New Media Channel

മഞ്ചേശ്വരത്ത് പൊലീസിനു നേരെ കല്ലേറ്; സംഭവം യുവാവിന്റെയും പെൺസുഹൃത്തിൻ്റെയും നഗ്ന ചിത്രങ്ങൾ പകർത്തിയ കേസിലെ പ്രതിയെ പിടികൂടുന്നതിനിടയിൽ

കാസർകോട്: ലോഡ്‌ജ് മുറിയിൽ അതിക്രമിച്ചു കയറി യുവാവിൻ്റെയും പെൺസുഹൃത്തിൻ്റെയും നഗ്ന വീഡിയോകളും ഫോട്ടോകളും എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടയിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പൊലീസിനെ കല്ലെറിഞ്ഞു പരിക്കേൽപ്പിച്ചു. രണ്ടു പൊലീസുകാർക്കു പരിക്കേറ്റു. വെള്ളിയാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം. ജനുവരി 14ന് ഹൊസങ്കടിയിലെ ഒരു ലോഡ്‌ജ് മുറിയിൽ അതിക്രമിച്ചു കയറി ഉള്ളാൾ, മൊണ്ടുഗോളിയിലെ മുഹമ്മദ് ഹനീഫ് (41), പെൺസുഹൃത്ത് ദക്ഷിണ കന്നഡ, നാട്ടക്കല്ലിലെ ഇസ്രത്ത് (30) എന്നിവരുടെ നഗ്ന ചിത്രങ്ങളും […]

മഞ്ചേശ്വരത്ത് പൊലീസിനു നേരെ കല്ലേറ്; സംഭവം യുവാവിന്റെയും പെൺസുഹൃത്തിൻ്റെയും നഗ്ന ചിത്രങ്ങൾ പകർത്തിയ കേസിലെ പ്രതിയെ പിടികൂടുന്നതിനിടയിൽ Read More »

മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച ബന്ധു ചുറ്റിക കൊണ്ടുള്ള തലയ്ക്കടിയേറ്റ് മരിച്ചു

പത്തനംതിട്ട: മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച ബന്ധു ചുറ്റിക കൊണ്ടുള്ള തലയ്ക്കടിയേറ്റ് മരിച്ചു. പത്തനംതിട്ട കോന്നി എലിയറക്കലിൽ കഴിഞ്ഞദിവസം നടന്ന സംഭവത്തിൽ എലിയറക്കൽ സ്വദേശി വഹാബ് (52) ആണ് മരിച്ചത്. സംഭവത്തിൽ നിയാസ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിയാസിന്റെ അടുത്ത ബന്ധുവും അയൽവാസിയുമാണ് വഹാബ്. മദ്യപിച്ചെത്തിയ നിയാസ് പതിവായി വീട്ടിൽ പ്രശ്‌നമുണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞദിവസം മദ്യലഹരിയിൽ നിയാസ് ഭാര്യയെ ഉപദ്രവിക്കുന്നത് കണ്ട് സ്ഥലത്തെത്തിയതാണ് വഹാബ്. ഇതുകണ്ട് വഹാബ് നിയാസിനെ തടയാൻ ശ്രമിച്ചു.

മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച ബന്ധു ചുറ്റിക കൊണ്ടുള്ള തലയ്ക്കടിയേറ്റ് മരിച്ചു Read More »

