ജോലിസ്ഥലത്ത് തർക്കം; ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ഷാർജ • ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് ജോലിസ്‌ഥലത്തുണ്ടായ തർക്കത്തിനിടെ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിഷാദിന്റെ സഹപ്രവർത്തകനും കരുവമ്പൊയിൽ സ്വദേശിയുമായ ഷമീറിനെ ഷാർജ പൊലീസ് അറസ്‌റ്റ് ചെയ്തു‌. ഇരുവരും ഒരേ കഫ്തീരിയയിൽ ദീർഘകാലമായി ജോലി ചെയ്തുവരികയായിരുന്നു. വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

ജോലിസ്ഥലത്ത് തർക്കം; ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു Read More »

തൊക്കോട്ട് യുവാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് 2022ൽ വധശ്രമത്തിൽ നിന്നു രക്ഷപ്പെട്ട റൗഡി ഷീറ്റർ, അന്വേഷണം കാസർകോട് ജില്ലയിലേയ്ക്കും

തലപ്പാടി: തൊക്കോട്ടു ബൈക്ക് തടഞ്ഞു നിർത്തി യുവാവിനെ ഒരു സംഘം ആൾക്കാർ വെട്ടിക്കൊന്നു. കുദ്രോളി സ്വദേശിയും ആറുവർഷമായി അജ്ജിനടുക്ക, മുളുഗുഡ്ഡയിൽ താമസക്കാരനുമായ ആരിഫ് ഹുസൈൻ എന്ന ടാബ്ലറ്റ് ഹാരിഫ് (42) ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. മംഗ്ളൂരുവിലെ മത്സ്യ വ്യാപാരിയാണ് ആരിഫ് ഹുസൈൻ. വെള്ളിയാഴ്ച‌ പുലർച്ചെ ബൈക്കിൽ മംഗ്ളൂരുവിലേയ്ക്ക് പോവുകയായിരുന്നു ആരിഫ്. തൊക്കോട്ട് ഫ്ളൈ ഓവറിൽ എത്തിയപ്പോൾ കാറിലെത്തിയ ഒരു സംഘം ബൈക്കു തടഞ്ഞു നിർത്തുകയും ആരിഫിനെ റോഡിലിട്ടു വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്നു പറയുന്നു. കൊലപാതകത്തിനു ശേഷം അക്രമി സംഘം കാറിൽ

തൊക്കോട്ട് യുവാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് 2022ൽ വധശ്രമത്തിൽ നിന്നു രക്ഷപ്പെട്ട റൗഡി ഷീറ്റർ, അന്വേഷണം കാസർകോട് ജില്ലയിലേയ്ക്കും Read More »

പെട്രോളിന്റെയും ഡീസലിൻ്റെയും എക്സൈസ് നികുതി കേന്ദ്രസർക്കാർ കുറച്ചു

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ ഫലമായി ഇന്ധനവില വർദ്ധിക്കുമെന്ന ആശങ്കകൾക്കിടയിൽ പെട്രോളിന്റെയും ഡീസലിൻ്റെയും എക്സൈസ് നികുതി കേന്ദ്രസർക്കാർ കുറച്ചു. രാജ്യാന്തര ക്രൂഡ് വില കുതിച്ചുകയറുന്നതിനിടെയാണ് കേന്ദ്രസർക്കാരിൻ്റെ നീക്കം. പെട്രോളിൻ്റേത് 13 രൂപയായിരുന്ന തീരുവ മൂന്നു രൂപയായും ഡീസലിന് ബാധകമായിരുന്ന തീരുവ 10 രൂപയായിരുന്നത് പൂർണമായും ഒഴിവാക്കി. ക്രൂഡോയിൽ വിലവർധനയുടെ ഭാരം ജനങ്ങളിലേക്ക് എത്താതിരിക്കാനും ഓയിൽ മാർക്കറ്റിങ് കമ്പനികൾക്ക് നിലവിലുണ്ടാകുന്ന നഷ്ടം നികത്താനുമാണ് കേന്ദ്രത്തിൻ്റെ നീക്കം. പെട്രോളിൻ്റെയും ഡീസലിൻ്റെയും ചെറുകിട വിൽപന വിലയിൽ മാറ്റമുണ്ടാവില്ല. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ

പെട്രോളിന്റെയും ഡീസലിൻ്റെയും എക്സൈസ് നികുതി കേന്ദ്രസർക്കാർ കുറച്ചു Read More »

ക്യൂവും വണ്ടി വിളിക്കലും എടുത്തോണ്ട് പോക്കും വേണ്ട, ബൂത്തിലെത്താതെ വോട്ട് ചെയ്യാം; മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സൗകര്യം

