ഉറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റു; എട്ടുവയസ്സുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ എട്ടുവയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. ചിറയിൻകീഴ് അഴൂരിലാണ് സംഭവം. മൂലയിൽ വീട്ടിൽ ദിലീപ്-അനു ദമ്പതികളുടെ മകൻ ദിക്ഷൽ ആണ് മരിച്ചത്. രാവിലെ നാല് മണിയോടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റതായി കുടുംബം അറിഞ്ഞത്. ഉടൻ ചിറയിൻകീഴ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നാലെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂർഖൻ പാമ്പാണ് കുട്ടിയെ കടിച്ചതെന്നാണ് വിവരം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. കുഞ്ഞ് കിടന്ന മുറിയിൽ […]

ഉറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റു; എട്ടുവയസ്സുകാരന് ദാരുണാന്ത്യം Read More »

തൃശ്ശൂർ വെടിക്കെട്ടുപുര ദുരന്തത്തിൽ മരണമടഞ്ഞവരിൽ ‘തുടക്കം’ മേക്കപ്പ് ആർടിസ്റ്റും; വേദന പങ്കുവെച്ച് ജൂഡ്

തൃശൂർ മുണ്ടത്തിക്കോട് സ്ഫോടനത്തിൽ മരണപ്പെട്ടവരിൽ സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റ് ആയ ബിജീഷ് ബാലനും ഉൾപ്പെട്ടിരുന്നു. ഫെഫ്‌ക ഓൾ കേരള മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ് യൂണിയൻ അംഗം കൂടിയായിരുന്നു ബിജീഷ്. വിസ്‌മയ മോഹൻലാലിനെ നായികയാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ‘തുടക്കം’ സിനിമയിലും മേക്കപ്പ് ആർട്ടിസ്റ്റ് ആയി ബിജീഷ് ജോലി ചെയ്‌തിരുന്നു. ബിനീഷിന്റെ അപ്രതീക്ഷിത വിഗോയത്തിൽ ഞെട്ടൽ രേഖപ്പെടുത്തുകയാണ് സംവിധായകൻ ജൂഡ് ആന്തണി.‘ഹൃദയഭേദകം’ ഞങ്ങളുടെ തുടക്കം സിനിമയുടെ ഭാഗമായിരുന്നു ഇദ്ദേഹം’ എന്നായിരുന്നു ജൂഡ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച

തൃശ്ശൂർ വെടിക്കെട്ടുപുര ദുരന്തത്തിൽ മരണമടഞ്ഞവരിൽ ‘തുടക്കം’ മേക്കപ്പ് ആർടിസ്റ്റും; വേദന പങ്കുവെച്ച് ജൂഡ് Read More »

നിതിൻ രാജിന്റെ്റെ മരണം: അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നാളേക്ക് മാറ്റി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ BDS വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നാളേക്ക് മാറ്റി. നിതിന്റെ പിതാവ് വൈ.എൽ രാജന്റെ ഭാഗം കൂടി കേൾക്കുന്നതിനാണ് ഹർജി നാളേക്ക് മാറ്റിയത്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.ആരോപണവിധേയരായ പാത്തോളജി വിഭാഗം മുൻ മേധാവി ഡോ. എം.കെ റാം, സംഗീത നമ്പ്യാർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് നാളേക്ക് മാറ്റിയത്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

നിതിൻ രാജിന്റെ്റെ മരണം: അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നാളേക്ക് മാറ്റി Read More »

സിനിമാ ചിത്രീകരണത്തിനെത്തിയ ക്യാമറ അസിസ്റ്റന്റ് ശുചിമുറിയിൽ മരിച്ച നിലയിൽ

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ സിനിമാ ചിത്രീകരണത്തിനെത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ താമസിച്ചിരുന്ന വീടിൻ്റെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളം സ്വദേശി 51 വയസ്സുള്ള കല്ലൂർ ജാഫർ ആണ് മരിച്ചത്. ഇവർ താമസിച്ചിരുന്ന വീടിൻ്റെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയിൽ ലോകമലേശ്വരത്ത് സംഘം വാടകക്ക് താമസിച്ചിരുന്ന വീട്ടിലായിരുന്നു സംഭവം. സിനിമയുടെ ചിത്രീകരണത്തിനായാണ് സംഘം എത്തിയിരുന്നത്.

സിനിമാ ചിത്രീകരണത്തിനെത്തിയ ക്യാമറ അസിസ്റ്റന്റ് ശുചിമുറിയിൽ മരിച്ച നിലയിൽ Read More »

തിരുവനന്തപുരം പേട്ട റെയിൽവേ ആശുപത്രിയിൽ വെടിയുണ്ടകൾ കണ്ടെത്തി; നടുക്കത്തിൽ രോഗികളും ജീവനക്കാരും

തിരുവനന്തപുരം: തലസ്ഥാന നഗരത്തെ മുൾമുനയിൽ നിർത്തി പേട്ടയിലെ റെയിൽവേ ആശുപത്രിയിൽ വെടിയുണ്ടകൾ കണ്ടെത്തി. ആശുപത്രിയിലെ ശൗചാലയത്തിനുള്ളിലാണ് വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തെ തുടർന്ന് പോലീസ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിൽ എത്തിയവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

