Latest News

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിൻ്റെ ടയർ പൊട്ടി അപകടം; വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിൻ്റെ ടയർ പൊട്ടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. പയ്യോളി ഇരുമ്പടത്തുചാലിൽ ഓത്തുപുരയിൽ ഹനീഫയുടെ മകൻ മുഹമ്മദ് ബിലാൽ ആണ് മരിച്ചത്. 16 വയസായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ബിലാലിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്‌കൂട്ടറിൽ സഞ്ചരിച്ച സുഹൃത്തുക്കളായ ആദിൽ, അദ്നാൻ,യാസിൻ എന്നിവരെ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാവിലെ ആറരയോടെ പയ്യോളി-പേരാമ്പ്ര റോഡിൽ തച്ചൻകുന്ന് പറമ്പിൽ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ റോഡ് ഇറക്കത്തിലാണ് സംഭവം. സുഹൃത്തുക്കളായ നാല് പേരും സ്‌കൂട്ടറിൽ തുറയൂരിലുള്ള […]

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിൻ്റെ ടയർ പൊട്ടി അപകടം; വിദ്യാർത്ഥി മരിച്ചു Read More »

യുകെ വിസ വാഗ്ദാനം ചെയ്‌ത് പണം തട്ടി; നിർമ്മാതാവ് ജോബി ജോർജിന് നാല് വർഷം തടവ്

കൊച്ചി: യുകെ വിസ വാഗ്ദാനം ചെയ്‌ത്‌ പണം തട്ടിയ കേസിൽ നിർമ്മാതാവ് ജോബി ജോർജിനെ കോടതി നാല് വർഷം തടവുശിക്ഷയ്ക്ക് വിധിച്ചു. പിഴയായി 66. 5 ലക്ഷം രൂപയും അടയ്ക്കണം. ജോബിയുടെ ഭാര്യ സുനി മോളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. രണ്ടുകേസുകളിലായാണ് കോടതി ജോബിയെ ശിക്ഷിച്ചത്. കൊച്ചിയിലെ പ്രത്യേക പിഎംഎൽഎ കോടതിയാണ് വിധി പ്രസ്‌താവിച്ചത്. മൂവാറ്റുപുഴ സ്വദേശിയായ രാജേഷ് മാത്യു, മുളന്തുരുത്തി സ്വദേശികളായ ദമ്പതികൾ എന്നിവരാണ് പരാതിക്കാർ. യുകെ വിസ നൽകാമെന്ന വാഗ്ദാനത്തിൽ 2011ൽ

യുകെ വിസ വാഗ്ദാനം ചെയ്‌ത് പണം തട്ടി; നിർമ്മാതാവ് ജോബി ജോർജിന് നാല് വർഷം തടവ് Read More »

മഴ വരുന്നൂ…; സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കടുത്ത ചൂടിൽ ആശ്വാസമാകാൻ സംസ്ഥാനത്ത് മഴയെത്തുന്നു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ എട്ട് ജില്ലകളിലാണ് മഴ സാധ്യതയുള്ളത്

മഴ വരുന്നൂ…; സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത Read More »

നെടുമങ്ങാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്നുപേർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നെടുമങ്ങാട് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം. ഉഴമലയ്ക്കൽ സ്വദേശികളായ ശ്രീലാൽ, ബിനോയ്, രാജേഷ് എന്നിവരാണ് മരിച്ചത്. നെടുമങ്ങാട് – ആര്യനാട് റോഡിൽ കുളപ്പട ഗവൺമെന്റ് ഹോസ്‌പിറ്റലിൽ സമീപം ആയിരുന്നു അപകടം.അമിതവേഗതയിൽ സഞ്ചരിച്ച ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കുകൾ അമിതവേഗതയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച മൂന്നുപേരുടെ മൃതദേഹങ്ങൾ നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലെക്ക് മാറ്റി.

