Latest News

പെയ്ത‌ത് സിലിണ്ടർ മഴയോ? പുഴ നിറഞ്ഞ് ചുവപ്പൻ ഗ്യാസ് കുറ്റികൾ; പിടിച്ചെടുക്കാൻ ഇരുകരയിലും ജനം

റായ്‌ഗഡ് മഹാരാഷ്ട്രയിലും ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലും മഴ തിമിർത്തു പെയ്യുമ്പോൾ പുഴയിൽ സിലിണ്ടറുകൾ ഒഴുകുന്ന കാഴ്ച സമൂഹമാധ്യമങ്ങളിൽ നിറയുന്നു. മഹാരാഷ്ട്രയിലെ റായ്‌ഗഡിലാണ് ഈ അപൂർവ സംഭവം. ഇവിടെയുള്ള എൽപിജി ബോട്ട്ലിങ് പ്ലാൻ്റിൽ വെള്ളം കയറിയതിനെ തുടർന്നാണ് മൂവായിരത്തോളം സിലിണ്ടറുകൾ പുഴയിലേക്ക് ഒഴുകിയെത്തിയത്. ശക്‌തമായ വെള്ളപ്രവാഹത്തിൽ പാതൽഗംഗ നദിയിലേക്കാണ് ഗ്യാസ് കുറ്റികൾ ഒഴുകിയെത്തിയത്. ബോട്ട്ലിങ് പ്ലാന്റിന്റെ മതിൽ തകർത്താണ് സിലിണ്ടറുകൾ കൂട്ടത്തോടെ ‘പുറത്തുചാടിയത്’. പാചക വാതകത്തിനു ക്ഷാമം നേരിടുന്ന കാലത്ത് ഇങ്ങനെയൊരു കാഴ്ച കണ്ട നാട്ടുകാരും സിലിണ്ടറുകൾ വാരിക്കൂട്ടാൻ ജീവൻ […]

പെയ്ത‌ത് സിലിണ്ടർ മഴയോ? പുഴ നിറഞ്ഞ് ചുവപ്പൻ ഗ്യാസ് കുറ്റികൾ; പിടിച്ചെടുക്കാൻ ഇരുകരയിലും ജനം Read More »

മഴ മുന്നറിയിപ്പിൽ മാറ്റം; വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളിൽ കൂടി യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലേർട്ട് തുടരും. നാളെയും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. കാസർകോട് മുതൽ മലപ്പുറം വരെയുളള 5 ജില്ലകളിൽ നാളെ യെല്ലോ അലേർട്ടാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ

മഴ മുന്നറിയിപ്പിൽ മാറ്റം; വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട് Read More »

വയനാട് മണ്ണിടിച്ചിൽ ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ നാലായി

കൽപ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കണാതായവർക്കായുള്ള തിരച്ചിലിനിടെ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ നാലായി. അഞ്ച് പേരെയാണ് നേരത്തെ അപകടത്തിൽ കാണാതായത്. ഇവരെ കണ്ടെത്താനുള്ള തിരച്ചിലിനിടെയാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. ഇനി നാല് പേരെ കൂടി കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇനി കണ്ടെത്താനുള്ള നാല് പേർക്കായുള്ള തിരച്ചിലാണ് തുടരുന്നത്. എൻഡിആർഎഫ്, സിവിൽ ഡിഫൻസ്, പൊലീസ്, ഫയർ ഫോഴ്സ് സേനകളുടെ നേതൃത്വത്തിൽ സോൺ മൂന്നിൽ തിരച്ചിൽ

വയനാട് മണ്ണിടിച്ചിൽ ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ നാലായി Read More »

തൃശൂരിൽ അച്ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടികളിൽ ഒരാൾ മരിച്ചു

തൃശൂർ പെരുമ്പിലാവിൽ അച്ഛ‌ൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടി മരിച്ചു. തമിഴ്നാട് സ്വദേശി മുത്തുവിൻ്റെ മകൾ ഋതിക (7) യാണ് മരിച്ചത്. എലിവിഷം ഉള്ളിൽച്ചെന്ന കുട്ടി ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുട്ടിയുടെ ഇളയ സഹോദരനും ചികിത്സയിലാണ്. പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട മുത്തു (29) ഇന്നലെ പിടിയിലായിട്ടുണ്ട്. ഭാര്യ പിണങ്ങി പോയതിനുള്ള വൈരാഗ്യത്തെ തുടർന്നാണ് ഇയാൾ മക്കൾക്ക് ജ്യൂസിൽ എലിവിഷം കലക്കി നൽകിയത്. തൃശൂർ മെഡിക്കൽ കോളജിൽ ആദ്യം കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു.

