Latest News

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. 22 കാരറ്റ് സ്വർണം ഒരു പവന് 560 രൂപയാണ് കുറഞ്ഞത്. 1,04,520 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. 13,065 രൂപയാണ് വില. 24 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു. ഒരു പവന് 608 രൂപയാണ് കുറഞ്ഞത്. 1,14,024 രൂപയാണ് വിപണിവില. ഒരു ഗ്രാമിന് 76 രൂപയാണ് കുറഞ്ഞത്. 14,253 രൂപയാണ് വില.

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ് Read More »

‘ടൈം ബോംബ്’ പോലെ ലോഡ് ഷെഡ്ഡിങ്; നട്ടംതിരിഞ്ഞ് ജനം; തപ്പിത്തടഞ്ഞ് സർക്കാർ

ഇപ്പോൾ പാതിരായ്ക്കും വെളുപ്പാൻകാലത്തുമൊക്കെ വൈദ്യുതി ഓഫ് ചെയ്യുകയാണ്. ഇതുകാരണം, കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവരാണ് ഏറെ കഷ്‌ടതയിലാകുന്നത്. ഉറക്കം പാതിവഴിയിലെത്തുമ്പോഴായിരിക്കും കട്ട്. ഇതോടെ ഉറക്കം പോയികിട്ടും. അതിരാവിലെ എഴുന്നേറ്റ് പഠിക്കാനും മറ്റും പോകേണ്ട കുട്ടികളും കറണ്ട് ഇടയ്ക്ക് പോകുന്നതോടെ ഉറക്കം നഷ്ടമായി എഴുന്നേൽക്കുന്ന സ്ഥിതിയാണ്സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. മഴക്കാലത്ത് പോലും നിയന്ത്രണം വേണ്ടിവരുന്ന അസാധാരണ സാഹചര്യമാണുള്ളത്. ഉയർന്ന വൈദ്യുതി ഉപഭോഗത്തിനൊപ്പം ലഭ്യതയിലുണ്ടായ വലിയ കുറവാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. 15 മുതൽ 30 മിനിറ്റ് വരെ എന്ന് പറഞ്ഞുതുടങ്ങിയ ലോഡ്

‘ടൈം ബോംബ്’ പോലെ ലോഡ് ഷെഡ്ഡിങ്; നട്ടംതിരിഞ്ഞ് ജനം; തപ്പിത്തടഞ്ഞ് സർക്കാർ Read More »

കൈക്കൂലി കേസ്: കണ്ണൂരിൽ മിനറൽ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ; വീട്ടിൽ അർധരാത്രി വരെ റെയ്ഡ്

കണ്ണൂർ: ജില്ലയിൽ കൈക്കൂലി വാങ്ങുന്നതിനിടെ മിനറൽ റവന്യൂ ഇൻസ്പെക്ടറും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ഉദ്യോഗസ്ഥൻ വിജിലൻസിന്റെ വലയിലായി. കൂട്ടേരി സ്വദേശിയായ പി. പി. ശ്രീധരനെയാണ് വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വിജിലൻസിന്റെ അഴിമതി വിരുദ്ധ പദ്ധതിയായ ‘പ്രോജക്ട് സീറോ’ (Project Zero) പ്രകാരം കണ്ണൂർ ജില്ലയിൽ നടക്കുന്ന ആദ്യത്തെ അറസ്റ്റാണിത്. പരാതിക്കാരനിൽ നിന്നും 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ശ്രീധരൻ പിടിയിലാകുന്നത്. അറസ്റ്റിന് ശേഷം ഇയാളുടെ ബാഗിൽ നടത്തിയ പരിശോധനയിൽ കവറിലാക്കി

കൈക്കൂലി കേസ്: കണ്ണൂരിൽ മിനറൽ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ; വീട്ടിൽ അർധരാത്രി വരെ റെയ്ഡ് Read More »

പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന്; പ്രഖ്യാപനം ഒന്നര മാസം വൈകി

