Latest News

വിളപ്പിൽശാലയിൽ ഭാര്യയെ മർദിച്ചു കൊലപ്പെടുത്തി; വിവരം സുഹൃത്തിനെ ഫോൺ വിളിച്ച് അറിയിച്ച് ഭർത്താവ്

തിരുവനന്തപുരം വിളപ്പിൽശാല ചിലപ്പാറ അരുവിപ്പുറത്ത് ഭാര്യയെ ഭർത്താവ് മർദിച്ചു കൊലപ്പെടുത്തി. ചിലപ്പാറ സ്വദേശി വിദ്യ ചന്ദ്രനാണ് കൊല്ലപ്പെട്ടത്. ഭർത്താവ് രതീഷിനെ പൊലീസ് അറസ്‌റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം. രതീഷുമായി വിദ്യയുടെ രണ്ടാം വിവാഹമായിരുന്നു.രതീഷ് തന്നെയാണ് വിദ്യയെ കൊലപ്പെടുത്തിയ വിവരം സുഹൃത്തിനെ വിളിച്ച് അറിയിച്ചത്. സുഹൃത്താണ് പൊലീസിനെ അറിയിച്ചത്. മദ്യലഹരിയിലായിരുന്നു കൊലപാതകം. ഇരുവരും തമ്മിൽ വഴക്കും തർക്കങ്ങളും പതിവായിരുന്നു എന്നും പൊലീസ് പറയുന്നു. രതീഷിന്റെ അറസ്‌റ്റ് വിളപ്പിൽശാല പൊലീസ് രേഖപ്പെടുത്തി.

വിളപ്പിൽശാലയിൽ ഭാര്യയെ മർദിച്ചു കൊലപ്പെടുത്തി; വിവരം സുഹൃത്തിനെ ഫോൺ വിളിച്ച് അറിയിച്ച് ഭർത്താവ് Read More »

ഗാന്ധിജി മുതൽ ലോക ചരിത്ര വരെ അപൂർവ്വ പുസ്തക ശേഖരത്തിൻ്റെ കാവൽക്കാരൻ

തൃക്കരിപ്പൂർ : ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷ വേളയിൽ, അറിവിന്റെയും വായനയുടെയും അപൂർവ്വ നേട്ടങ്ങളുമായി പേക്കടം ഭാസ്കരൻ മാഷ് സമൂഹത്തിന്റെ അഭിമാനമായി ഉയർന്നു നിൽക്കുന്നു. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെക്കുറിച്ച് എഴുതപ്പെട്ട 100-ലധികം പുസ്തകങ്ങളും, കേരളചരിത്രം, ഇന്ത്യൻ ചരിത്രം, ലോകചരിത്രം എന്നിവ ഉൾക്കൊള്ളുന്ന 500-ലധികം ഗ്രന്ഥങ്ങളുമടങ്ങുന്ന സമ്പന്നമായ പുസ്തകശേഖരമാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്. 1983-ൽ കാഞ്ഞങ്ങാട്ടെ പ്രഭാത് ബുക്ക് ഹൗസിൽ നിന്ന് വെറും 10 രൂപയ്ക്ക് വാങ്ങിയ മാക്സിം ഗോർക്കിയുടെ ‘അമ്മ’ എന്ന പുസ്തകത്തിലൂടെയാണ് ഭാസ്കരൻ മാഷിന്റെ വായനാ യാത്രയ്ക്ക് തുടക്കം

ഗാന്ധിജി മുതൽ ലോക ചരിത്ര വരെ അപൂർവ്വ പുസ്തക ശേഖരത്തിൻ്റെ കാവൽക്കാരൻ Read More »

റിപ്പബ്ലിക് ദിനാചരണ ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

കണ്ണൂർ: റിപ്പബ്ലിക് ദിനാചരണ ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു. പ്രസംഗത്തിനിടെ ക്ഷീണം അനുഭവപ്പെടുകയും കുഴഞ്ഞുപോകുകയായിരുന്നു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും മറ്റും അദ്ദേഹത്തെ താങ്ങിപ്പിടിച്ചു. തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകുകയും നില മെച്ചപ്പെടുകയും ചെയ്തു‌. ഇതിന് ശേഷം ഇദ്ദേഹത്തെ കണ്ണൂർ ചാലയിലുള്ള ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെയായിരുന്നു സംഭവം. ദേശീയ പതാക ഉയർത്തി, പൊലീസിന്റെ സല്യൂട്ട് സ്വീകരിച്ച ശേഷം പ്രസംഗിക്കുന്നതിനിടെയായിരുന്നു മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുറച്ചു നേരം പ്രസംഗ പീഠത്തിന് മുന്നിൽ സ്‌തംഭിച്ചുനിന്ന

റിപ്പബ്ലിക് ദിനാചരണ ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു Read More »

