Latest News

ഹോട്ടലുകളിൽ ഭക്ഷണത്തിൻ്റെ വില 30 രൂപ വരെ വർധിപ്പിച്ചു; പാചകവാതക പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു

ആലപ്പുഴ: പാചകവാതക പ്രതിസന്ധിയെത്തുടർന്ന് ഹോട്ടലുകൾ അടച്ചുപൂട്ടുന്നതിനിടെ, നിലവിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ പലതും ഭക്ഷണത്തിന്റെ വില കൂട്ടി. സസ്യേതര വിഭവങ്ങൾക്കാണു പ്രധാനമായും വില കൂട്ടിയത്. അൽഫാം പോലെയുള്ള വിഭവങ്ങൾക്കും ബിരിയാണിക്കും 10 മുതൽ 30 വരെ രൂപ കൂട്ടിയിട്ടുണ്ട്. പാചകം ചെയ്യാൻ കൂടുതൽ സമയമെടുക്കുന്നവയ്ക്കാണു വില കൂട്ടിയത്. ചായയ്ക്കും പലഹാരങ്ങൾക്കും വില കൂട്ടിയിട്ടില്ല. പ്രവർത്തനച്ചെലവ് കൂടിയതോടെയാണു ഭക്ഷണത്തിനും വില കൂട്ടേണ്ടി വന്നതെന്നു ഹോട്ടൽ ആൻഡ് റസ്‌റ്ററൻ്റ് അസോസിയേഷൻ സംസ്‌ഥാന കമ്മിറ്റിയംഗം എസ്.കെ. നസീർ പറഞ്ഞു. ജില്ലയിൽ ആയിരത്തോളം ഹോട്ടലുകളാണ് […]

ഹോട്ടലുകളിൽ ഭക്ഷണത്തിൻ്റെ വില 30 രൂപ വരെ വർധിപ്പിച്ചു; പാചകവാതക പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു Read More »

രേഖകളില്ലാതെ കടത്തിയ 2.5 കോടി രൂപയുടെ സ്വർണാഭരണങ്ങളും 5 ലക്ഷം രൂപയും പൊലീസ് പിടികൂടി; കള്ളപ്പണം പിടിച്ചത് കേരള – തമിഴ്‌നാട് അതിർത്തിയിൽ വാഹന പരിശോധനയ്ക്കിടെ

ഗൂഡല്ലൂർ: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനെ തുടർന്ന് കേരള – തമിഴ്‌നാട് അതിർത്തികളിൽ പൊലീസ് ആരംഭിച്ച വാഹന പരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തുകയായിരുന്ന കോടിക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങളും പണവും പിടിച്ചെടുത്തു. ഊട്ടിയിൽ നടത്തിയ വാഹന പരിശോധനയിൽ കോയമ്പത്തൂരിൽ നിന്നു ഊട്ടിയിലേക്ക് കടത്തുകയായിരുന്ന 2.5 കോടി രൂപയുടെ സ്വർണാഭരണങ്ങളാണ് രേഖകളില്ലാത്ത നിലയിൽ പിടികൂടിയത്. ഊട്ടിയിലെ പ്രമുഖ ജ്വല്ലറിയിലേക്ക് കൊണ്ടുവന്ന ആഭരണങ്ങളാണ് ഇതെന്ന് പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത ആഭരണങ്ങൾ ഊട്ടി ആർഡിഒ ഓഫിസിലേക്ക് മാറ്റി. കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. ഗൂഡല്ലൂരിൽ നടന്ന പരിശോധനയിൽ

രേഖകളില്ലാതെ കടത്തിയ 2.5 കോടി രൂപയുടെ സ്വർണാഭരണങ്ങളും 5 ലക്ഷം രൂപയും പൊലീസ് പിടികൂടി; കള്ളപ്പണം പിടിച്ചത് കേരള – തമിഴ്‌നാട് അതിർത്തിയിൽ വാഹന പരിശോധനയ്ക്കിടെ Read More »

