Latest News

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ

കണ്ണൂർ: കണ്ണാടിപ്പറമ്പിൽ ഒരേ രാത്രിയിൽ നാല് കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ 17-കാരനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. തലശ്ശേരി ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെയാണ് 17 കാരൻ മോഷണ പരമ്പര നടത്തിയതെന്ന് പൊലീസ് അറിയിച്ചു. കണ്ണാടിപ്പറമ്പിലെ വ്യാപാര സ്ഥാപനങ്ങളിലായിരുന്നു കവർച്ച. കടകളുടെ ചുമർ കുത്തിത്തുറന്നാണ് അകത്ത് കടന്നത്. പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും കവർച്ച ചെയ്യാനായിരുന്നു ശ്രമം. പുലർച്ചെയോടെ നാട്ടുകാർക്ക് സംശയം തോന്നിയതോടെ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.പിടിയിലായ 17-കാരൻ അടുത്തിടെയാണ് തലശ്ശേരി ജുവനൈൽ […]

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ Read More »

കണ്ഠരര് ബ്രഹ്‌മദത്തൻ ശബരിമല തന്ത്രി ആകും; ദേവസ്വം ബോർഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

പത്തനംതിട്ട: കണ്ഠരര് രാജീവരുടെ മകൻ കണ്‌ഠരര് ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയാക്കുമെന്ന് റിപ്പോർട്ട്. നിലവിലെ തന്ത്രി കണ്ഠരര് രാജീവരുടെ ആവശ്യം അംഗീകരിക്കുമെന്നാണ് വിവരം. ബ്രഹ്‌മദത്തനെ തന്ത്രിയാക്കാൻ ദേവസ്വം ബോർഡിൽ ഭൂരിപക്ഷ അഭിപ്രായമുയർന്നെന്നും വിവരമുണ്ട്. ബോർഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും. താഴമൺ കുടുംബത്തെ മാറ്റേണ്ട സാഹചര്യം ഇല്ലെന്നും കോടതിയെ അറിയിക്കാനാണ് ബോർഡ് നീക്കം. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് വിഷയത്തിൻ അന്തിമ തീരുമാനമെടുക്കുക. ശബരിമല തന്ത്രിയാകാൻ ബ്രഹ്‌മദത്തൻ യോഗ്യൻ അണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർഅതേസമയം തന്ത്രി ആരാകണം എന്ന

കണ്ഠരര് ബ്രഹ്‌മദത്തൻ ശബരിമല തന്ത്രി ആകും; ദേവസ്വം ബോർഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും Read More »

ഡോ. അനിൽ മേനോന്റെ ബഹിരാകാശ യാത്ര ഇന്ന്

ന്യൂയോർക്ക് ബഹിരാകാശം താണ്ടുന്ന, രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയാകാൻ യുഎസ് സ്പേസ് ഫോഴ്സ് കേണൽ ഡോ. അനിൽ മേനോൻ ഇന്നു രാത്രി ഇന്ത്യൻസമയം 8.17നു യാത്ര തിരിക്കും. കസഖ്‌സ്‌ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽനിന്ന് റോസ്കോസ്മോസ് സോയൂസ് എംഎസ്-29 ദൗത്യത്തിന്റെ ഭാഗമായാണു യാത്ര. സോയൂസ് 2.1 എ റോക്കറ്റിലാണു പേടകത്തെ വിക്ഷേപിക്കുന്നത്. റഷ്യക്കാരായ പോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും അനിലിന് ഒപ്പമുണ്ട്.

