പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്‌തുക്കൾ കാണാതായ സംഭവം; റിപ്പോർട്ട് ഇന്ന് ആഭ്യന്തര മന്ത്രിക്ക് കൈമാറും

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവത്തിൽ റിപ്പോർട്ട് ഇന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും. അന്വേഷണത്തിൽ ആഭ്യന്തര മന്ത്രി നേരിട്ട് തീരുമാനമെടുക്കും. ഇന്റലിജൻസ് മേധാവിയുടെ റിപ്പോർട്ടും മന്ത്രി പരിശോധിക്കും. റിപ്പോർട്ട് ലഭിച്ച് 14 ദിവസം പിന്നിട്ടിട്ടും ആഭ്യന്തര സെക്രട്ടറി തീരുമാനമെടുത്തിരുന്നില്ല. വിവാദങ്ങൾക്കിടെ ക്ഷേത്ര ഭരണസമിതിയുടെ യോഗം ഇന്ന് ചേരും. ഡിജിപിയുടെ റിപ്പോർട്ട് ചർച്ചയാക്കാനാണ് ഒരു വിഭാഗം പദ്ധതിയിടുന്നത്. ‘അടുപ്പക്കാർ’ സുരക്ഷ ലംഘിക്കുന്നതിൽ ഭരണസമിതി ഇടപെട്ടേക്കും.പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവത്തിൽ കൊട്ടാരത്തിലെ നിത്യസന്ദർശകർക്കെതിരെ ഡിജിപിയുടെ […]

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്‌തുക്കൾ കാണാതായ സംഭവം; റിപ്പോർട്ട് ഇന്ന് ആഭ്യന്തര മന്ത്രിക്ക് കൈമാറും Read More »

മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു

മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. കൊല്ലം മടത്തറക്ക് സമീപമാണ് അപകടത്തിൽപ്പെട്ടത്. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് അപകടനം ഉണ്ടായത്. കനത്ത മഴയെ തുടർന്ന് വാഹനം തെന്നി മാറിയതാണ് അപകടകാരണം. ആർക്കും പരുക്കുകൾ ഗുരുതരമല്ല. നിലവിൽ കുടുംബം മറ്റൊരു വാഹനത്തിൽ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.നിയന്ത്രണംവിട്ട കാർ സമീപത്തു പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കിൽ ഇടിക്കുകയൂം തുടർന്ന് അടുത്തുള്ള ഒരു പോസ്റ്റിൽ ഇടിച്ചുനിൽക്കുകയുമായിരുന്നു.

മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു Read More »

ചോദ്യപേപ്പർ ചോർച്ച: പ്രധാന പരീക്ഷകളുടെ ചോദ്യപേപ്പറുകളുടെ സുരക്ഷ സൈന്യത്തിന് നൽകാൻ ആലോചന

ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിന് പിന്നാലെ, രാജ്യത്തെ പ്രധാന പരീക്ഷകളുടെ ചോദ്യപേപ്പറുകളുടെ സുരക്ഷ സൈന്യത്തിന് നൽകാൻ ആലോചന. പ്രധാനമന്ത്രിയുടെ നിർദ്ദേശം അനുസരിച്ചാണ് നടപടി. നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗിന്റെവസതിയിൽ നിർണായക യോഗം ചേർന്നു. നീറ്റ് അടക്കമുള്ള പ്രധാന അഖിലേന്ത്യ പരീക്ഷകളുടെ സുരക്ഷ ചുമതലയാകും നൽകുക. നടപടി നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ. ‌നീറ്റ് പുനപരീക്ഷയുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ അവലോകനം ചെയ്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷയുടെ സുരക്ഷ വർധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികൾ എൻടിഎ

ചോദ്യപേപ്പർ ചോർച്ച: പ്രധാന പരീക്ഷകളുടെ ചോദ്യപേപ്പറുകളുടെ സുരക്ഷ സൈന്യത്തിന് നൽകാൻ ആലോചന Read More »

അമ്യുസ്മെന്റ് പാർക്കിലെ അപകടം വെൽഡിങ് അടർന്നത് മൂലം: അഞ്ച് പേർക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം അമ്യുസ്മെൻ്റ് പാർക്കിൽ റൈഡ് പൊട്ടി വീണ് അപകടംത്തിൽ അഞ്ച് പേർക്ക് ഗുരുതര പരുക്ക്. റൈഡിൻ്റെ വെൽഡിങ് അടർന്നതാണ് അപകട കാരണം. വെമ്പായം ഹാപ്പി ലാൻഡിലാണ് അപകടം ഉണ്ടായത്. തമിഴ്‌നാട് സ്വദേശികൾക്കാണ് പരുക്കേറ്റത്. മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയൽ (14), റോസ് (16). നാലു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാഗർകോവിൽ സ്വദേശികളായിരുന്നു റൈഡിൽ ഉണ്ടായിരുന്നു. അവധിക്കാലം ആയതിനാൽ പാർക്കിൽ തിരക്കുണ്ടായിരുന്നു. റൈഡിൽ ഉണ്ടായിരുന്ന 30ലധികം ആളുകൾ ഉണ്ടായിരുന്നു.

