Latest News

‘പലതവണ ചോദിച്ചിട്ടും ചായ കിട്ടിയില്ല’; നിലമ്പൂരിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു

മലപ്പുറം: നിലമ്പൂർ കൂറ്റമ്പാറയിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു. കൂറ്റമ്പാറ സ്വദേശി സുനിൽ ബാബുവിൻ്റെ ഭാര്യ രജില(30)യാണ് മരിച്ചത്. ചായ ചോദിച്ചിട്ട് കിട്ടാത്തതാണ് പ്രകോപനത്തിന് ഇടയാക്കിയത് എന്നാണ് വിവരം. ഭർതൃമാതാവായ ശാന്ത (72) പൊലീസ് കസ്റ്റഡിയിലാണ്. ഇന്ന് രാവിലെ 6.30നാണ് സംഭവം. മക്കളുടെ മുന്നിൽവെച്ച് വിറക് വെട്ടാനുപയോഗിക്കുന്ന കത്തികൊണ്ടാണ് രജിലയെ ശാന്ത വെട്ടിയത്. വീട്ടിൽ മുമ്പും കുടുംബപ്രശ്‌ം ഉണ്ടായിരുന്നതായാണ് വിവരം.പലവട്ടം ചായ ചോദിച്ചെങ്കിലും കിട്ടിയില്ലെന്നും ഇതാണ് പ്രകോപനത്തിന് ഇടയാക്കിയത് എന്ന് ശാന്ത പൊലീസിനോട് പറഞ്ഞതായാണ് വിവരം. രജിലയുടെ ശരീരത്തിൽ […]

‘പലതവണ ചോദിച്ചിട്ടും ചായ കിട്ടിയില്ല’; നിലമ്പൂരിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു Read More »

കൊച്ചിയിൽ വിവാഹ റിസപ്ഷനിടെ സുഹൃത്തുക്കളുടെ സർപ്രൈസ്; അവശയായി വീണ് നവവധു, വിവാഹവാഹനത്തിൽ ആശുപത്രിയിലേക്ക്

കൊച്ചി: വിവാഹ ദിവസം സുഹൃത്തുക്കൾ ഗുണ്ട് പൊട്ടിച്ചതിന് പിന്നാലെ ശബ്ദം താങ്ങാനാകാതെ അവശയായിവീണ് നവ വധു. ഞായറാഴ്‌ച വൈകീട്ട് മരട് ഭാഗത്തെ ഹാളിലായിരുന്നു സംഭവം. വിവാഹ റിസപ്ഷനായി സ്വീകരണ വേദിയിലേക്ക് എത്തിയപ്പോഴാണ് സുഹൃത്തുക്കൾ സർപ്രൈസായി ഗുണ്ട് അടക്കമുള്ളവ പൊട്ടിച്ചത്. ഇതോടെ ശബ്‌ദം താങ്ങാനാകാതെ വധു അവശയായിവീഴുകയായിരുന്നു.പിന്നാലെ രാത്രി ഏഴരയോടെ വധുവിനെ വിവാഹവാഹനത്തിൽ കയറ്റി തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ച് ഡ്രിപ്പ് ഇട്ടു. ഡ്രിപ്പ് ഇട്ടതോടെ വധുവിൻ്റെ ആരോഗ്യനില ശരിയായി, തുടർന്ന് വീണ്ടും റിസപ്ഷൻ ഹാളിലേക്ക് വരനൊപ്പം തിരിച്ചുപോയി. വൈറ്റിലഭാഗത്താണ്

കൊച്ചിയിൽ വിവാഹ റിസപ്ഷനിടെ സുഹൃത്തുക്കളുടെ സർപ്രൈസ്; അവശയായി വീണ് നവവധു, വിവാഹവാഹനത്തിൽ ആശുപത്രിയിലേക്ക് Read More »

താർ ജീപ്പിൽ എംഡി എം എ കടത്ത്; കാഞ്ഞങ്ങാട് സ്വദേശികൾ കാസർകോട്ട് അറസ്റ്റിൽ

കാസർകോട്: താർ ജീപ്പിൽ കടത്തുകയായിരുന്ന എംഡി എം എ പിടികൂടി. കാഞ്ഞങ്ങാട് സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പിലെ മുഹമ്മദ് സജാദ് അലി (28), കൂളിയങ്കാലിലെ ടി. ഷമീർ (38) എന്നിവരെയാണ് കാസർകോട് പൊലീസ് അറസ്റ്റ് ചെയ്‌തത. പ്രതികളിൽ നിന്ന് 10 ഗ്രാം എംഡി എം എ കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ശനിയാഴ്‌ച പുലർച്ചെ കറന്തക്കാട്ട് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

താർ ജീപ്പിൽ എംഡി എം എ കടത്ത്; കാഞ്ഞങ്ങാട് സ്വദേശികൾ കാസർകോട്ട് അറസ്റ്റിൽ Read More »

