വിവാഹ സൽക്കാരത്തിനിടെ കുപ്പിവെള്ളത്ത ചൊല്ലി തർക്കം: ഒരാൾക്ക് കുത്തേറ്റു

മുഹമ്മ: വിവാഹ റിസപ്ഷന് പന്തലിൽ വച്ചിരുന്ന കുപ്പിവെള്ളം പരിപാടി തീരുന്നതിന് മുൻപ് എടുത്തുകൊണ്ടുപോയതു ചോദ്യം ചെയ്‌തതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഒരാൾക്കു കുത്തേറ്റു. പാതിരപ്പള്ളി വെളിയിൽ വീട്ടിൽ വി.എസ്.ഷിബുവിനാണ്(49) ഇടതുകൈക്കു കുത്തേറ്റത്. കൈമുട്ടിനു മുകളിലെ 2 ഞരമ്പുകൾ മുറിഞ്ഞ ഷിബുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കേറ്ററിങ് സ്‌ഥാപന ഉടമ എസ്എൻപുരം സ്വദേശിനി ബിന്ദുവിനെതിരെ മാരാരിക്കുളം പൊലീസ് കേസെടുത്തു. ഷിബു തന്നെ ആക്രമിച്ചതായി കാട്ടി ബിന്ദു നൽകിയ പരാതിയിൽ ഷിബുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ […]

വിവാഹ സൽക്കാരത്തിനിടെ കുപ്പിവെള്ളത്ത ചൊല്ലി തർക്കം: ഒരാൾക്ക് കുത്തേറ്റു Read More »

ടാപ്പിംഗ് തൊഴിലാളി റോഡരുകിൽ മരിച്ച നിലയിൽ

കാസർകോട്: ടാപ്പിംഗ് തൊഴിലാളിയെ റോഡരുകിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെള്ളൂർ, കിന്നിംഗാർ, കായിമല ഹൗസിലെ സുന്ദരൻ്റെ മകൻ രമേശ് (45)ആണ് മരിച്ചത്. കാറഡുക്ക, നെടുവങ്കടി റോഡരുകിൽ വെള്ളിയാഴ്‌ച രാത്രി ഏഴരമണിയോടെയാണ് ഇദ്ദേഹത്തെ വീണു കിടക്കുന്ന നിലയിൽ കണ്ടത്. മുള്ളേരിയയിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ആദൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. കാറഡുക്കയിൽ ടാപ്പിംഗ് ജോലി ചെയ്‌തുവരികയായിരുന്നു രമേശ്. മാതാവ്: പരേതയായ ലീല.ഭാര്യ: അരുണ. മക്കൾ: സ്വസ്‌തിക്ക്, സൗമ്യ. മരുമകൻ:

ടാപ്പിംഗ് തൊഴിലാളി റോഡരുകിൽ മരിച്ച നിലയിൽ Read More »

ജോലിക്ക് പോയ യുവാവ് തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: ജോലിക്ക് പോയ ശേഷം വീട്ടിൽ തിരിച്ചെത്താതിരുന്ന യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഹൊസ്‌ദുർഗ്ഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ രാവണീശ്വരം തണ്ണോട്ട്, ബെള്ളംതട്ടയിലെ ശ്രീധരൻ്റെ മകൻ വി ശ്രീജിത്ത് (34) ആണ് ജീവനൊടുക്കിയത്. വയറിംഗ് തൊഴിലാളിയായിരുന്നു. വെള്ളിയാഴ്‌ച രാവിലെ പതിവു പോലെ ജോലിക്കുപോയതായിരുന്നു. വൈകുന്നേരം തിരിച്ചെത്താത്തതിനെ തുടർന്ന് തെരച്ചിൽ നടത്തുന്നതിനിടയിലാണ് വീട്ടിനടുത്തു തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഹൊസ്‌ദുർഗ്ഗ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പ്രവാസിയായിരുന്നു ശ്രീജിത്ത്. മാതാവ്: ശാരദ. ഭാര്യ: ഗാന (കുടക്). ഏഴുമാസം പ്രായമുള്ള

ജോലിക്ക് പോയ യുവാവ് തൂങ്ങി മരിച്ച നിലയിൽ Read More »

പാങ്ങോട് സൈനിക ക്യാമ്പിലെ മോഷണം; നഷ്‌ടമായത് 100 കിലോയിലേറെ ഭാരമുള്ള ആനക്കൊമ്പുകൾ, കള്ളൻ ക്യാമ്പിൽ തന്നെ?

