Latest News

ക്യൂവും വണ്ടി വിളിക്കലും എടുത്തോണ്ട് പോക്കും വേണ്ട, ബൂത്തിലെത്താതെ വോട്ട് ചെയ്യാം; മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സൗകര്യം

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് വലിയ ആശ്വാസവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ ഇനി പോളിങ് ബൂത്തുകളിൽ ക്യൂ നിൽക്കേണ്ടതില്ല. സമ്മതിദായകർക്ക് സ്വന്തം വീട്ടിൽ വെച്ച് തന്നെ വോട്ട് രേഖപ്പെടുത്താനുള്ള ‘ഹോം വോട്ടിങ്’ സൗകര്യം സംസ്ഥാനത്ത് സജീവമാകുന്നു.85 വയസ്സ് പിന്നിട്ട മുതിർന്ന പൗരന്മാർക്കും 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാർക്കുമാണ് ഈ പ്രത്യേക സേവനത്തിന് അർഹതയുള്ളത്. ഏകദേശം നാല് ലക്ഷത്തോളം വോട്ടർമാർ കേരളത്തിൽ ഈ സൗകര്യം […]

ക്യൂവും വണ്ടി വിളിക്കലും എടുത്തോണ്ട് പോക്കും വേണ്ട, ബൂത്തിലെത്താതെ വോട്ട് ചെയ്യാം; മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സൗകര്യം Read More »

സ്വകാര്യ ആശുപത്രി നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക്

കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്‌സുമാർ വീണ്ടും സമരം തുടങ്ങി. 26 പ്രമുഖ ആശുപത്രികളിലാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ്റെ (യുഎൻഎ) നേതൃത്വത്തിൽ സമരം പുനരാരംഭിച്ചത്. ഹൈക്കോടതി നിർദേശ പ്രകാരം നടത്തിയ മധ്യസ്ഥ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് നഴ്‌സുമാർ സമരം തുടങ്ങിയത്. നഴ്‌സുമാരുടെ സമരം കർശനമായി നേരിടുമെന്ന് അറിയിച്ച മാനേജ്മെന്റ് അസോസിയേഷൻ ആവശ്യം വന്നാൽ ആശുപത്രികൾ അടച്ചിടുമെന്നും പ്രഖ്യാപിച്ചു. 40,000 രൂപ മിനിമം വേതനം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം. കോഴിക്കോട് കളക്ടറേറ്റിന് മുന്നിലാണ് ഇന്ന് നഴ്സുമാർ

സ്വകാര്യ ആശുപത്രി നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക് Read More »

മുൻ സന്തോഷ് ട്രോഫി താരം എംഡിഎംഎയുമായി പിടിയിൽ

തിരുവനന്തപുരം: എംഡിഎംഎയുമായി മുൻ സന്തോഷ് ട്രോഫി താരം നജീബ് ഖാൻ പിടിയിൽ. തിരുവനന്തപുരത്തെ ഒരു ഹോട്ടൽ മുറിയിൽ നിന്നുമാണ് ഇയാളെ എക്സൈസ് പിടികൂടിയത്. നാല് ഗ്രാം എംഡിഎംഎയാണ് ഇയാളുടെ കയ്യിൽ നിന്നും കണ്ടെത്തിയത്. ട്രാവൻകൂർ ടൈറ്റാനിയത്തിലെ ഉദ്യോഗസ്ഥനാണിയാൾ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാൾ എക്സൈസിൻ്റെ നിരീക്ഷണത്തിലാണ്. ബെംഗളൂരുവിൽ നിന്ന് എത്തിക്കുന്ന എംഡിഎംഎ നജീബ് ഖാൻ വിൽപ്പന നടത്തിയിരുന്നു. എംഡിഎംഎ വിൽക്കുന്നതിന് വേണ്ടി ഇയാൾ യുവാക്കളെ കണ്ടെത്തിയത് ഡേറ്റിങ് ആപ്പ് വഴിയാണെന്നാണ് വിവരം.യുവാക്കളെ ഹോട്ടൽ മുറികളിലേക്ക് വിളിച്ചുവരുത്തും. ലഹരി

മുൻ സന്തോഷ് ട്രോഫി താരം എംഡിഎംഎയുമായി പിടിയിൽ Read More »

ചെറുവത്തൂർ, മയ്യിച്ചയിൽ യുവാവ് അണക്കെട്ടിൽ വീണു മരിച്ചു

കാസർകോട്: ചെറുവത്തൂർ, വെങ്ങാട്ട്, മയ്യിച്ചയിൽ യുവാവ് അണക്കെട്ടിൽ വീണു മരിച്ചു. മയ്യിച്ച, വണ്ണാത്തംവളപ്പിലെ കെ പി മോഹനന്റെ മകൻ വി വി ഷാജി (44)യാണ് മരിച്ചത്. ബുധനാഴ്‌ച രാത്രി 8.10 മണിയോടെ വീടിനു സമീപത്തെ അണക്കെട്ടിൽ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രാത്രി വീട്ടിലേയ്ക്ക് നടന്നു വരുന്നതിനിടയിൽ അബദ്ധത്തിൽ വീഴുകയായിരുന്നുവെന്നു സംശയിക്കുന്നു. സംഭവത്തിൽ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെയിൻ്റിംഗ് തൊഴിലാളിയാണ് ഷാജി. മാതാവ്: യശോദ.

