Latest News

തൃക്കരിപ്പൂരില്‍ മുസ്ലിംലീഗ് യൂത്ത് ലീഗ് പോര് മുറുകുന്നു

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവില്‍ തൃക്കരിപ്പൂരില്‍ നേതൃത്വത്തിനെതിരെ പരസ്യ പ്രകടനവുമായി യൂത്ത് ലീഗ്. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് ഓഫീസ് താഴിട്ട് പൂട്ടിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം തൃക്കരിപ്പൂർ പഞ്ചായത്തിലെ പ്രസിഡണ്ട് സ്ഥിരം സമിതി ചെയർമാൻമാരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മുസ്ലീം ലീഗും യൂത്ത് ലീഗും രണ്ട് തട്ടിലായത്. യൂത്ത് ലീഗ് നേതാവ് ഫായിസ് ബീരിച്ചേരിയെ സ്ഥിരം സമിതി ചെയർമാനാക്കണമെന്നായിരുന്നു യൂത്ത് ലീഗിന്റെ ആവശ്യം. ആവശ്യം പരിഗണിക്കാത്തതിനെ തുടർന്ന് യൂത്ത് ലീഗ് […]

തൃക്കരിപ്പൂരില്‍ മുസ്ലിംലീഗ് യൂത്ത് ലീഗ് പോര് മുറുകുന്നു Read More »

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരം നടന്നേക്കുമെന്ന് സൂചന

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരം നടന്നേക്കുമെന്ന് സൂചന. ഒറ്റഘട്ടമായി കേരളത്തില്‍ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന. കേരളം അടക്കം തെരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനങ്ങളിലെ ഒരുക്കം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി. ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മനീഷ് ?ഗാര്‍?ഗിന്റെ അധ്യക്ഷതയില്‍ ഇത് സംബന്ധിച്ച യോ?ഗം നടന്നു. കേരളത്തില്‍ നിന്നുള്ള മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ അടക്കമുള്ള ഉദ്യോ?ഗസ്ഥര്‍ യോ?ഗത്തില്‍ പങ്കെടുത്തു. കേരളത്തിന് പുറമെ അസം, പശ്ചിമ ബം?ഗാള്‍, തമിഴ്‌നാട്, പുതുച്ചേരി തുടങ്ങിയ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ട ഇടങ്ങളിലെ

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരം നടന്നേക്കുമെന്ന് സൂചന Read More »

ഉച്ചയ്ക്ക് വീണ്ടും ഉയർന്നു; ഒരു ലക്ഷം കടന്ന് സ്വർണവില കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. രാവിലെ 1,160 രൂപ വർദ്ധിച്ച് പവൻ്റെ വില ഒരു ലക്ഷം കടന്നതിന് ശേഷമാണ് വീണ്ടും ഉച്ചയ്ക്ക് വില വർദ്ധിപ്പിച്ചിരിക്കുന്നത്. പവന് 320 രൂപയാണ് വീണ്ടും ഉയർന്നിരിക്കുന്നത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിൻ്റെ വില 101,080 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്‌ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നേകാൽ ലക്ഷത്തിന് അടുത്ത് നൽകണം.ഫെഡറൽ റിസർവ്

ഉച്ചയ്ക്ക് വീണ്ടും ഉയർന്നു; ഒരു ലക്ഷം കടന്ന് സ്വർണവില കുതിക്കുന്നു Read More »

നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു

നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു. 77 വയസായിരുന്നു. വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്നു. തലയിലെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണം. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യാവസ്ഥ മോശമായി. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആയിരത്തിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.അപ്പച്ചൻ ആദ്യമായി അഭിനയിക്കുന്നത് 1965-ൽ ഉദയ സ്റ്റുഡിയോ നിർമ്മിച്ച് സത്യൻ നായകനായ ഒതേനന്റെ മകൻ എന്ന ചിത്രത്തിലൂടെയാണ്. മഞ്ഞിലാസിന്റെ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലാണ് അപ്പച്ചന് ശ്രദ്ധിയ്ക്കപ്പെടുന്ന ഒരു വേഷം കിട്ടുന്നത്. ഒരു തൊഴിലാളി

നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു Read More »

അഗ്‌നിവീര്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നാളെ വിദ്യാനഗറില്‍

അഗ്‌നിവീര്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ജനുവരി 6ന് വിദ്യാനഗര്‍ കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ഏഴ് ജില്ലകളിലേയും കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ റാലിയില്‍ അണിനിരക്കും. ശാരീരികക്ഷമത പരിശോധന, കായികക്ഷമത പരിശോധന എന്നിവയുണ്ടാകും. കോഴിക്കോട് ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസിന്റെ മേല്‍നോട്ടത്തിലാണ് റാലി സംഘടിപ്പിക്കുന്നത്.

