Blog

Your blog category

നവംബർ ഒന്നിന് എല്ലാ റേഷൻ കടകളിലും മധുരപലഹാരം വിതരണം

തിരുവനന്തപുരം: നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ആദ്യ അതി ദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുകയാണ്. സംസ്ഥാനത്തിന്റെ ഭക്ഷ്യഭദ്രതാ മിഷനിലൂടെ നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ഈ ചരിത്രപരമായ പ്രഖ്യാപനം.ദാരിദ്ര്യമുക്തി പ്രഖ്യാപനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും നവംബർ ഒന്നിന് പ്രവർത്തിക്കും. അന്ന് ഗുണഭോക്താക്കൾക്ക് മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്യും. നവംബറിലെ മാസാവധി മൂന്നിലേയ്ക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. ഒക്ടോബറിലെ റേഷൻ ലഭ്യത നവംബർ ഒന്നുവരെ തുടരും.

നവംബർ ഒന്നിന് എല്ലാ റേഷൻ കടകളിലും മധുരപലഹാരം വിതരണം Read More »

വൈക്കത്ത് കാർ കനാലിലേക്ക് മറിഞ്ഞ് യുവ ഡോക്ടർക്ക് ദാരുണാന്ത്യം

കോട്ടയം: വൈക്കത്തിനടുത്ത് തോട്ടുവക്കം പാലത്തിന് സമീപം കാർ കനാലിലേക്ക് മറിഞ്ഞ് യുവ ഡോക്ടർക്ക് ദാരുണാന്ത്യം. അപകടത്തിൽ മരിച്ചത് ഒറ്റപ്പാലം സ്വദേശിയായ ഡോ. അമൽ സൂരജ് (33) ആണ്. കൊട്ടാരക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിരുന്നു ഇദ്ദേഹം.ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ള കാർ കനാലിൽ മറിഞ്ഞ നിലയിൽ ഇന്ന് രാവിലെ നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. അധികൃതരെത്തി നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ നിന്ന് ഡോ. അമൽ സൂരജിന്റെ മൃതദേഹം കണ്ടെടുത്തത്.പ്രാഥമിക നിഗമനമനുസരിച്ച്, കഴിഞ്ഞ ദിവസം രാത്രിയിലോ പുലർച്ചെയോ

വൈക്കത്ത് കാർ കനാലിലേക്ക് മറിഞ്ഞ് യുവ ഡോക്ടർക്ക് ദാരുണാന്ത്യം Read More »

മൂന്ന് കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം; ചെന്നൈ സ്വദേശിനിക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി പിരിയും വരെ തടവും

കാസർകോട്: മൂന്ന് കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയെന്ന കേസിൽ ചെന്നൈ സ്വദേശിനിക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ. തമിഴ്‌നാട് കള്ളകുറിച്ചി കച്ചറപാളയം സ്വദേശിനി മല്ലിക(55)യെയാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (1) ജഡ്‌ജി ടി എച്ച്‌ രജിത ശിക്ഷിച്ചത്. 2017 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട്, 10, 12 വയസ്സുകാരായ കുട്ടികളെ ഉപയോഗിച്ച് ഇവർ കാസർകോട് ടൗണിൽ ഭിക്ഷാടനം നടത്തിയെയാണ് പൊലീസിൻ്റെ പിടിയിലായത്. ഇൻസ്പെക്ടർ പി അജിത്

മൂന്ന് കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം; ചെന്നൈ സ്വദേശിനിക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി പിരിയും വരെ തടവും Read More »

തൃശൂരിൽ നവജാതശിശുവിനെ കൊന്ന് അമ്മ ക്വാറിയിൽ തള്ളി; പ്രസവം ശുചിമുറിയിൽ, മുഖത്ത് വെള്ളമൊഴിച്ച് കൊലപാതകം

