ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം. ദേശീയപതാക ഉയർത്തൽ, രാഷ്ട്രപതിയുടെ സന്ദർശനം, രാഷ്ട്രപതിയുടെ അഭിസംബോധന തുടങ്ങിയ ചടങ്ങുകളിൽ ആണ് വന്ദേമാതരം നിർബന്ധമാക്കിയത്. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. ദേശീയ ഗീതത്തിൻ്റെ 150-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ആഭ്യന്തരമന്ത്രാലയത്തിൻ്റെ ഉത്തരവ്.വന്ദേമാതരത്തിന്റെ 6 ചരണങ്ങൾ ഉള്ള മൂന്ന് മിനിറ്റ് 10 സെക്കൻഡ് ദൈർഘ്യമുള്ള പതിപ്പ് ആണ് നിർബന്ധമാക്കിയത്. ഗവർണർമാരുടെ പരിപാടികളിലും വന്ദേമാതരം നിർബന്ധമാക്കി. വന്ദേമാതരം ആലപിക്കുന്ന ഇത്തരം ചടങ്ങുകളിൽ സദസിലുള്ളവർ എഴുന്നേറ്റു നിൽക്കണമെന്നും ദേശീയ ഗാനവും ദേശീയഗീതവും ചൊല്ലുന്ന ചടങ്ങുകളിൽ […]

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം Read More »

ചോറ്റാനിക്കരയിലെ 16കാരിയുടെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘം; മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചു

കൊച്ചി: ചോറ്റാനിക്കരയിലെ പതിനാറുകാരിയുടെ മരണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. പുത്തൻകുരിശ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് സംഘം. സൈബർ പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. അന്വേഷണം ഇഴയുന്നുവെന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് നടപടി. പെൺകുട്ടിയുടെ ഫോൺ ഫോറൻസിക് പരിശോധനക്ക് വേണ്ടി തിരുവനന്തപുരത്തേക്ക് അയച്ചു. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കൊറിയൻ സുഹൃത്ത് മരിച്ചതിലുള്ള മനോവിഷമത്തിൽ ആത്മഹത്യ ചെയ്‌തുവെന്നായിരുന്നു പെൺകുട്ടിയുടെ ആത്മഹത്യാക്കുറുപ്പ്. എന്നാൽ, മറ്റെന്തോ ദുരൂഹ ഉണ്ടെന്നാണ് കുട്ടി പഠിച്ച സ്‌കൂളിലെ അധ്യാപകർ ആരോപിക്കുന്നത്.പതിനാറ് വയസ് മാത്രം പ്രായമുള്ള പെൺകുട്ടി ഒരു കത്തെഴുവച്ച് ജീവനൊടുക്കിയിട്ട്

ചോറ്റാനിക്കരയിലെ 16കാരിയുടെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘം; മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചു Read More »

മയക്കുമരുന്നുമായി മകനോടൊപ്പം അറസ്റ്റ് ചെയ്‌ത സംഭവം; ആലപ്പുഴയിൽ അഭിഭാഷക ജീവനൊടുക്കിയ നിലയിൽ

ആലപ്പുഴ: ലഹരിക്കേസിൽ റിമാൻഡിൽ കഴിഞ്ഞ അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശി അഡ്വ. സത്യമോൾ(46) ആണ് മരിച്ചത്. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് അഭിഭാഷകയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സത്യമോളെയും മകൻ സൗരവ്ജിത്തിനെയും കഴിഞ്ഞ ഒക്ടോബറിലാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പുന്നപ്ര പൊലീസും ചേർന്ന് പിടികൂടിയത്. കരുനാഗപ്പള്ളി കുടുംബക്കോടതിയിൽ അഭിഭാഷകയായി ജോലി ചെയ്തുവരികയായിരുന്നു സത്യമോൾ.മൂന്ന് ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് ആദ്യം പിടികൂടിയത്. തുടർന്ന് അമ്പലപ്പുഴ പൊലീസ് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.5 ഗ്രാം

മയക്കുമരുന്നുമായി മകനോടൊപ്പം അറസ്റ്റ് ചെയ്‌ത സംഭവം; ആലപ്പുഴയിൽ അഭിഭാഷക ജീവനൊടുക്കിയ നിലയിൽ Read More »

കാട്ടുപന്നി ശല്യം; കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കാൻ വനം വകുപ്പ് മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: കാട്ടുപന്നി ശല്യം പരിഹരിക്കുന്നതിൻ്റെ ഭാഗമായി കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കാൻ നിർദേശം നൽകി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കാട്ടുപന്നി ശല്യം മൂലം പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് എല്ലാ വനം ഡിവിഷനുകൾക്ക് കീഴിലുമുള്ള പഞ്ചായത്തുകളിലും കൂടുതൽ ലൈസൻസ്‌ഡ് ഷൂട്ടർമാരെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ മന്ത്രി ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദേശം നൽകി.ശല്യക്കാരായ കാട്ടുപന്നികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്. നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കി വരുന്ന

കാട്ടുപന്നി ശല്യം; കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കാൻ വനം വകുപ്പ് മന്ത്രിയുടെ നിർദേശം Read More »

