New Media Channel

മുക്കാൽകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കണ്ണൂർ: മുക്കാൽ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കുറ്റിക്കോൽ, പാറാട്ടെ വാടക വീട്ടിൽ താമസക്കാരനായ പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി ബിന്ധനാഥ് മണ്ഡൽ(38) ആണ് തളിപ്പറമ്പ് പൊലീസിൻ്റെ പിടിയിലായത്. പാറാട്, എളോട്ട് മഹാവിഷ്‌ണു ക്ഷേത്രത്തിനു സമീപത്ത് റോഡരുകിൽ പതുങ്ങിനിൽക്കുകയായിരുന്നു മണ്ഡൽ. പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. എസ് ഐ കെ എസ് നിഥിൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി വി വിജേഷ്, ടി വി കമലേഷ് എന്നിവരാണ് കഞ്ചാവുമായി ബിന്ധനാഥിനെ അറസ്റ്റു ചെയ്തത്. അടുത്ത കാലത്തായി […]

മുക്കാൽകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ Read More »

സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം; കേരള സ്റ്റോറി 2ന് എതിരെ ഹൈക്കോടതിയിൽ ഹർജി

എറണാകുളം: വസ്‌തുതാവിരുദ്ധമായ കണക്കുകളും വിദ്വേഷപ്രചരണവും നടത്തുന്നു എന്ന കുപ്രസിദ്ധി നേടിയ കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെതിരെ വ്യാപക വിമർശനം ഉയരുന്നു. ചിത്രത്തിൻ്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജിയും വന്നിട്ടുണ്ട്. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജിയിൽ സെൻസർ ബോർഡിന് ഹൈക്കോടതി നോട്ടീസ് നൽകി. നിർമാതാക്കളായ സൺഷൈൻ പിക്‌ചേഴ്‌സും മറുപടി നൽകണം. ഹർജി ഹൈക്കോടതി ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും. 2023 ൽ പുറത്തിറങ്ങിയ കേരള സ്റ്റോറിയുടെ ഒന്നാം

സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം; കേരള സ്റ്റോറി 2ന് എതിരെ ഹൈക്കോടതിയിൽ ഹർജി Read More »

‘ജവാനു’ പിൻഗാമിയെത്തുന്നു; സർക്കാർ മദ്യത്തിനു പേരായി

കോട്ടയം ‘ജവാനു’ ശേഷം സർക്കാർ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് പേരായി. ‘മലബാർ മിസ്‌റ്ററി’ എന്നാണ് നിലവിൽ അംഗീകരിച്ചിരിക്കുന്ന പേര്. ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാൻ്റ് 21നാണ് ഉദ്ഘാടനം ചെയ്യുന്നത്. വേദിയിൽ ബ്രാൻഡിന്റെ പേര് പ്രഖ്യാപിക്കും. പുതിയ ബ്രാൻഡിൻ്റെ പേര് നിർദേശിക്കാൻ ബവ്കോ അവസരം നൽകിയിരുന്നു. നാൽപതിനായിരത്തോളം പേരുകളാണു ലഭിച്ചത്. “മലബാർ മിസ്റ്റ്’ എന്ന പേരാണ് അധികൃതർ തിരഞ്ഞെടുത്തത്. എന്നാൽ ജനങ്ങൾ നിർദേശിച്ച പേര് സാങ്കേതിക തടസ്സങ്ങൾ കാരണം നൽകാനായില്ല. ഇതോടെയാണ് വകുപ്പു തന്നെ പേരു

‘ജവാനു’ പിൻഗാമിയെത്തുന്നു; സർക്കാർ മദ്യത്തിനു പേരായി Read More »

കൈ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം; പൊലീസ് അന്വേഷണം തുടങ്ങി

കാസർകോട്: കുമ്പള മാവിനക്കട്ട സ്വദേശിയായ യുവാവിനെ മംഗളൂരുവിലെ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വാഴവളപ്പിലെ ഉദയൻ -പുഷ്‌പ ദമ്പതികളുടെ മകൻ റോഷൻ (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കദ്രി, ശിവസാഗിലെ അപ്പാർട്മെന്റിൽ താമസിക്കുന്ന മുറിയിലാണ് മൃതദേഹം കണ്ടത്. കൈ ഞരമ്പ് മുറിച്ച ശേഷമാണ് തൂങ്ങിയതെന്നാണ് വിവരം. മുറിയിൽ ചോരപ്പാടുകളുണ്ടായിരുന്നു. കൂൾബാറിലെ ജീവനക്കാരനായിരുന്നു റോഷൻ. ഒരാഴ്ച‌ മുമ്പാണ് നാട്ടിലെത്തി തിരിച്ചു പോയത്‌. കദ്രി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കൈ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം; പൊലീസ് അന്വേഷണം തുടങ്ങി Read More »