ഗൂഗിൾ മാപ്പ് നോക്കി വഴിതെറ്റി സെക്രട്ടേറിയറ്റിലേക്ക് വാഹനമോടിച്ച് കയറ്റി; 3 പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: ഗൂഗിൾ മാപ്പ് നോക്കി വഴിതെറ്റി സെക്രട്ടേറിയറ്റിലേക്ക് വാഹനമോടിച്ച് കയറ്റിയ സംഭവത്തിൽ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്‌ച രാത്രി നടന്ന സംഭവത്തിൽ കൊച്ചി സ്വദേശികളാണ് പിടിയിലായത്. സെക്രട്ടേറിയറ്റിൻ്റെ നാലാം ഗേറ്റ് ആയ കൻ്റോൺമെൻ്റ് ഗേറ്റിലൂടെയാണ് ഇവർ വാഹനം ഓടിച്ചു കയറ്റാൻ ശ്രമിച്ചത്. ഗേറ്റിലുണ്ടായിരുന്ന പൊലീസുകാർ വാഹനം തടഞ്ഞു. കഴക്കൂട്ടത്തെ ഹോട്ടലിലേക്കുള്ള ഗൂഗിൾ മാപ്പ് നോക്കിയെത്തിപ്പോൾ സെക്രട്ടേറിയറ്റിനു മുന്നിലെത്തുകയായിരുന്നുവെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്നവർ മദ്യപിച്ചിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ്

ഗൂഗിൾ മാപ്പ് നോക്കി വഴിതെറ്റി സെക്രട്ടേറിയറ്റിലേക്ക് വാഹനമോടിച്ച് കയറ്റി; 3 പേർ കസ്റ്റഡിയിൽ Read More »

പാചകവാതക സിലിണ്ടർ പ്രതിസന്ധി; ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ ഏർപ്പെടുത്തി ടെക്ക്നോ പാർക്ക്

രാജ്യത്ത് ഗ്രാമമേഖലകളിൽ എൽപിജി ഗ്യാസ് ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയർത്തിയിട്ടുണ്ട്. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ധനക്ഷാമം രൂക്ഷമായതോടെയാണ് എൽപിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയർത്തിയത്. നഗര മേഖലകളിൽ എൽപിജി ബുക്കിങ് ഇടവേള 25 ദിവസമായി തന്നെ തുടരും.അതേസമയം യുഎസ്, ഇസ്രയേൽ-ഇറാൻ സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ എൽപിജി പ്രതിസന്ധിക്ക് പുറമേ കുടിവെള്ള വ്യാപാരത്തിനും കനത്ത തിരിച്ചടി ഉണ്ടായതായാണ് റിപ്പോർട്ട്. ശുദ്ധമായ കുടിവെള്ളത്തിന് ഇന്ത്യയിൽ ക്ഷാമമൊന്നുമില്ലെങ്കിലും അത് നിറയ്ക്കാനുള്ള കുപ്പികളുടെ നിർമ്മാണ ചെലവ്

പാചകവാതക സിലിണ്ടർ പ്രതിസന്ധി; ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ ഏർപ്പെടുത്തി ടെക്ക്നോ പാർക്ക് Read More »

3 ദിവസമെടുത്തെന്ന് കലക്ടർ, പിറ്റേന്ന് ശരിയാക്കിയെന്ന് മേയർ; ആറ്റുകാൽ പൊങ്കാലയ്ക്കു ശേഷമുള്ള മാലിന്യ നീക്കം: വിവാദം ഒഴിയുന്നില്ല

തിരുവനന്തപുരം ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം 3 ദിവസമെടുത്താണ് മാലിന്യ നീക്കം പൂർത്തിയാക്കിയതെന്ന കലക്‌ടറുടെ റിപ്പോർട്ടിനെതിരെ മേയർ വി.വി.രാജേഷ്. കലക്‌ടറെ പേടിപ്പിച്ചാണ് റിപ്പോർട്ട് വാങ്ങിയതെന്നും പൊങ്കാല നടത്തിപ്പിൻ്റെ ചുമതലയുണ്ടായിരുന്ന ആർഡിഒ ആദ്യം സമർപ്പിച്ചതാണ് ശരിയായ റിപ്പോർട്ടെന്നും മേയർ പറഞ്ഞു. അതേസമയം, ഈഞ്ചയ്ക്കൽ ഉൾപ്പെടെയുള്ള സ്‌ഥലങ്ങളിൽ തള്ളിയിരിക്കുന്ന മാലിന്യം സംസ്കരിക്കുന്നതിനെ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കോർപറേഷൻ സെക്രട്ടറിയോട് കലക്‌ടർ ആവശ്യപ്പെട്ടു. മാലിന്യ നീക്കത്തിൽ വീഴ്‌ചയുണ്ടായെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് മന്ത്രി വി.ശിവൻകുട്ടി ആർഡിഒയോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ സ്‌ഥല പരിശോധന

