ശൈലി മാറ്റം പ്രഖ്യാപിച്ച് വിഡി സതീശൻ, പൊലീസിന് സുപ്രധാന നിർദേശം; ‘യാത്രയിൽ കൂടുതൽ സുരക്ഷ വേണ്ട, പൈലറ്റും എസ്കോർറ്റും മാത്രം’

തിരുവനന്തപുരം: യാത്രാസുരക്ഷയിൽ ശൈലി മാറ്റം പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. യാത്രയിൽ കൂടുതൽ സുരക്ഷ വേണ്ടെന്ന് വി ഡി സതീശൻ അറിയിച്ചു. പൈലറ്റും എസ്കോർറ്റും ഒഴികെ മറ്റ് വാഹനങ്ങൾ വേണ്ടെന്നാണ് നിർദേശം. യാത്ര പോകുമ്പോൾ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിയുക്ത മുഖ്യമന്ത്രി നിർദേശം നൽകി. എസ്കോർട്ടും വേണ്ടെന്നായിരുന്നു നിലപാട്. എന്നാൽ അത് നിർബന്ധമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ശൈലി മാറ്റം പ്രഖ്യാപിച്ച് വിഡി സതീശൻ, പൊലീസിന് സുപ്രധാന നിർദേശം; ‘യാത്രയിൽ കൂടുതൽ സുരക്ഷ വേണ്ട, പൈലറ്റും എസ്കോർറ്റും മാത്രം’ Read More »

ദേശീയപാതാ നിർമ്മാണം: കാസർകോട്ടെ മട്ടലായിയിൽ വീണ്ടും റോഡിൽ വിള്ളൽ വീണു; വിമർശിച്ച് നാട്ടുകാർ

കാസർകോട്: കാസർകോട് ജില്ലയിലെ മട്ടലായിയിൽ ദേശീയപാത നിർമ്മാണത്തിനിടെ വീണ്ടും വിള്ളൽ രൂപപ്പെട്ടു. ചെറുവത്തൂർ മട്ടലായി ശിവക്ഷേത്രത്തിന് സമീപത്താണ് സംഭവം. നേരത്തെ വിള്ളൽ ഉണ്ടായ സ്ഥലത്ത് തന്നെയാണ് വീണ്ടും വിള്ളൽ രൂപപ്പെട്ടത്. 20 മീറ്ററിലധികം നീളത്തിലാണ് പുതിയ വിള്ളൽ. നേരത്തെ ഇവിടെ വിള്ളൽ ഉണ്ടായപ്പോൾ 50 മീറ്ററോളം ഭാഗത്ത് റീ-ടാറിങ് ചെയ്തിരുന്നു. ശക്തമായ മഴയെ തുടർന്നായിരുന്നു അന്ന് വിള്ളൽ വീണത്. ഇന്നലെയും ജില്ലയിൽ അതിശക്തമായി മഴപെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ സ്ഥലത്ത് വീണ്ടും വിള്ളലുണ്ടായത്. പ്രദേശത്ത് നാട്ടുകാർ പ്രതിഷേധത്തിലാണ്.

ദേശീയപാതാ നിർമ്മാണം: കാസർകോട്ടെ മട്ടലായിയിൽ വീണ്ടും റോഡിൽ വിള്ളൽ വീണു; വിമർശിച്ച് നാട്ടുകാർ Read More »

NEET UG പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു

നീറ്റ് യുജി പരീക്ഷ തീയതി പ്രഖ്യാപിച്ചു. ജൂൺ 21നാണ് പരീക്ഷ നടക്കുക. ഈ മാസം മൂന്നിന് നടത്തിയ പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയിരുന്നു. പുതുക്കിയ പരീക്ഷതീയതി ഏഴ് ദിവസത്തിനകം അറിയിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചിരുന്നു. ചോദ്യപേപ്പർ ചോർച്ച കേസ് സിബിഐ അന്വേഷണം പുരോ ഗമിക്കുകയാണ്.ഈ മാസം മൂന്നിന് നടന്ന പരീക്ഷയ്ക്ക് മുമ്പ് പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 140 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടെന്നായിരുന്നു ആരോപണം ഉയർന്നത്. ഇതോടെയാണ് നീറ്റ് യു ജി പരീക്ഷ

NEET UG പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു Read More »

രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി

രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടി. ലിറ്ററിന് മൂന്നു രൂപയാണ് വർധിപ്പിച്ചത്. ഡൽഹിയിൽ പെട്രോൾ വില 100 രൂപയിലേക്ക് എത്തി. കഴിഞ്ഞ കുറച്ച് ദിവസമായി രാജ്യത്ത് ഇന്ധന വില വർധിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ സജീവമായിരുന്നു. ഇതിനിടെയാണ് ഇന്ധനവില വർധനവുണ്ടായിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വില വർധനവുണ്ടായിരിക്കുന്നത്.തിരുവനന്തപുരത്ത് നിലവിൽ 107 രൂപയും കൊച്ചിയിൽ 105 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 110.76 രൂപയിലെത്തി. ഡീസലിന് 99.64 രൂപയിലും എത്തി. നേരത്തെ 96.48 രൂപയായിരുന്നു. നാല് വർഷത്തിനിടെ ആദ്യമായാണ് രാജ്യത്ത് ഇന്ധനവില

രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി Read More »

കാത്തിരിപ്പിന് വിരാമം; എസ്.എസ്.എൽ.സി ഫലം ഇന്ന്

കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഉറ്റുനോക്കുന്ന ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന്, 2026 മെയ് 15-ന് പുറത്തുവരും. ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് ഔദ്യോഗികമായ ഫലപ്രഖ്യാപനം നടക്കുക. പരീക്ഷാ ഭവന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് ഫലം ലഭ്യമാകും. പരീക്ഷാ ഫലം അറിയാൻ രജിസ്റ്റർ നമ്പറും ജനനതീയതിയും കൈവശം കരുതേണ്ടതാണ്. കഴിഞ്ഞ മാസം നടന്ന പരീക്ഷയുടെ മൂല്യനിർണ്ണയ നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയാണ് കൃത്യസമയത്ത് തന്നെ ഫലം പ്രസിദ്ധീകരിക്കുന്നത്. എല്ലാ വിദ്യാർത്ഥികൾക്കും മികച്ച വിജയം

കാത്തിരിപ്പിന് വിരാമം; എസ്.എസ്.എൽ.സി ഫലം ഇന്ന് Read More »

രമേശ് ചെന്നിത്തല എംഎൽഎ സ്ഥാനം രാജിവെക്കുന്നു? രാഹുൽ ഗാന്ധിയെ രാജി സന്നദ്ധത അറിയിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എംഎൽഎ സ്ഥാനം രാജിവെക്കാനുള്ള നിലപാടിലാണ് അദ്ദേഹം എന്നാണ് വിവരം. ഇന്നലെ ഹൈക്കമാൻഡ് തീരുമാനം അറിയിക്കാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിളിച്ചതിന് പിന്നാലെ രാജിസന്നദ്ധത ചെന്നിത്തല അറിയിച്ചിരുന്നു. ഇനിയും അവഗണന സഹിക്കാനാകില്ലെന്ന് രാഹുൽ ഗാന്ധിയെ രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. രാജിക്കത്ത് തയ്യാറാക്കാൻ രമേശ് ചെന്നിത്തല ഓഫീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഗുരുവായൂരിൽ നിന്ന് ഇന്ന് ഒമ്പത് മണിയോടെ തിരുവനന്തപുരത്ത് എത്തുന്ന രമേശ്

രമേശ് ചെന്നിത്തല എംഎൽഎ സ്ഥാനം രാജിവെക്കുന്നു? രാഹുൽ ഗാന്ധിയെ രാജി സന്നദ്ധത അറിയിച്ചു Read More »

SIR മൂന്നാം ഘട്ടം തുടങ്ങി: 16 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർ പട്ടിക പുതുക്കുന്നു

രാജ്യത്തെ വോട്ടർ പട്ടിക പുതുക്കുന്നതിനായുള്ള സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (SIR) മൂന്നാം ഘട്ടം ഔദ്യോഗികമായി ആരംഭിച്ചു. 16 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന സമഗ്രമായ വോട്ടർ പട്ടിക പരിഷ്കരണമാണ് ഈ ഘട്ടത്തിൽ നടപ്പിലാക്കുന്നത്. വോട്ടർ പട്ടിക കുറ്റമറ്റതാക്കുന്നതിനായി ആകെ 3,94,541 ബൂത്ത് ലെവൽ ഓഫീസർമാരെയും (BLOs) 3,42,409 ബൂത്ത് ലെവൽ ഏജന്റുമാരെയും (BLAs) ഈ ദൗത്യത്തിനായി വിന്യസിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്; ഇവിടെ 97,924 BLO-മാരും 96,949

