കേരളത്തിൽ സെൽഫ് ലോക്ക്‌ഡൗൺ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി, അതീവ ജാഗ്രത പുലർത്തണം ; താപനില 40 ഡിഗ്രി കടന്നതോടെ ജാഗ്രതാ നിർദേശം ;

സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായതിനാൽ മറ്റ് ജില്ലകളിലും അനുഭവപ്പെടുന്ന ചൂട് വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ നാമെല്ലാവരും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ചൂട് വർദ്ധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കും ജീവാപായത്തിനും വരെ കാരണമായേക്കാം. അതിനാൽ താഴെ പറയുന്ന സുരക്ഷാ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം. പകൽ 11 […]

കേരളത്തിൽ സെൽഫ് ലോക്ക്‌ഡൗൺ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി, അതീവ ജാഗ്രത പുലർത്തണം ; താപനില 40 ഡിഗ്രി കടന്നതോടെ ജാഗ്രതാ നിർദേശം ; Read More »

എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചതിൽ ചികിൽസാപ്പിഴവില്ല; വിശദീകരിച്ച് ആശുപത്രി അധികൃതർ

തിരുവനന്തപുരം: ചിറയിൻകീഴ് എട്ടുവയസുകാരൻ ദിക്ഷൽ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ചികിൽസാപ്പിഴവില്ലെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട്. കുട്ടിക്ക് പാമ്പുകടിയേറ്റതായി തിരിച്ചറിയാനായില്ലെന്നാണ് വിശദീകരണം. രക്തപരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്നാണ് സൂപ്രണ്ട് ഡിഎംഒയ്ക്ക് നൽകിയ വിശദീകരണത്തിലുളളത്. ഇന്നലെ പുലർച്ചെ നാലുമണിയോടെയാണ് ദിക്ഷലിന് പാമ്പുകടിയേറ്റത്. ഉടൻ തന്നെ ആശുപ്രതിയിലെത്തിച്ചുവെങ്കിലും ആന്റിവെനം നൽകാതെ വിദഗ്ധ ചികിൽസയ്ക്കായി താലൂക്ക് ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളജിലേക്ക് അയയ്ക്കുകയായിരുന്നു.ഇന്നലെ കായംകുളത്തും പാമ്പുകടിയേറ്റ് യുവതി മരിച്ചിരുന്നു. കൊറ്റുകുളങ്ങരയിൽ ബന്ധുവിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ ചേരാവള്ളി സ്വദേശി സലീല(40)

എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചതിൽ ചികിൽസാപ്പിഴവില്ല; വിശദീകരിച്ച് ആശുപത്രി അധികൃതർ Read More »

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു.കഴിഞ്ഞ 21-ന് രാവിലെ 11.30-നായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ ജോമോളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ വ്യാഴാഴ്‌ചയാണ് മരണത്തിന് കീഴടങ്ങിയത്. എബിസൺ ആണ് ഭർത്താവ്. ഇവാനിയ മകളാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പങ്ങട തിരുഹൃദയ ദേവാലയ

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം Read More »

അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗിച്ചു; ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂർ: കണ്ണൂരിൽ അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗിച്ചതിന് ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസെടുത്തു. 10 പേർക്കെതിരെയാണ് വളപട്ടണം പൊലീസ് കേസെടുത്തത്. കീച്ചേരി പാലോട്ടുകാവ് ക്ഷേത്രോത്സവത്തിലായിരുന്നു കരിമരുന്ന് പ്രയോഗം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. അശ്രദ്ധമായി സ്ഫോടക വസ്‌തുക്കൾ കൈകാര്യം ചെ യ്തതിനാണ് കേസെടുത്തിരിക്കുന്നത്.

അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗിച്ചു; ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസെടുത്ത് പൊലീസ് Read More »

സ്ത്രീകളുടെ പേരിൽ മുറി, അവധിക്കാലം ലക്ഷ്യമിട്ട് ലഹരി വിതരണം; കോഴിക്കോട് 108 ഗ്രാം MDMAയുമായി 3 പേർ പിടിയിൽ

കോഴിക്കോട്: വെള്ളിമാടുകുന്നിൽ 108 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളും ഒരു യുവതിയും പിടിയിൽ. കോഴിക്കോട് പയ്യാനക്കൽ സ്വദേശി ഷാഹുൽ ഹമീദ്, പേരാമ്പ്ര പന്തിരിക്കര സ്വദേശിനി കാമ്യക റീജു, ബേപ്പൂർ സ്വദേശി അമൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും ചേവായൂർ പൊലീസും ചേർന്ന് ഇരിങ്ങാടംപള്ളിയിലുള്ള സ്വകാര്യ ലോഡ്‌ജിൽ നിന്ന് ഇന്ന് പുലർച്ചയാണ് പ്രതികളെ പിടികൂടിയത്. അവധിക്കാലം ലക്ഷ്യമിട്ട് നഗരത്തിൽ ലഹരി വിതരണം ചെയ്യുന്ന സംഘമാണ് അറസ്റ്റിലായത്.ബേപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ച് ഗ്രാം

സ്ത്രീകളുടെ പേരിൽ മുറി, അവധിക്കാലം ലക്ഷ്യമിട്ട് ലഹരി വിതരണം; കോഴിക്കോട് 108 ഗ്രാം MDMAയുമായി 3 പേർ പിടിയിൽ Read More »

സംസ്ഥാനത്ത് 2പേർക്ക് സൂര്യാതപമേറ്റു; അം ഗനവാടി ടീച്ചർക്ക് പൊള്ളലേറ്റത് കൈത്തണ്ടയിൽ, ഇതര സംസ്ഥാന തൊഴിലാളിയുടെ ആരോഗ്യനില ഗുരുതരം

തിരുവനന്തപുരം: സംസ്ഥാനത്ത് 2പേർക്ക് കൂടി സൂര്യാതപമേറ്റു. കോഴിക്കോട് അം ഗനവാടി ടീച്ചർക്കും എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളിക്കുമാണ് സൂര്യാഘാതം ഏറ്റത്. കോഴിക്കോട് വളയത്ത് അംഗൻവാടി ടീച്ചറായ വളയം സ്വദേശി അനിലയുടെ കൈത്തണ്ടയിലാണ് പൊള്ളലേറ്റത്. അനില ആശുപത്രിയിൽ ചികിത്സ തേടി. നിലവിൽ 35ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിട്ടുള്ള താപനില.കൂത്താട്ടുകുളത്തെ തടിമിൽ തൊഴിലാളിക്കാണ് പൊള്ളലേറ്റത്. ഒഡീഷാ സ്വദേശിയായ പാണ്ഡവ ബൈരയ്ക്ക് ആണ് പൊള്ളലേറ്റത്. കഴുത്തിലും ശരീരത്തിലും പൊള്ളലേറ്റിരുന്നു. സൂര്യാഘാതം ഏറ്റതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട തൊഴിലാളിയെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സംസ്ഥാനത്ത് 2പേർക്ക് സൂര്യാതപമേറ്റു; അം ഗനവാടി ടീച്ചർക്ക് പൊള്ളലേറ്റത് കൈത്തണ്ടയിൽ, ഇതര സംസ്ഥാന തൊഴിലാളിയുടെ ആരോഗ്യനില ഗുരുതരം Read More »

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. കണ്ണൂർ പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം വിയാണ് മരിച്ചത്. 37 വയസ്സ് മാത്രമാണ് പ്രായം. പള്ളിപ്പൊയിലിൽ കിണർ കുഴിക്കുന്ന ജോലിക്കിടെയാണ് സൂര്യാഘാതമേറ്റത്. ജോലിക്കിടെ ഇന്നലെയാണ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മൂന്നുമണിയോടെ മരിക്കുകയായിരുന്നു. സൂര്യാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. അസ്വാഭാവിക മരണത്തിന് ചക്കരക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം Read More »

