Latest News

കേളകം മലയാംപടിയിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു

കേളകം മലയാംപടിയിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ആറുപേർക്ക് പരിക്ക് പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു വയനാട്ടിലെ ആലാറ്റിൽ നിന്നും പ്രദേശത്തെ മരണവീട്ടിൽ എത്തിയവരാണ് അപകടത്തിപെട്ടത്

കേളകം മലയാംപടിയിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു Read More »

നിർമ്മാണത്തിലിരിക്കുന്ന വീട്ടിനകത്ത് മൃതദേഹം അഴുകിയ നിലയിൽ

പയ്യന്നൂർ: നിർമ്മാണത്തിലിരിക്കുന്ന വീട്ടിനകത്ത് വയോധികൻ്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. പഴയങ്ങാടി, മാടായി പുതിയവളപ്പിലെ ലൂയിസി (73)ൻ്റെ മൃതദേഹമാണ് ചൂട്ടാട്, പുതിയവളപ്പിലെ ഒരു വീട്ടിലെ മുറിയിൽ അഴുകിയ നിലയിൽ കാണപ്പെട്ടത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഭാര്യ: ശാന്ത. മക്കൾ: ബീന.

നിർമ്മാണത്തിലിരിക്കുന്ന വീട്ടിനകത്ത് മൃതദേഹം അഴുകിയ നിലയിൽ Read More »

പയ്യന്നൂർ നഗരസഭയിലേക്ക് ജയിലിൽ കിടന്ന് മത്സരിച്ച് ജയിച്ച നിഷാദിൻന്റെ പരോൾ നീട്ടി; ഇളവ് ശിക്ഷ റദ്ദാക്കണമെന്ന അപ്പീൽ ഹൈക്കോടതി പരിഗണിക്കാനിരിക്കെ

കണ്ണൂർ: സിപിഎം നേതാവിന് പരോൾ നീട്ടി നൽകി. പൊലീസിനെ ബോംബറിഞ്ഞു വധിക്കാൻ ശ്രമിച്ച കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട വി കെ നിഷാദിനാണ് പരോൾ നീട്ടി നൽകിയത്. ഈ മാസം 9 ന് ശിക്ഷ റദ്ധാക്കണമെന്ന അപ്പീൽ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്. പയ്യന്നൂർ നഗരസഭയിലേക്ക് ജയിലിൽ കിടന്ന് മത്സരിച്ച് ജയിച്ച നിഷാദ് ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. ഈ മാസം 11 വരെയാണ് പരോൾ നീട്ടിയത്. ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പൊലീസിനെ വധിക്കാൻ ശ്രമിച്ച

പയ്യന്നൂർ നഗരസഭയിലേക്ക് ജയിലിൽ കിടന്ന് മത്സരിച്ച് ജയിച്ച നിഷാദിൻന്റെ പരോൾ നീട്ടി; ഇളവ് ശിക്ഷ റദ്ദാക്കണമെന്ന അപ്പീൽ ഹൈക്കോടതി പരിഗണിക്കാനിരിക്കെ Read More »

വൈദ്യുതി മീറ്റർ പെട്ടിക്കകത്ത് വച്ച താക്കോൽ എടുത്ത് വീടും അലമാരയും തുറന്ന് കവർച്ച; അന്തർ സംസ്ഥാന കവർച്ചക്കാരൻ അറസ്റ്റിൽ

മംഗ്ളൂരു: വീടു കുത്തിത്തുറന്നു 72 ഗ്രാം സ്വർണ്ണവും വെള്ളി ആഭരണങ്ങളും കവർച്ച ചെയ്‌ത കേസിൽ കുപ്രസിദ്ധ കവർച്ചക്കാരൻ അറസ്റ്റിൽ. അന്തർ സംസ്ഥാന മോഷ്ടാവായ ഉമേഷ് ബലേഗർ എന്ന ഉമേഷ് റെഡ്ഡിയെ ആണ് ഉഡുപ്പി, കാപ്പു പൊലീസ് ഇൻസ്പെക്ടർ അസ്‌മത്ത് അലിയും സംഘവും അറസ്റ്റു ചെയ്‌ത്. ഡിസംബർ നാലിന് കാപ്പുവിലെ രാഘവേന്ദ്ര കിണിയുടെ വീട്ടിലാണ് കവർച്ച നടന്നത്. ഇയാൾ രാവിലെ വീടു പൂട്ടിയ ശേഷം താക്കോൽ കൂട്ടം വൈദ്യുതി മീറ്ററിൻ്റെ പെട്ടിയിൽ വച്ചാണ് പുറത്തേയ്ക്ക് പോയത്‌. വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ്