3 ദിവസമെടുത്തെന്ന് കലക്ടർ, പിറ്റേന്ന് ശരിയാക്കിയെന്ന് മേയർ; ആറ്റുകാൽ പൊങ്കാലയ്ക്കു ശേഷമുള്ള മാലിന്യ നീക്കം: വിവാദം ഒഴിയുന്നില്ല Read More »

ഓട്ടിസം ബാധിച്ചെന്ന് സംശയം, കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് മാതാവ്; തെളിവെടുപ്പിനിടെ ജീവനൊടുക്കാൻ ശ്രമം

വെഞ്ഞാറമൂട് വാമനപുരത്ത് ഒരു വയസ്സുള്ള കുട്ടി മരിച്ച സംഭവത്തിൽ കുഞ്ഞിനെ താൻ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് അമ്മ അശ്വതി പൊലീസിനോടു സമ്മതിച്ചു. വാമനപുരം കണിച്ചോട് വാരിയംകോണം അശ്വതി ഭവനിൽ സുഭാഷ്-അശ്വതി ദമ്പതികളുടെ മകൾ പവിത്രയാണു 12ന് കൊല്ലപ്പെട്ടത്. തുണിയുപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഈ തുണി വീട്ടിൽ നിന്നു കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത അശ്വതി(35)യെ വെഞ്ഞാറമൂട് പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഓട്ടിസം ബാധിച്ചെന്ന് സംശയം, കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് മാതാവ്; തെളിവെടുപ്പിനിടെ ജീവനൊടുക്കാൻ ശ്രമം Read More »

സംസ്ഥാനത്ത് വീണ്ടും അവയവദാനം; ചടയമംഗലം സ്വദേശിയുടെ ഹൃദയമുൾപ്പെടെ നാല് അവയവങ്ങൾ ദാനം ചെയ്യും

കൊല്ലം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. കൊല്ലം ചടയമംഗലം സ്വദേശി ബിനുവിൻ്റെ അവയവങ്ങളാണ് ദാനം ചെയ്യുക. ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലം എന്നീ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹൃദയം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. കരൾ തിരുവനന്തപുരം കെഐഎംഎസ് ആശുപത്രിയിലേക്കാണ് കൊണ്ടുപോവുക. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മറ്റൊന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും കൊണ്ടുപോകും. നാളെ രാവിലെ റോഡ് മാർഗമാണ് ഹൃദയം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുക. മാർച്ച് പത്തിന് വാഹനാപകടത്തിലാണ് ബിനു മരിച്ചത്. ബിനു

സംസ്ഥാനത്ത് വീണ്ടും അവയവദാനം; ചടയമംഗലം സ്വദേശിയുടെ ഹൃദയമുൾപ്പെടെ നാല് അവയവങ്ങൾ ദാനം ചെയ്യും Read More »

തന്ത്രിയുടെ ജാമ്യം റദ്ദാക്കണം, തെളിവില്ലെന്ന പരാമർശം റദ്ദ് ചെയ്യണം; ഹൈക്കോടതിയിൽ SIT