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിൽ നിന്നും മോഷണം പോയത് 100 കിലോയിലേറെ ഭാരമുള്ള ആനക്കൊമ്പുകൾ. സൈനിക ക്യാമ്പിനകത്ത് നിന്നുള്ള വ്യക്തി തന്നെയാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മോഷണത്തിൽ ക്യാമ്പിലെ ഒരു ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളുടേതെന്ന് സംശയിക്കുന്ന വിരലടയാളം പൊലീസ് ശേഖരിച്ചു. പുറത്തുനിന്ന് എത്തിയവരെ ചോദ്യം ചെയ്‌തിട്ടും പ്രതികളുമായി ബന്ധപ്പെട്ട സൂചനകൾ ലഭിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന സൂചന. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ഏർപ്പെടുത്തിയിട്ടുണ്ട്.ഇന്നലെയായിരുന്നു സൈനിക ക്യാമ്പിൽ നിന്ന് രണ്ട് ആനക്കൊമ്പുകൾ മോഷണം പോയതായി ശ്രദ്ധയിൽപ്പെട്ടത്.

പാങ്ങോട് സൈനിക ക്യാമ്പിലെ മോഷണം; നഷ്‌ടമായത് 100 കിലോയിലേറെ ഭാരമുള്ള ആനക്കൊമ്പുകൾ, കള്ളൻ ക്യാമ്പിൽ തന്നെ? Read More »

മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവം; പെൺകുട്ടി ഒരു വർഷത്തോളം പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കൊച്ചി: എളമക്കരയിൽ മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പെൺകുട്ടി ഒരു വർഷത്തോളം പീഡനത്തിനിരയായെന്നും മരണത്തിന് മണിക്കൂറുകൾക്കു മുൻപും പീഡനം നടന്നുവെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. എന്നാൽ പെൺകുട്ടിയെ ആരാണ് പീഡിപ്പിച്ചത്, എവിടെ വച്ചാണ് പീഡനം നടന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. എളമക്കര പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു. മകൾ പീഡനത്തിന് ഇരയായ വിവരം അറിയില്ലെന്നാണ് കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അമ്മ പൊലീസിൽ മൊഴി

മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവം; പെൺകുട്ടി ഒരു വർഷത്തോളം പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് Read More »

പഹൽഗാം ഭീകരരിൽ നിന്ന് പണം സ്വീകരിച്ചു എന്ന് ആരോപിച്ച് തട്ടിപ്പ്; കണ്ണൂരിൽ വയോധികയുടെ ഒന്നര കോടി നഷ്ടപ്പെട്ടു

കണ്ണൂർ: വീണ്ടും വീഡിയോ കോൾ വഴി തട്ടിപ്പ്. സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് എത്തിയവർ കണ്ണൂരിലെ വയോധികയിൽ നിന്നാണ് ഒന്നര കോടിയിലധികം രൂപ തട്ടിയെടുത്തത്. പഹൽഗാം ഭീകരരിൽ നിന്ന് പണം സ്വീകരിച്ചു എന്ന ഗുരുതരമായ കുറ്റം ചെയ്തുവെന്നാണ് തട്ടിപ്പ് സംഘം 77കാരിയെ വിശ്വസിപ്പിച്ചത്. സിബിഐ ഉദ്യോഗസ്ഥർ എന്ന് പരിചയപ്പെടുത്തിയ സംഘം വാട്‌സാപ്പിൽ വീഡിയോ കോൾ ചെയ്യുകയായിരുന്നു. പഹൽഗാം ഭീകരരിൽ നിന്ന് വയോധികയുടെ ആധാർ കാർഡ് കണ്ടെത്തിയെന്ന് സംഘം അറിയിച്ചു.ഭീകരരിൽ നിന്ന് വയോധിക പണം സ്വീകരിച്ചു എന്നാണ് കരുതുന്നതെന്നും തെളിവുകൾ

പഹൽഗാം ഭീകരരിൽ നിന്ന് പണം സ്വീകരിച്ചു എന്ന് ആരോപിച്ച് തട്ടിപ്പ്; കണ്ണൂരിൽ വയോധികയുടെ ഒന്നര കോടി നഷ്ടപ്പെട്ടു Read More »

ദേശീയപാത ടോൾ നിയമം ഭേദഗതി ചെയ്‌തു; ടോൾ പിരിവ് 15 മുതൽ

ന്യൂഡൽഹി: ദേശീയ പാത ഫീസ് നിരക്കും നിരക്കു നിർണ്ണയവും ശേഖരണ ചട്ടം ഭേദഗതി ചെയ്‌തു. ഇതു സംബന്ധിച്ചു കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഒരു ദേശീയ എക്‌സ്പ്രസ് വേ പൂർണ്ണമായി തുറക്കാത്ത സാഹചര്യത്തിൽ സാധാരണ ദേശീയ പാതകൾക്കു ബാധകമായ കുറഞ്ഞ നിരക്കിൽ പൂർത്തിയായ ഭാഗത്തിന് വിജ്ഞാപനമനുസരിച്ച് ടോൾ ഈടാക്കും. ഭേദഗതി ചെയ്‌ത ചട്ടം ഫെബ്രു 15നു നിലവിൽ വരും. ഭാഗീകമായി മാത്രം പ്രവർത്തന ക്ഷമമായ ദേശീയ എക്‌സ്പ്രസ് വേ ഉപഭോക്താക്കൾക്കു സാധാരണ ദേശീയപാതയേക്കാൾ 25 ശതമാനം കൂടുതലായിരിക്കും ടോൾ.