നെടുമങ്ങാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്നുപേർക്ക് ദാരുണാന്ത്യം Read More »

ട്വന്റി20 ലോകകപ്പിൽ ടീം ഇന്ത്യയ്ക്ക് ചരിത്ര വിജയം. ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീം

അഹമ്മദാബാദ് ഐസിസി ലോകകപ്പ് ഫൈനലുകളിൽ ഇന്ത്യയ്ക്കൊരു ‘ഞായറാഴ്ച്‌ച ശാപം’ ഉണ്ടായിരുന്നു. ഞായറാഴ്‌ച നടന്ന ഒരു ഫൈനൽ മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നില്ല. 2003 ഏകദിന ലോകകപ്പ് ഫൈനൽ, 2014 ട്വന്റി20 ലോകകപ്പ് ഫൈനൽ, 2023 ഏകദിന ലോകകപ്പ് ഫൈനൽ എന്നിവ ഞായറാഴ്ചയായിരുന്നു. 1983, 2011 ഏകദിന ലോകകപ്പ് ഫൈനൽ, 2024 ട്വന്റി20 ലോകകപ്പ് ഫൈനൽ എന്നിവ ശനിയാഴ്ചയായിരുന്നു; 2007 ട്വന്റി20 ലോകകപ്പ് ഫൈനൽ തിങ്കളാഴ്‌ചയും. എന്നാൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ആർത്തിരമ്പിയ നീലക്കടലിനെ സാക്ഷിയാക്കി ഇന്ത്യ ആ

ട്വന്റി20 ലോകകപ്പിൽ ടീം ഇന്ത്യയ്ക്ക് ചരിത്ര വിജയം. ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീം Read More »

രാവണീശ്വരത്തെ വ്യാപാരി എലി വിഷം കഴിച്ച് മരിച്ചു

കാസർകോട്: എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. രാവണീശ്വരം കരിപ്പാടക്കൻ ഹൗസിലെ പി. കുഞ്ഞിരാമൻ (57) ആണ് മരിച്ചത്. മുൻ പ്രവാസിയാണ്.ചൊവ്വാഴ്‌ച രാവിലെ എട്ടു മണിയോടെയാണ് ഇദ്ദേഹത്തെ എലി വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് മരണം സംഭവിച്ചത്. ഏതോ മാനസിക വിഷമമാണ് ആത്മഹത്യക്കു കാരണമെന്നു സംശയിക്കുന്നു. ഹൊസ്‌ദുർഗ് പൊലീസ് കേസെടുത്തു. ഭാര്യ: രത്ന. മക്കൾ: അഭിനവ്,ആഷിഷ് .

രാവണീശ്വരത്തെ വ്യാപാരി എലി വിഷം കഴിച്ച് മരിച്ചു Read More »

പെരുമ്പളത്തുകാർക്ക് സ്വപ്പ്ന സാഫല്യം; കേരളത്തിലെ ഏറ്റവും വലിയ പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി, ആഘോഷതിമിർപ്പിൽ ๓วรั

കൊച്ചി: ഭംഗികൊണ്ടും വലുപ്പം കൊണ്ടും കേരളത്തിലെ ഏറ്റവും മികച്ച പാലങ്ങളിൽ ഒന്നായ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. പെരുമ്പളം ദ്വീപിലെ പന്ത്രണ്ടായിരത്തോളം ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കിഫ്ബി ഫണ്ടിൽനിന്ന് 106 കോടി മുടക്കി നിർമിച്ച പാലമാണ് നാടിന് സമർപ്പിച്ചത്. കേരളത്തിൽ കായലിൽ നിർമിച്ചിട്ടുള്ള ഏറ്റവും നീളംകൂടിയ പാലമാണിത്. പെരുമ്പളം ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകളുടെ സ്വപ്‌നമാണ് ഇന്ന് യഥാർഥ്യമായത്. ഉദ്ഘാടന ചടങ്ങിനായി ആയിരങ്ങളാണ് പെരുമ്പളത്ത് എത്തിയത്. ഉച്ചയോടെ പെരുമ്പളം പാലത്തിന് സമീപം മുഖ്യമന്ത്രിയുടെ വാഹന

പെരുമ്പളത്തുകാർക്ക് സ്വപ്പ്ന സാഫല്യം; കേരളത്തിലെ ഏറ്റവും വലിയ പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി, ആഘോഷതിമിർപ്പിൽ ๓วรั Read More »

തളങ്കരയിൽ യുവതിയെയും മൂന്നു വയസ്സുള്ള മകനെയും കാണാതായി; രാജപുരത്തും യുവതിയെയും മകനെയും കാണാനില്ല