അമ്യുസ്മെന്റ് പാർക്കിലെ അപകടം വെൽഡിങ് അടർന്നത് മൂലം: അഞ്ച് പേർക്ക് ഗുരുതര പരുക്ക് Read More »

പുറത്തുനിന്ന് വൈദ്യുതി വാങ്ങൽ കേരളത്തിന് കനത്ത ബാധ്യത; പ്രതിവർഷം ചെലവഴിക്കുന്നത് 12,000 കോടിയിലധികം രൂപയെന്ന് കെ.എസ്.ഇ.ബി രേഖകൾ | KSEB power purchase cost RTI details

കെ.എസ്.ഇ.ബിയുടെ വൈദ്യുതി വാങ്ങൽ കേരളത്തിന് വലിയ സാമ്പത്തിക ബാധ്യതയാകുന്നു. പ്രതിവർഷം 12,000 കോടി രൂപയിലേറെയാണ് ചെലവ്. കോവിഡിന് ശേഷം ഉപഭോഗം വർധിച്ചതും ആഭ്യന്തര ഉത്പാദനം കുറഞ്ഞതുമാണ് കാരണം. 2023-24ൽ 12,983 കോടിയും 2024-25ൽ 12,750 കോടിയും രൂപ പുറത്തുനിന്ന് വൈദ്യുതി വാങ്ങാനായി ചെലവഴിച്ചതായി വിവരാവകാശ രേഖകൾ പറയുന്നു.

പുറത്തുനിന്ന് വൈദ്യുതി വാങ്ങൽ കേരളത്തിന് കനത്ത ബാധ്യത; പ്രതിവർഷം ചെലവഴിക്കുന്നത് 12,000 കോടിയിലധികം രൂപയെന്ന് കെ.എസ്.ഇ.ബി രേഖകൾ | KSEB power purchase cost RTI details Read More »

കൊട്ടിയൂർ വൈശാഖ മഹോത്സവം: വാഹന നിയന്ത്രണം മെയ് 28 മുതൽ

കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പാൽചുരം-ബായ്‌സ് ടൗൺ ചുരം റോഡിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം എർപ്പെടുത്തിയതായി കേളകം പോലീസ് അറിയിച്ചു. നെയ്യാട്ടം നടക്കുന്ന മെയ് 28 മുതൽ ജൂൺ 24 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഭാരവാഹനങ്ങൾ നെടുംപൊയിൽ-പേരിയ ചുരം റോഡിലൂടെ പോകണമെന്നാണ് നിർദേശം. വയനാട്ടിൽ നിന്നും പാൽചുരം വഴി കൊട്ടിയൂരിലേക്ക് വരുന്ന വാഹനങ്ങൾ തിരികെ നെടുംപൊയിൽ-പേരിയ ചുരം വഴി പോകണമെന്നും പോലീസ് അറിയിച്ചു. ഉത്സവത്തിനോടനുബന്ധിച്ചുണ്ടാകുന്ന വൻ ജനത്തിരക്ക് നിയന്ത്രിക്കാൻ കന്നഡ സംസാരിക്കാനറിയുന്നവരടക്കം 600 പോലീസ് സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

കൊട്ടിയൂർ വൈശാഖ മഹോത്സവം: വാഹന നിയന്ത്രണം മെയ് 28 മുതൽ Read More »

സംസ്ഥാനത്ത് ഞായറാഴ്ച്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ; കാലവർഷമെത്താൻ വൈകും

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരും എന്ന് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂർ മാത്രം ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം കൊല്ലം പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുളളതിനാൽ കേരളാ ലക്ഷ്യദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പടിഞ്ഞാറൻ കാറ്റ് ദുർബലമായി തുടരുന്നതിനാൽ കേരളത്തിൽ കാലവർഷം വൈകുമെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചിരിക്കുന്നത്. ജൂൺ

സംസ്ഥാനത്ത് ഞായറാഴ്ച്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ; കാലവർഷമെത്താൻ വൈകും Read More »

