Latest News

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; സിനിമ സഹസംവിധായകനെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സിനിമ സഹസംവിധായകനെതിരെ കേസെടുത്ത് മരട് പൊലീസ്. ജോജോമോൻ എന്ന ജോജോ കുരിശിങ്കലിനെതിരെയാണ് മോഡലിൻ്റെ പരാതി. വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. ജോജോ മുൻപ് രണ്ട് വിവാഹം കഴിച്ചിരുന്നെന്നും ഇക്കാര്യം മറച്ചുവച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; സിനിമ സഹസംവിധായകനെതിരെ കേസെടുത്ത് പൊലീസ് Read More »

സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ് പരിക്കേറ്റ യുവതി മരിച്ചു

കാസർകോട്: സ്‌കൂട്ടറിൽ നിന്നു തെറിച്ചുവീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അമ്പലത്തറ, പറക്കളായി വലിയടുക്കത്തെ പി കുഞ്ഞമ്പുവിൻ്റെ ഭാര്യ ശോഭ (48)യാണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഭർതൃ സഹോദരൻ്റെ അനുജൻ ഓടിച്ചിരുന്ന സ്‌കൂട്ടറിൻ്റെ പിന്നിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടയിൽ തിങ്കളാഴ്‌ച ഇരിയ ലാലൂരിൽ ആയിരുന്നു അപകടം ഉണ്ടായത്. മക്കാക്കോടൻ കണ്ണൻ- മൂളൻ വീട്ടിൽ നാരായണി ദമ്പതികളുടെ മകളാണ് ശോഭ. മക്കൾ: ശരത് (ഗൾഫ്), ശരണ്യ. മരുമകൻ: അനൂപ് (പരിയാരം). സഹോദരങ്ങൾ: ശ്യാമള, ബാബു,

സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ് പരിക്കേറ്റ യുവതി മരിച്ചു Read More »

നെടുങ്കണ്ടം ഇരട്ടക്കൊല: സജി അച്ഛനെയും കൊന്നു? പുരയിടം കുഴിച്ച് പരിശോധനയിൽ അസ്ഥി കണ്ടെത്തി

നെടുങ്കണ്ടം: സംസ്ഥാനത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതക കേസിൽ അന്വേഷണം കൂടുതൽ ദുരൂഹതകളിലേക്ക് നീങ്ങുന്നു. കേസിലെ മുഖ്യപ്രതി സജി, എട്ട് വർഷം മുമ്പ് കാണാതായ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയിരിക്കാമെന്ന ശക്തമായ സംശയമാണ് അന്വേഷണസംഘം ഉയർത്തുന്നത്. വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിൽ മനുഷ്യ അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് കേസിന് പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. പോലീസ് നടത്തിയ തെളിവെടുപ്പിനിടെ സജിയുടെ പഴയ വീട്ടുപരിസരവും പരിസര പ്രദേശങ്ങളും വിശദമായി പരിശോധിച്ചു. ഇതിനിടെയാണ് മണ്ണിനടിയിൽ നിന്ന് അസ്ഥിക്കഷണങ്ങൾ കണ്ടെത്തിയത്. ഫോറൻസിക് പരിശോധനയ്ക്കായി അവ ശേഖരിച്ച പൊലീസ്, ഡിഎൻഎ

നെടുങ്കണ്ടം ഇരട്ടക്കൊല: സജി അച്ഛനെയും കൊന്നു? പുരയിടം കുഴിച്ച് പരിശോധനയിൽ അസ്ഥി കണ്ടെത്തി Read More »

പയ്യന്നൂർ പാസ്‌പോർട്ട് ഓഫീസിൽ ബോംബ് ഭീഷണി; വ്യാപക പരിശോധന നടത്തി ബോംബ് സ്ക്വാഡ്

പയ്യന്നൂർ പാസ്‌പോർട്ട് ഓഫീസിൽ ബോംബ് ഭീഷണിയെത്തുടർന്ന് ബോംബ് സ്ക്വാഡ് വ്യാപക പരിശോധന നടത്തി. പാസ്‌പോർട്ട് ഓഫീസുകൾ കേന്ദ്രീകരിച്ച് നിലനിൽക്കുന്ന ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഈ കർശന നടപടി. വിവരം ലഭിച്ച ഉടൻ തന്നെ പയ്യന്നൂർ പോലീസും സ്ഥലത്തെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുകയും ഓഫീസ് പരിസരം നിരീക്ഷണത്തിലാക്കുകയും ചെയ്തു. ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടന്ന വിശദമായ പരിശോധനയെത്തുടർന്ന് ജനങ്ങൾക്കിടയിലുണ്ടായ ആശങ്ക പരിഹരിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചുവരികയാണ്. കൂടുതൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പ്രദേശത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