തിരുവനന്തപുരം സംസ്‌ഥാനത്തെ ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാകും ഫലം പ്രസിദ്ധീകരിക്കുക. മാർച്ച് മാസം ആയിരുന്നു പരീക്ഷ നടന്നത്. മുൻവർഷം ജൂൺ രണ്ടിനായിരുന്നു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിരുന്നത്. ഈ വർഷം ജൂൺ മാസം പത്താം തീയതി പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും പശ്ചിമേഷ്യയിൽ പരീക്ഷ മാറ്റിവച്ചതിനെ തുടർന്ന് ഫലപ്രഖ്യാപനവും നീളുകയായിരുന്നു.സയൻസ്, കൊമേഴ്സ‌്, ഹ്യുമാനിറ്റീസ് സ്ട്രീമുകളിലായി എഴുത്തുപരീക്ഷ 80 മാർക്കിലും ഇന്റേണൽ അസസ്മെൻ്റ്

പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന്; പ്രഖ്യാപനം ഒന്നര മാസം വൈകി Read More »

പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണം: മാതാപിതാക്കളുടെ മൊഴിയെടുത്തു; ചികിത്സാപ്പിഴവെന്ന് ആവർത്തിച്ച് കുടുംബം

പയ്യന്നൂർ: പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ച ഒന്നര വയസ്സുകാരൻ ദേവാൻഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കുട്ടിയുടെ മാതാപിതാക്കളായ സുരാജിന്റെയും വിജിഷയുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ചികിത്സയ്ക്കിടെ ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും അതാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നും ഇരുവരും അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയതായി വിവരമുണ്ട്. കളിക്കുന്നതിനിടെ ചുണ്ടിനും താടിക്കുമേറ്റ ചെറിയ പരിക്കിനെ തുടർന്ന് കുട്ടിയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മുറിവിൽ തുന്നൽ ഇടുന്നതിനായി അനസ്തീഷ്യ നൽകിയതിന് പിന്നാലെ കുട്ടിയുടെ ആരോഗ്യനില പെട്ടെന്ന് മോശമാവുകയും

പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണം: മാതാപിതാക്കളുടെ മൊഴിയെടുത്തു; ചികിത്സാപ്പിഴവെന്ന് ആവർത്തിച്ച് കുടുംബം Read More »

അടിച്ചാൽ 30 കോടി; തിരുവോണം ബംപർ പുറത്തിറക്കി, തിങ്കളാഴ്‌ച വിൽപനയ്ക്ക് എത്തും

തിരുവനന്തപുരം സംസ്‌ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഈ വർഷത്തെ തിരുവോണം ബംപർ ടിക്കറ്റ് മുഖ്യമന്ത്രി വി.ഡി. സതീശൻ പുറത്തിറക്കി. 25 കോടിയിൽ നിന്ന് 30 കോടിയായാണ് ഇത്തവണ ഒന്നാം സമ്മാനം സർക്കാർ ഉയർത്തിയിരിക്കുന്നത്. 500 രൂപയാണ് ഒരു ടിക്കറ്റിൻ്റെ വില. ഒന്നാം സമ്മാനം 30 കോടി രൂപ. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്ക് (ഓരോ സീരീസിലും 2 വീതം). മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20

അടിച്ചാൽ 30 കോടി; തിരുവോണം ബംപർ പുറത്തിറക്കി, തിങ്കളാഴ്‌ച വിൽപനയ്ക്ക് എത്തും Read More »

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്‍ന്ന് ഒന്നര വയസ്സുകാരന്‍ മരണപ്പെട്ട സംഭവം. മുന്‍കൂര്‍ ജാമ്യം തേടി ഡോ . അഞ്ജലി പൊതുവാള്‍

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്‍ന്ന് ഒന്നര വയസ്സുകാരന്‍ മരണപ്പെട്ട സംഭവം. മുന്‍കൂര്‍ ജാമ്യം തേടി ഡോ . അഞ്ജലി പൊതുവാള്‍ . തലശ്ശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി .ഒന്നരവയസ്സുകാരന്റെ മരണവുമായി ബന്ധപ്പെട്ട് ഡോ .അഞ്ജലി പൊതുവാളിനെ ചോദ്യം ചെയ്തിരുന്നു.

