പിഴയ്ക്ക് കിഴിവ് ഓഫർ; ആർടി ഓഫീസിലെത്തിയത് കോടികൾ, എറണാകുളം എൻഫോഴ്സ്മെന്റ് ആർടി ഓഫീസിൽ മാത്രം തീർപ്പാക്കിയത് 51,000 കേസുകൾ

കൊച്ചി: ഗതാഗത നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പകുതി പിഴ അടച്ച് കേസ് അവസാനിപ്പിക്കാനുള്ള അവസരം നൽകിയതോടെ എറണാകുളം എൻഫോഴ്സസ്മെന്റ്റ് ആർടി ഓഫീസിൽ മാത്രം പിരിഞ്ഞ് കിട്ടിയത് രണ്ടര കോടി രൂപ. ചെറുതും വലുതുമായ 51,000 കേസുകളാണ് വാഹന ഉടമകൾ പിഴ അടച്ച് തീർപ്പാക്കിയത്. 2024 ഡിസംബർ 31ന് മുൻപ് പൊലീസ്, മോട്ടർ വാഹന വകുപ്പ് എന്നിവർ പ്രഖ്യാപിച്ച ഓഫർ പ്രയോജനപ്പെടുത്തുന്നതിനായി കഴിഞ്ഞ മാസം അവസാനം നാല് ദിവസം പ്രത്യേക അദാലത്ത് സംഘടിപ്പിച്ചിരുന്നു. വർഷങ്ങളായി കെട്ടിക്കിടന്ന കേസുകളാണ് […]

പിഴയ്ക്ക് കിഴിവ് ഓഫർ; ആർടി ഓഫീസിലെത്തിയത് കോടികൾ, എറണാകുളം എൻഫോഴ്സ്മെന്റ് ആർടി ഓഫീസിൽ മാത്രം തീർപ്പാക്കിയത് 51,000 കേസുകൾ Read More »

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്; കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസെടുത്ത് നാലുമാസം ആവുമ്പോഴാണ് എസ്ഐടി കുറ്റപത്രം സമർപ്പിക്കുന്നത്. വിദേശത്ത് താമസിക്കുന്ന മലയാളിയായ 31 വയസുകാരിയുടെ പരാതിയിൽ ജനുവരി 10നാണ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലാവുന്നത്. ഷൊർണൂരിലെ കെപിഎം ഹോട്ടലിൽ നിന്നാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്.പിറ്റേന്ന് തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജില്ലാ കോടതി മജിസ്ട്രേറ്റ് റിമാൻഡ് ചെയ്യുകയായിരുന്നു. നേരത്തെ രണ്ട് ബലാത്സംഗ കേസുണ്ടായിരുന്ന രാഹുലിനെ മൂന്നാം ബലാത്സംഗ കേസിൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്; കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം Read More »

തലശേരി – മാഹി ബൈപ്പാസിൽ ടോൾ പ്ലാസയിൽ നിരക്ക് കൂട്ടി

തലശേരി:മാഹി-തലശ്ശേരി ബൈപ്പാസിലെ കൊളശേരി ടോൾ പ്ലാസയിൽ നിരക്ക് വർധിപ്പിച്ചു. പ്രതിമാസം അൻപതിലധികം യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് അഞ്ചുരൂപ മുതൽ 10 രൂപ വരെയാണ് കൂട്ടുന്നത്. എൽ.സി.വി./എൽ.ജി.വി./മിനിബസ് എന്നിവയ്ക്ക് 4060 രൂ പയിൽനിന്ന് 4065 രൂപയും ബസ്/ട്രക്ക് (രണ്ട് ആക്സിൽ) എന്നിവയ്ക്ക് 8505 രൂപയിൽനി ന്ന് 8510 രൂപയും വ്യാവസായിക വാഹനങ്ങൾ (മൂന്ന് ആക്‌സിൽ) എന്നിവയ്ക്ക് 9280 രൂ പയിൽനിന്ന് 9285 രൂപയും ഹെവി കൺസ്ട്രക്ഷൻ മെഷിനറി/എർത്ത് മൂവിങ് എക്യുപ്മെൻ്റ്/എം.എ.വി. (നാല് -ആറ് ആക്‌സിൽ) എന്നിവയ്ക്ക് 13,340-ൽനിന്ന് 13,350

തലശേരി – മാഹി ബൈപ്പാസിൽ ടോൾ പ്ലാസയിൽ നിരക്ക് കൂട്ടി Read More »

തിമിരയിൽ 2011 ൽ ബി ജെ പി പ്രവർത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചു എന്ന കേസിൽ, സിപിഎം പ്രവർത്തകരെ തടവിനു ശിക്ഷിച്ച തളിപ്പറമ്പ സെഷൻസ് കോടതി വിധിക്ക് ഹൈക്കോടതി സ്റ്റേ