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിലെ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ നൽകി. തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമർശം റദ്ദാക്കണമെന്നും കണ്ഠരര് രാജീവരർക്ക് എതിരായ തെളിവുകൾ എണ്ണിപ്പഞ്ഞ് എസ്ഐടി ഹൈക്കോടതിയെ ധരിപ്പിച്ചു.കേസിലെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്‌ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ട്. പോറ്റിയും തന്ത്രിയും തമ്മിലുള്ള ശബ്‌ദ സന്ദേശങ്ങൾ ഇതിന് തെളിവായി കണ്ടെത്തിയിട്ടുണ്ട്. ദ്വാരപാലക പാളികൾ സ്വർണ്ണം പൂശിയതാണ് എന്ന് തന്ത്രിക്ക് അറിയാമായിരുന്നു. എന്നാൽ ഇത് അറിഞ്ഞുകൊണ്ട് തന്നെ ചെമ്പെന്ന് എഴുതിയ

തന്ത്രിയുടെ ജാമ്യം റദ്ദാക്കണം, തെളിവില്ലെന്ന പരാമർശം റദ്ദ് ചെയ്യണം; ഹൈക്കോടതിയിൽ SIT Read More »

ചാക്കുമായി വന്നു ഗ്യാസുമായി പോയി; തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ മോഷണം

തിരുവനന്തപുരം: എൽപിജി ക്ഷാമത്തിനിടെ തിരുവനന്തപുരം ചാലയിൽ ഗ്യാസ് മോഷണം. ആര്യശാലയിലെ വി എസ് ഹോട്ടലിൽ ഇന്ന് പുലർച്ചെ ആയിരുന്നു കവർച്ച. മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ പോർട്ട് പൊലീസിന് പരാതി നൽകിയിട്ടുണ്ട്.വെള്ള നിറത്തിലുള്ള ചാക്കുമായി എത്തിയ മോഷ്‌ടാവ്‌ ഹോട്ടലിലെത്തി ആദ്യം ഫ്യൂസ് ഊരി. ശേഷം ചാക്കുകൊണ്ട് തലമറച്ച് കയ്യിലുണ്ടായിരുന്ന ടോർച്ചുമായി ഹോട്ടലിനകമെല്ലാം പരിശോധിച്ചു. പിന്നാലെ അടുക്കളയിൽ കയറി ഗ്യാസ് കുറ്റി എടുത്ത് കൊണ്ടുപോകുന്നതാണ് ദൃശ്യത്തിലുള്ളത്. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലടക്കം എൽപിജി ക്ഷാമം രൂക്ഷമായിരിക്കയാണ്.

ചാക്കുമായി വന്നു ഗ്യാസുമായി പോയി; തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ മോഷണം Read More »

വേടന്റെ പരിപാടിക്കിടെയുണ്ടായ തിരക്കിൽ ട്രെയിൻ തട്ടി മകൻ മരിച്ചു; മനോവിഷമത്തിൽ ജീവനൊടുക്കി ദമ്പതികൾ

കാസർകോട്: ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പൊയ്ന‌ാച്ചി പറമ്പിലാണ് സംഭവം. വേണുഗോപാൽ, ഭാര്യ സ്‌മിത എന്നിവരാണ് മരിച്ചത്. മുൻപ് ഇവരുടെ മകൻ ബേക്കലിൽ വേടൻ്റെ പരിപാടിക്കിടെ ട്രെയിൻ തട്ടി മരിച്ചിരുന്നു. മകൻ്റെ മരണത്തിന് പിന്നാലെ ഉണ്ടായ മാനസിക വിഷമമാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചത്. വീട്ടിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ഡിസംബർ 29നാണ് ശിവാനന്ദ് ട്രെയിൻ തട്ടി മരിച്ചത്.ബേക്കൽ ബീച്ച് ഫെസ്‌റ്റിൽ വേടന്റെ സംഗീതപരിപാടിക്കിടെ ഉണ്ടായ തിക്കിനും തിരക്കിനും പിന്നാലെ തൊട്ടടുത്ത റെയിൽവേ

വേടന്റെ പരിപാടിക്കിടെയുണ്ടായ തിരക്കിൽ ട്രെയിൻ തട്ടി മകൻ മരിച്ചു; മനോവിഷമത്തിൽ ജീവനൊടുക്കി ദമ്പതികൾ Read More »

Scroll to Top