ചെറുവത്തൂർ, മയ്യിച്ചയിൽ യുവാവ് അണക്കെട്ടിൽ വീണു മരിച്ചു Read More »

വന്ദേഭാരത് ട്രെയിനിൽ മോശം ഭക്ഷണം നൽകി, ഐആർസിടിസിക്ക് 10 ലക്ഷം രൂപ പിഴ, കാറ്ററിംഗ് കമ്പനിക്ക് 50 ലക്ഷം പിഴ, കരാർ റദ്ദാക്കി

പാറ്റ്ന: വന്ദേ ഭാരത് ട്രെയിനിൽ മോശം ഭക്ഷണം നൽകിയ ഐആർസിടിസിക്ക് റെയിൽവേ 10 ലക്ഷം രൂപ പിഴ ചുമത്തി. പാറ്റ്ന ടാറ്റാനഗർ വന്ദേഭാരത് എക്‌സ്പ്രസിൽ ഈമാസം 15 നാണ് സംഭവം. റെയിൽവേ യാത്രക്കാരനാണ് പരാതി നൽകിയത്. ട്രെയിനിൽ കാറ്ററിംഗ് സർവീസ് നടത്തിയ കമ്പനിക്ക് 50 ലക്ഷവും പിഴ ചുമത്തി. കമ്പനിയുടെ കരാർ റദ്ദാക്കി. പുഴുവരിച്ച തൈര് അത്താഴത്തിന് വിതരണം ചെയ്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചയായിരുന്നു ഇതിന് പിന്നാലെയാണ് റെയിൽവേയുടെ കടുത്ത നടപടി.

വന്ദേഭാരത് ട്രെയിനിൽ മോശം ഭക്ഷണം നൽകി, ഐആർസിടിസിക്ക് 10 ലക്ഷം രൂപ പിഴ, കാറ്ററിംഗ് കമ്പനിക്ക് 50 ലക്ഷം പിഴ, കരാർ റദ്ദാക്കി Read More »

ശബരിമല കൊടിമര പുന:പ്രതിഷ്ഠ; പ്രഥമദൃഷ്‌ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന് വിജിലൻസ്

കൊച്ചി: ശബരിമല കൊടിമര പുന:പ്രതിഷ്‌ഠയിൽ പ്രഥമദൃഷ്‌ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന് വിജിലൻസ്. ത്വരിതാന്വേഷണ റിപ്പോർട്ട് ഹൈക്കോടതി അംഗീകരിച്ചു. വിഷയം ഹൈക്കോടതി ദേവസ്വം ബെഞ്ച് തീർപ്പാക്കി. 2017ലാണ് ശബരിമലയിലെ കൊടിമരത്തിൻ്റെ പുനർനിർമ്മാണം നടന്നത്. ഇതിനായി 412 ഗ്രാം സ്വർണമാണ് സംഭാവനയായി ലഭിച്ചതെന്നാണ് വിജിലൻസ് റിപ്പോർട്ടിലുള്ളത്. മുഴുവൻ സ്വർണവും വാചിവാഹന, അഷ്‌ടദിക് പാലകരുടെ നിർമാണത്തിന് ഉപയോഗിച്ചു. സംഭാവന നൽകിയ മോഹൻലാൽ അടക്കം 23 നടന്മാരുടെ മൊഴിയെടുത്തിരുന്നു.ഇവർ ഉൾപ്പെടെയുള്ള 27 പേരാണ് കൊടിമര പുനർനിർമാണത്തിന് സംഭാവന നൽകിയതെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. ശബരിമല കൊടിമര

ശബരിമല കൊടിമര പുന:പ്രതിഷ്ഠ; പ്രഥമദൃഷ്‌ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന് വിജിലൻസ് Read More »

എല്‍പിജിയുടെ പേരില്‍ അധിക ചാര്‍ജ് റസ്റ്റോറന്റുകൾ ഈടാക്കരുത്: കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

എല്‍പിജി ക്ഷാമത്തെ തുടര്‍ന്ന് എല്‍പിജി ചാര്‍ജ്, ഗ്യാസ് സര്‍ചാര്‍ജ് തുടങ്ങിയ പേരുകളില്‍ റസ്റ്റോറന്റുകൾക്ക് ബില്ലില്‍ അധിക തുക ചുമത്താനാവില്ലെന്നു കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) വ്യക്തമാക്കി. ചില റസ്റ്റോറന്റുകൾ ബില്ലില്‍ അധിക ചാര്‍ജ് ചുമത്തിയതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സിസിപിഎയ്ക്ക് ഇതുസംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചു. ഇത്തരം ചാര്‍ജുകള്‍ മുന്‍പ് കേന്ദ്രം വിലക്കിയ സര്‍വീസ് ചാര്‍ജനു തുല്യമാണെന്നും സിസിപിഎ വിലയിരുത്തി. റസ്റ്ററന്റുകള്‍ ചാര്‍ജ് ചുമത്തിയാല്‍ ബില്ലില്‍ നിന്ന് ഇതൊഴിവാക്കണമെന്ന് ഉപയോക്താവിന് ആവശ്യപ്പെടാം. പരാതിക്കാര്‍ക്ക് 1951 നമ്പരില്‍

