Latest News

അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച കൺമണി, നെഞ്ചുപൊട്ടി പിതാവ്; കേസിൽ പ്രതിയായ മലയാളി പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് ജാമ്യം

ഷാർജ ഷാർജ അൽ നഹ്‌ദയിലെ പാർപ്പിട സമുച്ചയത്തിൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ് രണ്ട് വയസ്സുകാരൻ മരിച്ച സംഭവത്തിൽ കസ്റ്റഡിയിലായിരുന്ന കണ്ണൂർ, തമിഴ്‌നാട് സ്വദേശികളായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ജാമ്യം ലഭിച്ചു. രണ്ട് ലക്ഷം ദിർഹം 45 ലക്ഷത്തോളം രൂപ) ജാമ്യത്തുകയിൽ വിട്ടയച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വീഴ്ചകൾക്ക് യുഎഇ നിയമപ്രകാരം മാതാപിതാക്കൾ കൂടി ഉത്തരവാദികളായതിനാലാണ് ഇവരെ കസ്‌റ്റഡിയിലെടുത്തിരുന്നത്. അതേസമയം, കേസിൽ ഉൾപ്പെട്ട പെൺകുട്ടികൾ നിലവിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഡിപാർട്ട്മെന്റിന്റെ സംരക്ഷണയിലാണ്. ഷാർജയിലെ ഒരു അപാർട്ട്മെൻ്റ് കെട്ടിടത്തിലെ മൂന്നാം നിലയിലുള്ള സ്റ്റെയർകേസിന്റെ […]

അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച കൺമണി, നെഞ്ചുപൊട്ടി പിതാവ്; കേസിൽ പ്രതിയായ മലയാളി പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് ജാമ്യം Read More »

നെന്മാറയിൽ ക്ഷേത്ര ഭണ്ഡാരം കവർന്ന കേസ്: ബിജെപി മുൻ സ്ഥാനാർത്ഥി പ്രഭാവതി പിടിയിൽ

പാലക്കാട്: നെന്മാറയിൽ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ ബിജെപി സ്ഥാനാർത്ഥി പിടിയിൽ. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച പ്രഭാവതിയാണ് പൊലീസിന്റെ പിടിയിലായത്. നെന്മാറയിലെ പ്രാദേശിക ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രഭാവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. പ്രതിയെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കും. ഒരു ജനപ്രതിനിധിയാകാൻ മത്സരിച്ച വ്യക്തി

നെന്മാറയിൽ ക്ഷേത്ര ഭണ്ഡാരം കവർന്ന കേസ്: ബിജെപി മുൻ സ്ഥാനാർത്ഥി പ്രഭാവതി പിടിയിൽ Read More »

കാലവര്‍ഷം; താമരശ്ശേരി ചുരത്തില്‍ മള്‍ട്ടി ആക് സില്‍ വാഹനങ്ങള്‍ക്ക് നിരോധനം,വിലക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ

താമരശ്ശേരി ചുരത്തില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. രാവിലെ ആറ് മുതല്‍ രാത്രി എട്ട് മണിവരെയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലാ കളക്ടര്‍ ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായിട്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാലവര്‍ഷം അവസാനിക്കുന്നതുവരെയോ അല്ലെങ്കില്‍ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെയോ നിയന്ത്രണം തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ചുരത്തിന്റെ ഇരുവശങ്ങളിലുമുള്ള അടിവാരം (കോഴിക്കോട് ഭാഗം), ലക്കിടി (വയനാട് ഭാഗം) എന്നിവിടങ്ങളില്‍ വയനാട് പൊലീസുമായി സഹകരിച്ച് 24 മണിക്കൂറും പൊലീസ് ഉദ്യോഗസ്ഥരെ

കാലവര്‍ഷം; താമരശ്ശേരി ചുരത്തില്‍ മള്‍ട്ടി ആക് സില്‍ വാഹനങ്ങള്‍ക്ക് നിരോധനം,വിലക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ Read More »

ആലപ്പുഴയിലെ രക്ഷാ പ്രവർത്തനം നരഹത്യാശ്രമകുറ്റം മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്ഐടി റിപ്പോർട്ട്

ആലപ്പുഴയിൽ നവകേരള സദസ്സിനിടെയുണ്ടായ മർദനത്തിൽ മെഡിക്കൽ ബോർഡിന്റെ നിർണായക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം (SIT) പ്രതികൾക്കെതിരെ നരഹത്യാശ്രമക്കുറ്റം (IPC 308) മുൻ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരെ നേരിടാൻ ഉപയോഗിച്ച വടി ജീവന് തന്നെ അപകടമുണ്ടാക്കാൻ സാധ്യതയുള്ളതാണെന്ന മെഡിക്കൽ കണ്ടെത്തലാണ്മുൻ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരെ നേരിടാൻ ഉപയോഗിച്ച വടി ജീവന് തന്നെ അപകടമുണ്ടാക്കാൻ സാധ്യതയുള്ളതാണെന്ന മെഡിക്കൽ കണ്ടെത്തലാണ് കേസിൽ വലിയ വഴിത്തിരിവായത്.