കോഴിക്കോട് താമരശേരിയിൽ മതിലിൽ നിന്നും വീണ് യുവാവ് മരിച്ചു

കോഴിക്കോട് താമരശ്ശേരിയിൽ വീടിനു മുന്നിലെ മതിലിൽ നിന്നും വീണ് യുവാവ് മരിച്ചു. അമ്പായത്തോട് സ്വദേശി അബ്ദുൽ നാസറാണ് മരിച്ചത് . മാനസിക വെല്ലുവിളി നേരിടുന്നയാളാണ് അബ്ദുൽ നാസർ.

കോഴിക്കോട് താമരശേരിയിൽ മതിലിൽ നിന്നും വീണ് യുവാവ് മരിച്ചു Read More »

ഒടുവിൽ വഴങ്ങി ഹൈക്കമാൻഡ്; കണ്ണൂരിൽ കെ സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥി

കണ്ണൂർ: ഒടുവിൽ കെ സുധാകരന്റെ സമ്മർദ്ദത്തിന് വഴങ്ങി കോൺഗ്രസ്. കണ്ണൂരിൽ സുധാകരൻ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. എന്തുവന്നാലും മത്സരിക്കുമെന്ന നിലപാടിലായിരുന്നു സുധാകരൻ. സംസ്ഥാന വ്യാപകമായി പ്രവർത്തകുടെയും നേതാക്കളുടെയും പിന്തുണ തനിക്കുണ്ടെന്നും സുധാകരൻ പറഞ്ഞിരുന്നു. തനിക്കൊപ്പം മത്സരിക്കാൻ തയ്യാറെടുത്ത് സംസ്ഥാന വ്യാപകമായി ഡിസിസി ഭാരവാഹികൾ വരെ രംഗത്തുണ്ടെന്നും സുധാകരൻ പറഞ്ഞിരുന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സുധാകരൻ കടുത്ത അതൃപ്‌തിയിലായിരുന്നു. മത്സരിക്കാനുള്ള തീരുമാനത്തിൽ ഉറച്ച സുധാകരൻ ഒരു അനുനയത്തിനും വഴങ്ങിയിരുന്നില്ല. എന്നാൽ എംപിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന കടുത്ത

ഒടുവിൽ വഴങ്ങി ഹൈക്കമാൻഡ്; കണ്ണൂരിൽ കെ സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥി Read More »

കണ്ണവത്ത് പോലീസുകാരന്റെ വീടിന് നേരെ ബോംബേറ്.

കൂത്തുപറമ്പ്: കണ്ണവത്ത് പോലീസുകാരന്റെ വീടിന് നേരെ ബോംബേറ്. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ യു പി അർജുന്റെ ചെറുവാഞ്ചേരി പൂവ്വത്തൂരിലെ വീടിന് നേരെയാണ് ഇന്ന് പുലർച്ചെ ഒരുമണിയോടെ ബോംബേറുണ്ടായത്. സ്റ്റീൽ ബോംബ് വീടിന്റെ വരാന്തയിൽ കണ്ടെത്തി. പൊട്ടാത്തതിനാൽ വൻ ദുരന്തം ഒഴിവായി.

കണ്ണവത്ത് പോലീസുകാരന്റെ വീടിന് നേരെ ബോംബേറ്. Read More »

ട്രെയിൻ ടിക്കറ്റ് കൺഫേമാകാൻ സാധ്യത കൂടും, ബുക്കിംഗ് ഇനി സൂപ്പർ ഫാസ്റ്റ്! പുത്തൻ സിസ്റ്റവുമായി റെയിൽവേ

