Latest News

ലഘുലേഖ, പോസ്റ്റർ അച്ചടിക്കും നിയന്ത്രണം

കണ്ണൂർ: തെരഞ്ഞെടുപ്പ് ലഘുലേഖകൾ, പോസ്റ്ററുകൾ എന്നിവയുടെ അച്ചടിക്കും പ്രസിദ്ധീകരണത്തിനും നിയമപരമായ നിയന്ത്രണം ഏർപ്പെടുത്തി. ലഘുലേഖകൾ, പോസ്റ്ററുകൾ എന്നിവയുടെ മുഖഭാഗത്ത് അച്ചടിക്കുന്ന ആളുടെയും പ്രസിദ്ധീകരിക്കുന്ന ആളുടെയും പേരും മേൽവിലാസവും ഉണ്ടാകണം. അച്ചടി കഴിഞ്ഞാലുടൻ, ഡിക്ലറേഷന്റെ പകർപ്പും അച്ചടിച്ച വസ്തുവിന്റെ പകർപ്പും അച്ചടിക്കുന്നയാൾ ചീഫ് ഇലക്ടറൽ ഓഫിസർ/ ജില്ലാ മജിസ്ട്രേറ്റിനോ അയച്ച് കൊടുക്കണം. ഇത് ലംഘിക്കുന്നവർക്ക് ആറുമാസം തടവോ രണ്ടായിരം രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടുമോ ശിക്ഷയായി ലഭിക്കും.

ലഘുലേഖ, പോസ്റ്റർ അച്ചടിക്കും നിയന്ത്രണം Read More »

മത്സരിക്കാന്‍ ഉറച്ച് കെ സുധാകരന്‍; അനുനയനീക്കങ്ങള്‍ക്ക് വഴങ്ങിയില്ല; നാമനിര്‍ദേശ പത്രിക നല്‍കാന്‍ നീക്കം

അനുനയനീക്കങ്ങള്‍ക്ക് വഴങ്ങിയില്ല. മത്സരിക്കാന്‍ ഉറച്ച് നാമനിര്‍ദേശ പത്രിക നല്‍കാന്‍ കെ സുധാകരന്‍ നീക്കം തുടങ്ങി. നാമനിര്‍ദേശപത്രിക നല്‍കാന്‍ ആവശ്യമായ ബാധ്യതയില്ലാ സാക്ഷ്യപത്രം ഇന്ന് കേരളാ ഹൗസില്‍ നിന്ന് വാങ്ങും. കേരള ഹൗസില്‍ എത്തി പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ നടപടി പൂര്‍ത്തിയാക്കി മടങ്ങി. കഴിഞ്ഞദിവസം രാവിലെയാണ് അദേഹം ഡല്‍ഹിയില്‍ എത്തിയത്. ഹൈക്കമാന്‍ഡുമായി ആശയവിനിമയം നടത്താന്‍ ഇതുവരെ കെ സുധാകരന്‍ തയാറായിട്ടില്ല. എംകെ രാഘവന്‍ അടക്കമുള്ള നേതാക്കള്‍ അദേഹത്തെ ഫ്‌ലാറ്റില്‍ എത്തി കണ്ടിരുന്നു. അനുനയത്തിന് വിവിധ കോണുകളില്‍ നിന്ന് ശ്രമം

മത്സരിക്കാന്‍ ഉറച്ച് കെ സുധാകരന്‍; അനുനയനീക്കങ്ങള്‍ക്ക് വഴങ്ങിയില്ല; നാമനിര്‍ദേശ പത്രിക നല്‍കാന്‍ നീക്കം Read More »

യുവതിയെ കുത്തിക്കൊന്ന കേസ്; കിണറിൽ ഇറങ്ങി ഒളിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

തൃശൂർ: അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് യുവതിയെ കുത്തിക്കൊന്ന കേസിൽ അയൽവാസിയായ പ്രതി റിമാൻഡിൽ. ക്രിസ്റ്റഫർ നഗർ പുത്തൂർ വീട്ടിൽ സൗമ്യ (45) ആണ് കൊല്ലപ്പെട്ടത്. കിണറിൽ ഇറങ്ങി ഒളിക്കാൻ ശ്രമിച്ച പ്രതി അപ്പാടൻ തോമസിനെ ഒല്ലൂർ പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കുകയായിരുന്നു.വീട്ടിൽ വളർത്തുന്ന പട്ടി റോഡിലേക്കിറങ്ങിയതിനെ തുടർന്ന് സൗമ്യ പിന്നാലെ ഇറങ്ങിയതായിരുന്നു. ഈ സമയം പിന്നാലെ കത്തിയുമായി വന്ന തോമസ് സൗമ്യയെ കുത്തുകയായിരുന്നു. അര മണിക്കൂറോളം റോഡിൽ കിടന്ന സൗമ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന്

