‘രാത്രികാലങ്ങളിൽ വൈദ്യുതി ഉപയോഗം കുറയ്ക്കണം, വൈദ്യുതി പ്രതിസന്ധി എത്ര കാലം ഉണ്ടാകുമെന്ന് പറയാൻ കഴിയില്ല’

തിരുവനന്തപുരം: വൈദ്യുതി എത്ര കാലം ഉണ്ടാകുമെന്ന് കൃത്യമായി പറയാൻ കഴിയില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കാലാവസ്ഥയിൽ വന്ന വലിയ വ്യതിയാനമാണ് പ്രതിസന്ധിക്ക് കാരണം. വൈദ്യുതിയുടെ ഉപയോഗത്തിൽ വലിയ തോതിൽ വർദ്ധനവ് ഉണ്ടായി. കഴിഞ്ഞ വർഷം ആവശ്യമായിരുന്നത് 3500 മുതൽ 3600 വരെ മെഗാവാട്ട് വൈദ്യുതിയായിരുന്നെങ്കിൽ ഇത്തവണ അത് 4600 മുതൽ 4800 മെഗാവാട്ട് വരെയായി ഉയർന്നു. പുതിയ സ്ഥാപനങ്ങളും വീടുകളും ഇലക്ട്രിക് വാഹനങ്ങളും പുതിയ ഉപകരണങ്ങളും അടക്കം വന്നതോടെ വൈദ്യുതിയുടെ ഉപയോഗം വർദ്ധിച്ചു. അതേസമയം വൈദ്യുതിയുടെ […]

‘രാത്രികാലങ്ങളിൽ വൈദ്യുതി ഉപയോഗം കുറയ്ക്കണം, വൈദ്യുതി പ്രതിസന്ധി എത്ര കാലം ഉണ്ടാകുമെന്ന് പറയാൻ കഴിയില്ല’ Read More »

രാജ്യത്ത് ഇതാദ്യം, പാചകവാതക വിതരണത്തിൽ വൻ മാറ്റം വരുന്നു; എൽപിജി സിലിണ്ടറുകൾ ഇൻസ്റ്റാമാർട്ട് വഴി വീടുകളിലെത്തും

പാചകവാതക സിലിണ്ടറുകൾ ഇനി സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ട് വഴി വീടുകളിലേക്ക്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (എച്ച് പി സി എൽ) സ്വിഗ്ഗി ഇതു സംബന്ധിച്ച് കരാർ ഒപ്പിട്ടു. രാജ്യത്ത് ഇതാദ്യമായാണ് ഇ കൊമേഴ്സ് ആപ്പ് വഴി എൽപിജി സിലിണ്ടർ വിതരണം ചെയ്യുന്നത്. എൽപിജി വിതരണ രംഗത്ത് വലിയ മാറ്റങ്ങൾക്കാണ് ഈ കൂട്ടുകെട്ട് തുടക്കമിടുന്നത്. എച്ച്പിസിഎൽ പുതുതായി വിപണിയിലെത്തിച്ച 10 കിലോഗ്രാം ഭാരമുള്ള ‘എച്ച്പി നവ്യ’ എന്ന എൽപിജി സിലിണ്ടറുകൾ വീടുകളിലേക്ക് എത്താൻ പോവുകയാണ്. തുടക്കത്തിൽ ബെംഗളൂരുവിലാണ് ഈ

രാജ്യത്ത് ഇതാദ്യം, പാചകവാതക വിതരണത്തിൽ വൻ മാറ്റം വരുന്നു; എൽപിജി സിലിണ്ടറുകൾ ഇൻസ്റ്റാമാർട്ട് വഴി വീടുകളിലെത്തും Read More »

‘വൈദ്യുതി ഉപയോഗം കുത്തനെ കൂടി, നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ല’; മന്ത്രി സണ്ണി ജോസഫ്

ഭരണപരാജയം എന്ന് പറയുന്നത് ശരിയല്ല. ഇടതുസർക്കാരിൻ്റെ കാലത്തും നിയന്ത്രണം ഉണ്ടായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബാറ്ററി സ്റ്റോറേജ് വർധിപ്പിക്കും. തിരുവനന്തപുരം: വൈദ്യുതി ഉപയോഗം കുത്തനെ കൂടിയെന്നും നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. കൈമാറ്റ വ്യവസ്ഥയിൽ വാങ്ങിയ വൈദ്യുതി തിരിച്ചു നൽകേണ്ടത് ബാധ്യതയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. കേന്ദ്ര പൂളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി കുറഞ്ഞു. ഭരണപരാജയം എന്ന് പറയുന്നത് ശരിയല്ല. ഇടതുസർക്കാരിൻ്റെ കാലത്തും നിയന്ത്രണം ഉണ്ടായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

