Latest News

കോഴിക്കോട് വലിയങ്ങാടിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അപകടം; 3 പേർ മരിച്ചു.

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ കോൺക്രീറ്റ് തകർന്നുവീണ് അപകടം. തൊഴിലാളികൾക്കു മേലേക്കാണ് സൺഷെയ്ഡ് തകർന്നുവീണത്. ഉള്ളിൽ കുടുങ്ങിയ 5 തൊഴിലാളികളിൽ 3 പേർ മരിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു.ലോഡിങ് തൊഴിലാളികളായ ജബ്ബാർ , അഷ്‌റഫ്,ബഷീർ എന്നിവരാണ് മരിച്ചത്. ഉള്ളിൽ ഇനിയും ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഒട്ടനവധി ഇരുചക്ര വാഹനങ്ങളും കോൺക്രീറ്റിനടിയിൽ പെട്ടിട്ടുണ്ട്.

കോഴിക്കോട് വലിയങ്ങാടിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അപകടം; 3 പേർ മരിച്ചു. Read More »

സ്വർണവിലയിൽ വൻ മുന്നേറ്റം; പവന് രാവിലെ 1520ന്റെ കുതിപ്പ്, ഇനി എല്ലാ കണ്ണുകളും ട്രംപിലേക്കും ഇറാനിലേക്കും

സ്വർണവില വീണ്ടും വൻ മുന്നേറ്റത്തിൽ. കേരളത്തിൽ ഇന്നുരാവിലെ ഗ്രാമിന് 190 രൂപ വർധിച്ച് വില 14,790 രൂപയായി. പവന് 1,520 രൂപ മുന്നേറി 1,18,320 രൂപ. പകരംതീരുവക്കേസിൽ ട്രംപ് സുപ്രീം കോടതിയിൽ തോറ്റതിന് പിന്നാലെയാണ് സ്വർണക്കുതിപ്പ്. കേസിൽ തോൽക്കുകയും തീരുവകൾ അസാധുവാകുകയും ചെയ്‌തതിന് പിന്നാലെ ട്രംപ് 15% ആഗോള തീരുവ എല്ലാ രാജ്യങ്ങൾക്കുമേലും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമേ കൂടുതൽ തീരുവകൾ കൂടി വരുമെന്ന് ട്രംപ് പറഞ്ഞതോടെ ആഗോള സമ്പദ്‌രംഗത്ത് ആശങ്കയും അനിശ്ചിതത്വവും അലയടിക്കുകയാണ്.ഇതോടെ സ്വർണത്തിന് വീണ്ടും ‘സുരക്ഷിത നിക്ഷേപ’

സ്വർണവിലയിൽ വൻ മുന്നേറ്റം; പവന് രാവിലെ 1520ന്റെ കുതിപ്പ്, ഇനി എല്ലാ കണ്ണുകളും ട്രംപിലേക്കും ഇറാനിലേക്കും Read More »

ഇനി മുതൽ എട്ടല്ല, പന്ത്രണ്ട് കോച്ചുകൾ; തിങ്ങി നിറഞ്ഞ മെമു യാത്രകൾക്ക് ഇന്ന് മുതൽ ആശ്വാസം

തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കും നിവേദനങ്ങൾക്കും ഒടുവിൽ കേരളത്തിൽ സർവീസ് നടത്തുന്ന മെമു ട്രെയിനുകൾ ഇന്ന് മുതൽ 12 കോച്ചുകളുമായി സർവീസ് നടത്തും. പാലക്കാട് – എറണാകുളം മെമു ഉൾപ്പെടെ കൊല്ലം -എറണാകുളം, കൊല്ലം – കോട്ടയം മെമു ട്രെയിനുകളിലും കോച്ചുകളുടെ എണ്ണം ഇന്ന് മുതൽ 12 ആക്കുമെന്ന് റെയിൽവേ അറിയിച്ചിരുന്നു. മൂവായിരത്തിലധികം യാത്രക്കാരാണ് 610 സീറ്റുള്ള പാലക്കാട് – എറണാകുളം മെമുവിൽ തിങ്ങിനിറഞ്ഞ് ദിവസേന യാത്ര ചെയ്‌തിരുന്നത്. ഇതിൽ കോച്ചുകൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരടക്കം ഡിആർഎമ്മിന് പല തവണ