യുവതിയെ കുത്തിക്കൊന്ന കേസ്; കിണറിൽ ഇറങ്ങി ഒളിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ Read More »

റീൽസ് കൂട്ടുന്നതിന് പിതാവിനെ ജീവനോടെ ചാക്കിലാക്കി കൊറിയറിലയക്കാൻ യുവതിയുടെ ശ്രമം; പൊളിച്ചടക്കി ജീവനക്കാർ

ബംഗളൂരു: റീൽസ് വീഡിയോ ചിത്രീകരിക്കാൻ പിതാവിനെ ജീവനോടെ ചാക്കിലാക്കി കൊറിയർ ചെയ്യാനുള്ള യുവതിയുടെ ശ്രമം ജീവനക്കാർ പൊളിച്ചു. ബെംഗളൂരുവിലെ ബിസിനസ് ഡിസ്ട്രിക്റ്റിലെ സദാശിവനഗറിലുള്ള കൊറിയർ ഓഫീസിൽ കഴിഞ്ഞദിവസമാണ് സംഭവം. പിതാവിനെ കൊറിയർ ചെയ്യാനായി യുവതിക്കൊപ്പം ഭർത്താവും ഭർതൃമാതാവും ഭർതൃസഹോദരനും കൊറിയർ ഓഫീസിൽ എത്തിയിരുന്നു. പാഴ്‌സലിന്റെ വലിപ്പം കണ്ട് സംശയം തോന്നിയ ജീവനക്കാർ കെട്ടഴിച്ചു നോക്കിയപ്പോഴാണ് അതിനകത്തുനിന്നു ഒരാൾ ജീവനോടെ പുറത്തുവന്നത്. ഇതേകുറിച്ച് യുവതിയോട് ചോദിച്ചപ്പോൾ റീൽസ് വീഡിയോയ്ക്ക് വേണ്ടിയാണ് പിതാവിനെ ചാക്കിൽ കയറ്റിയതെന്നായിരുന്നു മറുപടി. റംസാൻ, ഉഗ്രാഡി

റീൽസ് കൂട്ടുന്നതിന് പിതാവിനെ ജീവനോടെ ചാക്കിലാക്കി കൊറിയറിലയക്കാൻ യുവതിയുടെ ശ്രമം; പൊളിച്ചടക്കി ജീവനക്കാർ Read More »

സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമാവുകയും ഹോട്ടലുകളുടം പ്രവർത്തനം അവതാളത്തിലായ സാഹചര്യത്തിൽ സമരം പ്രഖ്യാപിച്ച് ഹോട്ടൽ സംഘടന.

സംസ്ഥാനത്തുടനീളം തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറൻ്റ് അസോസിയേഷൻ അറിയിച്ചു.ഹോട്ടലുകളെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി പാചകവാതകം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സമരം. വ്യാഴാഴ്ച്‌ച ബോട്ടിലിംഗ് പ്ലാൻ്റുകളിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചതായി സംഘടന അറിയിച്ചു.പാചകവാതക ലഭ്യതയിലെ പ്രതിസന്ധി വ്യാപകമായതിനെ തുടർന്നാണ് സംഘടന സമരരംഗത്തേക്കിറങ്ങുന്നത്. ഉപഭോക്താക്കളെയും ഹോട്ടൽ വ്യവസായത്തെയും ഇത് ഗുരുതരമായി ബാധിക്കുന്നുവെന്നാണ് അസോസിയേഷൻ വ്യക്തമാക്കി പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് കേരള ഹോട്ടൽ റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്‌ച നടത്തിയിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പിൻ്റെ

സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമാവുകയും ഹോട്ടലുകളുടം പ്രവർത്തനം അവതാളത്തിലായ സാഹചര്യത്തിൽ സമരം പ്രഖ്യാപിച്ച് ഹോട്ടൽ സംഘടന. Read More »

ഇന്ന് ട്രെയിൻ നിയന്ത്രണം

കണ്ണൂർ: തലശേരിക്കും എടക്കാടിനും ഇടയിലുള്ള പുതിയ പാലത്തിലേക്ക് ട്രാക്ക് മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് ട്രെയിനുകൾ ഇതുവഴി കടന്ന് പോകില്ല. കോയമ്പത്തൂരിൽ നിന്ന് കണ്ണൂരിലേക്കുള്ള 16608 എക്സ്പ്രസ് തലശേരിയിൽ യാത്ര അവസാനിപ്പിക്കും. 16307 ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസും 12082 തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്സ്പ്രസും കോഴിക്കോട് യാത്ര അവസാനിപ്പിക്കും. ഇന്ന് രാത്രി 7.40 മുതൽ വ്യാഴം പുലർച്ചെ 2.10 വരെയാണ് നിയന്ത്രണം. കണ്ണൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള വണ്ടികൾക്ക് തടസം ഉണ്ടാകില്ല.