തിങ്കളാഴ്‌ച മുതൽ ബെവ്കോയിൽ ‘നോട്ട് നിരോധനം’; നിയന്ത്രണം പ്രീമിയം കൗണ്ടറുകളിൽ

തിരുവനന്തപുരം: തിങ്കളാഴ്‌ച മുതൽ ബെവ്കോയുടെ സെൽഫ് ഹെൽപ് പ്രീമിയം കൗണ്ടറുകളിൽ ‘നോട്ട് നിരോധനം’. മാർച്ച് 15 മുതൽ സംസ്ഥാനത്തെ എല്ലാ സെൽഫ് ഹെൽപ് പ്രീമിയം കൗണ്ടറുകളിലും പൂർണമായും ക്യാഷ്ലെസ് പെയ്മെന്റ്റിലൂടെ മാത്രമേ മദ്യവിൽപന നടത്താൻ പാടുള്ളൂവെന്ന് എംഡി ഹർഷിത അട്ടലൂരി നിർദേശം നൽകി. ഇതു കർശനമായി പാലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.തിങ്കളാഴ്ച മുതൽ പണം സ്വീകരിക്കില്ലെന്നും യുപിഐ, കാർഡ് പെയ്മെന്റ് മാത്രമേ സ്വീകരിക്കുകയുള്ളുവെന്നും അറിയിച്ച് ഹിന്ദിയിൽ ഉൾപ്പെടെ നോട്ടിസുകൾ ഔട്ട്ലറ്റുകൾക്കു മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്ിട്ടുണ്ട്. കഴിഞ്ഞ മാസം 15 മുതൽ

തിങ്കളാഴ്‌ച മുതൽ ബെവ്കോയിൽ ‘നോട്ട് നിരോധനം’; നിയന്ത്രണം പ്രീമിയം കൗണ്ടറുകളിൽ Read More »

അയൽക്കാരായെത്തി, കുഞ്ഞാമിനയെ ക്രൂരമായി കൊലപ്പെടുത്തി; പ്രതികൾ 10 വർഷത്തിനുശേഷം പിടിയിൽ

കണ്ണൂർ: ഇരിക്കൂർ കുഞ്ഞാമിന കൊലപാതകക്കേസിലെ പ്രതികളായ രണ്ട് സ്ത്രീകൾ 10 വർഷത്തിനു ശേഷം ക്രൈം ബ്രാഞ്ചിന്റെ പിടിയിൽ. 2016 ഏപ്രിൽ 30ന് ഇരിക്കൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ സിദ്ദിഖ് നഗറിൽ താമസിച്ചിരുന്ന മെരടൻ കുഞ്ഞാമിനയെ (60) കൊലപ്പെടുത്തി സ്വർണഭരണങ്ങൾ കവർന്ന് രക്ഷപ്പെട്ട പ്രതികളെയാണ് മധ്യപ്രദേശിൽനിന്ന് പിടികൂടിയത്. ന്യൂഡൽഹി നാങ്ളോയി സ്വദേശികളായ പർവീൺ ബാനു (55), സക്കീന ഫാത്തിമ (32) എന്നിവരാണ് പിടിയിലായത്. ഇവർ സൗമ്യ രംഗാവാല, സമീറ രംഗാവാല എന്നീ വ്യാജ പേരുകളിലാണ് കഴിഞ്ഞിരുന്നത്.2016ൽ, വസ്ത്ര വ്യാപാരികൾ

അയൽക്കാരായെത്തി, കുഞ്ഞാമിനയെ ക്രൂരമായി കൊലപ്പെടുത്തി; പ്രതികൾ 10 വർഷത്തിനുശേഷം പിടിയിൽ Read More »

ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു; മരിച്ചത് ജിം സന്തോഷ് വധക്കേസിലെ പ്രതി

കൊല്ലം: ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസിലെ പ്രതി അലുവ അതുലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു അതുലിന് നേരെയുള്ള അക്രമം. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായ പരുക്കുകളോടെ അലുവ അതുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു; മരിച്ചത് ജിം സന്തോഷ് വധക്കേസിലെ പ്രതി Read More »

പള്ളിയിൽ നിന്ന് ഇറങ്ങവെ സീബ്രാ ലൈനിൽ വച്ച് പിക്കപ്പ് ഇടിച്ചു; മുസല്യാർ അന്തരിച്ചു