SIR മൂന്നാം ഘട്ടം തുടങ്ങി: 16 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർ പട്ടിക പുതുക്കുന്നു Read More »

കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ വേനൽമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ-വടക്കൻ ജില്ലകളിലെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. അടുത്ത രണ്ട് ദിവസങ്ങളിലും ഈ മോഖലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും

കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ് Read More »

വഴിതെറ്റി വനത്തിൽ കാണാതായ ഉദ്യോഗസ്ഥരെ കണ്ടെത്തി

കോഴിക്കോട്: വഴിതെറ്റി വനത്തിൽ കാണാതായ ഉദ്യോഗസ്ഥരെ കണ്ടെത്തി. കോഴിക്കോട് പെരുവണ്ണാമുഴിയിൽ നിന്ന് വനഭൂമിയുടെ സർവ്വേയ്ക്ക് പോയി കാണാതായ ഡിജിറ്റൽ സർവ്വേ ഉദ്യോഗസ്ഥരേയും വനംവകുപ്പ് വാച്ചർമാരെയുമാണ് കണ്ടെത്തിയത്. കരിങ്കണ്ണി ഭാഗത്ത് നിന്ന് ഇന്നലെ രാവിലെ ഏഴരയോടെയാണ് നാല് സർവ്വേ ഉദ്യോഗസ്ഥരും മൂന്ന് വാച്ചർമാരും അടക്കമുള്ള ഏഴംഗ സംഘം പൂഴിത്തോട് നിന്ന് പുറപ്പെട്ടത്. വൈകിട്ട് മൂന്നരയോടെ വാക്കി ടോക്കിയിലൂടെയുള്ള ആശയ വിനിമയം നഷ്ടമായി. രാത്രി തങ്ങാൻ നിശ്ചയിച്ചിരുന്ന സ്ഥലത്ത് എത്തിയതുമില്ല. ഇതോടെ സംഘത്തിന് വഴിതെറ്റിയതാകാമെന്ന നിഗമനത്തിൽ വനംവകുപ്പ് സ്ക്വാഡ് അന്വേഷണം

വഴിതെറ്റി വനത്തിൽ കാണാതായ ഉദ്യോഗസ്ഥരെ കണ്ടെത്തി Read More »

കൊത്തായിമുക്ക് മുതൽ പെരുമ്പ വരെയുള്ള ദേശീയപാതയോരത്ത് അപകടഭീഷണിയായ മഴമരങ്ങൾ മുറിച്ചുനീക്കുന്നു; പകരം നട്ടുപിടിപ്പിക്കുക പത്തിരട്ടി തൈകൾ

പയ്യന്നൂർ: കൊത്തായിമുക്ക് മുതൽ പെരുമ്പ വരെയുള്ള ദേശീയപാതയോരത്ത് യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി നിൽക്കുന്ന മഴമരങ്ങൾ മുറിച്ചുമാറ്റാൻ തീരുമാനം. കാലവർഷം മുന്നിൽക്കണ്ട് അപകടസാധ്യത ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. വരാനിരിക്കുന്ന ഞായറാഴ്ച മുതൽ മരങ്ങൾ മുറിച്ചുതുടങ്ങും. മരങ്ങൾ മുറിച്ചുമാറ്റുന്നതിലൂടെയുണ്ടാകുന്ന പരിസ്ഥിതി ആഘാതം പരിഹരിക്കാൻ വിപുലമായ പദ്ധതിയും അധികൃതർ വിഭാവനം ചെയ്തിട്ടുണ്ട്. മുറിച്ചുനീക്കുന്ന ഓരോ മരത്തിനും പകരം 10 പുതിയ മരത്തൈകൾ വീതം പൊതുസ്ഥലങ്ങളിൽ നട്ടുപിടിപ്പിക്കും. ഈ തൈകൾ വെറുതെ നട്ടുപിടിപ്പിക്കുക മാത്രമല്ല, അവ അടുത്ത അഞ്ചു വർഷത്തേക്ക് കൃത്യമായി പരിപാലിക്കുന്നുണ്ടെന്ന്

കൊത്തായിമുക്ക് മുതൽ പെരുമ്പ വരെയുള്ള ദേശീയപാതയോരത്ത് അപകടഭീഷണിയായ മഴമരങ്ങൾ മുറിച്ചുനീക്കുന്നു; പകരം നട്ടുപിടിപ്പിക്കുക പത്തിരട്ടി തൈകൾ Read More »

Scroll to Top