ഇരിക്കൂറിൽ നിയന്ത്രണം വിട്ട ലോറി തലകീഴായി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞ് അപകടം; ലോറി ഡ്രൈവറെ പുറത്തെടുത്തു

ഇരിക്കൂർ: കണ്ണൂർ ഇരിക്കൂറിൽ നിയന്ത്രണം വിട്ട ചെങ്കൽ ലോറി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞു. അപകടത്തിൽ ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സാഹസികമായി പുറത്തെടുത്തു. പള്ളിയിൽ അപകടം നടന്ന സമയത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ചെങ്കല്ല് കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് പള്ളി കെട്ടിടത്തിന് മുകളിലേക്ക് മറിയുകയായിരുന്നു. കെട്ടിടത്തിന് കാര്യമായ കേടുപാടുണ്ടായതായാണ് വിവരം. അപകടമുണ്ടായ ഉടൻ ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്സും ചേർന്നാണ് ഡ്രൈവറെ ലോറിക്കുള്ളിൽ നിന്ന് പുറത്തെടുത്തത്. […]

ഇരിക്കൂറിൽ നിയന്ത്രണം വിട്ട ലോറി തലകീഴായി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞ് അപകടം; ലോറി ഡ്രൈവറെ പുറത്തെടുത്തു Read More »

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; KSU പ്രവർത്തകർക്ക് ജാമ്യമില്ല

കണ്ണൂർ: കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റതിന് പിന്നാലെ രജിസ്റ്റർ ചെയ്‌ത വധശ്രമക്കേസിൽ കെ എസ് യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ആണ് ജാമ്യാപേക്ഷ തള്ളിയത്. കേസിൽ കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ, ബിതുൽ, സി എച് മുബാസ്, മുഹമ്മദ് യാസീൻ, അക്ഷയ് മാട്ടൂൽ എന്നിവർ റിമാൻഡിലാണ്. വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, നിയമവിരുദ്ധമായ സംഘം ചേരൽ, പരിക്കേൽപിക്കൽ, അപകടകരമായ ആയുധം

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; KSU പ്രവർത്തകർക്ക് ജാമ്യമില്ല Read More »

ആലപ്പുഴയിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: ചേർത്തലയിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പതിനൊന്നാം മൈലിനു സമീപം പള്ളികവലയിലാണ് അപകടമുണ്ടായത്. തണ്ണീർമുക്കം മുട്ടത്തിപറമ്പ് വീഴാശ്ശേരികരി വേണുഗോപാലിൻ്റെ മകൻ നന്ദഗോപാൽ(22), വയലാർ പഞ്ചായത്ത് ആറാം വാർഡ് മംഗളം പറമ്പ് വീട്ടിൽ കലേഷ് കുമാറിന്റെ മകൻ ആരവ് കൃഷ്ണ(24) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അപകടമുണ്ടായത്. ഇരുവരുടെയും മൃതദേഹം നിലവിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ആലപ്പുഴയിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം Read More »

ശബരിമല യുവതീ പ്രവേശനം; ആചാരം സംരക്ഷിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സുപ്രീംകോടതിയിൽ നിലപാട് അറിയിക്കും. ശബരിമല യുവതി പ്രവേശനത്തെ എതിർക്കാനാണ് തീരുമാനം. 2019ൽ യുവതീ പ്രവേശനത്തെ അനുകൂലിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലപാടെടുത്തിരുന്നു. കേസ് വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയിൽ വന്നപ്പോഴാണ് പുനഃരാലോചന നടന്നത്. ഇന്ന് നടന്ന ബോർഡ് യോഗത്തിലാണ് തീരുമാനം.

ശബരിമല യുവതീ പ്രവേശനം; ആചാരം സംരക്ഷിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് Read More »

ഇറാന്‍ അനുകൂല പ്രതിഷേധം; ജമ്മു കശ്മീരില്‍ അതീവ ജാഗ്രത

ഇറാന്‍ അനുകൂല പ്രതിഷേധങ്ങള്‍ അക്രമാസക്തമാകുന്ന പശ്ചാത്തലത്തില്‍ കശ്മീര്‍ താഴ്വരയിലെ പത്തുജില്ലകളില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി. ഇന്റര്‍നെറ്റിന്റെ വേഗത കുറയ്ക്കുകയും സ്‌കൂളുകളിലും കോളജുകളിലും രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. ശ്രീനഗറിലും ദോദയിലും അനന്ത്നാഗിലും മത സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദ് പൂര്‍ണമാണ്. വാഹനപരിശോധനയും സുരക്ഷയും ശക്തമാക്കിയിട്ടും ശ്രീനഗറില്‍ പ്രകടനത്തിനിടെ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ സുരക്ഷാ സേന കണ്ണീര്‍വാതകം പ്രയോഗിച്ചു. അക്രമാസക്തമായ ആള്‍ക്കൂട്ടതിനുനേരെ ലാത്തിയും വീശി. മതനേതാക്കള്‍ ശ്രീനഗറിലും ദോഡയും അനന്ത്നാഗിലും പ്രഖ്യാപിച്ച ബന്ദിനെ തുടര്‍ന്ന് കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ലക്നൗവിലും റായ്പുരിലും