ആലപ്പുഴയിലെ രക്ഷാ പ്രവർത്തനം നരഹത്യാശ്രമകുറ്റം മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്ഐടി റിപ്പോർട്ട് Read More »

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു; പ്രതിയും മലയാളിയാണെന്ന് സൂചന

ഷാർജ: ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. കണ്ണൂർ സ്വദേശി ഇസ്മായിൽ പൊന്നൻ ആണ് മരിച്ചത്. ടിക് ടോക്കിൽ ഉടലെടുത്ത തർക്കം കൊലപാതകത്തിൽ കലാശിച്ചു എന്നാണ് സൂചന. ഷാർജ പൊലീസ് അന്വേഷണം തുടങ്ങി. പ്രതിയും മലയാളി ആണെന്നാണ് സൂചന.

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു; പ്രതിയും മലയാളിയാണെന്ന് സൂചന Read More »

പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവം; വാഹനം സുഹൃത്തിന് കൈമാറിയിരുന്നെന്ന് ഉടമ

കണ്ണൂർ: പിലാത്തറയിൽ ആക്രമിക്കപ്പെട്ട കാർ സുഹൃത്തിന് കൈമാറിയതാണെന്ന് വാഹന ഉടമ അശ്വന്ത് യശ്വന്ത് . നാട്ടിൽ നിന്ന് വരാൻ മഹാരാഷ്ട്ര സ്വദേശിയായ സുഹൃത്തിൻ്റെ കുടുംബത്തിനാണ് വാഹനം കൊടുത്തത്. വാഹനം കൊണ്ടുപോയ ആൾ വീട്ടിലുണ്ടെന്നും ഉടമ പറഞ്ഞു. ഇന്ന് രാവിലെയാണ് കണ്ണൂർ പിലാത്തറയിൽ ദുരൂഹസാഹചര്യത്തിൽ കാർ കണ്ടെത്തിയത്. ബോണറ്റും ഡോറും തുറന്ന നിലയിലുള്ള കാറിൽ രക്തക്കറയും കണ്ടെത്തിയിരുന്നു.പിലാത്തറ കോ. ഓപ്പറേറ്റീവ് കോളേജിന് സമീപത്താണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തിയത്. കാറിനകത്തുണ്ടായിരുന്ന വസ്ത്രങ്ങൾ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ്

പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവം; വാഹനം സുഹൃത്തിന് കൈമാറിയിരുന്നെന്ന് ഉടമ Read More »

ഇരട്ടക്കൊലപാതകം നടത്തിയെന്ന വയോധികന്റെ വെളിപ്പെടുത്തലിൽ വഴിത്തിരിവ്; കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

കോഴിക്കോട്: കോഴിക്കോട് ഇരട്ടക്കൊലപാതകം നടത്തിയെന്ന വയോധികന്റെ വെളിപ്പെടുത്തലിൽ വഴിത്തിരിവ്. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. ഇരിട്ടി വെളിമാനം സ്വദേശി മോഹനനാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ലൈംഗികമായി ഉപദ്രവിച്ചതിൻ്റെ പക കൊലപാതകത്തിലേക്ക് നയിച്ചു എന്നായിരുന്നു പ്രതിയുടെ വെളിപ്പെടുത്തൽ. 1986 ഡിസംബറിലായിരുന്നു സംഭവമെന്നും വെള്ളത്തിൽ ചവിട്ടി താഴ്ത്തിയായിരുന്നു കൊല നടത്തിയതെന്നും പ്രതി പറഞ്ഞിരുന്നു.കോഴിക്കോട് കൂടരഞ്ഞിയിലും വെള്ളയിലും രണ്ട് കൊലപാതകങ്ങൾ നടത്തിയെന്നായിരുന്നു മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലി വെളിപ്പെടുത്തിയത്. 2025 ജൂൺ അഞ്ചിന് വേങ്ങര പൊലീസ് സ്റ്റേഷനിൽ എത്തിയാണ് കൂടരഞ്ഞിയിലെ കൊലപാതക വിവരം മുഹമ്മദലി

ഇരട്ടക്കൊലപാതകം നടത്തിയെന്ന വയോധികന്റെ വെളിപ്പെടുത്തലിൽ വഴിത്തിരിവ്; കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു Read More »

ശസ്ത്രക്രിയ ഭയന്ന് ആശുപത്രിയുടെ ജനൽ ചില്ല് തകർത്ത് രോഗി ഓടിരക്ഷപ്പെട്ടു; ഒളിച്ചിരുന്നത് ഒരു കിലോമീറ്റർ അകലെയുള്ള വീടിൻ്റെ മുകളിൽ