കാസർകോട്: യുവതിയെയും മൂന്നു വയസ്സുള്ള മകനെയും കാണാതായതായി പരാതി. ഭർത്താവ് നൽകിയ പരാതിയിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തളങ്കര സിറാമിക്‌സ് റോഡിനു സമീപത്തെ നിസാമുദ്ദീന്റെ ഭാര്യ സബാനത്ത് (23), മൂന്നു വയസ്സുള്ള മകൻ എന്നിവരെയാണ് കാണാതായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇരുവരെയും കാണാതായതെന്നു ഭർത്താവ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. രാജപുരത്ത് അംഗൻവാടിയിലേയ്ക്ക് പോയ യുവതിയെയും മൂന്നു വയസ്സുള്ള മകനെയും കാണാതായതായും പരാതി ഉയർന്നു. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊട്ടോടി

തളങ്കരയിൽ യുവതിയെയും മൂന്നു വയസ്സുള്ള മകനെയും കാണാതായി; രാജപുരത്തും യുവതിയെയും മകനെയും കാണാനില്ല Read More »

പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമം: എംഡിഎംഎയുമായി ചെങ്കള, റഹ്‌മത്ത് നഗർ സ്വദേശി കന്യപ്പാടിയിൽ അറസ്റ്റിൽ

കാസർകോട്: 3.01 ഗ്രാം എംഡിഎംഎയും 16,700 രൂപയുമായി യുവാവ് അറസ്റ്റിൽ. ചെങ്കള, റഹ്‌മത്ത് നഗറിലെ മനിയടുക്കം ഹൗസിലെ സി സെഡ് നുഹ്‌മാ(25)നെയാണ് ബദിയഡുക്ക പൊലീസ് ഇൻസ്പെക്ടർ അനൂപും സംഘവും അറസ്റ്റു ചെയ്ത‌ത്. വെള്ളിയാഴ്ച ഉച്ചക്ക് 1.30മണിയോടെ നീർച്ചാൽ, കന്യപ്പാടിയിലാണ് സംഭവം. എസ്ഐ ടി രൂപേഷും സംഘവും പട്രോളിംഗ് നടത്തുന്നതിനിടയിലാണ് കന്യപ്പാടിയിൽ എത്തിയത്. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന യുവാവ് പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്നു പറയുന്നു. സംശയം തോന്നി യുവാവിനെ പിന്തുടർന്ന് പിടികൂടി ദേഹ പരിശോധന നടത്തിയപ്പോഴാണ്

പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമം: എംഡിഎംഎയുമായി ചെങ്കള, റഹ്‌മത്ത് നഗർ സ്വദേശി കന്യപ്പാടിയിൽ അറസ്റ്റിൽ Read More »

എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം, ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും, 21 ദിവസം നിയന്ത്രണം

ദില്ലി:എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം. പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തിൽ ബുക്കിംഗുകളിൽ വലിയ രീതിയിലുള്ള വർദ്ധവന് ഉണ്ടായതിന് പിന്നാലെയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഭാരത് പെട്രോളിയവും ഗാർഹിക എൽപിജി റീഫില്ലുകൾക്ക് 21 ദിവസത്തെ നിയന്ത്രണം ഏർപ്പെടുത്തിയത്. പെട്ടെന്നുണ്ടായ ഈ ഡിമാൻഡ് പരിഗണിച്ച്, പൂഴ്ത്തിവെപ്പ് തടയുന്നതിനും വിതരണം സുസ്ഥിരമാക്കുന്നതിനുമാണ് എണ്ണ വിപണന കമ്പനികളുടെ നടപടി. ലോക്ക് ഇൻ പിരീഡ് എന്ന രീതിയാണ് നിലവിൽ നടപ്പിലാക്കിയിട്ടുള്ളത്. യുദ്ധം പാചക വാതക സിലിണ്ടറുകളുടെ ക്ഷാമം സൃഷ്ടിക്കുമെന്ന നിരീക്ഷണത്തിൽ ഗാർഹിക എൽപിജി സിലിണ്ടറുകൾ

എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം, ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും, 21 ദിവസം നിയന്ത്രണം Read More »

Scroll to Top