New Media Channel

നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. ഏറെ കാലമായി അസുഖ ബാധിതനായിരുന്നു. നടൻ മുകേഷിൻ്റെ സഹോദരി സന്ധ്യയുടെ ഭർത്താവാണ്. സംസ്കാരം നാളെ തൃശൂർ തൃത്തല്ലൂരിൽ നടക്കും. കളിയാട്ടം, പട്ടാഭിഷേകം, നരസിംഹം, തച്ചിലേടത്ത് ചുണ്ടൻ, മീശമാധവൻ തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചു. നാടക കലാകാരൻ കൂടിയായ അദ്ദേഹം കാരക്ടർ റോളുകളിലും വില്ലൻ റോളുകളിലും തിളങ്ങി. മകൻ ദിവ്യദർശൻ അഭിനേതാവാണ്.

നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു Read More »

താപനില വർധിക്കുന്നു; കാസർകോട് ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: വേനൽച്ചൂടി രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്തെ 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. തിരുവനന്തപുരം, മലപ്പുറം, കാസർകോട്

താപനില വർധിക്കുന്നു; കാസർകോട് ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലേർട്ട് Read More »

രാജ്യത്ത് പോലീസ് കസ്റ്റഡി മരണങ്ങളിൽ വൻ വർധന; ഈ വർഷംറിപ്പോർട്ട് ചെയ്‌തത് 170 മരണങ്ങൾ

രാജ്യത്ത് പോലീസ് കസ്റ്റഡി മരണങ്ങളിൽ വൻ വർധന. ഈ വർഷം ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 170 കസ്റ്റഡി മരണങ്ങൾ. ബിഹാറിലാണ് ഏറ്റവും അധികം പോലീസ് കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. രാജസ്ഥാനിലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട ചോദ്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത് വിട്ടത്.കഴിഞ്ഞ വർഷം രാജ്യത്ത് മൊത്തം റിപ്പോർട്ട് ചെയ്തത് 140 കസ്റ്റഡി മരണങ്ങളാണ്. എന്നാൽ ഇ വർഷം 74 ദിവസം പിന്നിട്ടപ്പോൾ തന്നെ ആ കണക്ക് കടന്നു. കസ്റ്റഡി മരണങ്ങൾ

രാജ്യത്ത് പോലീസ് കസ്റ്റഡി മരണങ്ങളിൽ വൻ വർധന; ഈ വർഷംറിപ്പോർട്ട് ചെയ്‌തത് 170 മരണങ്ങൾ Read More »

അൻവിത് ചികിത്സാ സഹായ കമ്മിറ്റി രൂപികരിച്ചു

പെരളം: കരിവെള്ളൂർ പെരളം, ഗ്രാമ പഞ്ചായത്തിലെ 9ാം വാർഡ് കൊഴുമ്മൽ പ്രാന്തംചാലിൽ താമസിക്കുന്ന കൂലേരി നീതു,ചെറുവത്തൂർ ഓരി ഇടക്കിയിലെ പുളുക്കൂൽ അജേഷ് ദമ്പതികളുടെ ഏക മകൻ അൻവിത് (15 വയസ്സ് ) ഗുരുതരമായ ശ്വാസകോശാർബുദരോഗം ബാധിച്ച് കോഴിക്കോട്‌ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.. കരിവെള്ളൂർ ഏ വി സ്മാരക ഗവ ഹയർ സെക്കന്ററി സ്കൂൾ എസ് എസ് എൽ സി വിദ്യാർത്ഥിയായ അൻവിത് പഠന രംഗത്തും ഫുട്ബോൾ രംഗത്തും മികവ് പുലർത്തുന്ന കുട്ടിയാണ് ചികിത്സയ്ക്ക് ഭീമമായ

അൻവിത് ചികിത്സാ സഹായ കമ്മിറ്റി രൂപികരിച്ചു Read More »