എല്‍പിജിയുടെ പേരില്‍ അധിക ചാര്‍ജ് റസ്റ്റോറന്റുകൾ ഈടാക്കരുത്: കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി Read More »

ആദിവാസി കുടുംബത്തിനെതിരെ മഹീന്ദ്ര ഫിനാൻസിന്റെ ക്രൂരത; വീട്ടുകാരില്ലാത്ത സമയത്ത് വീട് ജപ്‌തി ചെയ്തു

കാസർകോട് : കാസർകോട് ആദിവാസി കുടുംബത്തിനെതിരെ ഫിനാൻസ് സ്ഥാപനത്തിന്റെ ക്രൂരത. കാസർകോട് മുള്ളംകോട് സ്വദേശി രഘുവിന്റെ വീടാണ് വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്ത് ജപ്‌തി ചെയ്തത്. വീട്ട് സാധനങ്ങൾ പുറത്തിട്ട് വീട് സീൽ ചെയ്യുകയായിരുന്നു. മഹീന്ദ്ര ഫിനാൻസിൽ നിന്ന് മൂന്ന് വർഷം മുമ്പ് എടുത്ത മൂന്നര ലക്ഷം രൂപയാണ് രഘു തിരിച്ചടക്കാനുള്ളത്. ഇതിൽ വിഴ്ച വരുത്തിയതിന് പിന്നാലെയാണ് വീട് ജപ്‌തി ചെയ്‌തത്‌. വീട് ജപ്‌തി ചെയ്‌തതിനാൽ രഘുവും ഭാര്യയും ഇന്നലെ രാത്രി കഴിഞ്ഞത് വീടിൻ്റെ വരാന്തയിലാണ്. ജപ്തി നടപടിയെ

ആദിവാസി കുടുംബത്തിനെതിരെ മഹീന്ദ്ര ഫിനാൻസിന്റെ ക്രൂരത; വീട്ടുകാരില്ലാത്ത സമയത്ത് വീട് ജപ്‌തി ചെയ്തു Read More »

ഹെൽമറ്റില്ലാത്ത യാത്ര: ഒരാഴ്ചയ്ക്കുള്ളിൽ പിരിച്ചെടുത്തത് 2.7 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹന യാത്രക്കാർക്കിടയിൽ ഹെൽമറ്റ് ഉപയോഗം ഉറപ്പാക്കുന്നതിനായി നടത്തിയ കർശന പരിശോധനയിൽ ഒരാഴ്ചയ്ക്കുള്ളിൽ 2.7 കോടി രൂപ പിഴയായി ഈടാക്കി. കേരള പൊലീസിൻ്റെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെൻ്റ് വിഭാഗം സംഘടിപ്പിച്ച  പ്രത്യേക പരിശോധനയിലൂടെയാണ് ഇത്രയും തുക ഖജനാവിലേക്ക് എത്തിയത്.റോഡപകടങ്ങളിൽ മരിക്കുന്ന ഇരുചക്രവാഹന യാത്രക്കാരിൽ ഭൂരിഭാഗവും അപകടസമയത്ത് ഹെൽമറ്റ് ധരിച്ചിരുന്നില്ല എന്ന കണ്ടെത്തലിനെത്തുടർന്നാണ് പരിശോധന കർശനമാക്കിയത്. മാർച്ച് 18 മുതൽ 24 വരെയുള്ള കാലയളവിലാണ് ഈ സംസ്ഥാന വ്യാപക ഡ്രൈവ് നടന്നത്.

ഹെൽമറ്റില്ലാത്ത യാത്ര: ഒരാഴ്ചയ്ക്കുള്ളിൽ പിരിച്ചെടുത്തത് 2.7 കോടി രൂപ Read More »

നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. ഏറെ കാലമായി അസുഖ ബാധിതനായിരുന്നു. നടൻ മുകേഷിൻ്റെ സഹോദരി സന്ധ്യയുടെ ഭർത്താവാണ്. സംസ്കാരം നാളെ തൃശൂർ തൃത്തല്ലൂരിൽ നടക്കും. കളിയാട്ടം, പട്ടാഭിഷേകം, നരസിംഹം, തച്ചിലേടത്ത് ചുണ്ടൻ, മീശമാധവൻ തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചു. നാടക കലാകാരൻ കൂടിയായ അദ്ദേഹം കാരക്ടർ റോളുകളിലും വില്ലൻ റോളുകളിലും തിളങ്ങി. മകൻ ദിവ്യദർശൻ അഭിനേതാവാണ്.

നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു Read More »

Scroll to Top