തൃശൂരിൽ അച്ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടികളിൽ ഒരാൾ മരിച്ചു Read More »

പത്തനംതിട്ടയിൽ ലിഫ്റ്റിൽ തല കുടുങ്ങി വീട്ടുടമസ്ഥൻ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ ലിഫ്റ്റിൽ തല കുടുങ്ങി വീട്ടുടമസ്ഥൻ മരിച്ചു. കടമ്മനിട്ട കല്ലേലിമുക്കിലാണ് സംഭവം നടന്നത്. 75കാരനായ മാത്തുക്കുട്ടിയാണ് മരിച്ചത്. വീട്ടിലെ ലിഫ്റ്റിലാണ് ഇദ്ദേഹം കുടുങ്ങിയത്‌. ഫയർഫോഴ്‌സ് എത്തിയെങ്കിലും മാത്തുക്കുട്ടിയുടെ ജീവൻ നഷ്ടമായിരുന്നു. ഇന്ന് രാവിലെയോടെയാണ് സംഭവം നടന്നത്. ശാരീരിക പരിമിതിയുള്ള വ്യക്തിയാണ് മാത്തുക്കുട്ടി. വീട്ടിൽ നിന്നും റോഡിലേക്ക് ഇറങ്ങുന്നതിനായി വീടിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റിലാണ് തല കുടുങ്ങിയത്. മാത്തുക്കുട്ടിയും ഭാര്യയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.

പത്തനംതിട്ടയിൽ ലിഫ്റ്റിൽ തല കുടുങ്ങി വീട്ടുടമസ്ഥൻ മരിച്ചു Read More »

സ്വർണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്. നിലവിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,245 രൂപയും പവന് 1,05,960 രൂപയുമായി. കഴിഞ്ഞ ദിവസം സ്വർണവിലയിൽ വമ്പൻ ഇടിവാണ് റിപ്പോർട്ട് ചെയ്തത്. 22 കാരറ്റ് സ്വർണം ഒരു പവന് 1000 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 1,06,520 രൂപയിലേക്ക് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും ഇടിവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ കുറച്ചു

സ്വർണവില വീണ്ടും കുറഞ്ഞു Read More »

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വയനാട്: കള്ളാടിയിലെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചെലവും സർക്കാർ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ സാഹചര്യം മന്ത്രിസഭാ യോഗം വിലയിരുത്തിയെന്നും കരാർ കമ്പനി നിർദേശം പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മരിച്ച അന്യസംസ്ഥാന തൊഴിലാളികളുടെ മൃതദേഹം സ്വദേശത്തേക്ക് എത്തിക്കും. കേന്ദ്രം നിർമ്മാണത്തിന് അനുമതി കൊടുത്തപ്പോൾ 50 നിബന്ധനകൾ പറഞ്ഞിരുന്നു. അത് പാലിക്കപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കും. മണ്ണ് നീക്കം ചെയ്യാത്തതിൽ ഗുരുതര പാളിച്ചകൾ

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ Read More »

കള്ളാടി മണ്ണിടിച്ചിൽ ദുരന്തബാധിത പ്രദേശം മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് സന്ദർശിക്കും

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തബാധിത പ്രദേശം മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് സന്ദർശിക്കും. നാല് സോണുകളായി തിരിച്ച് കാണാതായ അഞ്ച് പേർക്കായുള്ള തിരച്ചിൽ തുടരും. സുരക്ഷ മുൻനിർത്തി ദുരന്തബാധിത മേഖലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. മണ്ണിടിച്ചിലിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. കള്ളാടി ദുരന്തഭൂമിയിൽ ഇന്ന് രാവിലെ മുതൽ എൻ.ഡി.ആർ.എഫിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിക്കും. ദുരന്തബാധിത പ്രദേശം നാല് സോണുകളാക്കി തിരിച്ചാണ് എൻ.ഡി.ആർ.എഫ്, ഫയർഫോഴ്‌സ്, സിവിൽ ഡിഫൻസ് സംഘങ്ങൾ പരിശോധന നടത്തുക. റവന്യൂ മന്ത്രി എ.പി.