ഒറ്റയടിക്ക് കൂടിയത് 1680 രൂപ; ബ്രേക്കിൽ നിന്ന് കാലെടുത്ത് സ്വർണവില

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1680 രൂപയാണ് വർധിച്ചത്. 1,14,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 210 രൂപയാണ് വർധിച്ചത്. 14,345 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. ഒരിടവേളയ്ക്ക് ശേഷം ഇന്നലെ സ്വർണവിലയിൽ മാറ്റം ഉണ്ടായിരുന്നില്ല.തിങ്കളാഴ്ചയും ചൊവ്വാഴ്‌ചയുമായി ഒരു പവൻ സ്വർണത്തിന് 2500ലധികം രൂപ കുറഞ്ഞ ശേഷമാണ് ഇന്നത്തെ തിരിച്ചുവരവ്. ഈ മാസത്തിന്റെ തുടക്കത്തിൽ 1,17,760 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില. ഇത് തന്നെയാണ്

ഒറ്റയടിക്ക് കൂടിയത് 1680 രൂപ; ബ്രേക്കിൽ നിന്ന് കാലെടുത്ത് സ്വർണവില Read More »

ആമസോണിൽ ഓർഡർ ചെയ്‌തത്‌ വില കൂടിയ ലാപ്പ്ടോപ്; പാഴ്സൽ തുറന്നുനോക്കിയപ്പോൾ കല്ലും തുണിയും; പരാതി നൽകി യുവാവ്

കോട്ടയം: ആമസോണിൽ വിലകൂടിയ ലാപ്ടോപ്പിന് ഓർഡർ നൽകിയ യുവാവിന് ലഭിച്ചത് കല്ലും തുണിയുമെന്ന് പരാതി. കോട്ടയം പൈക സ്വദേശി ഡോൺ ടോം ആണ് ആമസോണിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഫെബ്രുവരി 12നാണ് 56,000 രൂപ വിലയുള്ള ലെനോവോയുടെ ThinkPad E14 എന്ന ലാപ്ടോപ്പ് ഡോൺ ഓർഡർ ചെയ്ത‌ത്. ഫെബ്രുവരി 18ന് ഉച്ചയോടെയാണ് ഓർഡർ ഡെലിവറി ചെയ്‌തത്‌. കാർഡ് ബോർഡ് തുറന്നുനോക്കിയപ്പോൾ ഡോൺ ഞെട്ടിപ്പോയി. അതിനകത്ത് വൃത്തിയായി പൊതിഞ്ഞിരിക്കുന്ന നിലയിൽ കല്ലും തുണികളുമാണ് കാണപ്പെട്ടത്. പാഴ്‌സലിലെ കല്ലിൻ്റെയും തുണിയുടെയും ചിത്രമടക്കം

ആമസോണിൽ ഓർഡർ ചെയ്‌തത്‌ വില കൂടിയ ലാപ്പ്ടോപ്; പാഴ്സൽ തുറന്നുനോക്കിയപ്പോൾ കല്ലും തുണിയും; പരാതി നൽകി യുവാവ് Read More »

എൻ എസ് എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി വൃദ്ധ സദനം സന്ദർശനത്തിൽ അന്തേയവാസികൾക്ക് ടി വി യും വാട്ടർ ടാങ്കും കൈമാറി

തൃക്കരിപ്പൂർ:പൂക്കോയതങ്ങൾ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കൈക്കോട്ട് കടവ് എൻ എസ് എസ് യൂണിറ്റി ന്റെ നേതൃത്വത്തിൽ,ആയിറ്റി വൃദ്ധ സദനത്തിൽ ടി വി,വാട്ടർ ടാങ്ക്,കസേരകൾ തുടങ്ങിയവ സംഭാവന നൽകി. എൻ എസ് എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി നടന്ന വൃദ്ധ സദനം സന്ദർശനത്തിൽ അന്തേവാസികൾ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പി ടി എ, എൻ എസ് എസ് സംയുക്തമായി സാമ്പത്തികം സ്വരൂപിച്ച് ടി വി യും കസേരയും വാട്ടർ ടാങ്ക് എന്നിവ കൊടുക്കാൻ സാധിച്ചത്. ചടങ്ങിൽ പ്രിൻസിപ്പൽ ഗോപിക്കുട്ടി