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് വലിയ ആശ്വാസവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ ഇനി പോളിങ് ബൂത്തുകളിൽ ക്യൂ നിൽക്കേണ്ടതില്ല. സമ്മതിദായകർക്ക് സ്വന്തം വീട്ടിൽ വെച്ച് തന്നെ വോട്ട് രേഖപ്പെടുത്താനുള്ള ‘ഹോം വോട്ടിങ്’ സൗകര്യം സംസ്ഥാനത്ത് സജീവമാകുന്നു.85 വയസ്സ് പിന്നിട്ട മുതിർന്ന പൗരന്മാർക്കും 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാർക്കുമാണ് ഈ പ്രത്യേക സേവനത്തിന് അർഹതയുള്ളത്. ഏകദേശം നാല് ലക്ഷത്തോളം വോട്ടർമാർ കേരളത്തിൽ ഈ സൗകര്യം

ക്യൂവും വണ്ടി വിളിക്കലും എടുത്തോണ്ട് പോക്കും വേണ്ട, ബൂത്തിലെത്താതെ വോട്ട് ചെയ്യാം; മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സൗകര്യം Read More »

സ്വകാര്യ ആശുപത്രി നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക്

കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്‌സുമാർ വീണ്ടും സമരം തുടങ്ങി. 26 പ്രമുഖ ആശുപത്രികളിലാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ്റെ (യുഎൻഎ) നേതൃത്വത്തിൽ സമരം പുനരാരംഭിച്ചത്. ഹൈക്കോടതി നിർദേശ പ്രകാരം നടത്തിയ മധ്യസ്ഥ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് നഴ്‌സുമാർ സമരം തുടങ്ങിയത്. നഴ്‌സുമാരുടെ സമരം കർശനമായി നേരിടുമെന്ന് അറിയിച്ച മാനേജ്മെന്റ് അസോസിയേഷൻ ആവശ്യം വന്നാൽ ആശുപത്രികൾ അടച്ചിടുമെന്നും പ്രഖ്യാപിച്ചു. 40,000 രൂപ മിനിമം വേതനം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം. കോഴിക്കോട് കളക്ടറേറ്റിന് മുന്നിലാണ് ഇന്ന് നഴ്സുമാർ

സ്വകാര്യ ആശുപത്രി നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക് Read More »

മുൻ സന്തോഷ് ട്രോഫി താരം എംഡിഎംഎയുമായി പിടിയിൽ

തിരുവനന്തപുരം: എംഡിഎംഎയുമായി മുൻ സന്തോഷ് ട്രോഫി താരം നജീബ് ഖാൻ പിടിയിൽ. തിരുവനന്തപുരത്തെ ഒരു ഹോട്ടൽ മുറിയിൽ നിന്നുമാണ് ഇയാളെ എക്സൈസ് പിടികൂടിയത്. നാല് ഗ്രാം എംഡിഎംഎയാണ് ഇയാളുടെ കയ്യിൽ നിന്നും കണ്ടെത്തിയത്. ട്രാവൻകൂർ ടൈറ്റാനിയത്തിലെ ഉദ്യോഗസ്ഥനാണിയാൾ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാൾ എക്സൈസിൻ്റെ നിരീക്ഷണത്തിലാണ്. ബെംഗളൂരുവിൽ നിന്ന് എത്തിക്കുന്ന എംഡിഎംഎ നജീബ് ഖാൻ വിൽപ്പന നടത്തിയിരുന്നു. എംഡിഎംഎ വിൽക്കുന്നതിന് വേണ്ടി ഇയാൾ യുവാക്കളെ കണ്ടെത്തിയത് ഡേറ്റിങ് ആപ്പ് വഴിയാണെന്നാണ് വിവരം.യുവാക്കളെ ഹോട്ടൽ മുറികളിലേക്ക് വിളിച്ചുവരുത്തും. ലഹരി

മുൻ സന്തോഷ് ട്രോഫി താരം എംഡിഎംഎയുമായി പിടിയിൽ Read More »

ചെറുവത്തൂർ, മയ്യിച്ചയിൽ യുവാവ് അണക്കെട്ടിൽ വീണു മരിച്ചു

കാസർകോട്: ചെറുവത്തൂർ, വെങ്ങാട്ട്, മയ്യിച്ചയിൽ യുവാവ് അണക്കെട്ടിൽ വീണു മരിച്ചു. മയ്യിച്ച, വണ്ണാത്തംവളപ്പിലെ കെ പി മോഹനന്റെ മകൻ വി വി ഷാജി (44)യാണ് മരിച്ചത്. ബുധനാഴ്‌ച രാത്രി 8.10 മണിയോടെ വീടിനു സമീപത്തെ അണക്കെട്ടിൽ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രാത്രി വീട്ടിലേയ്ക്ക് നടന്നു വരുന്നതിനിടയിൽ അബദ്ധത്തിൽ വീഴുകയായിരുന്നുവെന്നു സംശയിക്കുന്നു. സംഭവത്തിൽ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെയിൻ്റിംഗ് തൊഴിലാളിയാണ് ഷാജി. മാതാവ്: യശോദ.