മാവൂർ പാഴൂർ ചിറ്റാരി പിലാക്കലിൽ കാൽനട യാത്രക്കാരൻ സീബ്രാ ലൈനിൽ പിക്കപ്പ് തട്ടി മരിച്ചു. കുറുമ്പ മുഹമ്മദ് മുസല്യാർ (68) ആണ് മരിച്ചത്. ചിറ്റാരിപ്പിലാക്കലിൽ ഒലിവ് സൂപ്പർ മാർക്കറ്റിനു മുമ്പിൽ വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം. പ്രാർഥന കഴിഞ്ഞു പള്ളിയിൽ നിന്ന് ഇറങ്ങുമ്പോൾ ഇദ്ദേഹത്തെ നായർക്കുഴി ഭാഗത്തുനിന്ന് കൂളിമാട് ഭാഗത്തേക്ക് അമിതവേഗതയിൽ പോവുകയായിരുന്ന പിക്കപ്പ് വാൻ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഭാര്യ: ഉമ്മു സൽമ. മക്കൾ: ഫസലുറഹ്‌മാൻ, ഷിഹാബുദ്ദീൻ, ഹിബത്തുറഹ്‌മാൻ, ഖലീലു റഹ്‌മാൻ. മരുമക്കൾ: ഹസീന താത്തൂർ, ഉമ്മുൽ

പള്ളിയിൽ നിന്ന് ഇറങ്ങവെ സീബ്രാ ലൈനിൽ വച്ച് പിക്കപ്പ് ഇടിച്ചു; മുസല്യാർ അന്തരിച്ചു Read More »

വീട്ടുമുറ്റത്ത് കളിച്ചിരുന്ന കുഞ്ഞ് വീടിന് സമീപത്തെ ജലാശയത്തിൽ വീണ് മരിച്ചു

ആലപ്പുഴ: മണ്ണഞ്ചേരിയിൽ വീടിന് സമീപത്തെ ജലാശയത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡ് മണ്ണഞ്ചേരി കിഴക്കേ മഹല്ല് കേന്ദ്ര ജുമുഅ മസ്‌ജിദിന് സമീപം ചിറപ്പുറത്ത് അനസിൻ്റെ മകൻ ഐസാൻ ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ വെള്ളത്തിൽ വീണതായാണ് പ്രാഥമിക വിവരം.വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ ജലാശയത്തിൽ കണ്ടെത്തിയത്. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ

വീട്ടുമുറ്റത്ത് കളിച്ചിരുന്ന കുഞ്ഞ് വീടിന് സമീപത്തെ ജലാശയത്തിൽ വീണ് മരിച്ചു Read More »

വർക്കലയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദേശ വനിത മരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദേശ വനിത മരിച്ചു. ഫ്രാൻസ് സ്വദേശിയായ ക്രിസ്റ്റിൻ എമിലിയാണ് മരിച്ചത്. വർക്കലയിൽ വിനോദസഞ്ചാരത്തിന് എത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഈ മാസം എട്ടാം തീയതിയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ എമിലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇരുചക്രവാഹനം ഇടിക്കുകയായിരുന്നു. വർക്കല സ്വദേശിയായ യുവാവ് ഓടിച്ച ബൈക്ക് ഇടിച്ച ശേഷം നിർത്താതെ പോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വർക്കല സ്വദേശിയായ 22കാരനാണ് അമിത വേഗതയിൽ വാഹനം ഓടിച്ചതെന്ന്

വർക്കലയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദേശ വനിത മരിച്ചു Read More »

മഞ്ചേശ്വരത്ത് പൊലീസിനു നേരെ കല്ലേറ്; സംഭവം യുവാവിന്റെയും പെൺസുഹൃത്തിൻ്റെയും നഗ്ന ചിത്രങ്ങൾ പകർത്തിയ കേസിലെ പ്രതിയെ പിടികൂടുന്നതിനിടയിൽ

കാസർകോട്: ലോഡ്‌ജ് മുറിയിൽ അതിക്രമിച്ചു കയറി യുവാവിൻ്റെയും പെൺസുഹൃത്തിൻ്റെയും നഗ്ന വീഡിയോകളും ഫോട്ടോകളും എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടയിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പൊലീസിനെ കല്ലെറിഞ്ഞു പരിക്കേൽപ്പിച്ചു. രണ്ടു പൊലീസുകാർക്കു പരിക്കേറ്റു. വെള്ളിയാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം. ജനുവരി 14ന് ഹൊസങ്കടിയിലെ ഒരു ലോഡ്‌ജ് മുറിയിൽ അതിക്രമിച്ചു കയറി ഉള്ളാൾ, മൊണ്ടുഗോളിയിലെ മുഹമ്മദ് ഹനീഫ് (41), പെൺസുഹൃത്ത് ദക്ഷിണ കന്നഡ, നാട്ടക്കല്ലിലെ ഇസ്രത്ത് (30) എന്നിവരുടെ നഗ്ന ചിത്രങ്ങളും

മഞ്ചേശ്വരത്ത് പൊലീസിനു നേരെ കല്ലേറ്; സംഭവം യുവാവിന്റെയും പെൺസുഹൃത്തിൻ്റെയും നഗ്ന ചിത്രങ്ങൾ പകർത്തിയ കേസിലെ പ്രതിയെ പിടികൂടുന്നതിനിടയിൽ Read More »

Scroll to Top