Latest News

‘ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’; ഗൺമാൻ ഉൾപ്പെടെ 5 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ കെഎസ്‌യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഗൺമാൻ അനിൽകുമാർ. പൊലീസുകാരായ എസ് സന്ദീപ്, അരുൺ, വിപിൻ, ഷൈജു എന്നിവർക്കാണ് സസ്പെൻഷൻ. ഡിജിപി ഉടൻ ഇതുസംബന്ധിച്ച ഉത്തരവിറക്കും. ഗുരുതരമായ ചട്ടലംഘനമാണ് ഉണ്ടായതെന്നും ശക്തമായ വകുപ്പുതല നടപടി വേണമെന്നും എസ്ഐടി ശുപാർശ ചെയ്‌തിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ വധശ്രമം ഉൾപ്പെടെയുളള വകുപ്പുകൾ ചുമത്താനും തീരുമാനമായിട്ടുണ്ട്. ഗൺമാൻ അനിൽകുമാറും സുരക്ഷാ ഉദ്യോഗസ്ഥനായ എസ് സന്ദീപും ആലപ്പ […]

‘ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’; ഗൺമാൻ ഉൾപ്പെടെ 5 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ Read More »

ഷുഹൈബ് വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: ഷുഹൈബ് വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തു. ആകാശ് തില്ലങ്കേരി അടക്കം 17 പ്രതികളുടെ ജാമ്യം ആയിരുന്നു ഇന്നലെ റദ്ദാക്കിയത്. തലശ്ശേരി അഡിഷണൽ സെഷൻസ് കോടതി ഉത്തരവ് ആണ് റദ്ദാക്കിയത്. വിചാരണ നടപടികളുമായി സഹകരിക്കാത്തതിനെ തുടർന്നാണ് ജഡ്‌ജ് റൂബി കെ ജോസ് പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നത്. ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.കഴിഞ്ഞ 18നാണ് കേസിൽ വിചാരണ തുടങ്ങിയത്. ഒന്നാം സാക്ഷി റിയാസിനെ വിസ്തരിച്ചത് നിയമപരമായി നിലനിൽക്കില്ലെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചെങ്കിലും

ഷുഹൈബ് വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിന് ഹൈക്കോടതി സ്റ്റേ Read More »

കണ്ണൂർ പൈസക്കരിയിൽ വാഹനാപകടം; കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കണ്ണുർ പൈസക്കരി ടൗണിലുണ്ടായ വാഹനാപകടത്തിൽ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം.കുടിയാന്മല പൊന്മലയിലെ തട്ടുകുന്ന് തേവരയിൽ ആൽബിൻ ടി. വിത്സൺ (19) ആണ് മരിച്ചത്. പൈസക്കരി ദേവമാതാ ആർട്ട് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബിസിഎ വിദ്യാർഥിയാണ് ആൽബിൻ. ചൊവ്വ രാവിലെ പത്തോടെ ബൈക്കിൽ കോളജിലേക്ക് വരുമ്പോൾ ടോറസ് ലോറിയുടെ അടിയിൽപെട്ടാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പയ്യാവൂർ പോലീസും ഇരിട്ടി ഫയർ ഫോഴ്സും സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു

കണ്ണൂർ പൈസക്കരിയിൽ വാഹനാപകടം; കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം Read More »

അഴിമതി തടയാൻ പുതിയ കർമപദ്ധതി; ഓപ്പറേഷൻ സീറോയുമായി സർക്കാർ

അഴിമതി തടയാൻ പുതിയ കർമപദ്ധതിയുമായി സംസ്ഥാന സർക്കാർ. ഓപ്പറേഷൻ തൂഫാന് പിന്നാലെ അഴിമതി തടയാൻ ഓപ്പറേഷൻ സീറോ വരുന്നു. പദ്ധതിയുടെ രൂപരേഖ വിജിലൻസ് മേധാവി തയാറാക്കി. എഐ ഉപയോഗിച്ച് സർക്കാർ ഓഫീസുകൾ പൂർണ നിരീക്ഷണത്തിലാക്കും.  (Government launches Operation Zero)പൊതുപ്രവർത്തകരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും അഴിമതി തടയുകയാണ് ഈ കർമ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജൂൺ ഒന്നുമുതലാണ് ഓപ്പറേഷൻ തൂഫാൻ ദ നർക്കോ ഹണ്ട് എന്ന പേരിലുള്ള ലഹരിവിരുദ്ധ നടപടികളിലേക്ക് പൂർണ്ണ തോതിൽ സർക്കാർ കടക്കുക. മയക്കുമരുന്ന് പ്രചരണം

അഴിമതി തടയാൻ പുതിയ കർമപദ്ധതി; ഓപ്പറേഷൻ സീറോയുമായി സർക്കാർ Read More »

