Latest News

കോളേജ് കെട്ടിടത്തിന് മുകളിൽ കയറി വിദ്യാർത്ഥിയുടെ ആത്മഹത്യ ഭീഷണി; അനുനയിപ്പിച്ച് പൊലീസ്

കാസർകോട്: കോളേജ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാർത്ഥി. കാസർകോട് കുനിയ കോളേജിലാണ് സംഭവം. ബിഎ അറബിക് മൂന്നാം വർഷ വിദ്യാർത്ഥി അഹമ്മദ് ഷംഷാദ് ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്‌തതിനാണ് വിദ്യാർത്ഥി കെട്ടിടത്തിനു മുകളിൽ കയറിയതും ആത്മഹത്യാ ഭീഷണി മുഴക്കിയതും. തുടർന്ന് പൊലീസ് എത്തുകയും വിദ്യാർത്ഥിയെ അനുനയിപ്പിച്ച് താഴെ ഇറക്കുകയും ചെയ്തു.ഇന്ന് രാവിലെയാണ് കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്‌തതായുള്ള നോട്ടീസ് അഹമ്മദ് ഷംഷാദിന് ലഭിച്ചത്. തുടർന്ന് വിദ്യാർത്ഥി കോളേജ് […]

കോളേജ് കെട്ടിടത്തിന് മുകളിൽ കയറി വിദ്യാർത്ഥിയുടെ ആത്മഹത്യ ഭീഷണി; അനുനയിപ്പിച്ച് പൊലീസ് Read More »

സംസ്ഥാനത്ത് നാല് ജില്ലാ കോടതികളിൽ ബോംബ് ഭീഷണി; പരിശോധന തുടർന്ന് പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലാ കോടതികളിൽ ബോംബ് ഭീഷണി. ഇടുക്കി, കാസർകോട്, മലപ്പുറം, പത്തനംതിട്ട ജില്ലാ കോടതികളിലാണ് ബോംബ് ഭീഷണി ഉണ്ടായത്. ഇമെയിൽ വഴിയാണ് ഭീഷണി എത്തിയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കോടതി നടപടികൾ മുടങ്ങുകയായിരുന്നു. നിലവിൽ കോടതിയിൽ പൊലീസ് പരിശോധന നടത്തുകയാണ്. ഇടുക്കി കോടതിയിലേക്ക് ഭീഷണി സന്ദേശം അയച്ചത് തമിഴ് ലിബറേഷൻ ഓർഗനൈസേഷൻ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.ലക്ഷ്യമിടുന്നത് ശ്രീലങ്കൻ ഈസ്റ്റർ മോഡൽ ആക്രമണമെന്നാണ് മെയിലിന്റെ ഉള്ളടക്കം. കോടതിക്ക് സമീപം റിമോട്ട് കൺട്രോൾ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ബോംബുകൾ പൊട്ടിത്തെറിച്ചില്ലെങ്കിൽ ചാവേർ

സംസ്ഥാനത്ത് നാല് ജില്ലാ കോടതികളിൽ ബോംബ് ഭീഷണി; പരിശോധന തുടർന്ന് പൊലീസ് Read More »

ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ലോറി ഇടിച്ചു; അയ്യപ്പഭക്‌തന് ദാരുണാന്ത്യം

പാലക്കാട്: വടക്കഞ്ചേരി മംഗലം പാലത്ത് ലോറിയിടിച്ച് അയ്യപ്പഭക്തൻ മരിച്ചു. കോയമ്പത്തൂർ ഗാന്ധിപുരം സ്വദേശി ഗുണശേഖരനാണ് (47) മരിച്ചത്. ഇന്ന് (വ്യാഴം) പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം. ശബരിമല ദർശനം കഴിഞ്ഞ് 50 പേരടങ്ങുന്ന തീർത്ഥാടന സംഘം തിരിച്ചു വരുമ്പോൾ വടക്കഞ്ചേരി മംഗലം പാലത്ത് വിശ്രമിക്കാനായി ബസ് നിർത്തിയ ശേഷം ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് ലോറി ഇടിച്ചത്.

ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ലോറി ഇടിച്ചു; അയ്യപ്പഭക്‌തന് ദാരുണാന്ത്യം Read More »

കെ ലതേഷ് വധക്കേസ്; 7 പ്രതികൾ കുറ്റക്കാരെന്ന് കോടതി, 4പേരെ വെറുതെ വിട്ടു

കണ്ണൂർ: സിപിഎം പ്രവർത്തകൻ കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 1 മുതൽ 7 വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. ശിക്ഷാവിധി ഉച്ചയ്ക്ക് 1 മണിക്ക് പ്രഖ്യാപിക്കും. ആർഎസ്എസ് – ബിജെപി പ്രവർത്തകരാണ് കേസിലെ പ്രതികൾ. 2008 ഡിസംബർ 31നാണ് തലശ്ശേരി തലായിലെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ 12 പേരാണ് അറസ്റ്റിലായത്. ഇതിൽ ഒന്നുമുതൽ 7 വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി 9 മുതൽ 12 വരെയുള്ള പ്രതികളെ വെറുതെ വിട്ടു. കേസിന്റെറെ വിചാരണ കാലയളവിൽ 8-ാം