തൃശൂർ: ആറ്റൂരിൽ നവജാത ശിശുവിൻ്റെ മൃതദേഹം ക്വാറിയിൽ തള്ളിയ സംഭവത്തിൽ അമ്മയ്‌ക്കെതിരെ കേസെടുത്തു. ആറ്റൂർ സ്വദേശിനി സ്വ‌പ്ന (37) പൊലീസ് നീരിക്ഷണത്തിലാണ്. എട്ട് മാസം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹമാണ് ക്വാറിയിൽ കണ്ടെത്തിയത്. എട്ടുമാസം ഗർഭിണിയായിരുന്നു സ്വപ്ന. രണ്ട് കുട്ടികളുടെ മാതാവാണ്.രണ്ടാഴ്ച മുമ്പ് ഗർഭം അലസിപ്പിക്കാൻ മരുന്നു കഴിച്ചു. ദിവസങ്ങൾക്കുള്ളിൽ വീട്ടിലെ ടോയ്ലറ്റിൽ വെച്ച് സ്വപ്‌ന കുഞ്ഞിനെ പ്രസവിച്ചു. തുടർന്ന് വീട്ടുകാർ അറിയാതെ ബാഗിലാക്കി സൂക്ഷിക്കുകയായിരുന്നു. സ്വപ്‌നയുടെ പാലക്കാട് കൂനത്തറയിലുള്ള വീട്ടിലേക്ക് പോകുമ്പോൾ ബാഗും കയ്യിൽ കരുതി.ആർത്തവസമയത്തെ

തൃശൂരിൽ നവജാതശിശുവിനെ കൊന്ന് അമ്മ ക്വാറിയിൽ തള്ളി; പ്രസവം ശുചിമുറിയിൽ, മുഖത്ത് വെള്ളമൊഴിച്ച് കൊലപാതകം Read More »

പയ്യന്നൂരിൽ വീടിൻ്റെ ടെറസിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പയ്യന്നൂർ: വീടിൻ്റെ ടെറസിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ തെരുവിലെ കരുണം വീട്ടിൽ ജിതേഷ് കരുണാകരൻ(45)ആണ് മരിച്ചത്. ബുധനാഴ്‌ച ഉച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടത്. ടെറസിന് മുകളിൽ ഷീറ്റിടുന്നതിനായി സ്ഥാപിച്ച കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്. സംസ്‌കാരം വെള്ളിയാഴ്‌ച വൈകീട്ട് നാലിന് നടക്കും. സി.കരുണാകരൻ്റെയും കെ.വി പത്മിനിയുടെയും മകനാണ്. ഭാര്യ: വിന്യ. മകൾ: ഭാവിക. സഹോദരങ്ങൾ: ജിഷ അജിത്ത് (ഡൽഹി), ജീജ കരുണാകരൻ (ഡൽഹി).

പയ്യന്നൂരിൽ വീടിൻ്റെ ടെറസിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി Read More »

കോഴിക്കോട് ആറ് വയസുകാരിയെ പട്ടിണിക്കിട്ടും മർദിച്ചും കൊന്ന കേസ്: അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ്

കൊച്ചി: കോഴിക്കോട് ആറുവയസുകാരി അദിതി കൊല്ലപ്പെട്ട കേസിൽ അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ് ശിക്ഷ. അച്ഛൻ സുബ്രഹ്‌മണ്യൻ നമ്പൂതിരി, രണ്ടാനമ്മ റംല ബീഗം എന്ന ദേവിക അന്തർജനം എന്നിവരെ വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ശിക്ഷാവിധി. പ്രതികൾ രണ്ട് ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഡിവിഷൻ ബെഞ്ചിൻ്റേതാണ് നടപടി.2013 ഏപ്രിൽ 13നാണ് കേസിനാസ്‌പദമായ സംഭവം. അച്ഛൻയും രണ്ടാനമ്മയുടെയും ക്രൂര പീഡനത്തെ തുടർന്നായിരുന്നു പെൺകുട്ടി മരിച്ചത്. കൊലപാതകക്കുറ്റം അനുസരിച്ചാണ് ഇരുവർക്കും ജീവപര്യന്തം ശിക്ഷ നൽകിയത്.