വൈദ്യുതി മീറ്റർ പെട്ടിക്കകത്ത് വച്ച താക്കോൽ എടുത്ത് വീടും അലമാരയും തുറന്ന് കവർച്ച; അന്തർ സംസ്ഥാന കവർച്ചക്കാരൻ അറസ്റ്റിൽ Read More »

വീടിന് മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചതായി പരാതി; കേസെടുത്ത് പൊലീസ്

പാലക്കാട്: പാലക്കാട് കുഴൽമന്ദം നൊച്ചുള്ളിയിൽ വീടിനുമുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധർ കത്തിച്ചെന്ന് പരാതി. നൊച്ചുള്ളി സ്വദേശി മഹേഷിന്റെ ഓട്ടോറിക്ഷയാണ് കത്തി നശിച്ചത്. ഇക്കഴിഞ്ഞ ഒന്നാം തീയതി രാത്രിയായിരുന്നു സംഭവം. മഹേഷ് ശബരിമല ദർശനം കഴിഞ്ഞ് വീട്ടിൽ തിരികെ എത്തിയപ്പോഴാണ് ഓട്ടോറിക്ഷ കത്തിയ നിലയിൽ കാണുന്നത്. ഓട്ടോറിക്ഷയ്ക്ക് സമീപത്ത് നിന്നും മണ്ണെണ്ണ കുപ്പിയും തീപ്പെട്ടിയും കണ്ടെത്തി. സംഭവത്തിൽ കുഴൽമന്ദം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വീടിന് മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചതായി പരാതി; കേസെടുത്ത് പൊലീസ് Read More »

പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; അടുത്ത ബന്ധു പോക്സോ പ്രകാരം പിടിയിൽ

കാസർകോട്: വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ പോക്സോ പ്രകാരം കേസെടുത്ത പൊലീസ് പെൺകുട്ടിയുടെ അടുത്ത ബന്ധുവായ സന്തോഷ് (50) എന്നയാളെ കസ്റ്റഡിയിലെടുത്തു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. മാതാപിതാക്കൾ പണിക്ക് പോയതിനാൽ പ്ലസ് വൺ വിദ്യാർത്ഥിനിയായ മകൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഈ സമയത്ത് വീട്ടിൽ എത്തിയ പ്രതി പെൺകുട്ടിയെ കയറിപ്പിടിക്കുകയായിരുന്നുവെന്നു പറയുന്നു. പെൺകുട്ടി നിലവിളിച്ചു കൊണ്ട് വീടിന് പുറത്തേയ്ക്ക്

പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; അടുത്ത ബന്ധു പോക്സോ പ്രകാരം പിടിയിൽ Read More »

കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു; അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് നടപടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ അധ്യാപകർക്ക് കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താത്ക്കാലികമായി മരവിപ്പിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് നടപടി. സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് സർക്കാർ ഉത്തരവിറക്കിയതെന്നും സർക്കാർ ഇതിനെതിരെ റിവ്യൂ ഹർജി നൽകുമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരിയിൽ നടക്കുന്ന പ്രത്യേക കെടെറ്റ് പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവ് ഇറക്കുമെന്നും അദ്ദേഹം അറിയിച്ചു. ചില സംഘടനകൾ കാര്യം എന്തെന്ന് മനസ്സിലാക്കും മുൻപ് എതിർപ്പ് ഉന്നയിച്ചു. സർക്കാർ അധ്യാപകർക്കൊപ്പമാണ്.

കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു; അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് നടപടി Read More »

ഡയാലിസിസിന് പിന്നാലെ രണ്ടുപേര്‍ മരിച്ച സംഭവം; അണുബാധ സ്ഥിരീകരിച്ചു

ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് പിന്നാലെ രണ്ടുപേര്‍ മരിച്ചതില്‍ അണുബാധ സ്ഥിരീകരിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. അണുബാധയ്‌ക്കൊപ്പം രക്തസമ്മര്‍ദം അപകടകരമായി താഴ്ന്നത് മരണകാരണമായെന്ന് ആരോഗ്യ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ഡപ്യുട്ടി ഡിഎംഓമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. ആരോഗ്യ ഡയറക്ടര്‍ നിയോഗിച്ച വിദഗ്ദ സംഘത്തിന്റെ അന്വേഷണവും തുടരുകയാണ്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ 15 ദിവസത്തേക്ക് അടച്ചിരുന്നു. വേലിക്കര താലൂക്ക് ആശുപത്രി, വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളിലാണ്

ഡയാലിസിസിന് പിന്നാലെ രണ്ടുപേര്‍ മരിച്ച സംഭവം; അണുബാധ സ്ഥിരീകരിച്ചു Read More »

എഐ ഉപയോഗിച്ച് അശ്ലീല ഉള്ളടക്കം; എക്‌സിന് നോട്ടിസ് അയച്ച് കേന്ദ്രസർക്കാർ, അടിയന്തര നടപടിക്ക് നിർദേശം

ഡൽഹി: ഐടി നിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്‌സിന് ഐടി മന്ത്രാലയം നോട്ടിസ് അയച്ചു. ഗ്രോക് ഉൾപ്പെടെയുള്ള എഐ (നിർമിതബുദ്ധി) സംവിധാനങ്ങൾ ഉപയോഗിച്ച് സ്വകാര്യതയെ ബാധിക്കുന്ന അശ്ലീല, നഗ്ന ദൃശ്യങ്ങളും വിഡിയോകളും പങ്കുവയ്ക്കുന്നതും അപ്ലോഡ് ചെയ്യുന്നതും തടണമെന്ന് നോട്ടിസിൽ പറയുന്നു.72 മണിക്കൂറിനകം നടപടി റിപ്പോർട്ട് സമർപിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. എഐ പ്ലാറ്റ്ഫോമിലൂടെ സ്വകാര്യതയുടെ ലംഘനം നടക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. നിയമവിരുദ്ധമായ കണ്ടന്റു്റുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എക്‌സിനു സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. നിർദേശം ലംഘിക്കുന്ന അക്കൗണ്ടുകൾ

എഐ ഉപയോഗിച്ച് അശ്ലീല ഉള്ളടക്കം; എക്‌സിന് നോട്ടിസ് അയച്ച് കേന്ദ്രസർക്കാർ, അടിയന്തര നടപടിക്ക് നിർദേശം Read More »

കണ്ണൂരിൽ കൺസ്ട്രക്ഷൻ കമ്പനിയുടെ ഗോഡൗണിൽ തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം.

കടമ്പൂർ പനോന്നേരി കമ്മാരംപറമ്പിൽ ആർ.നിധിൻ ചന്ദ്രൻ്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സി. എം.കെ കൺസ്ട്രക്ഷൻ ഗോഡൗണിൽ രാത്രി 8.30 ഓടെയാണ് അഗ്നിബാധയുണ്ടായത്. മെഷീനുകൾ, ജനറേറ്ററുകൾ. ഓയിൽ തുടങ്ങിയ വസ്‌തുക്കളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഏതോ മെഷീനിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടി ത്തത്തിന് കാരണമെന്നാണ് കരുതുന്നത്. ഇവിടെ നിന്നുണ്ടായ തീ മറ്റിടങ്ങളിലേക്ക് പടരുകയായിരുന്നു.ഗോഡൗണിന്റെ പകുതിഭാഗവും കത്തിനശിച്ചു. അഞ്ച് ലക്ഷത്തിലധികം രൂപയുടെ നഷ്‌ടം സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് സീനിയർ ഹയർ റെസ്‌ക്യൂ ഓഫീസർമാരായ സുകുമാരൻ, വി.കെ.അഫ്‌സൽ എന്നി

കണ്ണൂരിൽ കൺസ്ട്രക്ഷൻ കമ്പനിയുടെ ഗോഡൗണിൽ തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. Read More »

Scroll to Top