Latest News

ദേശീയ യോങ്ങ് മൂഡോ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് രണ്ടാം സ്ഥാനം.

കാസർഗോഡ്: മഹാരാഷ്ട്രയിൽ നടന്ന പതിനൊന്നാം മത് ദേശീയ യോങ്ങ് മൂഡോ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ, ജൂനീയർ, സീനീയർ . വിഭാഗത്തിൽ എട്ട് സ്വർണ്ണവും ആറ് വെള്ളിയും. അഞ്ച് വെങ്കലവും ഉൾപ്പെടെ 19 മെഡൽ നേടികൊണ്ട് കേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കി. യോങ്ങ് മൂഡോ കത്താ. പൂംസേ വിഭാഗത്തിൽ ആണ് കുട്ടികൾ മൽസരിച്ചത്. അനന്തു കൃഷ്ണ . മാഹിൻ റുസിൻ മുഹമ്മദ് ഹാഷീർ തനവ് കൃഷ്ണ ശ്രീഹരി എസ് അജ്മൽ മിഥിൻ കൃഷ്ണ ജെറിൽ തോമസ് റോമീയോ എന്നീ […]

ദേശീയ യോങ്ങ് മൂഡോ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് രണ്ടാം സ്ഥാനം. Read More »

പുതുവത്സരാഘോഷം അതിരു വിട്ടാൽ പണി കിട്ടും; കർശന നിർദ്ദേശങ്ങളുമായി പൊലീസ്, ബേക്കലിൽ കനത്ത സുരക്ഷ

കാസർകോട്: പുതുവത്സരാഘോഷം അതിരുവിട്ടാൽ കർശന നടപടിയെടുക്കാൻ തീരുമാനം. ആഘോഷങ്ങൾ ഏതു തരത്തിലായിരിക്കണം നടത്തണമെന്നത് സംബന്ധിച്ച് പൊലീസ് സംസ്ഥാന തലത്തിൽ മാർഗ്ഗരേഖ പുറത്തിറക്കി. ആഘോഷത്തിൻ്റെ മറവിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്താൻ പാടില്ല, മതിയായ വെളിച്ച സൗകര്യം ഉള്ള സ്ഥലങ്ങളിൽ മാത്രമേ ആഘോഷങ്ങൾ അനുവദിക്കു. ബാർ ഹോട്ടലുകൾ, റസ്‌റ്റോറൻറുകൾ, റിസോർട്ടുകൾ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഡിജെ പാർട്ടികളും അനുബന്ധ ആഘോഷങ്ങളും നടത്തുമ്പോൾ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ മുൻകൂട്ടി അറിയിക്കണം. പുതുവത്സരാഘോഷങ്ങളിലും അനുബന്ധ ആഘോഷ പരിപാടികളിലും മദ്യം വിളമ്പുകയാണെങ്കിൽ പ്രത്യേക ലൈസൻസ്

പുതുവത്സരാഘോഷം അതിരു വിട്ടാൽ പണി കിട്ടും; കർശന നിർദ്ദേശങ്ങളുമായി പൊലീസ്, ബേക്കലിൽ കനത്ത സുരക്ഷ Read More »

കെ.എസ്. ആർ. ടി സി ഉല്ലാസയാത്ര, ഗവിയിലേക്ക് വന്ന ബസ് കത്തി നശിച്ചു.

കോട്ടയം: മലപ്പുറത്ത് നിന്നും ഗവിയിലേക്ക് വന്ന കെഎസ്‌ആർടിസി ബസ് യാത്രക്കിടെ കത്തി നശിച്ചു. ബുധനാഴ്‌ച പുലർച്ചെ 3.45 ഓടെയാണ് കോട്ടയം മണിമല പഴയിടത്തിനു സമീപത്തായി ബസ് കത്തി നശിച്ചത്. കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് മലപ്പുറം ഡിപ്പോയിൽ നിന്നും ചൊവ്വാഴ്‌ച രാത്രി പുറപ്പെട്ട ബസ്സാണ് കത്തിയത്. സൂപ്പർ ഡീലക്‌സ് ബസ് ആണ് സർവ്വീസിന് ഉപയോഗിച്ചത്. 28 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. തീ പടരുന്നത് കണ്ട മറ്റൊരു വാഹനത്തിലെ ഡ്രൈവർ സംഭവം അറിയിച്ചതു കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്. ബസിൽ

