Blog

Your blog category

രാമന്തളിയിലെ കൂട്ടമരണം; ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്, ‘ഭാര്യ കള്ളക്കേസുകൾ നൽകി നിരന്തരമായി മാനസികമായി പീഡിപ്പിച്ചു’

കണ്ണൂർ: രാമന്തളിയിലെ കൂട്ടമരണത്തിൽ കലാധരൻ്റെ ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്. കലാധരന്റെ ഭാര്യ കള്ളക്കേസുകൾ നൽകി നിരന്തരമായി മാനസികമായി പീഡിപ്പിച്ചതാണ് മരണകാരണമെന്നാണ് കത്തിലെ ഉള്ളടക്കം. കലാധരനും ഭാര്യ നയൻതാരയും തമ്മിൽ കുടുംബ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കലാധരൻ്റെ കൂടെ താമസിക്കുന്ന രണ്ടു മക്കളെയും അമ്മയ്ക്ക് ഒപ്പം വിടാൻ കോടതി വിധി ഉണ്ടായിരുന്നു. ഇതിന് പിന്നാലെ നയൻതാര മക്കളെ ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. എന്നാൽ മക്കൾക്ക് അമ്മയ്‌ക്കൊപ്പം പോകാൻ താൽപ്പര്യമില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ജീവിതം മടുത്തെന്നും […]

രാമന്തളിയിലെ കൂട്ടമരണം; ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്, ‘ഭാര്യ കള്ളക്കേസുകൾ നൽകി നിരന്തരമായി മാനസികമായി പീഡിപ്പിച്ചു’ Read More »

എൽഎൽഎം പ്രവേശനം; വേക്കന്റ് സീറ്റുകൾക്കായി ഓൺലൈനായി അപേക്ഷിക്കാം

കേരളത്തിലെ ഗവൺമെൻ്റ് ലോ കോളേജുകളിലെയും, സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2025-26ലെ എൽഎൽഎം കോഴ്‌സ് പ്രവേശനത്തിനായി നടത്തിയ രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെൻ്റിനു ശേഷമുള്ള ഒഴിവുകളിലേയ്ക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് വേക്കൻ്റ് സീറ്റ് അലോട്ട്മെൻ്റ് നടപടികൾ www.cee.kerala.gov.in ൽ ആരംഭിച്ചു.യോഗ്യരായ വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ പുതുതായി ഓൺലൈൻ ഓപ്ഷനുകൾ ഡിസംബർ 22 രാത്രി 11.59 വരെ രജിസ്റ്റർ ചെയ്യാം. ഫോൺ നമ്പർ : 0471 – 2332120, 2338487.

എൽഎൽഎം പ്രവേശനം; വേക്കന്റ് സീറ്റുകൾക്കായി ഓൺലൈനായി അപേക്ഷിക്കാം Read More »

ടിപി വധക്കേസ് പ്രതി രജീഷിന് പരോൾ അനുവദിച്ചത് 4 മാസത്തിനിടെ രണ്ടാം തവണ; ആയുർവേദ ചികിത്സ കഴിഞ്ഞ് ജയിലിലെത്തി ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും പരോള്‍ നല്‍കിയത്

കണ്ണൂർ: ടി പി വധക്കേസ് പ്രതി ടി കെ രജീഷിന് 4 മാസത്തിനിടെ രണ്ടാം തവണയാണ് പരോൾ അനുവദിച്ചിരിക്കുന്നത്. 15 ദിവസത്തേക്കാണ് ജയിൽ വകുപ്പ് വീണ്ടും പരോൾ നല്‍കിയത്. ടി പി വധ കേസിലെ നാലാം പ്രതിയാണ് രജീഷ്. കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരനാണ് രജീഷ്. എറണാകുളത്തെ വിലാസമാണ് നൽകിയിരിക്കുന്നത്. അതിനാൽ അങ്ങോട്ട് പോകാനാണ് രജീഷിന്റെ തീരുമാനം. ഈ കാലയളവിൽ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രവേശിക്കരുത്. അതേ സമയം സ്വാഭാവിക പരോൾ ആണ് അനുവദിച്ചതെന്നാണ് ജയിൽ വകുപ്പിന്റെ

ടിപി വധക്കേസ് പ്രതി രജീഷിന് പരോൾ അനുവദിച്ചത് 4 മാസത്തിനിടെ രണ്ടാം തവണ; ആയുർവേദ ചികിത്സ കഴിഞ്ഞ് ജയിലിലെത്തി ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും പരോള്‍ നല്‍കിയത് Read More »