കെ ലതേഷ് വധക്കേസ്; 7 പ്രതികൾ കുറ്റക്കാരെന്ന് കോടതി, 4പേരെ വെറുതെ വിട്ടു Read More »

പനി ബാധിച്ച് മൂന്നു മാസം; ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

കാസർകോട്: പനി ബാധിച്ച് മൂന്നു മാസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കാടങ്കോട് സ്വദേശി സി.കെ സലീമിൻ്റെയും കോട്ടപ്പുറം സ്വദേശി മുഹ്‌സിനയുടെയും മകൻ മുഹമ്മദ് ഷയാൻ(14)ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്‌ചയാണ് മരണം സംഭവിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് ആദ്യം മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുരുത്തി റൗളത്തുൽ ഉലൂം സ്‌കൂളിലെയും കാടങ്കോട് മുനവ്വിറുൽ ഇസ്ലാം മദ്രസയിലെയും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഖബറടക്കം വ്യാഴാഴ്‌ച രാവിലെ കാടങ്കോട്

പനി ബാധിച്ച് മൂന്നു മാസം; ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു Read More »

ശബരിമലയിൽ വൻ തിരക്ക്; തീർഥാടകരെ പമ്പയിൽ തടഞ്ഞു പൊലീസ്, നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം

ശബരിമല: ശബരിമലയിൽ തീർഥാടകരുടെ പ്രവാഹം തുടരുന്നു. ഇന്ന് (വ്യാഴം) രാവിലെ പതിനെട്ടാംപടി കയറാനുള്ള തീർഥാടകരുടെ നിര ശബരിപീഠത്തിനും അപ്പാച്ചിമേടിനും മധ്യേവരെ നീണ്ടു. സന്നിധാനത്തു തിരക്കു വർധിച്ചതിനെ തുടർന്ന് തീർഥാടകരെ പമ്പയിൽ തടഞ്ഞു പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ന് (വ്യാഴം) രാവിലെ 6 വരെയുള്ള കണക്ക് അനുസരിച്ച് 21,978 തീർഥാടകർ ദർശനം നടത്തി. ഇതിൽ സ്പോട് ബുക്കിങ്ങിലൂടെ എത്തിയ 2122 പേരും ഉൾപ്പെടുന്നു.അതേസമയം മകരവിളക്കിനു ദിവസങ്ങൾ മാത്രം ശേഷിക്കേ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് തീരുമാനം. മകരവിളക്കുദിനമായ 14നു 35,000 പേർക്കു

ശബരിമലയിൽ വൻ തിരക്ക്; തീർഥാടകരെ പമ്പയിൽ തടഞ്ഞു പൊലീസ്, നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം Read More »

പ്രമുഖ പരിസ്‌ഥിതി ശാസ്ത്രജ്‌ഞൻ പ്രഫ. മാധവ് ഗാഡ്‌ഗിൽ അന്തരിച്ചു

പുണെ: പരിസ്‌ഥിതി ശാസ്ത്രജ്‌ഞൻ പ്രഫ. മാധവ് ഗാഡ്‌ഗിൽ (83) അന്തരിച്ചു. ബുധനാഴ്‌ച രാതി പുണെയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മകൻ സിദ്ധാർഥ ഗാഡ്ഗിലാണ് മരണവിവരം പുറത്തുവിട്ടത്. സംസ്കാരം ഇന്ന് (വ്യാഴം) വൈകിട്ട് നാലിന്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച പശ്ചിമഘട്ട പരിസ്‌ഥിതി വിദഗ്‌ധ സമിതിയുടെ അധ്യക്ഷനായിരുന്നു. ഗാഡ്ഗിൽ കമ്മിറ്റി എന്നപേരിൽ അറിയപ്പെട്ട സംഘം 2011ലാണ് റിപ്പോർട്ട് സമർപ്പിച്ചത്. പശ്ചിമഘട്ടത്തിലെ 129,037 ചതുരശ്ര കി.മീ വിസ്തൃതിയുടെ മുക്കാൽ ഭാഗവും പരിസ്‌ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന ഗാഡ്‌ഗിൽ കമ്മിറ്റി

പ്രമുഖ പരിസ്‌ഥിതി ശാസ്ത്രജ്‌ഞൻ പ്രഫ. മാധവ് ഗാഡ്‌ഗിൽ അന്തരിച്ചു Read More »