കോഴിക്കോട് ആറ് വയസുകാരിയെ പട്ടിണിക്കിട്ടും മർദിച്ചും കൊന്ന കേസ്: അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ് Read More »

മകനെയും കുടുംബത്തെയും തീകൊളുത്തി കൊന്നു; പ്രതി ഹമീദിനു വധശിക്ഷ, രക്ഷപ്പെടാതിരിക്കാൻ വീട് പൂട്ടി

തൊടുപുഴ ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും മുറിയിൽ പൂട്ടിയിട്ട് പെട്രോളൊഴിച്ചു തീയിട്ടു കൊലപ്പെടുത്തിയ കേസിൽ പിതാവ് ആലിയക്കുന്നേൽ ഹമീദ് മക്കാറിന് (79) വധശിക്ഷയും 5 ലക്ഷംരൂപ പിഴയും. ഇടുക്കി ചീനിക്കുഴി മുഹമ്മദ് ഫൈസൽ (ഷിബു-45), ഭാര്യ ഷീബ (40), മക്കളായ മെഹ്റിൻ (16), അസ്ന (13) എന്നിവരാണു മരിച്ചത്. തൊടുപുഴ അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 2022 മാർച്ച് 19ന് രാത്രിയിലാണ് കൂട്ടക്കൊല നടന്നത്.സ്വത്തിന്റെ പേരിൽ മകനുമായുണ്ടായ വഴക്കാണു കൊലപാത കാരണം. രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും അടച്ചാണു

മകനെയും കുടുംബത്തെയും തീകൊളുത്തി കൊന്നു; പ്രതി ഹമീദിനു വധശിക്ഷ, രക്ഷപ്പെടാതിരിക്കാൻ വീട് പൂട്ടി Read More »

മന്ത്രവാദി തന്ന ചരട് കെട്ടിയില്ല; ഭാര്യയുടെ ദേഹത്ത് തിളച്ച മീൻകറി ഒഴിച്ചു, കഴുത്തിലും ശരീരത്തിലും പൊള്ളൽ

കൊല്ലം മന്ത്രവാദി തന്ന ചരടു കെട്ടാൻ തയാറാവാത്തതിന്റെ വൈരാഗ്യത്തിൽ ഭാര്യയുടെ ദേഹത്ത് തിളച്ച മീൻകറി ഒഴിച്ചു. കൊല്ലം ആയൂർ വഞ്ചിപെട്ടിയിലാണ് സംഭവം. റജില ഗഫൂറിനാണ് (36) പൊള്ളലേറ്റത്. ഇവരുടെ ഭർത്താവ് സജീറിനെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. സജീർ ഒളിവിലാണ്.ഇരുവരും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. അഞ്ചൽ ഏറത്തുള്ള മന്ത്രവാദിയുടെ അടുത്ത് സജീർ പ്രശ്‌നപരിഹാരത്തിനായി പോയപ്പോൾ ഭസ്മവും തകിടും നൽകി. എന്നാൽ, മന്ത്രവാദത്തിൽ വിശ്വാസമില്ലെന്നു പറഞ്ഞ് റജില എതിർത്തു. ഇതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. അടുപ്പിലെ തിളച്ച മീൻ കറിയെടുത്ത് സജീർ

മന്ത്രവാദി തന്ന ചരട് കെട്ടിയില്ല; ഭാര്യയുടെ ദേഹത്ത് തിളച്ച മീൻകറി ഒഴിച്ചു, കഴുത്തിലും ശരീരത്തിലും പൊള്ളൽ Read More »

കോഴിക്കോട് ബീച്ചിൽ കുട്ടികളുടെ ഭിക്ഷാടനം; ഒരു ദിവസത്തെ പിരിവ് 10000 രൂപ വരെ, പിന്നിൽ വൻ മാഫിയ