തിമിരയിൽ 2011 ൽ ബി ജെ പി പ്രവർത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചു എന്ന കേസിൽ, സിപിഎം പ്രവർത്തകരെ തടവിനു ശിക്ഷിച്ച തളിപ്പറമ്പ സെഷൻസ് കോടതി വിധിക്ക് ഹൈക്കോടതി സ്റ്റേ. പ്രതികൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. കണ്ണൂർ സെൻട്രൽ ജയിലിൽ തടവ് ശിക്ഷ അനുഭവിക്കുന്ന സിപിഎം മുൻ ആലക്കോട് ഏരിയ സെക്രട്ടറിയും ആലക്കോട് പഞ്ചായത്ത് അംഗവുമായ, പി വി ബാബുരാജ് , ഏരിയ കമ്മിറ്റി അംഗവും തടിക്കടവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എം കെ പ്രതീപ്

തിമിരയിൽ 2011 ൽ ബി ജെ പി പ്രവർത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചു എന്ന കേസിൽ, സിപിഎം പ്രവർത്തകരെ തടവിനു ശിക്ഷിച്ച തളിപ്പറമ്പ സെഷൻസ് കോടതി വിധിക്ക് ഹൈക്കോടതി സ്റ്റേ Read More »

മാധ്യമപ്രവർത്തകൻ വിക്‌ടർ ജോസഫ് അന്തരിച്ചു

കണ്ണൂർ : മാധ്യമപ്രവർത്തകൻ വിക്‌ടർ ജോസഫ് (42) അന്തരിച്ചു. അസുഖബാധിതനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇന്ത്യ വിഷൻ, മനോരമ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ്, അമൃത ടിവി, ജയ്ഹിന്ദ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഇന്ത്യൻ വോളി താരം മനു ജോസഫ് സഹോദരനാണ്. സംസ്കാരം നാളെ പയ്യാവൂരിൽ. മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും. വെള്ളി പകൽ 9.30ഓടെ സംസ്‌കാര ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ സംസ്‌കരിക്കും.

മാധ്യമപ്രവർത്തകൻ വിക്‌ടർ ജോസഫ് അന്തരിച്ചു Read More »

പാനൂരിൽ സ്ഫോടക വസ്തു പൊട്ടി 11കാരന് പരിക്കേറ്റ സംഭവം: ദുരൂഹത നീക്കി പൊലീസ്; അപകടം കുട്ടികൾ കളിക്കുന്നതിനിടെ

കണ്ണൂർ: പാനൂരിൽ സ്ഫോടക വസ്‌തു പൊട്ടി 11 വയസുകാരന് പരിക്കേറ്റ സംഭവത്തിൽ ദുരൂഹത നീക്കി പൊലീസ്. കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് പൊലീസ് വിശദീകരണം. കർട്ടൻ പൈപ്പിന്റെ സ്റ്റീൽ ബോൾ ഉപയോഗിച്ച് സ്ഫോടകവസ്‌തു നിർമിക്കാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. ഓലപ്പടക്കം അഴിച്ച് വെടിമരുന്ന് സ്റ്റീൽ ബോളിൽ നിറച്ച് തീ കൊളുത്തിയപ്പോഴാണ് അപകടമുണ്ടായത്. വെടിമരുന്ന് സ്റ്റീൽ ഡബ്ബയിൽ നിറച്ച് കളിക്കുന്നതിനിടെയായിരുന്നു കുട്ടിക്ക് പരിക്കേറ്റത്. സ്ഫോടനത്തിൽ പതിമൂന്നുകാരൻ്റെ വിരൽ അറ്റ് പോയിരുന്നു. കുട്ടി പൊലീസിന് മൊഴി നൽകിയതോടെയാണ് സംഭവത്തിലെ

പാനൂരിൽ സ്ഫോടക വസ്തു പൊട്ടി 11കാരന് പരിക്കേറ്റ സംഭവം: ദുരൂഹത നീക്കി പൊലീസ്; അപകടം കുട്ടികൾ കളിക്കുന്നതിനിടെ Read More »

പരിയാരത്ത് പെട്ടിക്കടക്ക് തീ പിടിച്ചു

പരിയാരം മെഡിക്കല്‍ കോളേജിനടുത്ത് സര്‍വ്വീസ് റോഡരികിലെ രാമചന്ദ്രന്‍ സി വി എന്നിവരുടെ ഉടമസ്ഥതയിലുള്ള പെട്ടിക്കടയാണ് തീപിടിച്ച് കത്തിയത്. പുലര്‍ച്ചെ നാലരയോട് കൂടിയാണ് കടക്ക് തീ പിടിച്ചത്.ഉടന്‍ പരിയാരം പോലീസ് പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയും ഒരു യൂണിറ്റ് ഫയര്‍ എന്‍ജിന്‍ സ്ഥലത്ത് എത്തി തീ അണച്ചു. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സമീപത്തായി ലോട്ടറി വില്പന ബോക്‌സിനും കേടുപാട് പറ്റി. സീനിയര്‍ ഫയര്‍ ആന്റ് ഓഫീസര്‍ എന്‍ മുരളിയുടെ നേതൃത്വത്തില്‍ ജീവനക്കാരായ കെ വി വിപിന്‍ , ജിനോ