ശബരിമല സ്വർണക്കവർച്ച കേസ്: തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി; അന്വേഷണ സംഘത്തിന് വിമർശനം

കൊച്ചി: ശബരിമല സ്വർണക്കവർച്ച കേസിൽ അന്വേഷണ സംഘത്തിന് വിമർശനം. തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്നും ഹൈക്കോടതി അറിയിച്ചു. സർക്കാരിന്റെ അപ്പീലിലാണ് ഹൈക്കോടതിയുടെ വാക്കാൽ പരാമർശം ഉണ്ടായിരിക്കുന്നത്. തുടർന്ന് സർക്കാർ അപ്പീൽ ബുധനാഴ്ച്ചത്തേക്ക് മാറ്റി.തന്ത്രി കണ്ഠരര് രാജീവർക്ക് കേസ് അന്വേഷണ ഘട്ടത്തിൽ തന്നെ കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്‌താണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. തന്ത്രിയുടെ ജാമ്യം റദ്ദാക്കണം എന്നുള്ളതാണ് ആവശ്യം. മാത്രമല്ല, ജാമ്യ ഉത്തരവിൽ തന്ത്രിക്കെതിരെ തെളിവുകളുടെ ഒരു കണിക പോലുമില്ല എന്ന

ശബരിമല സ്വർണക്കവർച്ച കേസ്: തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി; അന്വേഷണ സംഘത്തിന് വിമർശനം Read More »

സര്‍ക്കാര്‍ ആശുപത്രികളില്‍ ഒ.പികളില്‍ കുടിവെള്ളം,? ഒരു മാസത്തെ മരുന്ന്, ജീവനക്കാരുടെ പെരുമാറ്റം നിരിക്ഷിക്കാന്‍ ക്യാമറ

സര്‍ക്കാര്‍ ആശുപത്രികള്‍ കൂടുതല്‍ രോഗീ സൗഹൃദമാക്കുന്നതിനുള്ള നടപടിയുമായി സര്‍ക്കാര്‍. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി കെ.മുരളീധരന്‍ നടത്തിയ ചര്‍ച്ചയിലാണിത്. ഒ.പികളില്‍ ഡോക്ടറെ കാണാന്‍ കാത്തിരിക്കുന്ന സമയത്ത് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചു എല്ലാ ആശുപത്രി ഫാര്‍മസിയില്‍ നിന്നും ഡോക്ടറുടെ കുറിപ്പടി അനുസരിച്ച് ആവശ്യമെങ്കില്‍ ഒരു മാസത്തെ മരുന്ന് ലഭ്യമാക്കും. തുടര്‍ച്ചയായി കഴിക്കേണ്ട മരുന്നുകള്‍ നിശ്ചിത കാലാവധി വരെ ഡോക്ടറെ വീണ്ടും കാണാതെ കൊടുക്കണമെന്നും നിര്‍ദ്ദേശിച്ചു. ആശുപത്രികളിലെ എല്ലാ കൗണ്ടറുകളിലും ഒരാഴ്ചയ്ക്കുള്ളില്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ ഒ.പികളില്‍ കുടിവെള്ളം,? ഒരു മാസത്തെ മരുന്ന്, ജീവനക്കാരുടെ പെരുമാറ്റം നിരിക്ഷിക്കാന്‍ ക്യാമറ Read More »

കഴുത്തിൽ കയർ കുരുക്കി കല്ലുകെട്ടിയ നിലയിൽ കായലിൽ വയോധികയുടെ മൃതദേഹം

ആലപ്പുഴ: കായംകുളം കനകക്കുന്നിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. കായലിലാണ് മൃതദേഹം കണ്ടെത്തിയത്. കനകക്കുന്ന് ജെട്ടിക്ക് സമീപം ഇന്ന് പുലർച്ചെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. കണ്ടല്ലൂർ സ്വദേശിയായ തങ്കമ്മ(80)യെ ഇന്നലെ മുതൽ കാണാനില്ലെന്ന പരാതി കനകക്കുന്ന് പൊലീസ് സ്റ്റേഷനിൽ ലഭിച്ചിരുന്നു. പൊലീസും ഫയർഫോഴ്സു‌ം ചേർന്ന് മൃതദേഹം കരയ്ക്കടിപ്പിച്ചു. കഴുത്തിൽ കയർ കുരുക്കി കല്ലുകെട്ടിയ നിലയിലാണ് മൃതദേഹം കായലിൽ നിന്ന് കണ്ടെത്തിയത്. വയോധികയുടെ മരണം കൊലപാതകമാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹത്തിൽ വസ്ത്രങ്ങൾ ഇല്ലയെന്നതും കഴുത്തിൽ കയർ കുരുക്കി

