Latest News

വരുംദിവസങ്ങളിൽ പുറത്തിറങ്ങുമ്പോൾ കുട മറക്കണ്ട, മഴ വരുന്നുണ്ട്; 26ന് കാലവർഷമെത്തിയേക്കും, ഇന്ന് 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകും. അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഈ മാസം 26 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് 8 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ആലപ്പുഴയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ശക്തമായ മഴയ്ക്കും മണിക്കൂറിൽ വരെ വേ ഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ശക്തമായി കേരളം തെക്കൻ തമിഴ്‌നാട് എന്നിവയ്ക്ക് മുകളിലൂടെ കന്യാകുമാരി വരെ നീളുന്ന ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടതായും അറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, […]

വരുംദിവസങ്ങളിൽ പുറത്തിറങ്ങുമ്പോൾ കുട മറക്കണ്ട, മഴ വരുന്നുണ്ട്; 26ന് കാലവർഷമെത്തിയേക്കും, ഇന്ന് 8 ജില്ലകളിൽ മഴ മുന്നറിയിപ്പ് Read More »

നീറ്റ് യുജി പരീക്ഷയ്ക്ക് പ്രായപരിധി ഏര്‍പ്പെടുത്തിയേക്കും; പരീക്ഷ കമ്പ്യൂട്ടര്‍

നീറ്റ് യുജി പരീക്ഷയ്ക്ക് പ്രായപരിധി ഏര്‍പ്പെടുത്തിയേക്കും. പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കുന്നതും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അതേസമയം, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കൂടുതല്‍ അറസ്റ്റിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് സിബിഐ. എന്‍ടിഎയിലെ കൂടുതല്‍ ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്‌തേക്കും. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശകള്‍ പരി?ഗണിക്കും. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പാര്‍ലമെന്ററി സമിതിക്ക് മുന്‍പില്‍ പരീക്ഷ നടത്തിപ്പില്‍ വീഴ്ച പറ്റിയെന്ന് എന്‍ടിഎ സമ്മതിച്ചിരുന്നു. പരീക്ഷയുടെ വിശ്വാസ്യതയെ ചോദ്യപേപ്പര്‍ ചോര്‍ച്ച ബാധിച്ചു എന്ന് എന്‍ടിഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നീറ്റ് യുജി പരീക്ഷയ്ക്ക് പ്രായപരിധി ഏര്‍പ്പെടുത്തിയേക്കും; പരീക്ഷ കമ്പ്യൂട്ടര്‍ Read More »

കോക്രോച്ച് അക്കൗണ്ട്; കാസർകോട്ടും ഇൻ്റലിജൻസ് ഏജൻസികളുടെ നിരീക്ഷണം

കാസർകോട്: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതിനോടുള്ള പ്രതിഷേധം ആളിക്കത്തിയതിനെ തുടർന്ന് പൂട്ടിയ കോക്രോച്ച് അക്കൗണ്ടിനു പകരം തുടങ്ങിയ എക്‌സ് അക്കൗണ്ടിലും യുവജനങ്ങളുടെ തള്ളിക്കയറ്റം. ‘കോക്രോച്ച് ഈസ് ബാക്ക് ‘എന്ന പുതിയ അക്കൗണ്ട് തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ മാത്രം ഒരു ലക്ഷത്തിലേറെ പേരാണ് ഫോളോവേഴ്‌സായി എത്തിയത്. ഇത് വലിയ മുന്നേറ്റമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇതേ തുടർന്ന് പുതിയ അക്കൗണ്ട് വിവിധ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. പുതുതായി ഫോളോവേഴ്‌സായി എത്തുന്നവരെല്ലാം നിരീക്ഷണത്തിലായിട്ടുണ്ട്. ഓരോ സംസ്ഥാനത്തും ശക്തമായ

കോക്രോച്ച് അക്കൗണ്ട്; കാസർകോട്ടും ഇൻ്റലിജൻസ് ഏജൻസികളുടെ നിരീക്ഷണം Read More »

ആലപ്പുഴ ‘രക്ഷാപ്രവർത്തനത്തിൽ’ ഗൺമാൻമാർക്കെതിരെ നടപടി വരും; മർദനം ചട്ടവിരുദ്ധമെന്ന് എസ്ഐ, മുൻ ആലപ്പുഴ എസ്‌പിയുടെ റിപ്പോർട്ട് ആദ്യന്തരവകുപ്പ് മുക്കി

തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സംഭവത്തിൽ നാല് ഗൺമാൻമാർക്കെതിരെ നടപടിവരും. ഗൺമാരുടെ മർദ്ദനം ചട്ടവിരുദ്ധമെന്ന് എസ്ഐടി റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും. ഗൺമാൻമാർക്കെതിരെ നടപടി വേണമെന്ന മുൻ ആലപ്പുഴ എസ്പിയുടെ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയിരുന്നു. യൂത്ത് കോൺഗ്രസുകാരെ മർദിച്ച ഗൺമാൻമാരുടെ നടപടി പൊലീസിന് അവമതിപുണ്ടാക്കുന്നതെന്നായിരുന്നു എസ്‌പി ചൈത്ര തെരേസയുടെ റിപ്പോർട്ട്.എസ്പ‌ി ചൈത്ര തെരേസയുടെ റിപ്പോർട്ട് ഉണ്ടായിട്ടും ഗൺമാരായ അനിലിനെയും സന്ദീപിനെയും സംരക്ഷിച്ചു. റിപ്പോർട്ട് നൽകിയ ശേഷം ചൈത്ര

ആലപ്പുഴ ‘രക്ഷാപ്രവർത്തനത്തിൽ’ ഗൺമാൻമാർക്കെതിരെ നടപടി വരും; മർദനം ചട്ടവിരുദ്ധമെന്ന് എസ്ഐ, മുൻ ആലപ്പുഴ എസ്‌പിയുടെ റിപ്പോർട്ട് ആദ്യന്തരവകുപ്പ് മുക്കി Read More »

നിയമസഭയെ നയിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; സ്പീക്കറായി തിരഞ്ഞെടുത്തു

നിയമസഭ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. പ്രോടെം സ്പീക്കര്‍ ജി. സുധാകരന്റെ നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പതിനാറാം കേരള നിയമസഭയുടെ സ്പീക്കര്‍ ആയി ചുമതല ഏറ്റു. ചരിത്രത്തിലാദ്യമായി സ്പീക്കര്‍ സ്ഥാനത്തേക്ക് മൂന്ന് സ്ഥാനാര്‍ഥികള്‍ മത്സരിച്ചു. എല്‍.ഡി.എഫില്‍നിന്ന് എ.സി. മൊയ്തീനും എന്‍.ഡി.എ.യില്‍നിന്ന് ബി.ബി. ഗോപകുമാറുമാണ് മത്സരിച്ച മറ്റ് രണ്ട് പേര്‍. മുഖ്യമന്ത്രി വി.ഡി. സതീശനാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ആദ്യം വോട്ട് രേഖപ്പെടുത്തിയത്. 102 അംഗങ്ങളാണ് യു.ഡി.എഫിനുള്ളത്. 35 അംഗങ്ങളാണ് എല്‍.ഡി.എഫിനുള്ളത്. എന്‍.ഡി.എ.യ്ക്ക് മൂന്നും. അസാധു വോട്ടുകളില്ല.

നിയമസഭയെ നയിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; സ്പീക്കറായി തിരഞ്ഞെടുത്തു Read More »

വളപട്ടണം – പഴയങ്ങാടി റോഡിൽ ചതുപ്പിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: വളപട്ടണം – പഴയങ്ങാടി റോഡിൽ ടൈൽ കമ്പനിക്ക് സമീപമുള്ള ചതുപ്പിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. കമഴ്ന്നു കിടക്കുന്ന നിലയിൽ ഒരു പുരുഷന്റെ മൃതദേഹമാണ് പ്രദേശവാസികൾ കണ്ടെത്തിയത്. ഇന്ന്  പ്രദേശത്ത് നിന്ന് കടുത്ത ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വളപട്ടണം പോലീസ് എത്തി പ്രാഥമിക നടപടികൾ സ്വീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

വളപട്ടണം – പഴയങ്ങാടി റോഡിൽ ചതുപ്പിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി Read More »

ചാലാട് അമ്പലത്തിൽ കവർച്ചാശ്രമം: സെക്യൂരിറ്റിയെ ആക്രമിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു

കണ്ണൂർ: ചാലാട് പ്രദേശത്തെ പ്രശസ്തമായ ക്ഷേത്രത്തിൽ പുലർച്ചെ കവർച്ചാശ്രമം. മോഷ്ടാവിനെ തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരന് നേരെ ആക്രമണം. ഇന്ന് (മെയ് 21) പുലർച്ചെയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ക്ഷേത്രവളപ്പിൽ അതിക്രമിച്ചു കയറിയ മോഷ്ടാവ് മാരകായുധമായ പിക്കാസുമായിട്ടാണ് എത്തിയത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ മോഷ്ടാവിനെ കണ്ടെത്തുകയും ധീരമായി തടയാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ ശക്തമായ ഏറ്റുമുട്ടലുണ്ടായി.ക്ഷേത്രത്തിലെ സിസിടിവി (CCTV) ദൃശ്യങ്ങളിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ

ചാലാട് അമ്പലത്തിൽ കവർച്ചാശ്രമം: സെക്യൂരിറ്റിയെ ആക്രമിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു Read More »