‘നല്ല ഭക്ഷണം, ചിട്ടയായ ജീവിതം’; ജയിലിൽ കഴിയാൻ മോഷണം, യുവാവ് പിടിയിൽ

തിരുവനന്തപുരം: എങ്ങിനെയെങ്കിലും പൊലീസിൻ്റെ പിടിയിലായി ജയിലിൽ കിടക്കാൻ ശ്രമിക്കുന്ന ജഗതി ശ്രീകുമാറിൻ്റെ കഥാപാത്രത്തെ പോലെയാണ് കോവളത്ത് കഴിഞ്ഞ ദിവസം മോഷണക്കേസിൽ പിടിയിലായ ആവാടുതുറ സ്വദേശി ദിലീപ് ഖാൻ (46). ജയിലിലെ ഭക്ഷണവും സുരക്ഷയും കാരണമാണ് താൻ വീണ്ടും വീണ്ടും മോഷ്‌ടിക്കുന്നതെന്നാണ് ദിലീപ് ഖാൻ പൊലീസിനോടു പറഞ്ഞത്. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ തനിക്കു പലയിടത്തു നിന്നും ശല്യങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്നും ഇതിനാലാണ് വീണ്ടും മോഷണം നടത്തി ജയിൽ വാസമുറപ്പാക്കുന്നതെന്നും ഇയാൾ പറഞ്ഞുവെന്നും പൊലീസ് അറിയിച്ചു.മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ

‘നല്ല ഭക്ഷണം, ചിട്ടയായ ജീവിതം’; ജയിലിൽ കഴിയാൻ മോഷണം, യുവാവ് പിടിയിൽ Read More »

ബസിൽ കടത്തിയ 62.5 ലക്ഷം രൂപ പിടികൂടി; കർണ്ണാടക സ്വദേശി കസ്റ്റഡിയിൽ, ദേശീയപാതകളിൽ പരിശോധന കർശനമാക്കാൻ നിർദ്ദേശം

തൃശൂർ: കർണ്ണാടക കെ എസ് ആർ ടി സി ബസിൽ കടത്തുകയായിരുന്ന 62.5 ലക്ഷം രൂപ പിടികൂടി.ബംഗ്ളൂരു സ്വദേശി ഉദയശങ്കർ കസ്റ്റഡിയിൽ. ബംഗ്ളൂരുവിൽ നിന്നു കൊച്ചിയിലേയ്ക്കു പോവുകയായിരുന്ന ബസിലെ യാത്രക്കാരൻ ആയിരുന്നു ഇയാൾ. ബസ് തൃശൂർ, മുടിക്കോട് എത്തിയപ്പോൾ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്‌. ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയതെന്നു എക്സൈസ് അധികൃതർ പറഞ്ഞു. കർണ്ണാടകയിലെ സ്ഥലം വിറ്റു കിട്ടിയ പണമാണെന്നും കൊച്ചിയിൽ സ്ഥലം വാങ്ങിക്കുന്നതിന് അഡ്വാൻസ് നൽകാനായി കൊണ്ടു പോവുകയാണെന്നുമാണ് ഉദയശങ്കർ

ബസിൽ കടത്തിയ 62.5 ലക്ഷം രൂപ പിടികൂടി; കർണ്ണാടക സ്വദേശി കസ്റ്റഡിയിൽ, ദേശീയപാതകളിൽ പരിശോധന കർശനമാക്കാൻ നിർദ്ദേശം Read More »

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി പരിഗണിക്കും

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ആദ്യ പരാതിക്കാരിയുടെ ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. അതിജീവിതയ്ക്കെതിരെ ഹൈക്കോടതിയിൽ നിന്നുണ്ടായ പരാമർശനം നീക്കണമെന്നും ഹർജിയിൽ ആവശ്യപെടുന്നു.നേരത്തെ പരാതിക്കാരിയുടെ അഭിഭാഷകൻ കേസുമായി ബന്ധപ്പെട്ട ചില രേഖകൾ സുപ്രീം കോടതി രജിസ്ട്രിക്ക് കൈമാറിയിട്ടുണ്ട്. ജസ്റ്റിസ് എം എം സുന്ദരേഷ്, എൻ കെ സിംഗ് എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്. പ്രായ പൂർത്തിയാകാത്ത ഒരു കുട്ടിയുൾപ്പടെ പത്ത് പേരെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി പരിഗണിക്കും Read More »