ഡോ. അനിൽ മേനോന്റെ ബഹിരാകാശ യാത്ര ഇന്ന് Read More »

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെയുള്ള ഇറാന്റെ ആക്രമണം. ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരില്‍ ആറ് പേര്‍ ഇന്ത്യക്കാരാണ്. രണ്ട് പേര്‍ ഉക്രേനിയന്‍ പൗരന്മാര്‍ക്കും പരുക്കേറ്റു. രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. മൊംബാസ, അല്‍ ബഹിയ എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു Read More »

സ്വർണ വില ലക്ഷം കടന്ന് കുതിക്കുന്നു; തട്ടിപ്പിലും പുതിയ വഴികൾ, കൂട്ടിന് BIS ഹാൾമാർക്ക്

കർണാടകയിലെ ശിവമോഗയിൽ വ്യാജ സ്വർണാഭരണങ്ങൾ പണയം വെച്ച് വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലക്ഷങ്ങളുടെ വായ്‌പ തട്ടിയ കേസിൽ മുഖ്യപ്രതികൾ അറസ്റ്റിൽ. തീർത്ഥഹള്ളി താലൂക്കിലെ ബഗ്ഗോഡി ഗ്രാമത്തിൽ താമസിക്കുന്ന രാഹുലും സഹോദരൻ ലോകേഷും ബാങ്കുകളിൽ നിന്നും സഹകരണ സംഘങ്ങളിൽ നിന്നും വായ്‌പ ലഭിക്കുന്നതിനായി വ്യാജ സ്വർണാഭരണങ്ങൾ പണയം വച്ചാണ് തട്ടിപ്പ് നടത്തിയത്. ഏകദേശം 28.87 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇതുവരെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. യഥാർത്ഥ സ്വർണാഭരണങ്ങളെപ്പോലെ തോന്നിക്കുന്ന വ്യാജ ആഭരണങ്ങളാണ് പ്രതികൾ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും പണയം

സ്വർണ വില ലക്ഷം കടന്ന് കുതിക്കുന്നു; തട്ടിപ്പിലും പുതിയ വഴികൾ, കൂട്ടിന് BIS ഹാൾമാർക്ക് Read More »

വലിയപറമ്പ് കന്നുവീട് കടപ്പുറത്ത് വീടിന് തീപിടിച്ച് വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു. വലിയപറമ്പിലെ കെ. സുലൈമാന്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് തീ പിടിച്ചത്

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കെ. മുനീറും കുടുംബവുമാണ് വീട്ടില്‍ താമസിക്കുന്നത്. വീടിന് പുറത്തെ അടുപ്പില്‍ നിന്നും അടുക്കളയോട് ചേര്‍ന്ന വിറക് കൂനയ്ക്ക് തീപിടിച്ചാണ് അപകടമുണ്ടായത്. ജനലിലൂടെ വീടിനകത്തേക്ക് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. അടുക്കളയിലെ ഫ്രിഡ്ജ്, ഗ്രൈന്‍ഡര്‍, മിക്‌സി തുടങ്ങിയ വീട്ടുപകരണങ്ങളാണ് കത്തി നശിച്ചത്. തൃക്കരിപ്പൂര്‍ അഗ്‌നി രക്ഷാ നിലയത്തില്‍ നിന്ന് സേനാംഗങ്ങളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

വലിയപറമ്പ് കന്നുവീട് കടപ്പുറത്ത് വീടിന് തീപിടിച്ച് വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു. വലിയപറമ്പിലെ കെ. സുലൈമാന്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് തീ പിടിച്ചത് Read More »

നിതിൻ രാജിന്റെ മരണം; എം കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകൻ എം കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തളളി സുപ്രീംകോടതി. വിദ്യാർഥികളോട് അധ്യാപകൻ ഇങ്ങനെ ആണോ പ്രവർത്തിക്കേണ്ടത് എന്ന് റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. റാം മൂന്ന് മാസമായി ഒളിവിലാണ്, മനുഷ്യത്വരഹിതം എന്ന വാക്ക് മാത്രമാണ് മനസ്സിൽ വരുന്നത്. പ്രവൃത്തികളുടെ അനന്തരഫലങ്ങൾ അധ്യാപകൻ തിരിച്ചറിയണം എന്ന് കോടതി ചൂണ്ടിക്കാട്ടി. ക്ലാസ് മുറിയിൽ ഒരു വിദ്യാർഥിയെ ഈ രീതിയിൽ അപമാനിച്ചാൽ എന്തായിരിക്കും

നിതിൻ രാജിന്റെ മരണം; എം കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി Read More »

