പേടിഎം പേയ്മെൻ്റ് ബാങ്ക് പിരിച്ചുവിടാൻ ബോംബെ ഹൈക്കോടതിയെ സമീപിക്കും; പ്രതിസന്ധികളുണ്ടാകില്ലെന്നും ആർബിഐ

മുംബൈ: പേടിഎം പേയ്മെൻ്റ് ബാങ്ക് പിരിച്ചുവിടാൻ ബോംബെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി ആർബിഐ. പേടിഎം പേമെന്റ്സ് ബാങ്കിൻ്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നലെ റദ്ദാക്കിയിരുന്നു. 2022 മുതൽ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതും, 2024 മുതൽ നിക്ഷേപവും സ്വീകരിക്കാത്തതുകൊണ്ട് പ്രതിസന്ധികളുണ്ടാകില്ലെന്ന് ആർബിഐ പറഞ്ഞു. 2025 സാമ്പത്തിക വർഷത്തിൽ ബാങ്കിലുള്ള നിക്ഷേപം 1395 കോടിയാണ്. നിലവിൽ പേടിഎം ആപ്പ് ഉപയോ ഗിക്കുന്നവർക്ക് മറ്റ് സേവനങ്ങൾക്ക് തടസമുണ്ടാകില്ല. യുപിഐ ഇടപാടുകൾ, സൗണ്ട് ബോക്സ്, റീചാർജ്, മറ്റ് സ്ഥാപനങ്ങളുമായി ചേർന്നുള്ള […]

പേടിഎം പേയ്മെൻ്റ് ബാങ്ക് പിരിച്ചുവിടാൻ ബോംബെ ഹൈക്കോടതിയെ സമീപിക്കും; പ്രതിസന്ധികളുണ്ടാകില്ലെന്നും ആർബിഐ Read More »

മലപ്പുറത്ത് ജ്വല്ലറിയിൽ നിന്നും രണ്ട് പവൻ സ്വർണാഭരണം എടുത്ത് ഓടി; വിദ്യാർത്ഥി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം പുളിക്കലിൽ ജ്വല്ലറിയിൽ നിന്നും രണ്ട് പവൻ സ്വർണാഭരണം എടുത്തോടിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കോഴിക്കോട് പെരുമണ്ണ സ്വദേശി മുഹമ്മദ് സിനാൻ (21), പൂവാട്ടുപറമ്പ് സ്വദേശി മുഹമ്മദ് ഇഖ്ബാൽ (19) എന്നിവരും പ്രായപൂർത്തിയാകാത്ത ഹയർസെക്കൻഡറി വിദ്യാർത്ഥിയുമാണ് പിടിയിലായത്. പുളിക്കലിലെ കനക മഹൽ ജ്വല്ലറിയിലാണ് മോഷണം നടന്നത്. പുളിക്കലിലെ കവർച്ചയ്ക്ക് ശേഷം കോഴിക്കോട് പന്തീരാങ്കാവ് ഉള്ള ജ്വല്ലറിയിലും ഇവർ മോഷണം നടത്തിയതായി പൊലീസ് പറയുന്നു. സ്വർണാഭരണം വാങ്ങാൻ എത്തിയ യുവാവ് ആഭരണം എടുത്ത് ഓടുകയായിരുന്നു. മൂന്ന്

മലപ്പുറത്ത് ജ്വല്ലറിയിൽ നിന്നും രണ്ട് പവൻ സ്വർണാഭരണം എടുത്ത് ഓടി; വിദ്യാർത്ഥി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ Read More »

കണ്ണൂരിൽ മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗത്തെ മകൻ കഴുത്തറുത്തുകൊന്നു; സ്റ്റേഷനിലെത്തി കീഴടങ്ങി 25കാരൻ