ദേശീയപാത ടോൾ നിയമം ഭേദഗതി ചെയ്‌തു; ടോൾ പിരിവ് 15 മുതൽ Read More »

വീട്ടുചെലവിന് പണം നൽകാത്തത് ചോദിച്ച വിരോധം; വൃദ്ധ മാതാവിനെ കസേരയോടെ എടുത്തെറിഞ്ഞു; മകൻ പിടിയിൽ

കണ്ണൂർ: വീട്ടു ചെലവിനു പണം നൽകാത്തത് ചോദ്യം ചെയ്‌ത വിരോധത്തിൽ വൃദ്ധമാതാവിനെ കസേരയോടെ മുറ്റത്തേക്ക് എറിഞ്ഞു കൊല്ലാൻ ശ്രമം. ഗുരുതരമായി പരിക്കേറ്റ കണ്ണൂർ, പളളിയാംമൂല, ലക്ഷം വീട് ഉന്നതിയിലെ പി ശാന്ത(88)യെ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മകൻ പി സജീവ(58)നെ ടൗൺ പൊലീസ് ഇൻസ്പെക്ടർ പി എ ബിനുമോഹൻ അറസ്റ്റു ചെയ്തു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വീട്ടു വരാന്തയിൽ കസേരയിലിരിക്കുകയായിരുന്നു ശാന്ത. ഈ സമയത്ത് എത്തിയ മകൻ സജീവനുമായി വാക്കു

വീട്ടുചെലവിന് പണം നൽകാത്തത് ചോദിച്ച വിരോധം; വൃദ്ധ മാതാവിനെ കസേരയോടെ എടുത്തെറിഞ്ഞു; മകൻ പിടിയിൽ Read More »

പുനലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

കൊല്ലം: പുനലൂരിൽ എസ്റ്റേറ്റ് തൊഴിലാളി പന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പുനലൂർ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളി രഘുനാഥൻ(65) ആണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെ ജോലി സ്ഥലത്ത് നിന്ന് മടങ്ങി വരുമ്പോഴായിരുന്നു കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ രഘുനാഥനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പുനലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം Read More »

വിദ്യാർത്ഥികളെ പഠനയാത്രക്ക് കൊണ്ടു പോയത് ടിപ്പറിലും പിക്കപ്പിലും!; പ്രധാനാധ്യാപകനെ സസ്പെൻ്റ് ചെയ്തു

മംഗ്ളൂരു: ടിപ്പർ ലോറിയിലും പിക്കപ്പിലും വിദ്യാർത്ഥികളെ പഠനയാത്രക്ക് കൊണ്ടു പോയ സംഭവത്തിൽ പ്രധാന അധ്യാപകനെ സർവ്വീസിൽ നിന്ന് സസ്പെൻ്റ് ചെയ്‌തു. ബെൽത്തങ്ങാടി, താലൂക്കിലെ ബലേഞ്ച ഗവ. അപ്‌ഗ്രേഡ് ഹയർ പ്രൈമറി സ്കൂ‌ളിലെ പ്രധാനാധ്യാപകൻ കിരണിനെയാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ സസ്പെൻ്റ് ചെയ്‌തത്. വിദ്യാർത്ഥികളെ കയറ്റിക്കൊണ്ടു പോയ വാഹനങ്ങളുടെ ഡ്രൈവർമാർക്കെതിരെ വേണൂർ പൊലീസ് കേസെടുത്തിട്ടുമുണ്ട്. ഫെബ്രുവരി ഒൻപതിനാണ് സംഭവം. നൽകൂരുവിലെ ഒരു ഫാമിലേക്കായിരുന്നു കുട്ടികളെയും കൊണ്ട് പഠനയാത്ര നടത്തിയത്. വിദ്യാർത്ഥികളെ ചരക്കു വാഹനങ്ങളിൽ കയറ്റുന്നതും തിരികെ കൊണ്ട് വന്ന്

വിദ്യാർത്ഥികളെ പഠനയാത്രക്ക് കൊണ്ടു പോയത് ടിപ്പറിലും പിക്കപ്പിലും!; പ്രധാനാധ്യാപകനെ സസ്പെൻ്റ് ചെയ്തു Read More »

Scroll to Top