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്‍ന്ന് ഒന്നര വയസ്സുകാരന്‍ മരണപ്പെട്ട സംഭവം. മുന്‍കൂര്‍ ജാമ്യം തേടി ഡോ . അഞ്ജലി പൊതുവാള്‍ Read More »

നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാ വിധി തിങ്കളാഴ്ച

പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊല കേസിൽ, പ്രതി ചെന്താമരയുടെ ശിക്ഷാ വിധി തിങ്കളാഴ്ച. വിധി പറയുമ്പോൾ മിറ്റിഗേഷൻ റിപ്പോർട്ട് പരിഗണിക്കരുതെന്ന് പ്രോസിക്യൂഷൻ. ആദ്യം കൊലപാതക നടത്തിയശേഷം പ്രതിയെ തിരുത്താൻ സിസ്റ്റം തയാറായില്ലെന്നും പ്രതിക്ക് അനുകൂലമായ രീതിയിൽ തയാറക്കിയ മിറ്റിഗേഷൻ റിപ്പോർട്ട് അംഗീകരിക്കാനാകില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസീക്യൂഷൻ ആവശ്യപ്പെട്ടു.ജയിലിൽ ജോലി ചെയ്യുന്ന പണം കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകാമെന്ന് പ്രതി ചെന്താമരയുടെ വാദം അംഗീകരിക്കാൻ ആകില്ലെന്നും പ്രോസിക്യൂഷൻ. പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ

നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാ വിധി തിങ്കളാഴ്ച Read More »

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം; ജുലൈ 20 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയി‌ടങ്ങളിൽ മഴ; താപനില 4 ഡിഗ്രി സെൽഷ്യസ് വരെ വർധിക്കും

തിരുവനന്തപുരം: വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം ശക്തി പ്രപിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ജൂലൈ 16 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു. വ്യാഴാഴ്‌ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉയർന്ന താപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം; ജുലൈ 20 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയി‌ടങ്ങളിൽ മഴ; താപനില 4 ഡിഗ്രി സെൽഷ്യസ് വരെ വർധിക്കും Read More »

ബെംഗളൂരുവിൽ ഹോട്ടലിലെ ലിഫ്റ്റിൽ തലകുടുങ്ങി യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ജയനഗറിലെ ഹോട്ടലിൽ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ദാർവാഡ് സ്വദേശി രാജേഷ് (22) ആണ് മരിച്ചത്. സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ലിഫ്റ്റിൽ കയറിയ യുവാവ് പെട്ടെന്ന് തല പുറത്തേക്ക് ഇട്ടതാണ് അപകടത്തിനിടയാക്കിയത്. ‘ദക്ഷിൺ ഉപഹാര’ എന്ന ഹോട്ടലിലായിരുന്നു അപകടം. സെൻസറില്ലാത്ത, പഴക്കമുള്ള ലിഫ്റ്റായിരുന്നു ഇതെന്നാണ് വിവരം. ലിഫ്റ്റ് മുകളിലേക്ക് പൊങ്ങിയ സമയത്ത് തല വാതിലിനിടയിൽപ്പെട്ട് മുകളിലുള്ള കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചുവെന്നാണ് പോലീസ് പറയുന്നത്. തല ചിന്നിച്ചിതറിയ നിലയിലായിരുന്നു. ജയനഗർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

ബെംഗളൂരുവിൽ ഹോട്ടലിലെ ലിഫ്റ്റിൽ തലകുടുങ്ങി യുവാവിന് ദാരുണാന്ത്യം Read More »

Scroll to Top