ദില്ലി: ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. എന്നാൽ മാസങ്ങൾക്ക് മുൻപ് ബുക്ക് ചെയ്‌താൽ പോലും പല റൂട്ടുകളിലും സീറ്റ് കിട്ടാത്ത അവസ്ഥയാണ്. ഇതിനെല്ലാം പുറമെയാണ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴുള്ള സാങ്കേതിക പ്രശ്‌നങ്ങൾ. പ്രത്യേകിച്ച് തത്കാൽ ടിക്കറ്റ് എടുക്കാൻ ശ്രമിക്കുമ്പോൾ പലപ്പോഴും പരാജയപ്പെടാറാണ് പതിവ്. എന്നാൽ ഈ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമായി ‘സൂപ്പർഫാസ്റ്റ് ടിക്കറ്റിംഗ് സിസ്റ്റം’ അവതരിപ്പിക്കുകയാണ് ഇന്ത്യൻ റെയിൽവേ.തത്കാൽ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുമ്പോഴും തിരക്കേറിയ സമയങ്ങളിൽ സാധാരണ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോഴും യാത്രക്കാർ നേരിടുന്ന

ട്രെയിൻ ടിക്കറ്റ് കൺഫേമാകാൻ സാധ്യത കൂടും, ബുക്കിംഗ് ഇനി സൂപ്പർ ഫാസ്റ്റ്! പുത്തൻ സിസ്റ്റവുമായി റെയിൽവേ Read More »

ഇ .പി ജയരാജൻ നൽകിയ മാനനഷ്‌ട കേസ്; ശോഭാ സുരേന്ദ്രൻ കോടതിയിൽ ഹാജരാകാൻ ഉത്തരവ്

ശോഭാ സുരേന്ദ്രന് എതിരായി ഇ .പി ജയരാജൻ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ മാനനഷ്‌ടക്കേസിൽ പ്രതിയായ ശോഭാ സുരേന്ദ്രൻ ഹാജരാകണമെന്ന് ഉത്തരവ് ചെയ്‌ത്‌ സമ്മൻസ് അയച്ചു. ശോഭാ സുരേന്ദന് എതിരായി 2024-ൽ ഫയൽ ചെയ്ത്‌ മാനനഷ്ടക്കേസ് അനന്തമായി നീണ്ടു പോകുന്നു എന്ന് പരാതിപ്പെട്ട് ഇ .പി ജയരാജൻ ഈ വർഷം ഫെബ്രുവരി മാസത്തിൽ വീണ്ടും ഹൈക്കോർട്ടിനെ സമീപിച്ചിരുന്നു. ഹൈക്കോർട്ട് ഫെബ്രുവരി 19-ാം തിയതി ലെ ഉത്തരവിൽ കണ്ണൂർ കോടതിയിലെ കേസ് അടിയന്തിരമായി തീർപ്പാക്കാൻ നിർദേശം

ഇ .പി ജയരാജൻ നൽകിയ മാനനഷ്‌ട കേസ്; ശോഭാ സുരേന്ദ്രൻ കോടതിയിൽ ഹാജരാകാൻ ഉത്തരവ് Read More »

സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; അമ്മയ്ക്കും മകനും പരിക്ക്

കൊല്ലം: സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ അമ്മയ്ക്കും മകനും പരിക്കേറ്റു. കൊല്ലം ഇടമണിലെ സോണിയയ്ക്കും മകൻ ആദിത്യനുമാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകിട്ട് പുനലൂർ-ഇടമൺ പാതയിൽ പാപ്പന്നൂരിന് സമീപത്തു വച്ചാണ് ഇവർക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. കാട്ടുപന്നി ചാടിയതോടെ സ്‌കൂട്ടറിൻ്റെ നിയന്ത്രണം നഷ്ടമാവുകയും അമ്മയും മകനും ദൂരേക്ക് തെറിച്ചുവീഴുകയും ചെയ്‌തു. അപകടത്തിൽ മുഖത്തിനും കൈകാലുകൾക്കും പരിക്കേറ്റ ഇരുവരേയും നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ സോണിയയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും മകനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രദേശത്ത്

സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; അമ്മയ്ക്കും മകനും പരിക്ക് Read More »

പുഴയിൽ മുഖം കഴുകവെ പിന്നിൽ കാട്ടാന എത്തി; കർഷകത്തൊഴിലാളിയെ തുമ്പിക്കൈ കൊണ്ട് ചുഴറ്റിയെറിഞ്ഞു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: ടി.കെ. കോളനിയിൽ കാട്ടാന ആക്രമണത്തിൽ കർഷകത്തൊഴിലാളിക്ക് പരിക്ക്. മുണ്ടേരി അപ്പൻക്കാപ്പ് സ്വദേശിയും ടി.കെ. കോളനിയിൽ താമസക്കാരനുമായ വെള്ളുത്തേടത്ത് ദാസനാണ് (54) പരിക്കേറ്റത്. ചൊവ്വാഴ്‌ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.കോഴിപ്രമലവാരത്തിലെ സ്വകാര്യ കൃഷിയിടത്തിലെ ജോലി കഴിഞ്ഞ് സഹോദരനും മറ്റ് തൊഴിലാളികൾക്കുമൊപ്പം മടങ്ങുകയായിരുന്നു ദാസൻ. പുന്തോട്ടംകടവ് പുഴയിലിറങ്ങി മുഖം കഴുകുന്നതിനിടെ, സമീപത്തെ കാട്ടിൽ നിന്നിരുന്ന കാട്ടാന ദാസനെ പിന്നിലൂടെ തുമ്പിക്കൈകൊണ്ട് ചുറ്റിപ്പിടിച്ച് ദുരേക്ക് എറിയുകയായിരുന്നു. ഇതോടെ കൂടെയുള്ളവർ ആനയെ ബഹളം വെച്ച് പിന്തിരിപ്പിച്ചു. ദാസനെ പിന്നീട് നിലമ്പൂർ ജില്ല

പുഴയിൽ മുഖം കഴുകവെ പിന്നിൽ കാട്ടാന എത്തി; കർഷകത്തൊഴിലാളിയെ തുമ്പിക്കൈ കൊണ്ട് ചുഴറ്റിയെറിഞ്ഞു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് Read More »

ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടി; പിന്നാലെ കാണാനില്ലെന്നു രേഷ്‌മയുടെ പരാതി: കുടുക്കിയത് പൊലീസിന്റെ സംശയം

തൃശൂർ ഭർത്താവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ ഭാര്യയ്ക്കും സുഹൃത്തിനും ജീവപര്യന്തം കഠിനതടവും 8 ലക്ഷം രൂപ പിഴയും. ബംഗാൾ സ്വദേശികളായ രേഷ്‌മ (35), ധീരു (38) എന്നിവരെയാണു ജില്ലാ അഡീഷനൽ സെഷൻസ് ജഡ്‌ജി കെ. കമനീസ് ശിക്ഷിച്ചത്. 2021 ഡിസംബർ 13ന് ആയിരുന്നു സംഭവം. സ്വർണപ്പണിക്കാരനായ മൻസൂർ മാലിക്കും ഭാര്യ രേഷ്മയും രണ്ടു മക്കളും ചേർപ്പ് പെരിഞ്ചേരിയിലെ വാടകവീട്ടിലായിരുന്നു താമസം. ജോലിയിൽ സഹായിക്കാൻ മൻസൂർ ബംഗാളിൽ നിന്നെത്തിച്ച ധീരുവും 16 വയസ്സുകാരനായ കൂട്ടാളിയും ഇവർക്കൊപ്പമാണ് താമസിച്ചിരുന്നത്. രേഷ്‌മയും

ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടി; പിന്നാലെ കാണാനില്ലെന്നു രേഷ്‌മയുടെ പരാതി: കുടുക്കിയത് പൊലീസിന്റെ സംശയം Read More »

Scroll to Top