തിരഞ്ഞെടുപ്പ് മത്സരചിത്രം തെളിയാൻ ഒരു ദിവസം കൂടി; പത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

നിയമസഭാ തിരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിയാൻ ഒരു ദിവസം കൂടി. നാമനിർദേശ പത്രികകൾ പിൻവലിക്കാൻ നാളെവരെയാണ് സമയം. വിവാദപരാമർശങ്ങൾക്കും വാക്പോരിനുമിടയിൽ പ്രചാരണം കൊഴുക്കുന്നു. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നലെയോടെ പൂർത്തിയായി. 1748 പത്രികകളാണ് അംഗീകരിച്ചത്. 337 പത്രികകൾ തള്ളിയപ്പോൾ രണ്ടു നാമനിർദേശ പത്രികകൾ പിൻവലിച്ചു.പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും പത്രികകൾ എതിർകക്ഷികളുടെ പരാതിയിൽ വിവാദത്തിൽപ്പെട്ടങ്കിലും കമ്മീഷൻ അവയും അംഗീകരിച്ചിട്ടുണ്ട്. എന്നാൽ കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന്റെ ഒരു

തിരഞ്ഞെടുപ്പ് മത്സരചിത്രം തെളിയാൻ ഒരു ദിവസം കൂടി; പത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും Read More »

ഓൺലൈൻ ഗെയിമിനടിമയായി പണം നഷ്ടപ്പെട്ടു; മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ

ബെംഗളൂരു: ഓൺലൈൻ ഗെയിമിന് അടിമയായ മെഡിക്കൽ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കർണാടക കലബുറഗി സ്വദേശിയായ അനീഷ്‌കർ ചൗഹാൻ(21) ആണ് മരിച്ചത്. ബീദർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ്. ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ട് വൻതുക നഷ്ടമായതിലുള്ള നിരാശയിലാണ് അനീഷ് ജീവനൊടുക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. പലരിൽ നിന്നായി കടം വാങ്ങിയ പണം ഉപയോഗിച്ചാണ് അനീഷ് ഓൺലൈൻ ഗെയിം കളിച്ചിരുന്നത്. ഈ തുക തിരികെ കൊടുക്കാൻ കഴിയാത്തതിലുള്ള മനോവിഷമമാകാം വിദ്യാർത്ഥിയെ ജീവനൊടുക്കാൻ

ഓൺലൈൻ ഗെയിമിനടിമയായി പണം നഷ്ടപ്പെട്ടു; മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ Read More »

സ്വർണവില വീണ്ടും മുന്നോട്ട് കുതിക്കുന്നു; അന്ന് വാങ്ങിയവരാണ് ശരിക്കും ഭാഗ്യവാന്മാർ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിപണിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് അത്ഭുതകരമായ മാറ്റങ്ങളാണ്. 2025 അവസാനം ഒരു ലക്ഷത്തിലെത്തിയ സ്വർണവില പിന്നെയും കൂടുന്ന കാഴ്‌ചയാണ് നാം കണ്ടത്. അതിനിടയിൽ നടന്ന ഇറാൻ-ഇസ്രയേൽ യുദ്ധവും വിപണിയെ വലിയ രീതിയിൽ സ്വാധീനിച്ചു. യുദ്ധത്തിന്റെ തുടക്കത്തിൽ കുതിച്ചുയർന്ന സ്വർണവില പിന്നീട് പതിയെ പതിയെ കുറഞ്ഞു. രണ്ട് ദിവസം മുൻപാണ് വ്യാപാരികളെയും ആഭരണപ്രേമികളെയും ഞെട്ടിച്ചുകൊണ്ട് സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയത്. പിന്നീട് പലതവണയായി കൂടിയും കുറഞ്ഞും സ്വർണവില അങ്ങനെ നിൽക്കുകയാണ്. ഇറാൻ ഇസ്രയേൽ യുദ്ധവുമായി ബന്ധപ്പെട്ടുതന്നെയാണ്

സ്വർണവില വീണ്ടും മുന്നോട്ട് കുതിക്കുന്നു; അന്ന് വാങ്ങിയവരാണ് ശരിക്കും ഭാഗ്യവാന്മാർ Read More »

Scroll to Top