ഷിംജിതയ്‌ക്കെതിരെ പുതിയ കേസ്; അനുവാദമില്ലാതെ വീഡിയോ പകര്‍ത്തിയെന്ന് സഹയാത്രക്കാരിയുടെ പരാതി

കോഴിക്കോട്: ബസ് യാത്രയ്ക്കിടെ ദീപക് എന്ന യുവാവിന്‍റെ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഷിംജിത മുസ്തഫയ്‌ക്കെതിരെ പുതിയ പരാതി കൂടി. ഷിംജിത പകര്‍ത്തിയ വീഡിയോയില്‍ ഉള്‍പ്പെട്ട സഹയാത്രക്കാരിയായ പെണ്‍കുട്ടിയാണ് തന്‍റെ അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും പ്രചരിപ്പിച്ചതിനുമെതിരെ നിയമനടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.ദീപക്കിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ തന്‍റെ മുഖവും ഷിംജിത വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് തന്‍റെ സ്വകാര്യതയെ ലംഘിക്കുന്നതാണെന്നും മാനഹാനി ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് കണ്ണൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്.സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി

ഷിംജിതയ്‌ക്കെതിരെ പുതിയ കേസ്; അനുവാദമില്ലാതെ വീഡിയോ പകര്‍ത്തിയെന്ന് സഹയാത്രക്കാരിയുടെ പരാതി Read More »

ചിതറയിൽ പെൺകുട്ടിക്ക് നിരന്തര പീഡനം; ക്ഷേത്ര പൂജാരി അറസ്റ്റിൽ

കൊല്ലം: ചിതറയിൽ പതിനാറുകാരിയെ നിരന്തര പീഡനത്തിന് വിധേയനാക്കിയ ക്ഷേത്ര പൂജാരിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ചിതറ കുറക്കോട് സ്വദേശിയായ 22കാരൻ അഭിനെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പെൺകുട്ടി എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ പ്രതിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് പറയുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി പെൺകുട്ടിയെ പീഡനത്തിനിരയാക്കി. പിന്നീട് പലപ്പോഴായി ഇത് തുടരുകയും ചെയ്തു.പീഡനത്തെ പെൺകുട്ടി എതിർത്തപ്പോൾ ഈ വിവരം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി അഭിൻ പീഡനം തുടരുകയായിരുന്നു എന്നാണ് വിവരം.

ചിതറയിൽ പെൺകുട്ടിക്ക് നിരന്തര പീഡനം; ക്ഷേത്ര പൂജാരി അറസ്റ്റിൽ Read More »

‘ബിബിഎ വിദ്യാർഥികളുടെ ഉത്തര പേപ്പർ നോക്കിയത് B.COM അധ്യാപകർ’; കണ്ണൂർ സർവകലാശാലയിൽ പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര പിഴവ്

കണ്ണൂർ സർവകലാശാലയിലെ പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര പിഴവ് നടന്നതായി കണ്ടെത്തി. ബി ബി എ വിദ്യാർഥികളുടെ ഉത്തര പേപ്പറുകൾ മൂല്യനിർണയം നടത്തിയത് ബി കോം വിഭാഗത്തിലെ അധ്യാപകരെന്നാണ് കണ്ടെത്തൽ. 2024 ൽ നടന്ന ബി ബി എ രണ്ടാം സെമസ്റ്റർ പരീക്ഷ പേപ്പർ മൂല്യനിർണയത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ രാജപുരം സെന്റ് പയസ് കോളജിലെ വിദ്യാർഥികൾക്കാണ് ദുരനുഭവം ഉണ്ടായത്. 2024 ൽ നടന്ന ബിബിഎ രണ്ടാം സെമസ്റ്റർ ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ് പരീക്ഷയുടെ ഫലം വന്നതോടെ

‘ബിബിഎ വിദ്യാർഥികളുടെ ഉത്തര പേപ്പർ നോക്കിയത് B.COM അധ്യാപകർ’; കണ്ണൂർ സർവകലാശാലയിൽ പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര പിഴവ് Read More »

പോലീസ് കസ്റ്റഡിയിൽ മരണം

കൊച്ചി: തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്ത മധ്യവയസ്‌കൻ മരിച്ചു. തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശിയായ ബാബുരാജ്(50) ആണ് മരിച്ചത്. കസ്റ്റഡിയിൽവെച്ച് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ഇന്ന് പുലർച്ചെ എൻജിഒ ക്വാർട്ടേഴ്‌സിന്റെ ഭാഗത്തുനിന്നാണ് ബാബുരാജിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. പ്രദേശത്ത് അപരിചതൻ അലഞ്ഞുനടക്കുന്നുവെന്ന് നാട്ടുകാരിൽ ചിലർ അറിയിക്കുകയും പൊലീസ് എത്തി ബാബുരാജിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് ബാബുരാജിനെ സ്റ്റേഷനിലേക്ക് എത്തിച്ചു. ഇതിന് പിന്നാലെ ഇദ്ദേഹം ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിക്കുകയായിരുന്നു എന്നുമാണ് പൊലീസ്