കെ.എസ്. ആർ. ടി സി ഉല്ലാസയാത്ര, ഗവിയിലേക്ക് വന്ന ബസ് കത്തി നശിച്ചു. Read More »

മുൻ എം എൽ എ കെ കെ നാരായണൻ കുഴഞ്ഞുവീണ് മരിച്ചു

ധർമടം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ കെ കെ നാരായണൻ (77) അന്തരിച്ചു. പെരളശേരിയിലെ എന്‍എസ്എസ് ക്യാമ്പില്‍ പങ്കെടുക്കവെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്ന അദ്ദേഹം 2011ൽ ധർമടം മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ ജില്ലാ സഹകരണ ബാങ്ക്, എകെജി സ്മാരക സഹകരണ ആശുപത്രി എന്നിവയുടെ അധ്യക്ഷൻ ആയിരുന്നു.

മുൻ എം എൽ എ കെ കെ നാരായണൻ കുഴഞ്ഞുവീണ് മരിച്ചു Read More »

വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ 16കാരിയെ ലഹരി നൽകി പീഡിപ്പിച്ച കേസ്; രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ പതിനാറുകാരിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ടു പേരെ കൂടി കോഴിക്കോട് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. കാസർക്കോട് സ്വദേശികളായ മുഹമ്മദ് ഷമീം, മുഹമ്മദ് റയീസ് എന്നിവരാണ് അറസ്റ്റിലായത്. കേസിൽ രണ്ടു പേർ ഇന്നലെ പിടിയിലായിരുന്നു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ 16കാരിയെ പന്തീരാങ്കാവിലെ ഫ്ലാറ്റിൽ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.ഇക്കഴിഞ്ഞ 20ന് രക്ഷിതാക്കളുമായി പിണങ്ങി വീടുവിട്ടിറങ്ങിയതാണ് പെരിന്തൽമണ്ണ സ്വദേശിയായ 16 കാരി. ബസ് കയറി നേരെയെത്തിയത് കോഴിക്കോട് നഗരത്തിലായിരുന്നു. ബീച്ചിൽ

വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ 16കാരിയെ ലഹരി നൽകി പീഡിപ്പിച്ച കേസ്; രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു Read More »

കഴുത്തിൽ കമ്പ് തറച്ചുകയറി; കരിപ്പൂരിന് സമീപമുള്ള വ്യൂ പോയിന്റിൽ നിന്ന് വീണ് യുവാവ് മരിച്ചു

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ കാഴ്ചകൾ കാണാൻ സുഹൃത്തുക്കൾക്കൊപ്പം എത്തിയ യുവാവ് വെങ്കുളത്ത് വ്യൂ പോയിന്റിൽനിന്നു വീണു മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് തച്ചഞ്ചേരി ജനാർദ്ദനൻ്റെ മകൻ ജിതിൻ (30) ആണ് മരിച്ചത്. വ്യൂ പോയിന്റ്റിൽനിന്നുള്ള വീഴ്‌ചയ്ക്കിടെ ജിതിൻ്റെ കഴുത്തിൽ കമ്പ് തറച്ചുകയറി. ഗുരുതരാവസ്‌ഥയിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പുലർച്ചെ അഞ്ചരയോടെയാണ് വ്യൂ പോയിൻ്റിൽനിന്ന് യുവാവ് വീണതായി പൊലീസിനു വിവരം ലഭിക്കുന്നത്. പൊലീസ് എത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ ആശുപത്രിയിലേക്കു