‘വൈദ്യുതി ഉപയോഗം കുത്തനെ കൂടി, നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ല’; മന്ത്രി സണ്ണി ജോസഫ് Read More »

കടലിൽ ഒഴുകിയെത്തിയത് പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം; കാസർകോട് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത

കാസർകോട്: കാസർകോട് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത. കടലിൽ ഒഴുകിയെത്തിയത് പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹമാണെന്നതാണ് ദുരൂഹത വർധിപ്പിക്കുന്നത്. മൃതദേഹത്തിൽ ഉണ്ടായിരുന്ന മുറിവുകൾ മുമ്പ് പോസ്റ്റ്മോർട്ടം നടത്തിയതിന്റെയാണെന്ന് പൊലീസ് പറഞ്ഞു. കേരളത്തിൽ പോസ്റ്റ്മോർട്ടം ചെയ്‌ത മൃതദേഹമല്ല ഇതെന്നും കണ്ടെത്തലുണ്ട്. മൃതദേഹത്തിൻ്റെ പ്രായം നിർണയിക്കാനായിട്ടില്ല. പൊലീസ് കൂടുതൽ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ്. കാസർകോട് നെല്ലിക്കുന്ന് കടപ്പുറത്താണ് തലയില്ലാത്ത മൃതദേഹം കരക്കടിഞ്ഞത്. ഇക്കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു സംഭവം. ഒരു മാസം പഴക്കമുള്ള മൃതദേഹം പുരുഷൻ്റേതാണ്. മത്സ്യത്തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹത്തിൽ കാലിലെ

കടലിൽ ഒഴുകിയെത്തിയത് പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം; കാസർകോട് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത Read More »

ട്രെയിനിൽ സൗഹൃദം നടിച്ച് മൊബൈൽ ഫോൺ കവർന്ന പ്രതി കണ്ണൂരിൽ പിടിയിൽ

കണ്ണൂർ: ട്രെയിൻ യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പരത്തിക്കൊണ്ട്, സഹയാത്രികരുമായി സൗഹൃദം നടിച്ച് മൊബൈൽ ഫോൺ കവർന്ന പ്രതിയെ കണ്ണൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. പഴയങ്ങാടി വെങ്ങര സ്വദേശി പി.വി. വിജുവിനെയാണ് പോലീസ് പിടികൂടിയത്. കാസർകോട് മുള്ളിയാർ സ്വദേശിയുടെ മൊബൈൽ ഫോണാണ് പ്രതി കവർന്നത്. യാത്രക്കാരനുമായി ട്രെയിനിൽ വെച്ച് പരിചയം സ്ഥാപിച്ച ശേഷം വിജു ഫോൺ തട്ടിയെടുക്കുകയായിരുന്നു. കവർച്ച ചെയ്ത ഫോണുമായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ പ്രതിയെ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തുകയും തുടർന്ന് റെയിൽവേ പോലീസ് പിടികൂടുകയുമായിരുന്നു.

ട്രെയിനിൽ സൗഹൃദം നടിച്ച് മൊബൈൽ ഫോൺ കവർന്ന പ്രതി കണ്ണൂരിൽ പിടിയിൽ Read More »

കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഒമ്പത് വയസുകാരൻ മരിച്ചു

കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഒമ്പതുവയസുകാരൻ മരിച്ചു. ബേഡകം സ്വദേശി അഷ്റഫ്- ബുഷറ ദമ്പതികളുടെ മകൻ ഇയാസാണ് മരിച്ചത്. ഉദര സംബബന്ധമായ അസുഖത്തെ തുടർന്നാണ് കുട്ടിക്ക് ശസ്ത്രിക്രിയ നടത്തിയത്. ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം ഉണ്ടായെന്നാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്. മരണശേഷമാണ് വിവരം അറിയിച്ചതെന്നും ബന്ധുക്കൾ പ്രതികരിച്ചു. ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.

കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഒമ്പത് വയസുകാരൻ മരിച്ചു Read More »

വെള്ളം ചോദിച്ചെത്തിയ യുവാവ് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ സ്വർണമാല കവർന്നു

കണ്ണൂർ വെള്ളം ചോദിച്ചെത്തിയ യുവാവ് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ സ്വർണമാല കവർന്നു. പൂമംഗലം പറവളത്തെ കോളിയോടൻ കല്യാണിയുടെ (80) മാലയാണ് മുഖം മറച്ചെത്തിയ ആൾ കവർന്നത്. അടുത്ത വീട്ടിൽ താമസിക്കുന്നവരെ അന്വേഷിച്ച് എത്തിയതാണെന്ന നിലയിലാണ് മോഷ്‌ടാവ് വയോധികയെ സമീപിക്കുന്നത്. തുടർന്ന് ഇയാൾ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളം കുടിച്ച ശേഷം കല്യാണിയുടെ കഴുത്തിൽ കിടന്ന ഒരു പവൻ തൂക്കം വരുന്ന മാല പൊട്ടിച്ച് ഓടുകയായിരുന്നു. ചൊവ്വാഴ്‌ച രാത്രി എട്ടരയോടെയാണ് സംഭവം. നാട്ടുകാരും പൊലീസും സ്‌ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും

വെള്ളം ചോദിച്ചെത്തിയ യുവാവ് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ സ്വർണമാല കവർന്നു Read More »

സംസ്ഥാനത്ത് വീണ്ടും പനിമരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനിമരണം റിപോർട്ട് ചെയ്തു. കൊല്ലം ജില്ലയിലെ ഏരൂർ വിളക്കുപാറ ആയിരുനെല്ലൂർ ഷാജി ഭവനിൽ എലിസബത്ത് (38) ആണ് മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന എലിസബത്ത് കഴിഞ്ഞ ദിവസങ്ങളായി പനിയെ തുടർന്ന് ചികിൽസയിലായിരുന്നു. ആദ്യം ഇടമണിലെ ആശുപത്രിയിലും പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിലും ചികിൽസ തേടിയെങ്കിലും ആരോഗ്യനില ഗുരുതരമായതോടെ തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ചികിൽസയ്ക്കിടെ മരണപ്പെട്ടു. സംഭവത്തിൽ ഏരൂർ പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം

സംസ്ഥാനത്ത് വീണ്ടും പനിമരണം Read More »

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു. രാത്രി ഏഴ് മണിക്ക് ശേഷം 15 മിനുറ്റ് മുതൽ അര മണിക്കൂർ വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. പവർ എക്സ്ചേഞ്ച് വഴി വൈദ്യുതി എത്തിക്കാനാണ് സർക്കാർ ശ്രമം. വൈദ്യുതി ഉപഭോഗം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് 400 മുതൽ 500 മെഗാ വാട്ട് വരെയാണ് വർധിച്ചിരിക്കുന്നത്. പുറത്തുനിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമം നടക്കുകയാണെന്നാണ് മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞത്. മഴ ലഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിലും നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു Read More »

പ്രിയദർശിനി സൗജന്യ യാത്രയ്ക്ക് ഒരു മാസം വൻ വിജയമാക്കി സ്ത്രീ യാത്രക്കാർ വഴിമുട്ടി പ്രൈവറ്റ് ബസ് ഉടമകളും ജീവനക്കാരും

തിരുവനന്തപുരം• യുഡിഎഫ് സർക്കാരിൻ്റെ ഇന്ദിരാ ഗാരൻ്റികളിലൊന്നായ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി ‘പ്രിയദർശിനി’ ആരംഭിച്ചിട്ട് നാളെ ഒരു മാസം തികയും. പദ്ധതി പ്രതീക്ഷിച്ചതിലും വലിയ വിജയമാണെന്നാണു വിലയിരുത്തൽ. 5 ലക്ഷം വനിതാ യാത്രക്കാരാണു അധികമായി കെഎസ്ആർടിസിയിൽ എത്തിയത്. പ്രതിദിനം രണ്ടരക്കോടി രൂപയുടെ സൗജന്യ ടിക്കറ്റുകളെന്നാണ് കണക്കാക്കിയിരുന്നതെങ്കിലും ചില ദിവസങ്ങളിൽ 3 കോടി രൂപ വരെയാകുന്നുണ്ട്. ആകെ യാത്രക്കാരിൽ സ്ത്രീ യാത്രക്കാർ മുൻപു 40 മുതൽ 50 % വരെയായിരുന്നെങ്കിൽ ഇപ്പോൾ 60% ആയി ഉയർന്നു. ഇരുചക്രവാഹനങ്ങളിൽ ജോലി

പ്രിയദർശിനി സൗജന്യ യാത്രയ്ക്ക് ഒരു മാസം വൻ വിജയമാക്കി സ്ത്രീ യാത്രക്കാർ വഴിമുട്ടി പ്രൈവറ്റ് ബസ് ഉടമകളും ജീവനക്കാരും Read More »

Scroll to Top