ഇനി മുതൽ എട്ടല്ല, പന്ത്രണ്ട് കോച്ചുകൾ; തിങ്ങി നിറഞ്ഞ മെമു യാത്രകൾക്ക് ഇന്ന് മുതൽ ആശ്വാസം Read More »

കോഴിക്കോട് വീടിൻ്റെ ടെറസിൽ ‘കഞ്ചാവ് കൃഷി’; യുവാവിനെ പൊക്കി പൊലീസ്

കോഴിക്കോട്: വീടിൻ്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയയാൾ അറസ്റ്റിൽ. ബാലുശ്ശേരി തലയാട് സ്വദേശി അഭിനവ് വിജയനാണ് അറസ്റ്റിലായത്. ഇയാളുടെ ടെറസിൽ നിന്ന് 10 കഞ്ചാവ് ചെടികൾ പൊലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് അഭിനവ് പിടിയിലായത്.

കോഴിക്കോട് വീടിൻ്റെ ടെറസിൽ ‘കഞ്ചാവ് കൃഷി’; യുവാവിനെ പൊക്കി പൊലീസ് Read More »

മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്ത് അഫ്രീദിനേയും മാതാപിതാക്കളേയും ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

കാസർകോട്: കാസർകോട് മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് അഫ്രീദിനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. അഫ്രീദിനേയും മാതാപിതാക്കളേയും വിശദമായി ചോദ്യം ചെയ്യും. ജസീലയുടെ കുടുംബത്തിൻ്റെ പരാതിയിലാണ് പൊലീസിൻ്റെ നടപടി. ആ ദ്യഘട്ടത്തിൽ ജസീലയുടെ വീട്ടിലെ അംഗങ്ങളിൽ നിന്നും മൊഴിയെടുത്തിരുന്നു. അടുത്ത ദിവസം തന്നെ സുഹൃത്തിനേയും കുടുംബത്തേയും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. സംഭവം വിവാദമായതോടെ പരമാവധി പേരെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. അഫ്രീദിൻ്റെ വീട്ടിൽ നിന്ന് ഒൻപതര പവൻ സ്വർണം

മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്ത് അഫ്രീദിനേയും മാതാപിതാക്കളേയും ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ് Read More »

34 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച തന്ത്രജ്ഞൻ, ബംഗാൾ രാഷ്ട്രീയത്തിലെ ചാണക്യൻ; മുകുൾ റോയ് അന്തരിച്ചു

കൊൽക്കത്ത: മുൻ കേന്ദ്ര റെയിൽവേ മന്ത്രിയും മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവുമായ മുകുൾ റോയ് അന്തരിച്ചു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസിലൂടെയായിരുന്നു മുകുൾ റോയിയുടെ രാഷ്ട്രീയ പ്രവേശം. 1998ൽ തൃണമൂൽ കോൺഗ്രസ് രൂപീകരിക്കുമ്പോൾ മമത ബാനർജിയുടെ വലംകൈയ്യായി നിന്ന നേതാവായിരുന്നു മുകുൾ റോയ്. 2011ൽ 34 വർഷം നീണ്ടുനിന്ന ഇടതുഭരണം അവസാനിപ്പിക്കുന്നതിലും അതിന് ശേഷം തൃണമൂൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിലും നിർണായക പങ്കുവഹിച്ചു. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്നു.തൃണമൂൽ കോൺഗ്രസ്

34 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച തന്ത്രജ്ഞൻ, ബംഗാൾ രാഷ്ട്രീയത്തിലെ ചാണക്യൻ; മുകുൾ റോയ് അന്തരിച്ചു Read More »

റെസ്റ്റോറന്റിൽ നിന്ന് മീൻമുട്ട കഴിച്ച ജയിൽ ഉദ്യോഗസ്ഥൻ ഗുരുതരാവസ്ഥയിൽ

വിഴിഞ്ഞം: തിരുവനന്തപുരം വിഴിഞ്ഞത്തെ അസ്‌മാക് റെസ്റ്റോറന്റിൽ നിന്ന് മീൻമുട്ട കഴിച്ച തൃക്കാക്കര ജയിലിലെ വീവിങ് ഇൻസ്പെക്ടറായ എസ് അരുൺ രാജിന്റെ(39) നില ഗുരുതരമായി തുടരുന്നു. ഇതേ റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച് അവശനിലയിലായ എല്ലാവരിലും പ്രകടമാകുന്നത് ഒരേ ലക്ഷണങ്ങളാണെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിലവിൽ അരുൺരാജ് ചികിത്സയിലിരിക്കുന്ന സ്വകാര്യ ആശുപത്രിയിൽ മറ്റ് രണ്ടുപേരും ചികിത്സയിലുണ്ടെന്നാണ് വിവരം. വെൻ്റിലേറ്ററിൽ തുടരുന്ന അരുൺരാജിനെ അക്യൂട്ട് ഐസിയുവിലേക്ക് മാറ്റുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്.റസ്റ്റോറന്റിൽ നിന്നും കഴിഞ്ഞ തിങ്കളാഴ്ച‌ വൈകിട്ട് ഏഴു മുതൽ