ഇറാന്‍ അനുകൂല പ്രതിഷേധം; ജമ്മു കശ്മീരില്‍ അതീവ ജാഗ്രത Read More »

ശബരിമല സ്വർണക്കൊള്ള കേസ്: കെ പി ശങ്കരദാസിന് ജാമ്യമില്ല, 2 ജാമ്യ ഹർജികളും തള്ളി കൊല്ലം വിജിലൻസ് കോടതി

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിന് ജാമ്യമില്ല. കെ പി ശങ്കരദാസിൻ്റെ രണ്ട് ജാമ്യഹർജികളും വിജിലൻസ് കോടതി തള്ളി. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യഹർജി സമർപ്പിച്ചിരുന്നത്. ശങ്കരദാസിൻ്റെ മെഡിക്കൽ റിപ്പോർട്ടുകൾ അടക്കം കോടതി പരിശോധിച്ചിരുന്നു. തുടർന്നാണ് ജാമ്യം നിഷേധിച്ചത്. കട്ടിളപ്പാളി ദ്വാരപാലക കേസുകളിൽ പ്രതിയാണ് ശങ്കരദാസ്. ജനുവരി 14 നാണ് ശങ്കരദാസ് രണ്ട് കേസുകളിലും അറസ്റ്റിലായത്. എ.പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിൽ അംഗമായിരുന്നു ശങ്കരദാസ്. മറ്റൊരു ബോർഡ് അംഗമായ എൻ.വിജയകുമാറും റിമാൻഡിൽ

ശബരിമല സ്വർണക്കൊള്ള കേസ്: കെ പി ശങ്കരദാസിന് ജാമ്യമില്ല, 2 ജാമ്യ ഹർജികളും തള്ളി കൊല്ലം വിജിലൻസ് കോടതി Read More »

ഡൽഹിയിൽ ഇന്ത്യൻ ഗില്ലി ദണ്ഡ ഓൾ ഇന്ത്യാ ഫെഡറേഷൻ ജനറൽ ബോഡി യോഗം നടന്നു. പുതിയ ഭാരവാഹികളായി

  ഇന്ത്യൻ ഗില്ലി-ദണ്ഡ ഫെഡറേഷന്റെ 2025-ലെ ഭരണഘടനയിലെ വ്യവസ്ഥകൾക്കനുസൃതമായി അതിന്റെ ജനറൽ ബോഡി യോഗം വിജയകരമായി നടന്നു. ഫെഡറേഷന്റെ പ്രസിഡന്റ്/ചെയർമാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ, രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സംസ്ഥാന യൂണിറ്റുകളുടെ പ്രതിനിധികൾ, ട്രസ്റ്റി അംഗങ്ങൾ, നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ എന്നിവർ പങ്കെടുത്തു. യോഗത്തിൽ, 2025 മുതൽ 2029 വരെയുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ഇതിനിടയിൽ, ഉത്തർപ്രദേശിലെ ഹാപൂരിൽ താമസിക്കുന്ന ശ്രീമതി സോണി ഭാരത്, ഇന്ത്യൻ ഗില്ലി-ദണ്ഡ ഫെഡറേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ,

ഡൽഹിയിൽ ഇന്ത്യൻ ഗില്ലി ദണ്ഡ ഓൾ ഇന്ത്യാ ഫെഡറേഷൻ ജനറൽ ബോഡി യോഗം നടന്നു. പുതിയ ഭാരവാഹികളായി Read More »

മൂന്ന് മാസത്തെ മണ്ണെണ്ണ ഒരുമാസം കൊണ്ട് വിറ്റുതീർക്കും; വൈദ്യുതി ഇല്ലാത്തവർക്ക് 4 ലിറ്റർ, ഉള്ളവർക്ക് ഒരു ലിറ്റർ

