കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പെടുള്ള നാല് പ്രതികളെ വെറുതെ വിട്ടത് ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കത്തിനിലാണെന്നും വന്നത് കേസിലെ അന്തിമവിധിയല്ലെന്നും മേൽകോടതികളുണ്ടെന്നും അന്വേഷണ സംഘം മുൻ മേധാവി ബി സന്ധ്യ പ്രതികരിച്ചു.
ഗുഢാലോചന എപ്പോഴും ഒരു വെല്ലുവിളിയാണ്. മാറിമാറി വന്ന പ്രോസിക്യൂട്ടർമാരും നല്ല ജോലി ചെയ്തിട്ടുണ്ട്. അന്വേഷണ സംഘം വളരെ നല്ല പോലെ പ്രവർത്തിച്ചു. അവർ അഭിനന്ദനം അർഹിക്കുന്നുണ്ടെന്ന് ബി സന്ധ്യ പറഞ്ഞു. ഈ ഒരു കേസിലൂടെ കേരളത്തിലെ സിനിമ മേഖലയിൽ മാറ്റങ്ങൾ സംഭവിച്ചു. അന്തിമവിധി വരെ ഇരയ്ക്കെക്കൊപ്പം അന്വേഷണ സംഘവും പ്രോസിക്യൂഷനും ഉണ്ടാകുമെന്ന് ബി സന്ധ്യ വ്യക്തമാക്കി.
മേൽകോടതികളിൽ നീതിയ്ക്കായി അന്വേഷണ സംഘവും പ്രോസിക്യൂട്ടറും പോരാടുമെന്ന് കരുതുന്നതായി ബി സന്ധ്യ കൂട്ടിച്ചേർത്തു. ദിലീപിനെതിരായ ഗൂഢാലോചന തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനി ഉൾപ്പെടെ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞു. ഇവർക്കെതിരെ കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞു. ദിലീപ് ഉൾപ്പെടെ നാല് പ്രതികളെയാണ് വെറുതെ വിട്ടിരുന്നു. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസാണ് വിധി പറഞ്ഞത്.
‘വന്നത് അന്തിമവിധിയല്ല, മേൽ കോടതികളുണ്ട്; നീതിയ്ക്കായി ഇരയ്ക്കൊപ്പം എന്നും ഉണ്ടാകും’; മുൻ ഡിജിപി ബി സന്ധ്യ