റെസ്റ്റോറന്റിൽ നിന്ന് മീൻമുട്ട കഴിച്ച ജയിൽ ഉദ്യോഗസ്ഥൻ ഗുരുതരാവസ്ഥയിൽ Read More »

ഭാര്യ മോഷണക്കേസിൽ പിടിയിലായതിന്റെ മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു, യുവാവ് മരിച്ചു

കൊല്ലം: ഭാര്യ മോഷണ കേസിൽ റിമാൻഡിലായ മനോവിഷമത്തിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു. പടിഞ്ഞാറ്റിൻകര റഫീക്ക് മൻസിലിൽ റഫീഖ് (41)ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഈ കഴിഞ്ഞ പതിനാറാം തീയതിയാണ് അഞ്ചലിലെ സ്വകാര്യ ബസ്സിൽ വച്ച് കുട്ടിയുടെ സ്വർണ്ണകൊലുസ് മോഷ്ടിച്ച കേസിൽ റഫീക്കിൻ്റെ ഭാര്യ സബീന പൊലീസിൻ്റെ പിടിയിലായത്. ചോദ്യം ചെയ്യുന്നതിനിടയിൽ സ്വർണ്ണ കൊലുസ് സബീനയിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. ഇതിൻ്റെ അപമാന ഭാരത്താൽ

ഭാര്യ മോഷണക്കേസിൽ പിടിയിലായതിന്റെ മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു, യുവാവ് മരിച്ചു Read More »

ചരിത്രപ്രസിദ്ധ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം; കലാപരിപാടികളുടെ ഉദ്ഘാടനം മോഹൻലാൽ നിർവ്വഹിക്കും

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകീട്ട് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തും. പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ട വ്രതാരംഭം ബുധനാഴ്‌ച മുതലാണ്. കലാപരിപാടികളുടെ ഉദ്ഘാടനം ഇന്ന് മോഹൻലാൽ നിർവ്വഹിക്കും. ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റിൻ്റെ അംബാ പുരസ്ക്കാരം മോഹൻലാലിന് സമ്മാനിക്കും. നന്ദഗോവിന്ദം ഭജൻസിൻ്റെ കലാ പരിപാടികളുമുണ്ടാകും. മാർച്ച് മൂന്നിനാണ് പൊങ്കാല.

ചരിത്രപ്രസിദ്ധ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം; കലാപരിപാടികളുടെ ഉദ്ഘാടനം മോഹൻലാൽ നിർവ്വഹിക്കും Read More »

ശ്വാസംമുട്ടിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപണം, പരാതി

തിരുവനന്തപുരം: ശ്വാസം മുട്ടിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചു. ഉറിയാക്കോട് സ്വദേശി സിദ്ദിഖ് – ഫൈസലത്ത് ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്. പിന്നാലെ കുത്തിവെപ്പ് എടുത്ത ആശുപത്രിക്ക് എതിരെ ഐഷയുടെ കുടുംബം രംഗത്തെത്തി. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയായ മമലിനെതിരെയാണ് ആരോപണമുയരുന്നത്. ശ്വാസംമുട്ടലിന് ചികിത്സ തേടിയ കുട്ടിക്ക് കയ്യിൽ രണ്ട് കുത്തിവെപ്പുകൾ നൽകുകയായിരുന്നു. കുത്തിവെപ്പ് നൽകിയ ഉടൻ കുട്ടി ബോധരഹിതയായി. പിന്നാലെ കുട്ടിയെ ഡോക്ടർമാരും നേഴ്‌സും ചേർന്ന് നെയ്യാർ മെഡിസിറ്റിയിൽ എത്തിച്ചു. മെഡിസിറ്റിയിൽ എത്തും

ശ്വാസംമുട്ടിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപണം, പരാതി Read More »

Scroll to Top