തിരുവനന്തപുരം: മൂന്ന് മാസത്തിൽ ഒരിക്കൽ നൽകിയിരുന്ന മണ്ണെണ്ണ റേഷൻ കടകൾ വഴി ഒരുമാസം കൊണ്ട് വിറ്റഴിക്കാൻ തീരുമാനം. കേന്ദ്രം അനുവദിച്ച മണ്ണെണ്ണ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ഒരു മാസം കൊണ്ട് മണ്ണെണ്ണ വിറ്റഴിക്കാൻ തീരുമാനിച്ചത്. വൈദ്യുതിയുള്ള വീട്ടുകാർക്ക് റേഷൻ കടകൾ വഴി ഒരു ലിറ്റർ മണ്ണെണ്ണയും വൈദ്യുതിയില്ലാത്തവർക്ക് നാല് ലിറ്റർ മണ്ണെണ്ണയുമാണ് ലഭിക്കുക.2025-26 സാമ്പത്തിക വർഷത്തിൻ്റെ നാലാംപാദത്തിൽ അനുവദിച്ച മണ്ണെണ്ണ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വാങ്ങിയവർക്കും വാങ്ങാത്തവർക്കും നൽകും. ഓരോ താലൂക്കിലും ലഭ്യമായ മണ്ണെണ്ണയുടെ കണക്കിനനുസരിച്ചായിരിക്കും ഇത്. മാർച്ച്

മൂന്ന് മാസത്തെ മണ്ണെണ്ണ ഒരുമാസം കൊണ്ട് വിറ്റുതീർക്കും; വൈദ്യുതി ഇല്ലാത്തവർക്ക് 4 ലിറ്റർ, ഉള്ളവർക്ക് ഒരു ലിറ്റർ Read More »

പോക്സോ കേസിൽ ജയിലിൽ കഴിഞ്ഞത് 60 ദിവസം; മൂന്ന് വർഷങ്ങൾക്ക് ശേഷം അധ്യാപകൻ കുറ്റവിമുക്തനെന്ന് കണ്ടെത്തി കോടതി

കാസർകോട്: പോക്സോ കേസിൽ അറസ്റ്റിലായ അധ്യാപകനെ മൂന്ന് വർഷങ്ങൾക്ക് ശേഷം കോടതി കുറ്റവിമുക്തനാക്കി. തെക്കിൻ സ്വദേശി ഗണേശനെയാണ് ഹോസ്‌ദുർഗ് പോക്സോ കോടതി വെറുതെവിട്ടത്. വിധി പ്രസ്താവിച്ചതിന് പിന്നാലെ കോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ചു. പൊലീസ് ശരിയായി അന്വേഷിക്കാതെ രജിസ്റ്റർ ചെയ്‌ത കേസാണ് ഇതെന്നും കോടതി ചൂണ്ടിക്കാണിച്ചു.പരവനടുക്കം മോഡൽ റെസിഡൻഷ്യൽ ഗേൾസ് സ്കൂ‌ളിലെ പ്രധാനാധ്യാപകനായിരുന്നു ഗണേശൻ. മൂന്ന് കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ഗണേശനെതിരായ കേസ്. സ്‌കൂളിലെ ഫണ്ടിൽ അഴിമതിയുണ്ടെന്ന് ഗണേശൻ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ കുട്ടികളെ

പോക്സോ കേസിൽ ജയിലിൽ കഴിഞ്ഞത് 60 ദിവസം; മൂന്ന് വർഷങ്ങൾക്ക് ശേഷം അധ്യാപകൻ കുറ്റവിമുക്തനെന്ന് കണ്ടെത്തി കോടതി Read More »

ഒരു വർഷം കൂടി പൊലീസ് തലപ്പത്ത്; റവാഡ ചന്ദ്രശേഖറിൻ്റെ കാലാവധി നീട്ടി ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുള്ള റവാഡ ചന്ദ്രശേഖറിന്റെറെ കാലാവധി നീട്ടി ഉത്തരവിറങ്ങി. 2027 ജൂൺ 30 വരെയാണ് കാലാവധി നീട്ടിയത്. ഡിജിപി സ്ഥാനത്തെ കാലാവധി രണ്ട് വർഷമായിരിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടർന്നാണ് തീരുമാനം. ഈ വർഷം ജൂൺ 30 ന് റവാഡ വിരമിക്കേണ്ടിയിരുന്നു. ഇതാണ് നീട്ടിയത്. 2025 ജൂലൈ ഒന്നിനാണ് സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റത്. ഷെയ്ഖ് ദർവേഷ് സാഹിബ് വിരമിച്ച ഒഴിവിലേക്കാണ് റവാഡ ചന്ദ്രശേഖർ ഐപിഎസ് പുതിയ പൊലീസ് മേധാവിയായി എത്തിയത്. 1991

ഒരു വർഷം കൂടി പൊലീസ് തലപ്പത്ത്; റവാഡ ചന്ദ്രശേഖറിൻ്റെ കാലാവധി നീട്ടി ഉത്തരവിറങ്ങി Read More »

Scroll to Top