പോലീസ് കസ്റ്റഡിയിൽ മരണം Read More »

പീഡനത്തിനു ഇരയായ 13, 17 വയസ്സ് പ്രായമുള്ള രണ്ടു പെൺകുട്ടികൾ ഗർഭിണികൾ; 18 കാരൻ അറസ്റ്റിൽ, തെങ്ങുകയറ്റ തൊഴിലാളിയെ തെരയുന്നു

കാസർകോട്: പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ വിവാഹ വാഗ്ദാനം ചെയ്‌തു പീഡിപ്പിച്ച് ഗർഭിണികളാക്കിയ സംഭവങ്ങളിൽ പൊലീസ് പോക്സോ പ്രകാരം രണ്ടു കേസുകൾ രജിസ്റ്റർ ചെയ്‌തു. രാജപുരം, നീലേശ്വരം പൊലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തത്. രാജപുരം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ കർണ്ണാടക സ്വദേശിയായ സിദ്ധാർത്ഥിനെ കസ്റ്റഡിയിലെടുത്തു. പീഡനം നടന്നത് അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കേസ് അങ്ങോട്ടേയ്ക്ക് മാറ്റി. കർണ്ണാടക സ്വദേശിനിയായ പെൺകുട്ടി വർഷങ്ങളായി അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാതാപിതാക്കൾക്ക് ഒപ്പമാണ് താമസം. ഇതിനിടയിലാണ് സിദ്ധാർത്ഥ് വിവാഹ

പീഡനത്തിനു ഇരയായ 13, 17 വയസ്സ് പ്രായമുള്ള രണ്ടു പെൺകുട്ടികൾ ഗർഭിണികൾ; 18 കാരൻ അറസ്റ്റിൽ, തെങ്ങുകയറ്റ തൊഴിലാളിയെ തെരയുന്നു Read More »

കിളിമാനൂരിൽ ജീപ്പിടിച്ച് ദമ്പതികളുടെ മരണം: പ്രതി വിഷ്‌ പൊലീസ് പിടിയിൽ, വാഹനത്തിൽ ഉന്നത ഉദ്യോഗസ്ഥർ?

തിരുവനന്തപുരം കിളിമാനൂരിൽ ജീപ്പിടിച്ച് ഇരുചക്രവാഹന യാത്രികരായ ദമ്പതികൾ മരിച്ച സംഭവത്തിൽ വാഹന ഉടമ വള്ളക്കടവ് സ്വദേശി വിഷ്ണു‌വിനെ പൊലീസ് പിടികൂടി. നെയ്യാറ്റിൻകരയിൽനിന്നാണ് വിഷ്ണുവിനെ പിടികൂടിയത്. വിഷ്ണുവിന്റെ സുഹൃത്തിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ‌് ചെയ്തു ചോദ്യം ചെയ്ത‌ിരുന്നു. ഇതിനു പിന്നാലെയാണ് കേരള-തമിഴ്നാട് അതിർത്തിയിൽനിന്ന് പ്രത്യേക പൊലീസ് സംഘം വിഷ്ണുവിനെ പിടികൂടിയത്. സംസ്‌ഥാനത്തിനു പുറത്തേക്കു രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു വിഷ്ണുവെന്നാണു സൂചന.വിഷ്ണുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. അപകടത്തിൽ ദമ്പതികൾ മരിച്ച് ഇത്ര ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ

കിളിമാനൂരിൽ ജീപ്പിടിച്ച് ദമ്പതികളുടെ മരണം: പ്രതി വിഷ്‌ പൊലീസ് പിടിയിൽ, വാഹനത്തിൽ ഉന്നത ഉദ്യോഗസ്ഥർ? Read More »

രാഹുൽ മാങ്കുട്ടത്തിൽ; ജാമ്യ ഹർജിയിൽ വിധി ഇരുപത്തിയെട്ടിന്

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെജാമ്യ ഹർജിയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി 28ന് വിധി പറയും. ബലാത്സം ഗം അല്ല, ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് ജില്ലാ കോടതിയിലും രാഹുലിൻറെ അഭിഭാഷകൻ വാദിച്ചു. ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെടെ ഹാജരാക്കുകയും ചെയ്‌തു. ജാമ്യ ഹർജിയെ ശക്തമായി എതിർത്ത പ്രോസിക്യൂഷൻ, ക്രൂര പീഡനമാണ് പരാതിക്കാരി നേരിട്ടതെന്നും സമാന സ്വഭാവമുള്ള മറ്റ് രണ്ട് കേസുകളിൽ രാഹുൽ പ്രതിയാണെന്ന കാര്യവും ചൂണ്ടിക്കാട്ടി. മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ

രാഹുൽ മാങ്കുട്ടത്തിൽ; ജാമ്യ ഹർജിയിൽ വിധി ഇരുപത്തിയെട്ടിന് Read More »

Scroll to Top