തിരുവനന്തപുരം: ശസ്ത്രക്രിയ ഭയന്ന് ആശുപത്രിയുടെ ജനൽ ചില്ല് തകർത്ത് ഓടിരക്ഷപ്പെട്ട രോഗിയെ ഒരു കിലോമീറ്റർ അകലെയുള്ള വീടിൻ്റെ മുകളിൽ കണ്ടെത്തി. പനച്ചമൂട് സ്വദേശിയായ അറുപത്തഞ്ചുകാരനാണ് പാറശ്ശാലയിലെ ഗവ.താലൂക്ക് ആശുപത്രിയിൽ നിന്ന് ഓടിയൊളിച്ചത്. സർജിക്കൽ വാർഡിൽ കഴിയുകയായിരുന്നു. പുലർച്ചെ സർജിക്കൽ വാർഡിലെ ജനൽ ചില്ല് തകർത്തു പുറത്തുകടക്കുകയായിരുന്നു. ആശുപത്രി സെക്യൂരിറ്റിയും പാറശാല പൊലീസും നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുറുങ്കുട്ടിക്കടുത്തുള്ള ഒരു വീട്ടിൽ അവശനിലയിൽ കണ്ടെത്തിയത്. അടിവയറ്റിൽ വേദനയെ തുടർന്നാണ് ഇയാളെ പേ വാർഡിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു.

ശസ്ത്രക്രിയ ഭയന്ന് ആശുപത്രിയുടെ ജനൽ ചില്ല് തകർത്ത് രോഗി ഓടിരക്ഷപ്പെട്ടു; ഒളിച്ചിരുന്നത് ഒരു കിലോമീറ്റർ അകലെയുള്ള വീടിൻ്റെ മുകളിൽ Read More »

ഫ്ലാറ്റിനുള്ളിൽ കഞ്ചാവ് തോട്ടം, പാലിൽ കലക്കിയും ചമ്മന്തിയായും ഉപയോഗം, ഓപ്പറേഷൻ തൂഫാനിൽ കുടുങ്ങിയത് ലക്ഷങ്ങൾ ശമ്പളമുള്ള ടെക്നോപാർക്ക് ഐടി മാനേജർ

തിരുവനന്തപുരം: കിടപ്പുമുറിയിലെ ജനാലയ്ക്ക് സമീപം കഞ്ചാവ് കൃഷി. ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഐടി മാനേജർ തിരുവനന്തപുരത്ത് പിടിയിൽ. ഹരിയാന സ്വദേശിയും ഐടി കമ്പനി മാനേജരുമായ വിശാലാണ് പിടിയിലായത്. ചട്നി അരയ്ക്കാനും പാലിൽ ചേർത്ത് കുടിക്കാനുമായാണ് കഞ്ചാവ് ചെടികൾ വളർത്തിയിരുന്നതെന്നാണ് ഇയാൾ പൊലീസിന് നൽകിയിട്ടുള്ള മൊഴി. രാസ വളങ്ങളൊന്നും നൽകാറില്ലെന്നും ജൈവ വളം മാത്രമാണ് കഞ്ചാവ് ചെടികൾക്ക് നൽകുന്നതെന്നു വിശാൽ പൊലീസിനോട് വിശദമാക്കിയത്. ശ്രീകാര്യത്ത് ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് ചെടികൾ വളർത്തിയ ഐടി കമ്പനി മാനേജരെ ശ്രീകാര്യം

ഫ്ലാറ്റിനുള്ളിൽ കഞ്ചാവ് തോട്ടം, പാലിൽ കലക്കിയും ചമ്മന്തിയായും ഉപയോഗം, ഓപ്പറേഷൻ തൂഫാനിൽ കുടുങ്ങിയത് ലക്ഷങ്ങൾ ശമ്പളമുള്ള ടെക്നോപാർക്ക് ഐടി മാനേജർ Read More »

മഞ്ചേശ്വരം മജിർപള്ളയിൽ ജ്വല്ലറി കൊള്ളയടിക്കാൻ ശ്രമം; ഷട്ടർ പൊക്കിയത് ജാക്കി ഉപയോഗിച്ചെന്ന് സംശയം

കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ വൊർക്കാടി, മജിർപ്പള്ളയിൽ ജ്വല്ലറി കൊള്ളയടിക്കാൻ ശ്രമം. അഷ്റഫ്, ഷഹീർ എന്നിവർ പാർട്‌ണർമാരായ ‘ചോയിസ് ഗോൾഡി ‘ലാണ് കൊള്ള ശ്രമം ഉണ്ടായത്. തിങ്കളാഴ്ച രാത്രി പതിവുപോലെ ജ്വല്ലറി അടച്ച് പോയതായിരുന്നു. ഇന്ന് (ചൊവ്വ) രാവിലെയാണ് സംഭവം ആൾക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ജ്വല്ലറിയുടെ മുൻഭാഗത്തെ ഷട്ടർ ജാക്കിയും ലിവറും ഉപയോഗിച്ച് ഉയർത്തിയ നിലയിലാണ്. ജ്വല്ലറിയിൽ നിന്ന് സ്വർണമോ വെള്ളിയോ നഷ്ടപ്പെട്ടുവോ എന്ന കാര്യം വ്യക്തമല്ല. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മഴക്കാലങ്ങളിൽ

മഞ്ചേശ്വരം മജിർപള്ളയിൽ ജ്വല്ലറി കൊള്ളയടിക്കാൻ ശ്രമം; ഷട്ടർ പൊക്കിയത് ജാക്കി ഉപയോഗിച്ചെന്ന് സംശയം Read More »

Scroll to Top