പയ്യന്നൂർ പാസ്‌പോർട്ട് ഓഫീസിൽ ബോംബ് ഭീഷണി; വ്യാപക പരിശോധന നടത്തി ബോംബ് സ്ക്വാഡ് Read More »

വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര, നീക്കം തുടങ്ങി കെഎസ്ആര്‍ടിസി; പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് ആരംഭിക്കും

സംസ്ഥാനത്ത് വനിതകള്‍ക്ക് സൗജന്യ ബസ് യാത്രയൊരുക്കുന്ന ‘ഇന്ദിര ഗ്യാരണ്ടി’ പദ്ധതിയില്‍ നീക്കം തുടങ്ങി കെഎസ്ആര്‍ടിസി. പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് നടത്താന്‍ കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം നല്‍കി. കോര്‍പ്പറേഷന്‍ എംഡിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം നാളെ മുതല്‍ കെഎസ്ആര്‍ടിസി ബസുകളില്‍ ‘ജെന്‍ഡര്‍ ടിക്കറ്റിംഗ്’ സംവിധാനം പ്രാബല്യത്തില്‍ വരും. പ്രതിദിനം കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം യാത്രക്കാരില്‍ 19 ലക്ഷത്തോളം വരുന്ന വനിതകളുടെ വിവരങ്ങളാണ് പുതിയ സംവിധാനത്തിലൂടെ ശേഖരിക്കുക. ടിക്കറ്റ് നല്‍കുമ്പോള്‍ യാത്രക്കാരന്‍ പുരുഷനാണോ സ്ത്രീയാണോ എന്ന് ഇടിഎം മെഷീനില്‍ രേഖപ്പെടുത്താന്‍

വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര, നീക്കം തുടങ്ങി കെഎസ്ആര്‍ടിസി; പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് ആരംഭിക്കും Read More »

ദത്തുപുത്രിയെ പീഡിപ്പിച്ച കേസ്: 66-കാരന് 44 വർഷം കഠിനതടവും പിഴയും

തലശ്ശേരി: ദത്തെടുത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 66-കാരന് 44 വർഷം കഠിനതടവും 1,04,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട പ്രതിക്കെതിരെ, ഇതേ പെൺകുട്ടിയുടെ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 7 വർഷം തടവും 15,000 രൂപ പിഴയും കോടതി പ്രത്യേകം വിധിച്ചിട്ടുണ്ട്. തലശ്ശേരി പോക്സോ കോടതി ജഡ്ജി എം.ടി. ജലജ റാണിയാണ് ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. 2016-ൽ

ദത്തുപുത്രിയെ പീഡിപ്പിച്ച കേസ്: 66-കാരന് 44 വർഷം കഠിനതടവും പിഴയും Read More »

ലോകത്തിന് പുതിയ ആശങ്കയായി ഹാന്റ വൈറസ്, കൊവിഡിനെ പോലെ അതിവേഗം പടരില്ലെന്ന് യു എന്നും ലോകാരോഗ്യ സംഘടനയും

ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിലുള്ള എം വി ഹോണ്ടിയസ് ഡച്ച് ആഡംബര കപ്പലിലെ ഹാന്റ് വൈറസ് ബാധയുടെ ആശങ്കയിൽ ലോകം. രണ്ട് ഇന്ത്യാക്കാരും കപ്പലിൽ ഉണ്ടെന്ന് എം വി ഹോണ്ടിയസ് അധികൃതർ സ്ഥിരീകരിച്ചു. ഇവരുടെ പേരുവിവങ്ങളും ആരോഗ്യസ്ഥിതിയും അടക്കമുള്ള വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല. മൂന്ന് പേരാണ് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത്. 149 യാത്രക്കാരുമായി പശ്ചിമ ആഫ്രിക്കൻ തീരത്തുള്ള എംവി ഹോണ്ടിയസ് ഡച്ച് ആഡംബര കപ്പലിലാണ് വൈറസ് ബാധ സ്ഥീരീകരിച്ചത്. കപ്പലിലെ യാത്രക്കാരായ മൂന്ന് പേർക്ക് വൈറസ് ബാധ