അഗ്‌നിവീര്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നാളെ വിദ്യാനഗറില്‍ Read More »

യൂത്ത് കോൺഗ്രസിൻ്റെ കാസർകോട് കലക്ടറേറ്റ് മാർച്ചിൽ സംഘർഷം; പൊലീസ് ജ‌ലപീരങ്കി പ്രയോഗിച്ചു

കാസർകോട്: ശബരിമല സ്വർണ്ണക്കൊള്ളക്കേസ് അട്ടിമറിക്കുന്ന സംസ്ഥാന സർക്കാരിനും തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാർ നടപടിയിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ കാസർകോട് കലക്ടറേറ്റ് മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തിങ്കളാഴ്‌ച 12 മണിയോടെയാണ് സംഭവം. ഡിസിസി ഓഫീസ് പരിസരത്ത് നിന്നു ആരംഭിച്ച മാർച്ച് കലക്ടറേറ്റിനു മുന്നിൽ ഡിസിസി വൈസ് പ്രസിഡണ്ട് ബിപി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രവർത്തകർ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനു ഇടയാക്കിയത്. യൂത്ത് കോൺഗ്രസ് ജില്ലാ

യൂത്ത് കോൺഗ്രസിൻ്റെ കാസർകോട് കലക്ടറേറ്റ് മാർച്ചിൽ സംഘർഷം; പൊലീസ് ജ‌ലപീരങ്കി പ്രയോഗിച്ചു Read More »

മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് ബിയറുമായി വന്ന ലോറി കാറുമായി കൂട്ടിയിടിച്ചു; ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം, അപകട സ്ഥലത്ത് പൊലീസ് കാവൽ

കോഴിക്കോട്: കോഴിക്കോട് ലോറിയും കാറും കൂട്ടിയിടിച്ച് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം. വയനാട് സ്വദേശി കൃഷ്ണ‌ൻ(30) ആണ് മരിച്ചത്. തിങ്കളാഴ്‌ച പുലർച്ചെ കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനിലാണ് അപകടം നടന്നത്. മൈസൂരുവിൽ നിന്ന് കോഴിക്കോട് ബിവറേജിലേക്ക് മദ്യവുമായി വന്ന ലോറി കാറുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ലോറിക്കിടയിൽ കുടുങ്ങിയ കൃഷ്‌ണനെ വെള്ളിമാടുകുന്ന് നിന്നെത്തിയ ഫയർഫോഴ്‌സ് സേനാംഗങ്ങൾ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചാണ് പുറത്തെടുത്തത്. ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടരത്തെ തുടർന്ന് ബിയർ കുപ്പികൾ

മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് ബിയറുമായി വന്ന ലോറി കാറുമായി കൂട്ടിയിടിച്ചു; ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം, അപകട സ്ഥലത്ത് പൊലീസ് കാവൽ Read More »

27 ന് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപകമായ പണിമുടക്ക്

ന്യൂഡൽഹി: 27 ന് ബാങ്ക് ജീവനക്കാർ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്‌തു. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചു ദിവസമാക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആണ് പണിമുടക്ക് ആഹ്വാനം ചെയ്തിട്ടുള്ളത്. ബാങ്ക് ജീവനക്കാരുടെ രാജ്യത്തെ ഒമ്പത് യൂണിയനുകളുടെ സംയുക്ത സംഘടനയാണ് പണിമുടക്ക് ആഹ്വാനം നൽകിയിട്ടുള്ളത്. 2023ൽ ഇതുസംബന്ധിച്ച് ബാങ്ക് മാനേജ്മെൻ്റ് തീരുമാനിച്ചെങ്കിലും നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇതുസംബന്ധിച്ച് കഴിഞ്ഞ മാർച്ചിൽ സംഘടന പണിമുടക്ക് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. 27ന് പണിമുടക്ക് നടന്നാൽ റിപ്പബ്ലിക് ദിന

27 ന് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപകമായ പണിമുടക്ക് Read More »

ചെറുവത്തൂര്‍ റെയില്‍വേ അടിപ്പാത: വീതികൂട്ടാതെ സമരത്തില്‍നിന്ന് പിന്തിരിയില്ലെന്ന് കര്‍മസമിതി

സമരം തുടങ്ങി 54 ദിവസം പിന്നിട്ടിട്ടും പരിഹാരമില്ലാതെ ചെറുവത്തൂര്‍ റെയില്‍വേ അടിപ്പാത. വീതികൂടിയ അടിപ്പാത എന്ന ആവശ്യം നടപ്പിലാക്കാതെ സമരത്തില്‍നിന്ന് പിന്തിരിയില്ലെന്ന് കര്‍മസമിതി പറഞ്ഞു. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കുന്ന രീതിയില്‍ പാതയുടെ വീതിയും നീളവും കൂട്ടണമെന്നാണ് സമരക്കാരുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയാറാകുന്നുമില്ല. ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റി അധികൃതരുമായി കര്‍മ സമിതി ചര്‍ച്ച നടത്തി. അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ചെറുവത്തൂര്‍ റെയില്‍വേ അടിപ്പാത: വീതികൂട്ടാതെ സമരത്തില്‍നിന്ന് പിന്തിരിയില്ലെന്ന് കര്‍മസമിതി Read More »

അബുദാബിയിലെ വാഹനാപകടത്തിൽ പെട്ട് സഹോദരങ്ങളായ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം

അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്നു കുട്ടികൾക്കും വീട്ടുജോലിക്കാരിക്കും ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി പുളിയക്കോട് സ്വദേശി മലയൻ അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷാസ് (14), അമ്മാർ (12), അയാഷ് (5), വീട്ടുജോലിക്കാരി പൊന്നാനി ചമ്രവട്ടം സ്വദേശിനി ബുഷ്റ എന്നിവരാണ് മരിച്ചത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബ്ദുൽ ലത്തീഫ്, ഭാര്യ ഷെരീഫ, ഇവരുടെ മറ്റ് രണ്ട് മക്കൾ എന്നിവരെ അബുദാബിയിലെ ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ അസമിന്റെ നില ഗുരുതരമാണ്. അബുദാബിയിൽ നിന്ന് അൽ

അബുദാബിയിലെ വാഹനാപകടത്തിൽ പെട്ട് സഹോദരങ്ങളായ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം Read More »

Scroll to Top