ഇൻഫ്ളുവൻസർ ചിന്നു പാപ്പുവിൻ്റേത് തൂങ്ങി മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ, ഫോണുകൾ പരിശോധിക്കുന്നു

കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ചിന്നു പാപ്പു എന്ന രേഷ്‌മ(25)യുടേത് തൂങ്ങി മരണമാണെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചൊവ്വാഴ്‌ച ഉച്ചയോടെ കാസർകോട് ജനറൽ ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടന്നത്. കഴുത്തിൽ ബെഡ്ഷീറ്റ് മുറുകിയതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട്. വിശദമായ പരിശോധനയ്ക്ക് ‘വിസിറ’ അയക്കും. അതു സംബന്ധിച്ച റിപ്പോർട്ട് കൂടി ലഭിച്ചാൽ മാത്രമേ മരണകാരണം അന്തിമമായി സ്ഥിരീകരിക്കുവാൻ കഴിയുകയുള്ളൂ. മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. ആദൂർ, ആലന്തടുക്ക സ്വദേശിനിയായ രേഷ്‌മയെ തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞാണ് കൂഡ്‌ലു

ഇൻഫ്ളുവൻസർ ചിന്നു പാപ്പുവിൻ്റേത് തൂങ്ങി മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ, ഫോണുകൾ പരിശോധിക്കുന്നു Read More »

‘പ്രൊമോഷനിൽ പങ്കെടുത്തില്ല; നിർമാതാവിന് 25 ലക്ഷം നഷ്ട‌ം’; ബിജു മേനോനെതിരേ ബി. ഉണ്ണികൃഷ്ണൻ

കൊച്ചി: നടൻ ബിജു മേനോനെതിരേ സിനിമയിലെ തൊഴിലാളി സംഘടനയായ ഫെഫ്‌ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്‌ണൻ. ബിജു മേനോൻ കരാർ പ്രകാരമുള്ള പ്രൊമോഷനിൽ പങ്കെടുക്കാത്തതിനെത്തുടർന്ന് നിർമാതാവിന് 25 ലക്ഷം രൂപ നഷ്ടമായെന്ന് ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. കൊച്ചിയിലെ വാർത്താസമ്മേളനത്തിലായിരുന്നു ബി. ഉണ്ണികൃഷ്‌ണൻ്റെ ആരോപണം.’മലയാള സിനിമയിലെ പ്രധാനപ്പെട്ട നടൻ പ്രൊമോഷന് പോവാത്തതുകൊണ്ട് ഒരു നിർമാതാവിന്, അദ്ദേഹം ഒരു സംവിധായകൻ കൂടിയാണ്, ഞങ്ങളുടെ അംഗമാണ്, 25 ലക്ഷം രൂപയാണ് ചാനലിൽനിന്ന് കിട്ടാനുള്ള തുകയിൽ കുറഞ്ഞത്. അതേ നടൻ, ജീത്തു ജോസഫ്

‘പ്രൊമോഷനിൽ പങ്കെടുത്തില്ല; നിർമാതാവിന് 25 ലക്ഷം നഷ്ട‌ം’; ബിജു മേനോനെതിരേ ബി. ഉണ്ണികൃഷ്ണൻ Read More »

കേരള സർവകലാശാല ആസ്ഥാനം വളഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ; ജലപീരങ്കിയും ബാരിക്കേഡും മറികടന്ന് പ്രതിഷേധം, വൻ സംഘർഷം

തിരുവനന്തപുരം: കേരള സർവകലാശാലയിലെ എഫ്ഐഎഫ്‌ഐ പ്രതിഷേധത്തിനിടെ സംഘർഷം.സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മിലാണ് സംഘർഷം ഉടലെടുത്തത്. കവാടത്തിന് മുന്നിലെ പൊലീസ് ബാരിക്കേഡും മറികടന്ന് പ്രവർത്തകർ സർവകലാശാല ആസ്ഥാനം കയ്യടക്കി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രജിസ്ട്രാറുടെ ഓഫീസിന് മുന്നിൽ സംഘടിച്ച് പ്രതിഷേധം.സർവകലാശാല കലോത്സവം നടത്താൻ അനുവദിക്കാത്ത, കായിക വിദ്യാർഥികൾക്ക് ടിഎ നൽകാത്ത വിസിയുടെ നിലപാടിനെതിരെയാണ് എസ്എഫ്ഐ സമരം. രാവിലെ ബാരിക്കേഡുകൾ വെച്ച് സർവകലാശാല ആസ്ഥാനത്തിൻ്റെ കവാടത്തിൽ

കേരള സർവകലാശാല ആസ്ഥാനം വളഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ; ജലപീരങ്കിയും ബാരിക്കേഡും മറികടന്ന് പ്രതിഷേധം, വൻ സംഘർഷം Read More »

‘ഒറ്റയ്ക്ക് വിടാൻ അമ്മ വിസമ്മതിച്ചതോടെ നിർബന്ധിപ്പിച്ചു, പെൺകുട്ടി നേരിട്ടത് ക്രൂരമർദ്ദനം, മുറിയിൽ രക്തക്കറ’