’60 ദിവസത്തിനുള്ളിൽ പുതിയ ജോലി കണ്ടുപിടിച്ചോ, അല്ലെങ്കിൽ യുഎസ് വിടണം! ചങ്കിടിച്ച് ഇന്ത്യൻ ടെക്കികൾ

തൊഴിലിടങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെ ഐടി കമ്പനികളിൽ കൂട്ടപ്പിരിച്ചുവിടൽ തുടരുകയാണ്. മെറ്റ മാത്രം 8000 പേരെയാണ് പിരിച്ചുവിട്ടത്. സിലിക്കൺവാലിയിലെ കൂട്ടപ്പിരിച്ചുവിടലോടെയാണ് ആശങ്കയേറിയത്. ഇന്ത്യയിൽ നിന്നുള്ള ടെക് പ്രഫഷനലുകളിലധികം H-1B വീസയിൽ യുഎസിൽ എത്തിയവരാണ്. തൊഴിൽദാതാക്കളുമായി നേരിട്ടാണ് ഇവർക്ക് ബന്ധം. ഏതെങ്കിലും കാരണം കൊണ്ട് ജോലി നഷ്‌ടമായാൽ പിന്നീടുള്ള നിലനിൽപ്പ് പ്രതിസന്ധിയിലാകും. അമേരിക്കയിലെ ഇമിഗ്രേഷൻ നിയമം അനുസരിച്ച് ജോലി നഷ്‌ടമായി അടുത്ത 60 ദിവസത്തിനുള്ളിൽ വീസ സ്പോൺസർ ചെയ്യാൻ തയാറുള്ള അടുത്ത തൊഴിലുടമയെ ലഭിച്ചില്ലെങ്കിൽ രാജ്യം വിടേണ്ടി വരും.

’60 ദിവസത്തിനുള്ളിൽ പുതിയ ജോലി കണ്ടുപിടിച്ചോ, അല്ലെങ്കിൽ യുഎസ് വിടണം! ചങ്കിടിച്ച് ഇന്ത്യൻ ടെക്കികൾ Read More »

പ്രതിപക്ഷ നേതാവ് പിണറായി തന്നെ; പുനഃപരിശോധനയില്ല: എം.വി.ഗോവിന്ദൻ

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിൽ പുനഃപരിശോധനയില്ലെന്ന് എം.വി. ഗോവിന്ദൻ. പി.ബിയുടെ അംഗീകാരം വാങ്ങിയിരുന്നതായും പാർട്ടി യോഗങ്ങളിൽ വിമർശനമെന്നത് മാധ്യമസൃഷ്ടിയെന്നും ഗോവിന്ദൻ പറഞ്ഞു. സെക്രട്ടറിക്ക് നേരെയുള്ള വിമർശനങ്ങൾ സംബന്ധിച്ച ചോദ്യത്തിന് ഞങ്ങളെയല്ലാതെ പിന്നെ ആരെ വിമർശിക്കാനെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. അതേസമയം, തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ഇന്നുമുതൽ താഴെത്തട്ടിലേക്ക് സിപിഎം. ഏരിയ കമ്മിറ്റിയിൽ ഉള്ള വിലയിരുത്തൽ ആണ് ഇന്ന് ആരംഭിക്കുന്നത്. നിയുക്‌ത പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രൂക്ഷമായ വിമർശനമാണ് ഇന്നലെ

പ്രതിപക്ഷ നേതാവ് പിണറായി തന്നെ; പുനഃപരിശോധനയില്ല: എം.വി.ഗോവിന്ദൻ Read More »

PA 210 മുട്ടിൽ മരം മുറി കേസ് പിടിച്ചെടുത്ത 112 മരങ്ങളുടെയും മഹസർ കോടതിയിൽ സമർപ്പിച്ചു

വയനാട് മുട്ടിൽ മരംമുറി കേസിൽ പിടിച്ചെടുത്ത 112 മരങ്ങളുടെ മഹസർ അന്വേഷണ സംഘം സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. മരങ്ങൾ പൊതുലേലം ചെയ്യുന്നതിനുള്ള മുന്നോടിയായാണ് നടപടി. പ്രധാന വിവരങ്ങൾ: . കണക്കെടുപ്പ്: കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ തടികൾ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. ഇതിനുപിന്നാലെ ലേല നടപടികൾക്കായി കോടതി നിർദേശപ്രകാരം അന്വേഷണ സംഘവും വനംവകുപ്പും സംയുക്തമായി കണക്കെടുപ്പ് നടത്തുകയായിരുന്നു. . തടികളുടെ ഇപ്പോഴത്തെ അവസ്ഥ: മരം മുറിച്ചതിലൂടെയുണ്ടായ 800-ലധികം

PA 210 മുട്ടിൽ മരം മുറി കേസ് പിടിച്ചെടുത്ത 112 മരങ്ങളുടെയും മഹസർ കോടതിയിൽ സമർപ്പിച്ചു Read More »

Scroll to Top