എക്സാലോജിക് നഷ്ടത്തിൽ, ടി. വീണ കൈപ്പറ്റിയത് 2.78 കോടി; എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: പിണറായി വിജയൻ്റെ മകൾ വീണ, ഒരു സേവനവും നൽകാതെ സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയത് രണ്ടു കോടി 78 ലക്ഷം രൂപ. നഷ്‌ടത്തിലായിരുന്ന വീണയുടെ കമ്പനി എക്‌സാലോജിക്കിൻ്റെ പ്രധാന വരുമാന സ്രോതസ്സ് കരിമണൽ കമ്പനിയായിരുന്നു. സിഎംആർഎല്ലിന് സേവനം നൽകിയതിൻ്റെ ഒരു രേഖ പോലും ഹാജരാക്കാൻ വീണയ്ക്ക് കഴിഞ്ഞില്ല. വീണയ്ക്ക് മാസം അഞ്ച് ലക്ഷം രൂപ. വീണയുടെ കമ്പനി എക്സാലോജിക്കിന് മൂന്ന് ലക്ഷം. മാസം എട്ട് ലക്ഷം. ഒരു വർഷം 96 ലക്ഷം. ആകെ രണ്ട് കോടി 78

എക്സാലോജിക് നഷ്ടത്തിൽ, ടി. വീണ കൈപ്പറ്റിയത് 2.78 കോടി; എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ട് പുറത്ത് Read More »

20 വർഷത്തിനുശേഷം ജന്മനാട്ടിൽ തിരിച്ചെത്തി അബ്ദുൾ റഹീം

20 വർഷത്തെ തടവിന് ശേഷം സൗദി ജയിലിൽ നിന്ന് മോചിതനായ അബ്ദുൾ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി. ഏഴരയോടെയാണ് വിമാനം കരിപ്പൂരിലെത്തിയത്. സൗദി സമയം രാത്രി 11.55 ന് റിയാദിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ എക്സ്പസ്സിലാണ് റഹീം നാട്ടിലേക്ക് തിരിച്ചത്. മടക്കയാത്രയിൽ പവർ ഓഫ് അറ്റോണി ആയിരുന്ന സിദ്ധീഖ് തുവൂരും റഹീമിനൊപ്പം ഉണ്ടായിരുന്നു. ജയിൽ ഉദ്യോഗസ്ഥരാണ് റഹീമിനെ എയർപോർട്ടിൽ എത്തിച്ച് എമിഗ്രേഷൻ ഉൾപ്പടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. റഹീമിൻറെ മോചനത്തിനായി 34 കോടി രൂപയാണ് ലോക മലയാളികൾ

20 വർഷത്തിനുശേഷം ജന്മനാട്ടിൽ തിരിച്ചെത്തി അബ്ദുൾ റഹീം Read More »

SIR ശരിവെച്ച് സുപ്രീംകോടതി; പൗരത്വ നിർണ്ണയവുമായി യാതൊരു ബന്ധവുമില്ലെന്ന് വിധി

തീവ്ര വോട്ടർ പട്ടികാ പരിഷ്കരണം ശരിവെച്ച് സുപ്രീംകോടതിയുടെ നിർണായക വിധി. എസ്ഐആറിന് പൗരത്വ നിർണ്ണയവുമായി യാതൊരു ബന്ധവുമില്ലെന്ന് സുപ്രിംകോടതി. വോട്ടർ പട്ടികയുടെ കൃത്യത പുനഃസ്ഥാപിക്കുക എന്ന ഭരണഘടനാപരമായ ഉദ്ദേശ്യത്തോടെയാണ് എസ്ഐആർ നടത്തിയത്. നഷ്ടമാകുന്നത് വോട്ടവകാശം മാത്രം. വോട്ടർ പട്ടികയിലെ ഒഴിവാക്കലുകൾ നിയമവിരുദ്ധമല്ല. വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയാൽ ഇന്ത്യൻ പൗരൻ അല്ലാതെ ആകുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.പ്രക്രിയയിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമപരമായ അധികാരങ്ങൾക്ക് മറികടന്നുവെന്ന് പറയാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എസ്ഐആർ നിയമപരമായി സാധുതയുള്ളതിനാൽ ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമല്ലെന്ന് കോടതി പറഞ്ഞു.

SIR ശരിവെച്ച് സുപ്രീംകോടതി; പൗരത്വ നിർണ്ണയവുമായി യാതൊരു ബന്ധവുമില്ലെന്ന് വിധി Read More »

Scroll to Top