കണ്ണൂർ: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പേരാവൂർ കൊളക്കാട് സ്വദേശി ക്രിസ്റ്റി(25)യാണ് അമ്മ താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചൻ്റെ ഭാര്യ ഗീതമ്മ (50)യെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. വെള്ളിയാഴ്ച്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. കേളകത്ത് മൊണാലിസ എന്ന പേരിൽ ഇവർ ബ്യൂട്ടിപാർലർ നടത്തുന്നുണ്ട്.ഗീതമ്മയും ക്രിസ്റ്റിയും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഒടുവിൽ കിടപ്പുമുറിയിൽവെച്ച് ക്രിസ്റ്റി ഗീതയെ ആക്രമിക്കുകയായിരുന്നു. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ

കണ്ണൂരിൽ മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗത്തെ മകൻ കഴുത്തറുത്തുകൊന്നു; സ്റ്റേഷനിലെത്തി കീഴടങ്ങി 25കാരൻ Read More »

വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കി പഴയങ്ങാടിയിൽ ഫ്ലക്സ് ബോർഡ്; ശ്രദ്ധേയമായി ‘മാടായി കൂട്ടായ്മ’യുടെ നീക്കം

പഴയങ്ങാടി: കേരള രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമായിരിക്കെ, പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ‘നിയുക്ത മുഖ്യമന്ത്രി’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് പഴയങ്ങാടിയിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. പഴയങ്ങാടി ബി.വി റോഡിലാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഏറെ ചർച്ചയാകുന്ന ഈ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ‘മാടായി കൂട്ടായ്മ’ എന്ന പേരിൽ സ്ഥാപിച്ചിട്ടുള്ള ബോർഡിൽ വി.ഡി സതീശന്റെ വലിയ ചിത്രത്തോടൊപ്പം “നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യങ്ങൾ” എന്ന വാചകമാണ് എഴുതിയിരിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും വി.ഡി സതീശൻ മുഖ്യമന്ത്രിയാകുമെന്നുമുള്ള പ്രവർത്തകരുടെ

വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കി പഴയങ്ങാടിയിൽ ഫ്ലക്സ് ബോർഡ്; ശ്രദ്ധേയമായി ‘മാടായി കൂട്ടായ്മ’യുടെ നീക്കം Read More »

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ലൈസൻസി സതീശൻ മരിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി സതീശൻ മരിച്ചു. ശരീരത്തിൽ നൂറ് ശതമാനവും പൊള്ളലേറ്റ നിലയിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിൽ ചികിത്സയിലായിരുന്നു. ഇതോടെ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം 15ആയി.വെടിക്കെട്ട് നിർമ്മാണ പ്രവർത്തനങ്ങളിൽ 13 വർഷത്തിലേറെ പ്രവർത്തന പരിചയമുണ്ടായിരുന്ന ആളാണ് സതീശൻ. 2024ൽ തൃശൂർ പൂരത്തിലെ ആദ്യ സൗഹൃദ വെടിക്കെട്ട് ഒരുക്കിയത് സതീശനായിരുന്നു. പാറമേക്കാവിനും തിരുവമ്പാടിക്കുമായാണ് അന്ന് വെടിക്കെട്ട് ഒരുക്കിയത്. പിതാവ് മണിപാപ്പന്റെ പാത പിന്തുടർന്നാണ് സതീശൻ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ലൈസൻസി സതീശൻ മരിച്ചു Read More »

എടാട്ട് കാർത്തിക കമ്മ്യൂണിക്കേഷൻസിൽ തീപിടുത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

പയ്യന്നൂർ: എടാട്ട് പ്രവർത്തിക്കുന്ന കാർത്തിക കമ്മ്യൂണിക്കേഷൻസിന്റെ കൺട്രോൾ റൂമിൽ വൻ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. സ്ഥാപനത്തിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരും നാട്ടുകാരും ഉടൻ തന്നെ വിവരം ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. പ്രാഥമിക നിഗമനമനുസരിച്ച് ഏകദേശം ആറ് ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. കൺട്രോൾ റൂമിലെ വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും ഫർണിച്ചറുകളും തീയിൽ പൂർണ്ണമായും നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ സമയോചിതമായ ഇടപെടൽ