ഇന്ന് ട്രെയിൻ നിയന്ത്രണം Read More »

കൂത്തുപറമ്പ് കണ്ണവത്ത് ബോംബ് പൊട്ടിത്തെറിച്ച് പശുവിന് ഗുരുതര പരിക്ക്.

കണ്ണവം ശിവജി നഗറിലെ കാരായി രാധയുടെ പശുവിനാണ് ബോംബ് പൊട്ടിത്തെറിച്ച് പരിക്കേറ്റത്. വീടിനടുത്തുള്ള റബ്ബർ തോട്ടത്തിൽ പശുവിനെ മേയാൻ വിട്ടതായിരുന്നു പറമ്പിൽ സൂക്ഷിച്ചിരുന്ന ബോംബിൽ കാൽ തട്ടിയതിനെ തുടർന്ന് പൊട്ടിത്തെറിച്ചതാകാമെന്ന് കരുതുന്നു. കണ്ണവം സി ഐ സുമിത്‌കുമാറിൻ്റെ നേതൃത്വത്തിൽ പൊലീസും ബോംബു സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.പോലീസ് അന്വേഷണം ഊർജിതമാക്കി. ഈ മേഖലയിൽ അടുത്ത കാലത്തായി നിരവധി ബോംബുകളും നിർമ്മാണ സാമഗ്രികളും പൊലീസ് കണ്ടെടുത്തിരുന്നു.

കൂത്തുപറമ്പ് കണ്ണവത്ത് ബോംബ് പൊട്ടിത്തെറിച്ച് പശുവിന് ഗുരുതര പരിക്ക്. Read More »

കാസർകോട് പ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം; പരീക്ഷയെഴുതിയത് 20കാരൻ, കേസെടുത്ത് പൊലീസ്

കാസർകോട്: പ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം. കാസർകോട് മൊഗ്രാൽ സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. ഒരു 20കാരനാണ് പ്ലസ് ടു വിദ്യാർത്ഥിക്കായി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ മുഹമ്മദ് മുക്താർ, പ്ലസ് ടു വിദ്യാർത്ഥി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്കൂ‌ൾ പ്രിൻസിപ്പളിൻ്റെ പരാതിയിലാണ് പൊലീസ് നടപടി. ഇതേ സ്കൂളിൽ തന്നെ എസ്എസ്എൽസി പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ വിദ്യാർത്ഥി സ്‌മാർട്ട് ഫോൺ ഉപയോഗിച്ചിരുന്നു. പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയാണ് ഫോൺ പിടികൂടിയത്. സമർത്ഥമായി ഒളിപ്പിച്ചാണ് ഫോൺ ഉപയോഗിച്ചതെന്ന് അധ്യാപിക

കാസർകോട് പ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം; പരീക്ഷയെഴുതിയത് 20കാരൻ, കേസെടുത്ത് പൊലീസ് Read More »

കൊല്ലത്ത് ഡ്യൂട്ടിക്കിടെ ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ കേസ്; ഇന്ന് വിധി

കൊല്ലം: കൊല്ലത്ത് ഡ്യൂട്ടിക്കിടെ ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. പൊലീസ് ചികിത്സക്കായി കൊണ്ടുവന്ന പൂയപ്പള്ളി സ്വദേശി സന്ദീപാണ് കേസിലെ ഏക പ്രതി. എഴുപതിലധികം സാക്ഷികളെയാണ് കോടതി വിസ്‌തരിച്ചത്. 22 തൊണ്ടിമുതലുകളും 207 രേഖകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്

കൊല്ലത്ത് ഡ്യൂട്ടിക്കിടെ ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ കേസ്; ഇന്ന് വിധി Read More »

പരപ്പനങ്ങാടിയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു;

മലപ്പുറം: പരപ്പനങ്ങാടിയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. പരപ്പനങ്ങാടി കോട്ടന്തല സ്വദേശി പാലക്ക പറമ്പിൽ അബൂബക്കറിൻ്റെ മകൻ മുഹമ്മദ് ആസിഫ് (24) ആണ് മരിച്ചത്. പരപ്പനങ്ങാടിയിലെ സഞ്ചാര കേന്ദ്രമായ ന്യൂകെട്ടിൽ ഇരിക്കുന്നതിനിടെയാണ് ഇടിമിന്നൽ ഏറ്റത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരപ്പനങ്ങാടി പ്രദേശത്ത് ശക്തമായ ഇടിമിന്നലും മഴയും തുടരുകയാണ്.

പരപ്പനങ്ങാടിയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; Read More »

Scroll to Top