കൊല്ലം: ‘ബാധ ഒഴിപ്പിക്കാനായി’ അമ്മയ്ക്കൊപ്പമെത്തിയ പെൺകുട്ടിയെ ജോത്സ്യൻ മുരാരി തന്ത്രിയെന്ന് വിളിക്കുന്ന രാജൻ ബാബു പീഡിപ്പിച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മുരാരി തന്ത്രി പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചുവെന്നും പൂജാമുറിയെന്ന പേരിൽ മുരാരി തന്ത്രി പെൺകുട്ടിയെ കൊണ്ടുപോയത് കിടപ്പുമുറിയിലേക്കായിരുന്നുവെന്നുമാണ് വിവരം. കിടപ്പുമുറിക്കുള്ളിൽ രക്തക്കറ കണ്ടെത്തി. ഒരു മണിക്കൂറോളം തന്ത്രി പെൺകുട്ടിയെ റൂമിൽ അടച്ചിട്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. പൂജയ്ക്കെന്ന പേരിൽ മുറിയിലേക്ക് പെൺകുട്ടിയെ ഒറ്റയ്ക്ക് വിടാൻ അമ്മ വിസമ്മതിച്ചെങ്കിലും പ്രതിയുടെ അമ്മയും ഭാര്യയും ചേർന്ന് പെൺകുട്ടിയുടെ അമ്മയെ നിർബന്ധിക്കുകയായിരുന്നു.

‘ഒറ്റയ്ക്ക് വിടാൻ അമ്മ വിസമ്മതിച്ചതോടെ നിർബന്ധിപ്പിച്ചു, പെൺകുട്ടി നേരിട്ടത് ക്രൂരമർദ്ദനം, മുറിയിൽ രക്തക്കറ’ Read More »

‘സമുദായത്തെ പിന്നോട്ട് നയിച്ച സമസ്‌ത’: മുജാഹിദ് ആദർശ സമ്മേളനം വൈകിട്ട്

കാസർകോട്: കുണിയയിൽ നടന്ന സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ നൂറാംവാർഷിക സമ്മേളനത്തിനു സമാപനം കുറിച്ച് കൊണ്ട് ജനലക്ഷങ്ങൾ പങ്കെടുത്ത പൊതു സമ്മേളനത്തിൽ നടത്തിയ വിമർശനങ്ങൾക്ക് മുജാഹിദ് ഇന്ന് (ചൊവ്വ) വൈകിട്ട് അണങ്കൂരിൽ മറുപടി പറയുന്നു. വൈകിട്ട് ഏഴുമണിക്കു അണങ്കൂരിൽ നടത്തുന്ന ആദർശ സമ്മേളനത്തിൽ സമസ്‌തക്കു മറുപടി പറയാനാണ് മുജാഹിദിൻ്റെ തീരുമാനം. ‘സമുദായത്തെ പിന്നോട്ട് നയിച്ച സമസ്ത’ എന്ന വിഷയത്തിലാണ് കേരള നദ്‌വത്തുൽ മുജാഹിദ്ദീൻ (കെ എൻ എം) കാസർകോട് മണ്ഡലം കമ്മിറ്റി ആദർശ സമ്മേളനം സംഘടിപ്പിക്കുന്നത്. ജില്ലാ

‘സമുദായത്തെ പിന്നോട്ട് നയിച്ച സമസ്‌ത’: മുജാഹിദ് ആദർശ സമ്മേളനം വൈകിട്ട് Read More »

എ ഐ സഹായത്തോടെ പൊലീസ് ചിത്രം തയ്യാറാക്കി; ട്രെയിൻ തട്ടി മരിച്ചയാളെ മണിക്കൂറുകൾക്കകം തിരിച്ചറിഞ്ഞു

കാസർകോട്: എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിത്രം ഉപയോഗിച്ച് ട്രെയിൻ തട്ടി മരിച്ച യുവാവിനെ മണിക്കൂറിനുള്ളിൽ തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട്, പടന്നക്കാട്, കരുവളത്തെ കെ ജിതീഷ് എന്ന അപ്പു (28)വിന്റെ മൃതദേഹമാണ് ഇത്തരത്തിൽ തിരിച്ചറിഞ്ഞത്. തിങ്കളാഴ്‌ച രാത്രി ഏഴേകാൽ മണിയോടെ പടന്നക്കാട്, മേൽപ്പാലത്തിനു സമീപമാണ് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖത്ത് സാരമായി പരിക്കേറ്റതിനാൽ തിരിച്ചറിയാൻ കഴിഞ്ഞില്ല. തുടർന്നാണ് ഹൊസ്‌ദുർഗ്ഗ് പൊലീസ് എ ഐ സഹായത്തോടെ യുവാവിൻ്റെ ചിത്രം തയ്യാറാക്കിയത്. പ്രസ്‌തുത ചിത്രം ഉടൻ

എ ഐ സഹായത്തോടെ പൊലീസ് ചിത്രം തയ്യാറാക്കി; ട്രെയിൻ തട്ടി മരിച്ചയാളെ മണിക്കൂറുകൾക്കകം തിരിച്ചറിഞ്ഞു Read More »

Scroll to Top