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കുട്ടികളെ ഉപയോഗിച്ച് പണം സമ്പാദിക്കുന്ന ഭിക്ഷാടന മാഫിയ സജീവമാകുന്നു. ബീച്ചിലെത്തുന്ന സഞ്ചാരികളുടെ പിന്നാലെ നടന്ന് പണം യാചിക്കുന്ന മൂന്നും നാലും വയസ് മാത്രം പ്രായമുള്ള കുട്ടികളുടെ കാഴ്ചയിപ്പോൾ സർവസാധാരണമാണ്. ഇവരുടെ രൂപവും ഭാവവും ഒറ്റനോട്ടത്തിൽ ആരുടെയും കണ്ണ് നനയിക്കും. എന്നാൽ ഒരു ദിവസം ഈ കുട്ടികളുടെ ഭിക്ഷാടനത്തിൻ്റെ കളക്ഷൻ മൂവായിരം മുതൽ പതിനായിരം രൂപ വരെയാണ്. ഇതൊരു വലിയ ലോബിയാണെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തിയിരിക്കുകയാണ് റിപ്പോർട്ടർ.രാവിലെ എട്ട് മണിയോടെ ബീച്ചിൽ കോർപ്പറേഷൻ ഓഫീസിനോട് ചേർന്ന്

കോഴിക്കോട് ബീച്ചിൽ കുട്ടികളുടെ ഭിക്ഷാടനം; ഒരു ദിവസത്തെ പിരിവ് 10000 രൂപ വരെ, പിന്നിൽ വൻ മാഫിയ Read More »

വിഴിഞ്ഞത്തെത്തിയ വിദേശ കപ്പലിന്റെ നിയന്ത്രണംതെറ്റി ആഴക്കടലിലേക്ക് ഒഴുകിപ്പോയി

വിഴിഞ്ഞം : അന്താരാഷ്ട്ര തുറമുഖത്തെത്തിയ വിദേശ കപ്പലിന്റെ നിയന്ത്രണംതെറ്റി ആഴക്കടലിലേക്ക് ഒഴുകിപ്പോയി.ചരക്കുകളുടെ കയറ്റിറക്കത്തിനെത്തിയ വിദേശ കപ്പലിന്റെ എൻജിൻ തകരാറായതിനെ തുടർന്ന് നിയന്ത്രണംതെറ്റി ആഴക്കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു.27-ന് രാത്രിയിൽ കൊളംബോയിൽ നിന്നെത്തിയശേഷം തുറമുഖത്തേക്ക് അടുപ്പിക്കുന്നതിന് ഊഴംകാത്തുകിടന്ന എംവി-കൈമിയ II-ൻ്റെ മൂന്ന് ജനറേറ്ററുകളിൽ രണ്ടെണ്ണത്തിൻ്റെ പ്രവർത്തനം പാടെ നിലച്ചിരുന്നു. ഇത് പരിഹരിക്കാൻ ശ്രമിക്കുന്നതിനിടയിൽ കപ്പലിന്റെ എൻജിൻറെ പ്രവർത്തനവും തകരാറിലാവുകയായിരുന്നു. 28- ന് രാവിലെയോടെ എൻജിൻ്റെ പ്രവർത്തനവും പൂർണമായും നിലച്ചതോടെ നിയന്ത്രണംതെറ്റിയ കപ്പൽ തുറമുഖപരിധിയിലെ പുറംകടലിൽനിന്ന് ശക്തമായ ഒഴുക്കിൽപ്പെട്ട് തമിഴ്‌നാട് നാഗർകോവിൽ ഭാഗത്തേക്കുള്ള

വിഴിഞ്ഞത്തെത്തിയ വിദേശ കപ്പലിന്റെ നിയന്ത്രണംതെറ്റി ആഴക്കടലിലേക്ക് ഒഴുകിപ്പോയി Read More »

Scroll to Top