കള്ളാടി മണ്ണിടിച്ചിൽ ദുരന്തബാധിത പ്രദേശം മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് സന്ദർശിക്കും Read More »

റേഷൻ കടകളിൽ ഇനി സ്മാർട്ട് സംവിധാനം; കള്ളത്തൂക്കത്തിന് പൂട്ടിടാൻ ഇലക്ട്രോണിക് ത്രാസ് വരുന്നു

തിരുവനന്തപുരം: റേഷൻ വിതരണത്തിൽ കള്ളത്തൂക്കത്തിനും ക്രമക്കേടുകൾക്കും വിരാമമിടാൻ സംസ്ഥാനത്ത് പുതിയ സംവിധാനം ഒരുങ്ങുന്നു. അർഹരായ ഗുണഭോക്താക്കൾക്ക് കൃത്യമായ അളവിൽ ഭക്ഷ്യധാന്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ റേഷൻ കടകളിലും ഇലക്ട്രോണിക് ത്രാസ് നിർബന്ധമാക്കാനാണ് തീരുമാനം. ഇ-പോസ് സംവിധാനവുമായി ഇത് ബന്ധിപ്പിച്ച് റേഷൻ വിതരണം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനൊപ്പം, റേഷൻ വിതരണ സോഫ്റ്റ്വേറിൽ ഗുണഭോക്താവിന്റെ ചിത്രം തെളിയുന്ന രീതിയിൽ കടകളെ ആധുനികവത്കരിക്കാനും പദ്ധതിയുണ്ട്. ഇതിലൂടെ യഥാർഥ ഗുണഭോക്താവിന് തന്നെയാണ് റേഷൻ ലഭിക്കുന്നതെന്ന് കൂടുതൽ കൃത്യതയോടെ ഉറപ്പാക്കാനാകും.

റേഷൻ കടകളിൽ ഇനി സ്മാർട്ട് സംവിധാനം; കള്ളത്തൂക്കത്തിന് പൂട്ടിടാൻ ഇലക്ട്രോണിക് ത്രാസ് വരുന്നു Read More »

ട്രെയിൻ യാത്രക്കിടയിൽ പനയാൽ സ്വദേശിയുടെ ഫോണും പണവും കവർന്നു; പിന്നിൽ കാവി മുണ്ട് ധരിച്ച് കാലിൽ മുറിവ് കെട്ടിവച്ച് എത്തിയ ആൾ

കാസർകോട്: ട്രെയിൻ യാത്രക്കിടയിൽ ബേക്കൽ, പനയാൽ സ്വദേശിയുടെ ഫോണും പണവും കവർച്ച പോയി. പനയാൽ, ദേവൻപൊടിച്ച പാറയിലെ കെ. റികേഷി(18)ൻ്റെ പരാതിയിൽ കോഴിക്കോട് റെയിൽവെ പൊലീസ് കേസെടുത്തു. ജൂലായ് അഞ്ചിന് കാസർകോട് നിന്ന് എറണാകുളത്തേക്കുള്ള മംഗള എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു റികേഷ്. പിറകിലെ ജനറൽ കമ്പാർട്ട്മെൻ്റിലാണ് യാത്ര ചെയ്‌തിരുന്നത്. ഇതിനിടയിൽ ചാർജ്ജ് ചെയ്യാൻ വച്ചിരുന്ന 18000 രൂപ വില വരുന്ന മൊബൈൽ ഫോണും കവറിൽ സൂക്ഷിച്ചിരുന്ന 1000 രൂപയുമാണ് നഷ്ടമായത്. ട്രെയിൻ കോഴിക്കോട് എത്തിയപ്പോഴായിരുന്നു മോഷണ വിവരം അറിഞ്ഞത്.

ട്രെയിൻ യാത്രക്കിടയിൽ പനയാൽ സ്വദേശിയുടെ ഫോണും പണവും കവർന്നു; പിന്നിൽ കാവി മുണ്ട് ധരിച്ച് കാലിൽ മുറിവ് കെട്ടിവച്ച് എത്തിയ ആൾ Read More »

Scroll to Top