തിരുവനന്തപുരം പേട്ട റെയിൽവേ ആശുപത്രിയിൽ വെടിയുണ്ടകൾ കണ്ടെത്തി; നടുക്കത്തിൽ രോഗികളും ജീവനക്കാരും Read More »

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; ഇന്നലത്തെ ഉപയോഗം 110.49 ദശലക്ഷം യൂണിറ്റ്

തിരുവനന്തപുരം: കേരളത്തിൽ വേനൽ കടുക്കുന്നതിനിടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപഭോഗം 110.49 ദശലക്ഷം യൂണിറ്റായി വർദ്ധിച്ചു. വരും ദിവസങ്ങളിലും ചൂട് വർദ്ധിക്കുമെന്ന പ്രവചനങ്ങൾക്കിടെ വൈദ്യുതി ബോർഡ് അതീവ ജാഗ്രതയിലാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം വളരെ നേരത്തെ തന്നെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് രാത്രി കാലങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും അനാവശ്യമായി പ്രവർത്തിക്കുന്ന വൈദ്യുത

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; ഇന്നലത്തെ ഉപയോഗം 110.49 ദശലക്ഷം യൂണിറ്റ് Read More »

തൃശൂർ വെടിപ്പുര അപകടം: പാറമേക്കാവിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിച്ച പടക്കനിർമാണ ശാലക്ക് സ്റ്റോപ്മെമ്മോ

തൃശൂർ: മുണ്ടത്തിക്കോട് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പാറമേക്കാവ് ദേവസ്വത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന പടക്കനിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകി. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ചിറ്റൂർ തഹസിൽദാർ ആർ രാമചന്ദ്രനാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാലയ്ക്കാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. കഴിഞ്ഞ ദിവസമാണ് സാമ്പിൾ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങൾ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയിൽ സ്ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. 13 പേർക്കാണ് അപകടത്തിൽ ജീവൻ

തൃശൂർ വെടിപ്പുര അപകടം: പാറമേക്കാവിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിച്ച പടക്കനിർമാണ ശാലക്ക് സ്റ്റോപ്മെമ്മോ Read More »

മുണ്ടത്തിക്കോട് അപകടം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ ദുരന്തത്തിൽ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ നൽകും. സിഎംആർഡിഎഫിൽ നിന്നും 10 ലക്ഷം എസ്‌ഡിആർഎഫിൽ നിന്നും 4 ലക്ഷം രൂപയും നൽകും പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു. ചികിത്സ ചെലവ് മുഴുവൻ സർക്കാർ വഹിക്കും. പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണവും ഉണ്ടാകും.ദുരന്തത്തിൽ മരിച്ചവരിൽ ഏഴ് പേരെ തിരിച്ചറിഞ്ഞു. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. പരുക്കേറ്റ് ചികിത്സയിലുള്ള

മുണ്ടത്തിക്കോട് അപകടം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ Read More »

വാൽപ്പാറ അപകടം: ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു, ആകെ മരണം പത്തായി

മലപ്പുറം: വാൽപ്പാറ അപകടത്തിന് പിന്നാലെ ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു. കോയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. കോയമ്പത്തൂരിൽ തീവ്ര പരിചരണ വിഭാഗത്തിൽ ആയിരുന്നു നൗഷാദ് അലി ചികിത്സയിൽ കഴിഞ്ഞത്. ഷഹദിൻ, മുഹമ്മദ് ഫായിസ് എന്നിവർ ചികിത്സയിൽ തുടരുകയാണ്. നൗഷാദ് അലിയുടെ ആരോഗ്യം വഷളായിട്ടും ഡോക്ടർമാരെത്താൻ വൈകിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ചികിത്സയിൽ കുടുംബത്തിന് തൃപ്തിയില്ലായിരുന്നുവെന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ അനുവദിച്ചില്ലെന്നും ആരോപിക്കുന്നു. രണ്ട്

വാൽപ്പാറ അപകടം: ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു, ആകെ മരണം പത്തായി Read More »

വെടിക്കെട്ട് അപകടം: തൃശൂർ പൂരത്തിന് ആശങ്കയൊഴിയുന്നില്ല; നിർണ്ണായക തീരുമാനം നാളെ

മുണ്ടത്തിക്കോടുണ്ടായ ദാരുണമായ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ, തൃശൂർ പൂരത്തിന്റെ നടത്തിപ്പ് സംബന്ധിച്ച അനിശ്ചിതത്വങ്ങൾ പരിഹരിക്കാൻ മന്ത്രിമാർ പങ്കെടുക്കുന്ന ഉന്നതതല യോഗത്തിന് ഹൈക്കോടതി അനുമതി നൽകി. തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന ശാലയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ട സംഭവം പൂരത്തിന്റെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തിയിരുന്നു. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഉൾപ്പെടെയുള്ള ചടങ്ങുകളിൽ വരുത്തേണ്ട മാറ്റങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ചർച്ച ചെയ്യുന്നതിനായി നാളെ ചേരുന്ന യോഗത്തിൽ നിർണ്ണായക തീരുമാനമുണ്ടാകും. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി

വെടിക്കെട്ട് അപകടം: തൃശൂർ പൂരത്തിന് ആശങ്കയൊഴിയുന്നില്ല; നിർണ്ണായക തീരുമാനം നാളെ Read More »

Scroll to Top