എൻ എസ് എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി വൃദ്ധ സദനം സന്ദർശനത്തിൽ അന്തേയവാസികൾക്ക് ടി വി യും വാട്ടർ ടാങ്കും കൈമാറി Read More »

കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; നാല് വിദ്യാർത്ഥികൾക്ക് പരിക്ക്

എറണാകുളം: കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടച്ച് അപകടം. അപകടത്തിൽ നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു എന്നാണ് നിലവിലെ വിവരം. ജയ് ഭാരത് കോളേജിൻ്റെ ബസാണ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. കോളേജ് ബസിലെ ഡ്രൈവറുടെ കാൽ കാബിനിൽ കുടുങ്ങി പരിക്കേറ്റിട്ടുണ്ട്.ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. എറണാകുളം -പെരുമ്പാവൂർ റൂട്ടിൽ പൂക്കാട്ടുപടിയ്ക്ക് അടുത്ത് അറയ്ക്കപ്പടിയിൽ വെച്ചാണ് അപകടമുണ്ടായത്. വീതി കുറഞ്ഞ ഒട്ടേറെ വളവുകളുള്ള റോഡാണ് ഈ ഭാഗത്തേത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇത് അപകടങ്ങളിലേക്ക് നയിക്കാറുണ്ട് എന്നും പറയപ്പെടുന്നു. എന്നാൽ

കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; നാല് വിദ്യാർത്ഥികൾക്ക് പരിക്ക് Read More »

വീടിന് മുന്നിലെ റീത്ത്; ഭീഷണികളെ ഭയക്കുന്നില്ലെന്ന് എഴുത്തുകാരൻ വിഎസ് അനിൽകുമാർ, പൊലീസിൽ പരാതി നൽകി

കണ്ണൂർ: വീടിന് മുന്നിൽ റീത്ത് കണ്ട സംഭവത്തിൽ പ്രതികരണവുമായി എഴുത്തുകാരൻ വി എസ് അനിൽകുമാർ. ഇത്തരം പ്രവൃത്തികൾ ഇരുട്ടിന്റെ മറവിൽ രണ്ടു കൂട്ടരാണ് ചെയ്യുകയെന്നും ഭീരുക്കളും കള്ളൻമാരുമാണെന്നും വി എസ് അനിൽകുമാർ പറഞ്ഞു. ഭീരുത്വം നിറഞ്ഞ പരിപാടിയാണിത്. കുഞ്ഞികൃഷ്ണൻ്റെ പുസ്തകം ഏറ്റുവാങ്ങിയതിന് ശേഷം ഫേസ്ബുക്കിലെഴുതിയ പോസ്റ്റിൽ വിമർശനാത്മകമായ കമന്റുകൾ ഉണ്ടായിരുന്നുവെന്നും വി എസ് അനിൽകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന് പിന്നിൽ ആരാണെന്ന് കണ്ടുപിടിക്കണമെന്നാണ് പരാതിയിലെ ആവശ്യമെന്നും അനിൽകുമാർ പറഞ്ഞു.ഫോണിലോ മറ്റോ ഭീഷണികൾ

വീടിന് മുന്നിലെ റീത്ത്; ഭീഷണികളെ ഭയക്കുന്നില്ലെന്ന് എഴുത്തുകാരൻ വിഎസ് അനിൽകുമാർ, പൊലീസിൽ പരാതി നൽകി Read More »

വയനാട്ടിൽ പീഡനത്തിന് ഇരയായ പതിനാറുകാരി ജീവനൊടുക്കി

കൽപ്പറ്റ: വയനാട്ടിൽ പീഡനത്തിന് ഇരയായ പതിനാറുകാരി ജീവനൊടുക്കി. തിങ്കളാഴ്ച്ചയാണ് പ്ലസ് വൺ വിദ്യാർത്ഥിയായ പെൺകുട്ടി ജീവനൊടുക്കിയത്. വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ നേരത്തെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബന്ധുവും അയൽവാസിയുമാണ് അറസ്റ്റിലായത്. പെൺകുട്ടി പീഡനത്തിന് ഇരയായ വിവരം സ്‌കൂൾ അധികൃതരാണ് പൊലീസിനെ അറിയിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ പോക്സോ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതികൾ പിടിയിലായെങ്കിലും കടുത്ത മാനസിക സംഘർഷത്തിലായിരുന്നു പെൺകുട്ടിയെന്നും അതാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് വിവരം. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

വയനാട്ടിൽ പീഡനത്തിന് ഇരയായ പതിനാറുകാരി ജീവനൊടുക്കി Read More »

Scroll to Top