ചെറുവത്തൂർ, മയ്യിച്ചയിൽ യുവാവ് അണക്കെട്ടിൽ വീണു മരിച്ചു Read More »

വന്ദേഭാരത് ട്രെയിനിൽ മോശം ഭക്ഷണം നൽകി, ഐആർസിടിസിക്ക് 10 ലക്ഷം രൂപ പിഴ, കാറ്ററിംഗ് കമ്പനിക്ക് 50 ലക്ഷം പിഴ, കരാർ റദ്ദാക്കി

പാറ്റ്ന: വന്ദേ ഭാരത് ട്രെയിനിൽ മോശം ഭക്ഷണം നൽകിയ ഐആർസിടിസിക്ക് റെയിൽവേ 10 ലക്ഷം രൂപ പിഴ ചുമത്തി. പാറ്റ്ന ടാറ്റാനഗർ വന്ദേഭാരത് എക്‌സ്പ്രസിൽ ഈമാസം 15 നാണ് സംഭവം. റെയിൽവേ യാത്രക്കാരനാണ് പരാതി നൽകിയത്. ട്രെയിനിൽ കാറ്ററിംഗ് സർവീസ് നടത്തിയ കമ്പനിക്ക് 50 ലക്ഷവും പിഴ ചുമത്തി. കമ്പനിയുടെ കരാർ റദ്ദാക്കി. പുഴുവരിച്ച തൈര് അത്താഴത്തിന് വിതരണം ചെയ്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചയായിരുന്നു ഇതിന് പിന്നാലെയാണ് റെയിൽവേയുടെ കടുത്ത നടപടി.

വന്ദേഭാരത് ട്രെയിനിൽ മോശം ഭക്ഷണം നൽകി, ഐആർസിടിസിക്ക് 10 ലക്ഷം രൂപ പിഴ, കാറ്ററിംഗ് കമ്പനിക്ക് 50 ലക്ഷം പിഴ, കരാർ റദ്ദാക്കി Read More »

ശബരിമല കൊടിമര പുന:പ്രതിഷ്ഠ; പ്രഥമദൃഷ്‌ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന് വിജിലൻസ്

കൊച്ചി: ശബരിമല കൊടിമര പുന:പ്രതിഷ്‌ഠയിൽ പ്രഥമദൃഷ്‌ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന് വിജിലൻസ്. ത്വരിതാന്വേഷണ റിപ്പോർട്ട് ഹൈക്കോടതി അംഗീകരിച്ചു. വിഷയം ഹൈക്കോടതി ദേവസ്വം ബെഞ്ച് തീർപ്പാക്കി. 2017ലാണ് ശബരിമലയിലെ കൊടിമരത്തിൻ്റെ പുനർനിർമ്മാണം നടന്നത്. ഇതിനായി 412 ഗ്രാം സ്വർണമാണ് സംഭാവനയായി ലഭിച്ചതെന്നാണ് വിജിലൻസ് റിപ്പോർട്ടിലുള്ളത്. മുഴുവൻ സ്വർണവും വാചിവാഹന, അഷ്‌ടദിക് പാലകരുടെ നിർമാണത്തിന് ഉപയോഗിച്ചു. സംഭാവന നൽകിയ മോഹൻലാൽ അടക്കം 23 നടന്മാരുടെ മൊഴിയെടുത്തിരുന്നു.ഇവർ ഉൾപ്പെടെയുള്ള 27 പേരാണ് കൊടിമര പുനർനിർമാണത്തിന് സംഭാവന നൽകിയതെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. ശബരിമല കൊടിമര

ശബരിമല കൊടിമര പുന:പ്രതിഷ്ഠ; പ്രഥമദൃഷ്‌ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന് വിജിലൻസ് Read More »

എല്‍പിജിയുടെ പേരില്‍ അധിക ചാര്‍ജ് റസ്റ്റോറന്റുകൾ ഈടാക്കരുത്: കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

എല്‍പിജി ക്ഷാമത്തെ തുടര്‍ന്ന് എല്‍പിജി ചാര്‍ജ്, ഗ്യാസ് സര്‍ചാര്‍ജ് തുടങ്ങിയ പേരുകളില്‍ റസ്റ്റോറന്റുകൾക്ക് ബില്ലില്‍ അധിക തുക ചുമത്താനാവില്ലെന്നു കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) വ്യക്തമാക്കി. ചില റസ്റ്റോറന്റുകൾ ബില്ലില്‍ അധിക ചാര്‍ജ് ചുമത്തിയതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സിസിപിഎയ്ക്ക് ഇതുസംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചു. ഇത്തരം ചാര്‍ജുകള്‍ മുന്‍പ് കേന്ദ്രം വിലക്കിയ സര്‍വീസ് ചാര്‍ജനു തുല്യമാണെന്നും സിസിപിഎ വിലയിരുത്തി. റസ്റ്ററന്റുകള്‍ ചാര്‍ജ് ചുമത്തിയാല്‍ ബില്ലില്‍ നിന്ന് ഇതൊഴിവാക്കണമെന്ന് ഉപയോക്താവിന് ആവശ്യപ്പെടാം. പരാതിക്കാര്‍ക്ക് 1951 നമ്പരില്‍

എല്‍പിജിയുടെ പേരില്‍ അധിക ചാര്‍ജ് റസ്റ്റോറന്റുകൾ ഈടാക്കരുത്: കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി Read More »

Scroll to Top