Latest News

കാലവർഷം ഇങ്ങെത്തി, ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം എത്തിയെന്ന് അറിയിച്ച് കേന്ദ്രകാലാവസ്ഥ വകുപ്പ്. കേരളത്തിൽ 2026ലെ തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ന് ഔദ്യോഗികമായി ആരംഭിച്ചതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. അറബിക്കടലിൻ്റെ തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ ഭാഗങ്ങളിലേക്കും ലക്ഷദ്വീപ് മേഖലയിലേക്കും കേരളം, മാഹി, കർണാടക, തമിഴ്‌നാട് എന്നിവയുടെ ചില ഭാഗങ്ങളിലേക്കും കാലവർഷം വ്യാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങളിലേക്കും കാലവർഷത്തിന്റെ മുന്നേറ്റം തുടരുകയാണെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയായി ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷം എത്തിച്ചേരാറുള്ളത്. സാധാരണയേക്കാൾ മൂന്ന് […]

കാലവർഷം ഇങ്ങെത്തി, ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലേർട്ട് Read More »

കതിരൂരിൽ 13 ഗ്രാം എംഡിഎംഎയുമായി 4 പേർ അറസ്റ്റിൽ

കണ്ണൂർ കതിരൂരിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി നാല് യുവാക്കൾ പോലീസിന്റെ പിടിയിലായി. ഇവരിൽ നിന്ന് 13 ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്. എരഞ്ഞോളി ചോനാടത്തെ മല്ലേരി ഹൗസിൽ ജംഷീർ, മാടപീടിക പാറാലിലെ പറമ്പത്ത് ഹൗസിൽ തൻസീർ, കണ്ണവത്തെ ആമിനാസിൽ ഷഹീർ, മാടപീടിക പാറാലിലെ പുതിയ വീട്ടിൽ റനി ഒലിവർ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ’ ഭാഗമായാണ് ഈ അറസ്റ്റ് നടന്നത്. കണ്ണൂർ സിറ്റി ഡാൻസാഫ് ടീമും കതിരൂർ

കതിരൂരിൽ 13 ഗ്രാം എംഡിഎംഎയുമായി 4 പേർ അറസ്റ്റിൽ Read More »

ഓപ്പറേഷൻ തൂഫാൻ പയ്യന്നൂരിൽ ജ്യോത്സനെ കഞ്ചാവുമായി പിടികൂടി

പയ്യന്നൂർ: പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ജ്യോതിഷാലയത്തിൽ നിന്ന് മയക്കുമരുന്ന് ഇനത്തിൽപ്പെട്ട കഞ്ചാവ് പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ശ്രീനാഥ് പി ജ്യോതിഷാലയം നടത്തിപ്പുകാരനായ പെരികമന ഇല്ലം ഭാരവാഹി (40, വടശ്ശേരി, കാങ്കോൽ) എന്നയാൾക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. ബുധനാഴ്ച (03/06/2026) വൈകുന്നേരം പയ്യന്നൂർ സബ് ഇൻസ്പെക്ടർ അനുശ്രീ പി.വി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാൻസാഫ് (DANSAF) ടീമും ചേർന്നാണ് പരിശോധന നടത്തിയത്. ജ്യോതിഷാലയത്തിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ക്ക്. കെട്ടിടത്തിന്റെ താഴത്തെ

ഓപ്പറേഷൻ തൂഫാൻ പയ്യന്നൂരിൽ ജ്യോത്സനെ കഞ്ചാവുമായി പിടികൂടി Read More »

ധവളപത്രം പുറത്തിറക്കി സര്‍ക്കാര്‍; നിയമസഭയില്‍ അവതരിപ്പിച്ചു; വിയോജിപ്പുമായി പ്രതിപക്ഷം

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം നിയമസഭയില്‍. നടപടികളില്‍ വീഴ്ചയെന്ന് ആരോപിച്ച് പ്രതിപക്ഷവും മുഖ്യമന്ത്രിയും തമ്മില്‍ വാക്പോരുണ്ടായി. ധനവകുപ്പിനെ മാറ്റിനിര്‍ത്തി തയാറാക്കിയ ധവളപത്രം രാഷ്ട്രീയ രേഖയെന്ന് പിണറായി വിജയന്‍ ആരോപിച്ചു. പ്രതിപക്ഷ ആരോപണം മുന്‍വിധിയെന്ന് വി ഡി സതീശന്‍ തിരിച്ചടിച്ചു. ധവളപത്രം വെച്ചത് നല്ല കാര്യം , എല്ലാ കാര്യവും പുറത്തു വരുമല്ലേയെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. 2015 ല്‍ ധവളപത്രം തയ്യാറാക്കിയത് ധനവകുപ്പ് ആയിരുന്നു. പുറത്തുള്ള വിദഗ്ധരെ ഉപയോഗിച്ച് ധവളപത്രം തയ്യാറാക്കിയത് ഔദ്യോഗിക രഹസ്യങ്ങള്‍

ധവളപത്രം പുറത്തിറക്കി സര്‍ക്കാര്‍; നിയമസഭയില്‍ അവതരിപ്പിച്ചു; വിയോജിപ്പുമായി പ്രതിപക്ഷം Read More »

അന്വേഷണം സിബിഐക്ക് വിജ്ഞാപനം ഉടനിറങ്ങും മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നൽകും

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിടാനും അദ്ദേഹത്തിന്റെ മകൾ നിരഞ്ജനാ നായർക്ക് സർക്കാർ സർവീസിൽ ആശ്രിത നിയമനം നൽകാനും  സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു . ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ തന്നെ. കുടുംബത്തിന്റെ ആവശ്യം: നിലവിലെ പോലീസ് അന്വേഷണത്തിൽ അത്യപ്തി രേഖപ്പെടുത്തി നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും കുടുംബവും മുഖ്യമന്ത്രി വി.ഡി. സതീശനെയുംആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും നേരിൽ കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു

അന്വേഷണം സിബിഐക്ക് വിജ്ഞാപനം ഉടനിറങ്ങും മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നൽകും Read More »

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് ; എൽപി സ്‌കൂളുകളിൽ ശനിയാഴ്‌ച പ്രവൃത്തി ദിനമല്ല, യുപി മുതൽ തുടരും

അധ്യയന വർഷത്തെ അക്കാദമിക് കലണ്ടർ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പിൻറെ അക്കാദമിക് പ്രവർത്തനങ്ങൾ, പരീക്ഷകൾ, അവധികൾ, പ്രാക്ടിക്കൽ പരീക്ഷകൾ, മാതൃക പരീക്ഷകൾ, വാർഷിക പരീക്ഷകൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ കലണ്ടർ മുഖ്യമന്ത്രി വി ഡി സതീശനും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനും ചേർന്നാണ് പുറത്തിറക്കിയത്. എൽപി സ്‌കൂളുകളിലെ ശനിയാഴ്‌ച പ്രവൃത്തി ദിനം ഒഴിവാക്കിയിട്ടുണ്ട്. യുപി, എച്ച്എസ് വിഭാഗങ്ങളിൽ അഞ്ച് ശനിയാഴ്‌ചകൾ അധിക _പവൃത്തി ദിനങ്ങളായിരിക്കും. ഓഗസ്റ്റ് 10 മുതൽ 21 വരെയായിരിക്കും ഓണ പരീക്ഷ. ഓഗസ്റ്റ്

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് ; എൽപി സ്‌കൂളുകളിൽ ശനിയാഴ്‌ച പ്രവൃത്തി ദിനമല്ല, യുപി മുതൽ തുടരും Read More »

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ടും 11 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് Read More »

ഓട്ടോഡ്രൈവർ കിണറ്റിൽവീണു മരിച്ചു

തളിപ്പറമ്പ്: ഓട്ടോ ഡ്രൈവറായ യുവാവിനെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണുമരിച്ച നിലയിൽ കണ്ടെത്തി. ആലക്കോട്,കരുവൻചാൽ ടൗണിലെ ഓട്ടോഡ്രൈവർ കൂളാമ്പി റോഡിന് സമീപത്തെ പുളിയൻപറമ്പിൽ പി.ജി.രാജേഷ് (43) ആണ് മരിച്ചത്‌. ഇന്ന് (ബുധൻ) പുലർച്ചെ നാലരയോടെയാണ് സംഭവം. രാജേഷിൻ്റെ വീട്ടുമുറ്റം ചേർന്നാണ് കിണർ സ്ഥിതി ചെയ്യുന്നത്. മരച്ചില്ലകളും ഇലകളും വീണതിനെത്തുടർന്ന് കിണർ ഇന്ന് വൃത്തിയാക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കിണറ്റിലെ വെള്ളം വറ്റിക്കുന്നതിനായി രാജേഷ് പുലർച്ചെ എഴുന്നേറ്റ് മോട്ടോർ ഓൺ ചെയ്‌തിരുന്നു. തുടർന്ന് വെള്ളം വറ്റിയോ എന്നറിയുന്നതിനായി കിണറിൻ്റെ വക്കത്ത്

ഓട്ടോഡ്രൈവർ കിണറ്റിൽവീണു മരിച്ചു Read More »

മുഴപ്പിലങ്ങാടിൽ കെഎസ്ആർടിസിയും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്

ഇന്ന് (ജൂൺ 3, 2026) രാവിലെ ആറ് മണിയോടെ മുഴപ്പിലങ്ങാട് മൊയ്തു പാലത്തിന് സമീപം കെഎസ്ആർടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് ശക്തമായ അപകടമുണ്ടാവുകയും ഇരു ബസ്സുകളിലുമായി യാത്ര ചെയ്തിരുന്ന 7 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റോഡിൽ മുന്നിലുണ്ടായിരുന്ന ഒരു ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഈ രണ്ട് ബസ്സുകളും തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൻ ആഘാതത്തിൽ ഇരു ബസ്സുകളുടെയും മുൻഭാഗം തകർന്ന നിലയിലാണ്

മുഴപ്പിലങ്ങാടിൽ കെഎസ്ആർടിസിയും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക് Read More »

മക്കളുടെ മുന്നിൽ വെച്ച് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു; പ്രതി ഒളിവിൽ

തിരുവനന്തപുരം നാലാഞ്ചിറയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്. ഹസീന ബീവിയെ (36) കൊലപ്പെടുത്തിയ ഭർത്താവ് സുരേഷ് (46) ഒളിവിൽ പോയി.കുടുംബവഴക്കിനെ തുടർന്ന് മക്കളുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം. മൂത്ത മകളാണ് സംഭവം മണ്ണന്തല പൊലീസ് സറ്റേഷനിൽ വിളിച്ച് അറിയിച്ചത്. നേരത്തെ ഹസീനയും സുരേഷും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. ഇതേ തുടർന്ന് ഇന്നലെയും പൊലീസ് സ്റ്റേഷനിൽ പരാതിയുമായി ഹസീന എത്തിയിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിലെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലായിരുന്നു കൊലപതാകം. ദമ്പതികൾക്ക് നാല് മക്കളുണ്ട്.

മക്കളുടെ മുന്നിൽ വെച്ച് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു; പ്രതി ഒളിവിൽ Read More »

Scroll to Top