കോട്ടയത്ത് വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയത്ത് വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പൈകയിലാണ് സംഭവം. പാല പൈക സ്വദേശി വിനോദ് ജേക്കബ് കൊട്ടാരത്തിൽ ആണ് മരിച്ചത്. ഇന്നലെ വീട്ടിൽ നിന്ന് പോയ വിനോദ് രാത്രിയായിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്ന് രാവിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിനോദിൻ്റെ വീട്ടിലേക്ക് പോകുന്ന വഴിയിലുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിലേക്ക് പോകുന്ന വഴിയിൽ കാലു തെറ്റി കുളത്തിൽ വീണതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പാല പൊലീസ് അന്വേഷണം

കോട്ടയത്ത് വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി Read More »

ലോഡ്ജിൽ റെയ്‌ഡ്; എം ഡി എം എയുമായി യുവതീയുവാക്കൾ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ താവക്കരയിലെ ലോഡ്‌ജിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ എം ഡി എം എയുമായി യുവതീയുവാക്കളെ അറസ്റ്റു ചെയ്തുതു. കണ്ണൂർ, തയ്യിൽ, മരക്കാർക്കണ്ടി, ചെറിയനാടി ഹൗസിലെ സി എച്ച് ആരിഫ് (41), മരക്കാർക്കണ്ടി പടിഞ്ഞാറെ വീട്ടിൽ കെ അപർണ്ണ അനീഷ് (25) എന്നിവരെയാണ് കണ്ണൂർ ടൗൺ എസ് ഐ വി വി ദീപ്‌തിയും സംഘവം അറസ്റ്റു ചെയ്‌തത്. താവക്കരയിലെ സ്കൈ പാലസ് ഹോട്ടലിലെ 306-ാം നമ്പർ മുറിയിൽ തിങ്കളാഴ്‌ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. രഹസ്യവിവരത്തെ

ലോഡ്ജിൽ റെയ്‌ഡ്; എം ഡി എം എയുമായി യുവതീയുവാക്കൾ അറസ്റ്റിൽ Read More »

പരപ്പ മദർ സവീന റെസിഡെൻഷ്യൽ സ്കൂൾ കായിക മേള നടത്തി.

എടത്തോട് മദർ സവീന റെസിഡെൻഷ്യൽ സ്കൂൾ കായിക മേള സംഘടിപ്പിച്ചു. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റ് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി കോയിക്കര സല്യൂട്ട് സ്വീകരിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ ജോസഫീന . അധ്യക്ഷ വഹിച്ചു. ദേശീയ കായിക താരങ്ങളായ ആൽബർട്ട്. അലോണ റോസ്, ഐറിൻ സ്റ്റാൻലി എന്നിവരിൽ നിന്നും ദീപശിഖ സിസ്റ്റർ സൗമ്യ ഏറ്റുവാങ്ങി. സിസ്റ്റർ ഹന്ന എലിസബത്ത്. ജ്യോമിലി ജോർജ്ജ് എന്നിവർ സംസാരിച്ചു.കായിക താരം വൈഗ ചന്ദ്രൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് നാലു

പരപ്പ മദർ സവീന റെസിഡെൻഷ്യൽ സ്കൂൾ കായിക മേള നടത്തി. Read More »

ശബരിമലയിൽ ദർശനം നടത്തിയത് 5 ലക്ഷം തീർഥാടകർ; തിരക്കൊഴിയുന്നു, സുഖ ദർശനം; ഇന്ന് അവലോകന യോഗം

പത്തനംതിട്ട ശബരിമലയിൽ ഇതുവരെ ദർശനം നടത്തിയത് അഞ്ച് ലക്ഷത്തോളം തീർഥാടകർ. മണ്ഡല മകരവിളക്ക് പൂജയ്ക്കായി നവംബർ 16 ന് ശബരിമല നട തുറന്നശേഷം ഇതുവരെ ദർശനം നടത്തിയത് അഞ്ച് ലക്ഷത്തോളം തീർഥാടകർ. നവംബർ 21 വൈകിട്ട് ഏഴു വരെ 4,94,151 തീർഥാടകരാണ് എത്തിയത്. നവംബർ 21ന് മാത്രം വൈകിട്ട് ഏഴുവരെ 72,037 തീർഥാടകർ ദർശനം നടത്തി.ഇന്നു രാവിലെ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. ഇന്നലെ എത്തിയവർക്കും ഒട്ടും കാത്തുനിൽപ്പ് ഇല്ലാതെ സുഖദർശനം ലഭിച്ചു. കർശന നിയന്ത്രണവും സ്പോട്ട് ബുക്കിങ്