കരിങ്കല്ലും എം സാന്‍ഡും മെറ്റല്‍ ജെല്ലിയും മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞ് തമിഴ്‌നാട് സര്‍ക്കാര്‍

കരിങ്കല്ലും എം സാന്‍ഡും മെറ്റല്‍ ജെല്ലിയും മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞ് അസാധാരണനീക്കവുമായി തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട്ടിലെ ദൗര്‍ലഭ്യം കണക്കിലെടുത്താണ് തീരുമാനം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിര്‍മാണ പ്രവര്‍ത്തികളെ ബാധിയ്ക്കുമെന്ന് ആശങ്ക. ജിയോളജി ഡയറക്ടര്‍ക്ക് കൂടുതല്‍ അധികാരം നല്‍കി അസാധാരണ ഗസറ്റ് വിജ്ഞാപനം. മറ്റൊരു സംസ്ഥാനത്തേക്ക് ലോഡുകള്‍ കൊണ്ടുപോകുന്നതിന് ജിയോളജി ഡയറക്ടര്‍ക്ക് ഉപരോധം ഏര്‍പ്പെടത്താന്‍ കഴിയുന്നതാണ് പുതിയ ഉത്തരവ്. അനധികൃത ഖനനം ധാരാളമായി തമിഴ്നാട്ടില്‍ നടക്കുന്നുണ്ടെന്നും അത് ഒഴിവാക്കണമെന്നും ഉത്തരവില്‍ പറയുന്നു. തമിഴ്നാട്ടിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന

കരിങ്കല്ലും എം സാന്‍ഡും മെറ്റല്‍ ജെല്ലിയും മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞ് തമിഴ്‌നാട് സര്‍ക്കാര്‍ Read More »

നെന്മാറ ഇരട്ടക്കൊലപാതക കേസ്: ചെന്താമര കുറ്റക്കാരൻ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്തമാര കുറ്റക്കാരൻ. പാലക്കാട് ജില്ലാ അഡീഷണൽ ജഡ്‌ജി കൊന്നത്ത് ജോർജാണ് വിധി പ്രസ്‌താവിച്ചത്. ശിക്ഷാവിധി ബുധനാഴ്‌ച പ്രസ്‌താവിക്കും. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻകോളനിയിൽ സുധാകരൻ (55), അമ്മ ലക്ഷ്‌മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. 2025 ജനുവരി 27 -നായിരുന്നു സംഭവം. ഒന്നര വർഷത്തിന് ശേഷമാണ് വിധി വരുന്നത്. 2019-ൽ അയൽവാസിയായിരുന്ന സജിതയെ കൊന്ന് ജയിലിൽ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ

നെന്മാറ ഇരട്ടക്കൊലപാതക കേസ്: ചെന്താമര കുറ്റക്കാരൻ Read More »

ദേവാൻഷിന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

കണ്ണൂർ: പയ്യന്നൂരിൽ സ്വകാര്യ ആശുപത്രിയിൽ അനസ്തീഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്ക്കരിച്ചു. അനസ്തീഷ്യ, പീഡിയാട്രിക്, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്‌ടർമാർ അടങ്ങുന്നതാണ് ബോർഡ്.കുട്ടിക്ക് നൽകിയ മരുന്നുകൾ, ചികിത്സ, ഡോക്‌ടർമാരുടെയും മാനേജ്മെന്റിന്റെയും പങ്കാളിത്തം തുടങ്ങിയ കാര്യങ്ങളിലെല്ലാം അന്വേഷണമുണ്ടാകും. പണം കൂടുതൽ ലഭിക്കാനായി ചികിത്സ നടത്താനുള്ള പദ്ധതിയുണ്ടായിരുന്നോ എന്നതടക്കം പരിശോധിക്കും. ബോർഡിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും പോലീസിന്റെ തുടർനടപടികൾ.കുട്ടിക്ക് അനസ്ത‌ീഷ്യ നൽകേണ്ട ആവശ്യമുണ്ടായിരുന്നില്ല എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക

ദേവാൻഷിന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു Read More »

Scroll to Top