സിനിമാലയിലെ ‘ഉമ്മൻ ചാണ്ടി’; മിമിക്രി താരം രഘു കളമശ്ശേരി അന്തരിച്ചു

കൊച്ചി: മിമിക്രി വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന രഘു കളമശ്ശേരി അന്തരിച്ചു. ഏഷ്യാനെറ്റിലെ സിനിമാലയിലൂടെ പ്രശസ്‌തനായ രഘു മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ അപരനായി നിരവധി വേദികളിലടക്കം വേഷമിട്ടിരുന്നു. ഇന്ന് രാവിലെ കടവന്ത്രയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കളമശ്ശേരി നേവൽ ബേസിലെ ഉദ്യോഗസ്ഥനായിരുന്നു രഘു. പി എസ് രഘു എന്നതാണ് മുഴുവൻ പേര്. ഏഷ്യാനെറ്റിലെ സിനിമാലയിലൂടെ ഉമ്മൻ ചാണ്ടിയുടെ അപരനായാണ് രഘു പ്രശസ്‌തനായത്‌. ഇതിന് പുറമെ പല വേദികളിലും അദ്ദേഹം ഉമ്മൻ ചാണ്ടിയായി വേഷമിട്ടിരുന്നു.

സിനിമാലയിലെ ‘ഉമ്മൻ ചാണ്ടി’; മിമിക്രി താരം രഘു കളമശ്ശേരി അന്തരിച്ചു Read More »

കാമുകിയുടെയും കുടുംബത്തിന്റെ അനുകമ്പ പിടിച്ചുപറ്റാൻ മനഃപൂർവം അപകടമുണ്ടാക്കിയ കാമുകൻ അറസ്റ്റിൽ

കാമുകിയുടെയും കുടുംബത്തിന്റെ അനുകമ്പ പിടിച്ചുപറ്റാൻ മനഃപൂർവം അപകടമുണ്ടാക്കിയ കാമുകൻ അറസ്റ്റിൽ.പത്തനംതിട്ടയിൽ ഡിസംബർ 23 ന് നടന്ന വാഹനാപകട കേസിലാണ് നാടകിയ വഴിത്തിരിവ്. യുവതി ഓടിച്ച സ്കൂട്ടറിന് പിന്നിൽ സുഹൃത്തിനെ കൊണ്ട് കാർ ഇടിപ്പിച്ച ശേഷം രക്ഷകനായെത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സി സി ടി വി കേന്ദ്രികരിച്ചുള്ള പോലീസ് അന്വേശണം ആണ് നാടകം പൊളിച്ചത്

കാമുകിയുടെയും കുടുംബത്തിന്റെ അനുകമ്പ പിടിച്ചുപറ്റാൻ മനഃപൂർവം അപകടമുണ്ടാക്കിയ കാമുകൻ അറസ്റ്റിൽ Read More »

കടിക്കാൻ വരുന്ന നായയുടെ മനസിലെന്തെന്ന് എങ്ങനെ അറിയാൻ? മൃഗസ്നേഹികൾക്കെതിരെ സുപ്രീം കോടതി

തെരുവുനായ വിഷയത്തിൽ മൃഗസ്നേഹികൾ സ്വീകരിക്കുന്ന നിലപാടിനെതിരെ സുപ്രീംകോടതി. ദേശീയപാതകളിലെ തെരുവുനായ്ക്കൾ ഉയർത്തുന്ന സുരക്ഷാപ്രശ്ന‌ങ്ങൾ സംബന്ധിച്ച ഹർജി പരിഗണിക്കവേയായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. റോഡിൽ കാണുന്ന നായ കടിക്കാനുള്ള മൂഡിലാണോ അല്ലയോ എന്നറിയാൻ മാർഗമൊന്നുമില്ല. അതുകൊണ്ടാണ് വന്ധ്യംകരിക്കണമെന്ന് പറയുന്നതെന്നും ജസ്‌റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി.അൻജാരിയ എന്നിവരുടെ ബെഞ്ച് പറഞ്ഞു. മുൻകരുതലാണ് എപ്പോഴും നല്ലതെന്നും കോടതി വ്യക്തമാക്കി. തെരുവുനായകൾക്ക് ഇനി കൗൺസിലിങ് മാത്രമേ നൽകാൻ ബാക്കിയുള്ളൂവെന്നും അത് കൂടി നൽകണോയെന്നും മൃഗസ്നേഹികളോട് കോടതി ചോദ്യമുയർത്തി. റോഡ് വൃത്തിയാക്കിയിട്ടാലും നായ്ക്കൾ

കടിക്കാൻ വരുന്ന നായയുടെ മനസിലെന്തെന്ന് എങ്ങനെ അറിയാൻ? മൃഗസ്നേഹികൾക്കെതിരെ സുപ്രീം കോടതി Read More »

Scroll to Top