സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ടുഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബർ 9 നും 11നും വോട്ടെടുപ്പ് നടക്കും. 13 ന് വോട്ടെണ്ണും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ ഡിസംബർ 9 നാണ് വോട്ടെടുപ്പ്. തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 11ന് വോട്ടെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 14 ന് നിലവിൽ വരും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി നവംബർ 21 നാണ്. സൂക്ഷ്മ പരിശോധന 22ന് നടക്കും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന ദിവസം നവംബർ 24 നാണ്. വോട്ടെടുപ്പു രാവിലെ ഏഴുമണിമുതൽ വൈകീട്ട് ആറുവരെയാണ്. പോളിങ് ദിവസം പൊതുഅവധിയായിരിക്കും.
1199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ 12035 വാർഡുകൾ സംവരണ വാർഡുകളാണ്. മട്ടന്നൂർ മുൻസിപ്പാലിറ്റിയിൽ കാലാവധി പൂർത്തിയായശേഷമേ തിരഞ്ഞെടുപ്പുണ്ടാകൂ. എന്നാൽ പെരുമാറ്റ ചട്ടം മട്ടന്നൂരിലും ബാധകമാണ്. സംസ്ഥാനത്ത് ആകെ 2,84,30,761 വോട്ടർമാരാണുള്ളത്. 2841 പ്രവാസി വോട്ടർമാരുണ്ട്. 33746 പോളിങ് സ്‌റ്റേഷനുകളുണ്ട്. 1,37,922 ബാലറ്റ് യൂണിറ്റുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. 50691 കൺട്രോൾ യൂണിറ്റുകളുമുണ്ടാകും. 1249 റിട്ടേണിങ് ഓഫീസർമാരായിക്കും വോട്ടെടുപ്പിനായി ഉണ്ടാകുക. സുരക്ഷക്കായി 70,000 പൊലീസുകാരെയും നിയോഗിക്കും.
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ്;