പരിയാരത്ത് പെട്ടിക്കടക്ക് തീ പിടിച്ചു Read More »

ലൈംഗിക അതിക്രമ കേസ്: ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രഞ്ജിത്ത് കോടതിയിലേക്ക്; ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി അപേക്ഷ

കൊച്ചി: ലൈംഗിക അതിക്രമ കേസിൽ പ്രതിയായ ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് ജാമ്യവ്യവസ്ഥകളിൽ ഇളവ് തേടി കോടതിയെ സമീപിച്ചു. തന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രഞ്ജിത്ത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. നിലവിലെ ജാമ്യവ്യവസ്ഥ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ ജില്ല വിട്ടുപോകാൻ പാടില്ലെന്ന കർശന നിർദ്ദേശമുണ്ട്. എന്നാൽ, വിദഗ്ദ്ധ ചികിത്സയ്ക്കായി ജില്ലയ്ക്ക് പുറത്തേക്ക് പോകേണ്ടതുണ്ടെന്നും അതിനാൽ ഈ നിബന്ധനയിൽ ഇളവ് അനുവദിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.

ലൈംഗിക അതിക്രമ കേസ്: ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രഞ്ജിത്ത് കോടതിയിലേക്ക്; ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി അപേക്ഷ Read More »

പിലാത്തറയിൽ വാഹനാപകടം യുവാവ് മരണപ്പെട്ടു.

പിലാത്തറയിൽ ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ച് മണിയറ സ്വദേശി കെ പി അജ്‌നാസ് (19) മരണപ്പെട്ടു. പിലാത്തറ ഭാഗത്ത് നിന്ന് മാതമംഗലത്തേക്ക് പോകുകയായിരുന്ന അജ്‌നാസ് ഓടിച്ച സ്‌കൂട്ടി മാതമംഗലം ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രികനായ കണ്ടോന്താർ സ്വദേശി മോഹനന് (54) പരിക്കേറ്റു. ഇയാൾ കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. അജ്നാസിന്റെ പിതാവ് എം കെ ഗഫൂർ (മർവ്വ ട്രാവൽസ് പിലാത്തറ). മാതാവ് : കെ പി റുബൈല. സഹോദരങ്ങൾ: റബിയ, അഫ്‌നാൻ. മൃതദേഹം

പിലാത്തറയിൽ വാഹനാപകടം യുവാവ് മരണപ്പെട്ടു. Read More »

അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയ്ക്കിടെ കട്ടിലൊടിഞ്ഞു; രോഗിയെ ഡോക്‌ടർ താങ്ങി

അടിമാലി താലൂക്കാശുപത്രിയിലെ അത്യാഹിത വിഭാഗത്തോട് അനുബന്ധിച്ചുള്ള മുറിയിൽ രോഗിക്കു ചികിത്സ നൽകുന്നതിനിടെ ഡ്രസിങ് ടേബിൾ (കട്ടിൽ) തകർന്നു. ഡോക്‌ടറും ഒപ്പമുണ്ടായിരുന്ന ജീവനക്കാരനും ചേർന്നു രോഗിയെ നിലത്തുവീഴാതെ താങ്ങിപ്പിടിച്ചു. ബൈസൺവാലി ഇരുപതേക്കറിൽ സ്വദേശി വനരാജ് (52) ആണു കട്ടിലൊടിഞ്ഞു നിലത്തുവീണത്. കയ്യിലെ മുറിവിനു ചികിത്സ തേടി ആശുപത്രിയിൽ എത്തിയതായിരുന്നു. സർജൻ ഡോ. ടിറ്റി മാത്യു രോഗിയെ അത്യാഹിത വിഭാഗം ഡ്രസിങ് റൂമിലെ കട്ടിലിൽ കിടത്തി ചികിത്സിക്കുന്നതിനിടെയാണ് അപകടം. മടക്കാൻ കഴിയുന്ന കട്ടിലിന്റെ ഒരു ഭാഗം വിട്ടുപോവുകയായിരുന്നു.

അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയ്ക്കിടെ കട്ടിലൊടിഞ്ഞു; രോഗിയെ ഡോക്‌ടർ താങ്ങി Read More »

Scroll to Top