എടാട്ട് കാർത്തിക കമ്മ്യൂണിക്കേഷൻസിൽ തീപിടുത്തം; ലക്ഷങ്ങളുടെ നാശനഷ്ടം Read More »

കണ്ണൂർ പാനൂരിൽ സ്റ്റീൽ ബോംബ് കണ്ടെത്തി; ഉടൻ നിർവീര്യമാക്കും

കണ്ണൂർ: പാനൂരിൽ വീണ്ടും സ്റ്റീൽ ബോംബ് കണ്ടെത്തി. പന്ന്യന്നൂർ ചിത്രവയലിൽ നിന്നാണ് ബോംബ് കണ്ടെത്തിയത്. രണ്ട് സ്റ്റീൽ ബോംബും ഒരു നാടൻ കെട്ട് ബോംബുമാണ് കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിയത്. ഒഴിഞ്ഞ പറമ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. എസിപി ഉൾപ്പെടെയുളളവർ സംഭവസ്ഥലത്ത് എത്തി. ഉടൻ ബോംബുകൾ നിർവീര്യമാക്കും.കഴിഞ്ഞ ദിവസം വടകരയിൽ നിന്നും സ്റ്റീൽ ബോംബുകൾ കണ്ടെത്തിയിരുന്നു. വടകര ചാനിയം കടവിന് സമീപമാണ് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. മൂന്ന് സ്റ്റീൽ ബോംബാണ്

കണ്ണൂർ പാനൂരിൽ സ്റ്റീൽ ബോംബ് കണ്ടെത്തി; ഉടൻ നിർവീര്യമാക്കും Read More »

എം ഡി എം എയും കഞ്ചാവുമായി മൊഗ്രാൽ സ്വദേശി അറസ്റ്റിൽ

കാസർകോട്: എം ഡി എം എയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മൊഗ്രാൽ നൂറുന്നീസ ഹൗസിലെ മുസമ്മലി (32)നെയാണ് കുമ്പള എക്സൈസ് ഇൻസ്പെക്ടർ കെ വി ശ്രാവണും സംഘവും അറസ്റ്റു ചെയ്‌തത്‌. ഇയാളിൽ നിന്നു 3.587 ഗ്രാം എം ഡി എം എയും 4.5 ഗ്രാം കഞ്ചാവും കണ്ടെടുത്തതായി എക്സൈസ് അധികൃതർ പറഞ്ഞു. എക്സൈസ് സംഘത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ കെ അനീഷ് കുമാർ, പ്രിവൻ്റീവ് ഓഫീസർ എം വി ജിജിൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എം എം

എം ഡി എം എയും കഞ്ചാവുമായി മൊഗ്രാൽ സ്വദേശി അറസ്റ്റിൽ Read More »

ബി ഉണ്ണികൃഷ്ണൻ ഫെഫ്‌ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു

സംവിധായകൻ ബി ഉണ്ണികൃഷ്‌ണൻ ഫെഫ്‌ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് ഫെഫ്ക്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുന്നത് എന്നാണ് ബി ഉണ്ണികൃഷ്‌ണൻ അറിയിച്ചിരിക്കുന്നത്. പുതിയ നേതൃത്വം വരട്ടെ എന്ന നിലപാടിലാണ് ബി ഉണ്ണികൃഷ്‌ണൻ. എന്നാൽ ഇതുവരെ ബി ഉണ്ണികൃഷ്ണന്റെ രാജി ഫെഫ്ക ജനറൽ കൗൺസിൽ അംഗീകരിച്ചിട്ടില്ല.

ബി ഉണ്ണികൃഷ്ണൻ ഫെഫ്‌ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു Read More »

സംസ്ഥാനത്തെ അങ്കണവാടികൾക്ക് ഒരാഴ്ച അവധി

അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു. കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്നും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്നുമാണ് നടപടി. അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവു പോലെ നടക്കും. ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട പോഷകാഹാരം വീടുകളിൽ എത്തിക്കുന്നതാണ്.

സംസ്ഥാനത്തെ അങ്കണവാടികൾക്ക് ഒരാഴ്ച അവധി Read More »

Scroll to Top