ലോകത്തിന് പുതിയ ആശങ്കയായി ഹാന്റ വൈറസ്, കൊവിഡിനെ പോലെ അതിവേഗം പടരില്ലെന്ന് യു എന്നും ലോകാരോഗ്യ സംഘടനയും Read More »

പഴയങ്ങാടിയിൽ വൻ മയക്കുമരുന്നു വേട്ട; 133 ഗ്രാം എംഡി എം എയും 1,24300 രൂപയുമായി യുവാവ് അറസ്റ്റിൽ, കാർ കസ്റ്റഡിയിൽ

പയ്യന്നൂർ: പഴയങ്ങാടിയിൽ വൻ മയക്കുമരുന്ന് വേട്ട. 133.430 ഗ്രാം എംഡി എം എയും 1,24300 രൂപയുമായി യുവാവ് അറസ്റ്റിൽ. പുതിയങ്ങാടി ശാദുലി പള്ളിക്ക് സമീപത്തെ ചൂരിക്കോട് ഹൗസിൽ സി എച്ച് ശിഹാബി (39) നെയാണ് പഴയങ്ങാടി പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇൻസ്പെക്ടർ എ.സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം വ്യാഴാഴ്‌ച വൈകുന്നേരം 4 മണിയോടെ ശാദുലിയുടെ വീട്ടിലെത്തിയത്. വീട്ടിലും കാറിലും

പഴയങ്ങാടിയിൽ വൻ മയക്കുമരുന്നു വേട്ട; 133 ഗ്രാം എംഡി എം എയും 1,24300 രൂപയുമായി യുവാവ് അറസ്റ്റിൽ, കാർ കസ്റ്റഡിയിൽ Read More »

ചെറുകുന്ന് പുന്നച്ചേരിയിൽ കാർ കലുങ്കിൽ ഇടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം

ചെറുകുന്ന് പുന്നച്ചേരിയിൽ കാർ കലുങ്കിൽ ഇടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം. ചെറുവത്തൂർ സ്വദേശി അബ്ദുൾ റഹ്‌മാൻ (72) ആണ് മരിച്ചത് വിദേശത്ത് നിന്ന് വീട്ടിലേക്കുള്ള യാത്രക്കിടെ രാവിലെയാണ് അപകടം

ചെറുകുന്ന് പുന്നച്ചേരിയിൽ കാർ കലുങ്കിൽ ഇടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം Read More »

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

ആലപ്പുഴ: അങ്കണവാടി കുട്ടികളുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥകളെ ജീവനക്കാർ പരിഹസിക്കുകയോ അവരെ ഭയപ്പെടുത്തുകയോ ചെയ്യരുതെന്ന് സംസ്ഥാന വനിത-ശിശു വികസന വകുപ്പിൻ്റെ കർശന നിർദേശം. അത്തരം നടപടി കുട്ടികളിൽ മാനസികാഘാതമുണ്ടാക്കുമെന്നും അതിനിടയാക്കരുതെന്നുമാണ് നിർദേശത്തിലുള്ളത്. അങ്കണവാടി സേവനങ്ങളുടെ ഗുണനിലവാരമുയർത്തൽ, പ്രവർത്തകരുടെ പെരുമാറ്റം മികവുറ്റതാക്കൽ എന്നീ ലക്ഷ്യത്തോടെയാണ് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ് ഉത്തരവിറക്കിയത്. ഓരോ കുട്ടിയും ശാരീരികവും മാനസികവുമായി വ്യത്യസ്‌തരാണ്. അതിനാൽ വ്യക്തിസവിശേഷതയറിഞ്ഞു പരിചരണം നൽകണം. അവരെ ഭയപ്പെടുത്തുന്ന പെരുമാറ്റമോ ക്രൂരമായ നടപടിയോ അനുവദിക്കില്ലെന്നും ഉത്തരവിലുണ്ട്. അങ്കണവാടിയും പരിസരവും വൃത്തിയായി

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം Read More »

Scroll to Top