കഴുത്തിൽ കമ്പ് തറച്ചുകയറി; കരിപ്പൂരിന് സമീപമുള്ള വ്യൂ പോയിന്റിൽ നിന്ന് വീണ് യുവാവ് മരിച്ചു Read More »

മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

കൊച്ചി: നടൻ മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു വേർപാട്. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. പരിചരിക്കുന്ന ആളുകളാണ് മരണസമയത്ത് ശാന്തകുമാരി അമ്മയുടെ ഒപ്പമുണ്ടായിരുന്നത്. മോഹൻലാലും വീട്ടിലേക്ക് എത്തിയിട്ടുണ്ട്. എളമക്കരയിൽ വീടിനടുത്തുള്ള അമൃത ആശുപത്രിയിലാണ് ശാന്തകുമാരിയമ്മയുടെ ചികിത്സ നടത്തിയിരുന്നത്. മരണവിവരം അറിഞ്ഞ് സഹപ്രവർത്തകരും സിനിമാപ്രവർത്തകരും വീട്ടിലേക്ക് എത്തിച്ചേരുന്നുണ്ട്. അമ്മക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളാണ് മോഹൻലാൽ പങ്കുവെച്ചിട്ടുള്ളത്. പല വേദികളിലും അമ്മയെക്കുറിച്ച് അതിവൈകാരികമായി ലാൽ സംസാരിച്ചിട്ടുണ്ട്. 89-ാം പിറന്നാൾ ദിനത്തിൽ

മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു Read More »

ക്ഷേത്രത്തിനടുത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കർണാടകയിലെ കൊപ്പളയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഹൂളിഗമ്മ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കുഞ്ഞിനെ കിട്ടിയത്. ക്ഷേത്ര ദർശനത്തിന് എത്തിയവരാണ് കുഞ്ഞിൻ്റെ കരച്ചിൽ കേട്ടത്. ഇത് കേട്ട് ഓടിച്ചെന്ന് നടത്തിയ തെരച്ചിലിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡുകൾ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞ് നിലവിൽ അപകടനില തരണം ചെയ്‌തിട്ടുണ്ട്. പെൺകുഞ്ഞ് ആയതിനാൽ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം.

ക്ഷേത്രത്തിനടുത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി Read More »

ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി

ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധക്കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്ന 19 പേരാണ് കേസിലെ പ്രതികൾ. കൊലപാതകം നടന്നു 13 വർഷങ്ങൾക്ക് ശേഷമാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നത്. കോന്നി എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന വിശാലിന് 2012 ജൂലൈ

ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി Read More »

ചപ്പാത്തി, ബിരിയാണി വില്‍പന; ചീമേനി തുറന്ന ജയിലിന് 22 കോടിയുടെ വരുമാനം

ചപ്പാത്തി, ബിരിയാണി വില്‍പനയിലൂടെ ചീമേനി തുറന്ന ജയില്‍ സ്വന്തമാക്കിയത് 22 കോടി രൂപയുടെ വരുമാനം. ഇതില്‍ 3 കോടി രൂപ ലാഭമായി ജയിലിന് ലഭിച്ചു. ഇതിന് പുറമേ ജയിലിലെ കൃഷി തോട്ടത്തില്‍ നിന്ന് ലഭിക്കുന്ന വിഭവങ്ങള്‍ ജയിലിന്റെ ഭക്ഷ്യ സുരക്ഷയും ഉറപ്പ് വരുത്തുകയാണ്. 2013ല്‍ തുടക്കം കുറിച്ച ഭക്ഷ്യ യൂണിറ്റ് 12 വര്‍ഷം പിന്നിടുമ്പോഴാണ് ഈ മുന്നേറ്റം.

ചപ്പാത്തി, ബിരിയാണി വില്‍പന; ചീമേനി തുറന്ന ജയിലിന് 22 കോടിയുടെ വരുമാനം Read More »

Scroll to Top