കഴുത്തിൽ കയർ കുരുക്കി കല്ലുകെട്ടിയ നിലയിൽ കായലിൽ വയോധികയുടെ മൃതദേഹം Read More »

പ്ലസ് ടു പരീക്ഷാഫലം ഇന്ന്; വൈകിട്ട് മൂന്നിന് മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിക്കും

സംസ്ഥാനത്തെ ഹയർസെക്കണ്ടറി (പ്ലസ് ടു) പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ട് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനാണ് ഫലപ്രഖ്യാപനം നടത്തുക. പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് പരീക്ഷകൾ റദ്ദാക്കേണ്ടി വന്ന ഗൾഫ് മേഖലകളിലെ ഫലപ്രഖ്യാപനവും ഇതോടൊപ്പം ഉണ്ടാകും. മന്ത്രിയായി ചുമതലയേറ്റ ശേഷം എൻ. ഷംസുദ്ദീൻ നടത്തുന്ന ആദ്യ പരീക്ഷാ ഫലപ്രഖ്യാപനമാണിത്. 4.52 ലക്ഷം വിദ്യാർഥികളാണ് ഫലത്തിനായി കാത്തിരിക്കുന്നത്. പിആർഡിയുടെ ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പിലൂടെയും സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും വിദ്യാർഥികൾക്ക് ഫലം ലഭ്യമാകും. www.results.hse.kerala.gov.in, www.prd.kerala.gov.in,

പ്ലസ് ടു പരീക്ഷാഫലം ഇന്ന്; വൈകിട്ട് മൂന്നിന് മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിക്കും Read More »

ആംബുലൻസിൽ ബീക്കൺ ലൈറ്റിട്ട് ലഹരി കടത്തൽ; തൃശ്ശൂരിൽ രണ്ട് പേർ പിടിയിൽ

തൃശ്ശൂർ: ആംബുലൻസിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. വെട്ടിക്കൽ സ്വദേശി ഫെയ്ത്‌ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരാണ് പിടിയിലായത്. 280 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പൊലീസ് പിടികൂടിയത്. പാലക്കാട്- തൃശ്ശൂർ അതിർത്തിയായ വാണിയംപാറയിലാണ് സംഭവം. ബീക്കൺ ലൈറ്റ് ഇട്ട ആംബുലൻസിലായിരുന്നു എംഡിഎംഎ കടത്തിയത്. തൃശ്ശൂർ,കുന്നംകുളം ഡിവിഷൻ പൊലീസ് സംഘമാണ് ആംബുലൻസിലെ എംഡിഎംഐ കടത്ത് പിടികൂടിയത്. ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യത്തെ മയക്കുമരുന്ന് വേട്ടയാണ് തൃശ്ശൂരിൽ നടന്നത്. ബെംഗളൂരുവിൽ നിന്നു കൊണ്ടുവന്ന ലഹരി മരുന്നാണ്

ആംബുലൻസിൽ ബീക്കൺ ലൈറ്റിട്ട് ലഹരി കടത്തൽ; തൃശ്ശൂരിൽ രണ്ട് പേർ പിടിയിൽ Read More »

ഹരിപ്പാട് വയറുവേദനയ്ക്ക് ചികിത്സയ്ക്ക് എത്തിയ 19 കാരി പ്രസവിച്ചു; കുഞ്ഞിനെ ശുചിമുറിയുടെ ജനലിലൂടെ വലിച്ചെറിഞ്ഞു

ആലപ്പുഴ: നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. അവിവാഹിതയായ പത്തൊൻപതുകാരിയാണ് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ചത്. ശേഷം ജനലിലൂടെ വലിച്ചെറിയുകയായിരുന്നു. നവജാത ശിശുവിന് പരിക്കുകളില്ല. ആരോഗ്യവതിയാണെന്ന് ഡോക്ടർമാർ അറിയിച്ചു. അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുഞ്ഞിനെ ന്യൂ ബോൺ ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വയറുവേദന എന്ന് പറഞ്ഞാണ് പെൺകുട്ടി ആശുപത്രിയിൽ എത്തിയത്. പിതാവും സഹോദരങ്ങളും ഒപ്പമുണ്ടായിരുന്നു. പെൺകുട്ടി ഗർഭിണി ആണെന്ന വിവരം മറച്ചുവയ്ക്കുകയായിരുന്നു. ശുചിമുറിയിൽവെച്ച് പ്രസവിച്ച ശേഷം ശേഷം കുഞ്ഞിനെ ജനലിലൂടെ

ഹരിപ്പാട് വയറുവേദനയ്ക്ക് ചികിത്സയ്ക്ക് എത്തിയ 19 കാരി പ്രസവിച്ചു; കുഞ്ഞിനെ ശുചിമുറിയുടെ ജനലിലൂടെ വലിച്ചെറിഞ്ഞു Read More »

Scroll to Top