വെടിക്കെട്ടില്ല, എല്ലാ ചടങ്ങുകളും ഉൾപ്പെടുത്തി തൃശൂർ പൂരം നടത്താൻ തീരുമാനം

തൃശൂർ: വെടിക്കെട്ടില്ലാതെ തൃശൂർ പൂരം നടത്താൻ തീരുമാനം. ഉന്നതതല യോഗത്തിലാണ് വെടിക്കെട്ടില്ലാതെ പൂരം നടത്താമെന്ന് തീരുമാനിച്ചത്. കുടമാറ്റം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തും. ഇലഞ്ഞിത്തറമേളം, മഠത്തിൽവരവ് ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തും. 15 വീതം ആനകളെ അണിനിരത്തുമെന്നും വിവരമുണ്ട്. കുടമാറ്റം നടത്തിയേ മതിയാകൂ എന്ന് ദേവസ്വങ്ങളുടെ തീരുമാനത്തെ യോഗത്തിൽ അംഗീകരിക്കുകയായിരുന്നു. കുടമാറ്റവും വെടിക്കെട്ടും ഒഴിവാക്കാമെന്ന് സർക്കാർ നിർദേശം വെച്ചിരുന്നു. കുടമാറ്റം ഒഴിവാക്കാൻ ആകില്ലെന്ന് ദേവസ്വങ്ങൾ നിലപാടെടുക്കുകയായിരുന്നു.പൂരത്തിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായെന്നും ദേവസ്വങ്ങൾ യോഗത്തിൽ അറിയിച്ചു. അവസാന നിമിഷം പിൻമാറുന്നത് പ്രായോഗികമല്ലെന്നും

വെടിക്കെട്ടില്ല, എല്ലാ ചടങ്ങുകളും ഉൾപ്പെടുത്തി തൃശൂർ പൂരം നടത്താൻ തീരുമാനം Read More »

പൂരം നടത്തിപ്പിൽ തീരുമാനം ഇന്നുതന്നെ; നിർണായക യോഗം ഇന്ന്, ആർഭാടം വേണ്ടെന്ന നിലപാടിൽ സർക്കാർ

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം നടത്തണമോയെന്ന കാര്യത്തിൽ അന്തിമതീരുമാനം ഇന്ന്. ദേവസ്വം മന്ത്രിയുമായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ഇന്ന് ചർച്ച നടത്തും. പൂരം നടത്തിപ്പിൽ തീരുമാനം ഇന്നുതന്നെയുണ്ടാകും എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. പൂരം ഏകോപനത്തിനാണ് ഹൈക്കോടതിയുടെ അനുമതിയോടെ യോഗം വിളിച്ചതെന്നും വെടിക്കെട്ട് അപകടത്തോടെ അസാധാരണ സാഹചര്യമുണ്ടായെന്നും വി എൻ വാസവൻ പറഞ്ഞു. ദേവസ്വങ്ങൾ പറയുന്ന എല്ലാ കാര്യങ്ങളും കേട്ട് തീരുമാനമെടുക്കണമെന്നും ഒരു മുൻവിധിയോടെ യോഗത്തെ സമീപിക്കില്ലെന്നും വി എൻ

പൂരം നടത്തിപ്പിൽ തീരുമാനം ഇന്നുതന്നെ; നിർണായക യോഗം ഇന്ന്, ആർഭാടം വേണ്ടെന്ന നിലപാടിൽ സർക്കാർ Read More »

പടക്കം വാങ്ങാൻ പണം നൽകിയില്ല; കീഴൂരിൽ യുവാവിനെ തടഞ്ഞു നിർത്തി മൂക്കിന് ഇരുമ്പുവടി കൊണ്ട് അടിച്ചതായി പരാതി

കാസർകോട്: പടക്കം വാങ്ങാൻ പണം നൽകാത്ത വിരോധം മൂലമെന്നു പറയുന്നു, യുവാവിനെ തടഞ്ഞു നിർത്തി ഇരുമ്പുവടികൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചതായി പരാതി. ചെമ്പിരിക്ക എ എം ഹൗസിലെ അഹമ്മദ് മിഗ്ദാദ് (32) ആണ് അക്രമത്തിനു ഇരയായത്. ഇയാൾ നൽകിയ പരാതിയിൽ ഇസ്‌മയിൽ, സുഹൈൽ, സാദിഖ് എന്നിവർക്കെതിരെ മേൽപ്പറമ്പ് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ കീഴൂരിലാണ് കേസിനാസ്‌പദമായ സംഭവം. അഹമ്മദ് മി ഗ്ദാദിനെ തടഞ്ഞു നിർത്തിയ ശേഷം മൂവരും ചേർന്ന് ഇരുമ്പു വടികൊണ്ട് മൂക്കിനു അടിക്കുകയും

പടക്കം വാങ്ങാൻ പണം നൽകിയില്ല; കീഴൂരിൽ യുവാവിനെ തടഞ്ഞു നിർത്തി മൂക്കിന് ഇരുമ്പുവടി കൊണ്ട് അടിച്ചതായി പരാതി Read More »

Scroll to Top