരംഭിച്ച പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്താനായില്ലെന്ന് പറയുന്നു. ഇഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങുമ്പോൾ കൂവി വിളിച്ച് സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു. വീടിന് മുന്നിൽ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞുവെച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. മാസപ്പടി കേസിൽ അന്വേഷണത്തിനുള്ള തടസ്സം ഹൈക്കോടതി നീക്കിയതിന് പിന്നാലെയാണ്

കണ്ണൂരിലെയും കോഴിക്കോട്ടെയും ഇഡി പരിശോധന അവസാനിച്ചു; രേഖകൾ കണ്ടെത്താനായില്ലെന്ന് സൂചന; കൂവി വിളിച്ച് പ്രവർത്തകർ Read More »

ലങ്കാടി റഫറി കോച്ചസ് സെമിനാർ സംഘടിപ്പിച്ചു

പയ്യാവൂർ :ലങ്കാടി അസോസിയേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ ലങ്കാടി റഫറിമാരുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും പുതിയ നിയമങ്ങൾ മനസ്സിലാക്കുന്നതിനുമായി രണ്ട് ദിവസത്തെ റഫറി കോച്ചസ് സെമിനാറും റഫറി ക്ലിനിക്കും സംഘടിപ്പിച്ചു. നിയമ പരിശീലനം, സിഗ്നലുകൾ, തീരുമാനങ്ങൾ എന്നിവയിൽ വിദഗ്ധ പരിശീലനം നൽകി. ശ്രീകണ്ഠപുരത്ത് വെച്ച് നടന്ന പരിപാടി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബേബി ജോസഫ് ഉദ്ഘാടനം ചെയ്തു. പരിശീലന ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ ലങ്കാടി സംസ്ഥാന പ്രസിഡണ്ട് മനോജ് പള്ളിക്കര വിതരണം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി

ലങ്കാടി റഫറി കോച്ചസ് സെമിനാർ സംഘടിപ്പിച്ചു Read More »

അബ്ദുൽ റഹീമിന്റെ ജയിൽ മോചനം: വലിയ പെരുന്നാളിന് നാട്ടിലെത്തിയേക്കും; പ്രതീക്ഷയിൽ കുടുംബം

റിയാദ്: സൗദി ബാലൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയാദിൽ ജയിലായിരുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൽ റഹീം ഉടൻ നാട്ടിലെത്തും. എമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിലാണ്. വലിയ പെരുന്നാളിന് മുമ്പ് റഹീം നാട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഇന്നലെയാണ് റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചത്. രാജ്യം വിടാനുള്ള എമിഗ്രേഷൻ നടപടികളാണ് ഇനി പൂർത്തിയാക്കാനുള്ളത്. അബ്ദുൽ റഹീമിൻ്റെ 20 വർഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. മരിച്ച ബാലൻ്റെ കുടുംബത്തിന് ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കിയിരുന്നു. മറ്റ് വകുപ്പുകളിൽ

അബ്ദുൽ റഹീമിന്റെ ജയിൽ മോചനം: വലിയ പെരുന്നാളിന് നാട്ടിലെത്തിയേക്കും; പ്രതീക്ഷയിൽ കുടുംബം Read More »

ഒൻപത് വർഷത്തിന് ശേഷം സംസ്ഥാനത്ത് വീണ്ടും മണൽവാരലിന് റവന്യൂ വകുപ്പിന്റെ അനുമതി

സംസ്ഥാനത്ത് വീണ്ടും നദികളിൽ നിന്നുള്ള മണൽവാരലിന് വഴിയൊരുങ്ങുന്നു. ഇൻസ്റ്റിറ്റൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സമർപ്പിച്ച പ്രവർത്തന നടപടി ക്രമത്തിന് റവന്യൂ വകുപ്പ് അംഗീകാരം നൽകി. ഒൻപത് വർഷത്തിന് ശേഷമാണ് അനുമതി നൽകിയിരിക്കുന്നത്. സാൻഡ് ഓഡിറ്റിങ്ങിൽ 11 ജില്ലകളിലായി ഒഴുകുന്ന 17 നദികളിൽ നിന്ന് മണൽ വാരാനാണ് ശുപാർശ. 2016 ന് ശേഷം സംസ്ഥാനത്ത് നദികളിൽ നിന്ന് മണൽ വാരിയിട്ടില്ല. മണൽ വാരുന്നതുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക അനുമതി നിബന്ധനകൾ ഏർപ്പെടുത്തിയത് 2016ലാണ്. തുടർന്ന് മാറ്റിയ കേന്ദ്ര

ഒൻപത് വർഷത്തിന് ശേഷം സംസ്ഥാനത്ത് വീണ്ടും മണൽവാരലിന് റവന്യൂ വകുപ്പിന്റെ അനുമതി Read More »

കർണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റിൽ

കർണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റിൽ. പയ്യന്നൂർ വിൽപനക്കിടെ കർണ്ണാടക മദ്യശേഖരവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. രാമന്തളി കുന്നരു നീലകരച്ചാൽ സ്വദേശി സി എം മധുസൂദനനെ (28) യാണ് റേഞ്ച് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ട‌ർ കെ.പി.മധുസൂദനനും സംഘവും അറസ്റ്റു ചെയ്തത് .ഇന്നലെ വൈകുന്നേരം 4 മണിക്ക് നീല കരച്ചാലിൽ വെച്ചാണ് 120 പാക്കറ്റ് (10. 800ലിറ്റർ) കർണ്ണാടക മദ്യവുമായി യുവാവ് പിടിയിലായത്‌. റെയ്‌ഡിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ ശ്രീനിവാസൻ പി വി, സുരേഷ് ബാബു

കർണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റിൽ Read More »

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കോടികൾ വിലയുള്ള അമുല്യവസ്തുക്കൾ കാണാതായി

തിരുവനന്തപുരം : തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കോടികൾ വിലയുള്ള അമൂല്യവസ്തുക്കൾ കാണാതായി. ക്ഷേത്രത്തിലെ കാണിക്കയായി ഏകദേശം 78 ഗ്രാം സ്വർണ്ണക്കട്ടികളും നാണയങ്ങളുമാണ് കാണാതായത്. സ്വർണ്ണ വിളക്ക് അറ്റകുറ്റപ്പണികൾക്കായി മാറ്റിയെങ്കിലും, അത് പിന്നീട് കാണാതായി. പകരം ഔദ്യോഗിക രേഖകളില്ലാതെ വെള്ളി വിളക്ക് സ്ഥാപിച്ചു. “വൈര നമ” എന്ന ആഭരണം ആറ് മാസമായി കാണാനില്ല. ക്ഷേത്രത്തിൽ ഗുരുതര സുരക്ഷാ വീഴ്ചകൾ ഉണ്ടായെന്ന് അറിയിച്ച് സംസ്ഥാന പൊലീസ് മേധാവി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിന്റെ പകർപ്പും പുറത്തുവന്നു.

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കോടികൾ വിലയുള്ള അമുല്യവസ്തുക്കൾ കാണാതായി Read More »

CMRL-എക്സാലോജിക് കേസ്; പിണറായി വിജയന്റെ വീട്ടിൽ അടക്കം 12 ഇടങ്ങളിൽ ഇഡി റെയ്ഡ്

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ അടക്കം വിവിധ ഇടങ്ങളിൽ എൻഫോഴ്സസ്മെന്റ് ഡയറക്ട്രേറ്റ് പരിശോധന. പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലേയും വീട്ടിലും കൊച്ചിയിലെ സിഎംആർഎൽ ഓഫീസിലും വീണാ വിജയൻ്റെ ബെംഗളൂരുവിലെ ഓഫീസിലും മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടുളിയിലെ വീട്ടിലും സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ വീട്ടിലും അടക്കം പന്ത്രണ്ടിടങ്ങളിലാണ് ഇ ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. കേസിൽ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന്

CMRL-എക്സാലോജിക് കേസ്; പിണറായി വിജയന്റെ വീട്ടിൽ അടക്കം 12 ഇടങ്ങളിൽ ഇഡി റെയ്ഡ് Read More »

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം, പരീക്ഷയെഴുതിയത് 4.25 ലക്ഷം വിദ്യാർത്ഥികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.97 ആണ് വിജയ ശതമാനം. വിജയശതമാനത്തിൽ മുൻ വർഷത്തേതിൽ നിന്ന് നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 0.16 ശതമാനമാണ് കൂടുതൽ. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 72.49 ശതമാനമാണ് വിജയം. കഴിഞ്ഞവർഷത്തേക്കാൾ കൂടുതലാണിത്. ഹയർസെക്കൻഡറി വിഭാഗത്തിൽ 1990 സ്കൂളുകളിൽ 372423 പേർ പരീക്ഷ എഴുതി. ഇതിൽ 290398 പേർ ഉപരിപഠനത്തിന് യോ ഗ്യത നേടി. 68.41ശതമാനം ആൺകുട്ടികൾ ആണ് പരീക്ഷ എഴുതിയത്. 86.89 ശതമാനം പെൺകുട്ടികളും പരീക്ഷ എഴുതി.സയൻസ് ഗ്രൂപ്പ് –

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം, പരീക്ഷയെഴുതിയത് 4.25 ലക്ഷം വിദ്യാർത്ഥികൾ Read More »

Scroll to Top