ശബരിമലയിൽ ദർശനം നടത്തിയത് 5 ലക്ഷം തീർഥാടകർ; തിരക്കൊഴിയുന്നു, സുഖ ദർശനം; ഇന്ന് അവലോകന യോഗം Read More »

കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സ്‌റ്റേയില്ല; ഹർജികൾ 26ന് വീണ്ടും പരിഗണിക്കാൻ സുപ്രീംകോടതി

ന്യൂഡൽഹി കേരളത്തിലെ സമഗ്ര വോട്ടർ പട്ടിക പരിഷ്ക്കരണ (എസ്ഐആർ) നടപടികൾക്ക് സ്‌റ്റേയില്ല. തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി വിശദീകരണം തേടി. ഈ മാസം 26ന് ഹർജികൾ വീണ്ടും പരിഗണിക്കും. കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ എസ്ഐആറിനെതിരെ കോടതിയെ സമീപിച്ചിരുന്നു.തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്ഐആർ നടപടികൾ മാറ്റിവയ്ക്കണമെന്നാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നവംബർ 26ന് ഹർജികൾ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. എസ്ഐആർ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കരുതെന്ന് സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. കേരളത്തിലെ വിഷയം

കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സ്‌റ്റേയില്ല; ഹർജികൾ 26ന് വീണ്ടും പരിഗണിക്കാൻ സുപ്രീംകോടതി Read More »

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; അക്രമിയുടെ കരണത്തടിച്ച് പെൺകുട്ടി, പ്രതികരിക്കാതെ സഹയാത്രികർ

തിരുവനന്തപുരം കെഎസ്ആർടിസി ബസിൽ വച്ച് പെൺകുട്ടിക്കു നേരെ സഹയാത്രികൻ ലൈംഗിക അതിക്രമം നടത്തുന്നതിന്റെ വിഡിയോ പ്രചരിക്കുന്നു. വെള്ളറട ഡിപ്പോയിലെ ബസിൽ കാട്ടാക്കട ഭാഗത്തു വച്ചാണ് സംഭവം. പെൺകുട്ടിയുടെ അടുത്തിരുന്ന യാത്രക്കാരൻ ബാഗ് മറച്ചുവച്ച് ശരീരത്തിൽ പിടിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ പകർത്തിയ പെൺകുട്ടി കൈ തട്ടിമാറ്റിയ ശേഷം ബഹളം വയ്ക്കുകയും അക്രമിയെ അടിക്കുകയും ചെയ്തു.ഇങ്ങനെയാണോ ബസിൽ പെരുമാറുന്നതെന്നു പെൺകുട്ടി ചോദിച്ചു. തന്നെ ഉപദ്രവിച്ചുവെന്നും ഇയാളെ ഇറക്കിവിടണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ആരും പ്രതികരിക്കാൻ തയാറായില്ലെന്ന് വിഡിയോയിൽ കാണാം. തുടർന്ന്

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; അക്രമിയുടെ കരണത്തടിച്ച് പെൺകുട്ടി, പ്രതികരിക്കാതെ സഹയാത്രികർ Read More »

അങ്കമാലിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്ത് മുറിഞ്ഞ് മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്

കൊച്ചി: അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞ് കഴുത്ത് മുറിഞ്ഞ് മരിച്ച നിലയിൽ. കറുകുറ്റി സ്വദേശികളായ ആൻ്റണി-റൂത്ത് ദമ്പതികളുടെ മകളായ മറിയം സാറയാണ് മരിച്ചത്. കഴുത്തിൽ മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഈ സമയം കുഞ്ഞ് മരിച്ചിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.ഇന്ന് രാവിലെയാണ് കുഞ്ഞിനെ കഴുത്തിൽ മുറിവേറ്റ നിലയിൽ മാതാവ് കാണുന്നത്. ഈ സമയം കുട്ടിയുടെ അച്ഛനും അമ്മയുടെ മാതാവും പിതാവും വീട്ടിൽ ഉണ്ടായിരുന്നു. ഉടൻ തന്നെ അച്ഛനും അമ്മയും ചേർന്ന് കുഞ്ഞിനെ ആശുപത്രിയിൽ

അങ്കമാലിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്ത് മുറിഞ്ഞ് മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ് Read More »

Scroll to Top