New Media Channel

സ്വർണവിലയിൽ അദ്ഭുത മുന്നേറ്റം; പവന് ഇന്ന് ഒറ്റദിവസം 8,640 രൂപ കൂടി 1.30 ലക്ഷം കടന്നു

സ്വർണവിലയിൽ ഇങ്ങനെയൊരു വർധന ചരിത്രത്തിൽ ഇതാദ്യം. ഇന്ന് ഒറ്റദിവസം സംസ്‌ഥാനത്ത് പവന് കൂടിയത് 8,640 രൂപ! ഗ്രാമിന് 1,080 രൂപയും. ഇത്രയും വർധന ഇതിനു മുൻപുണ്ടായിട്ടില്ല. പവൻവില 1,31,160 രൂപയിലെത്തി. ജിഎസ്‌ടിയും (3%), പണിക്കൂലിയും (മിനിമം 10%), ഹോൾമാർക്ക് ഫീസും (53.10 രൂപ) ചേരുമ്പോൾ വാങ്ങൽവില ഒറ്റപവൻ ആഭരണത്തിന് 1.50 ലക്ഷം രൂപയ്ക്കടുത്ത് വരും. 16,395 രൂപയാണ് ഗ്രാം വില.

സ്വർണവിലയിൽ അദ്ഭുത മുന്നേറ്റം; പവന് ഇന്ന് ഒറ്റദിവസം 8,640 രൂപ കൂടി 1.30 ലക്ഷം കടന്നു Read More »

സംസ്ഥാന ബജറ്റ്: ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചു; തിരുവനന്തപുരത്ത് വി എസ് സെന്റർ

തിരുവനന്തപുരം: ആശാവർന്മാരുടെയും അംഗൺവാടി വർക്കർന്മാരുടെയും ഓണറേറിയത്തിൽ 1000 രൂപ വർധിപ്പിച്ചു. ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ വ്യാഴാഴ്‌ച നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലാണ് ഇക്കാര്യം അറിയിച്ചത്. അംഗൺവാടി ഹെൽപ്പർമാർക്കു 500 രൂപയും വർധിപ്പിച്ചു. സാക്ഷരതാ പ്രേരകുമാരുടെ ഓണറേറിയത്തിലും പ്രീപ്രൈമറി അധ്യാപകരുടെ വേതനത്തിലും മാസം 1000 രൂപയുടെ വർധനവ് വരുത്തി. സ്‌കൂൾ പാചക തൊഴിലാളികളുടെ കൂലിയിൽ ദിവസം 25 രൂപ വർധിപ്പിച്ചു. അപകടത്തിൽ പരിക്കേൽക്കുന്നവർക്കു ആദ്യത്തെ അഞ്ചു ദിവസം സൗജന്യ ചികിത്സ ലഭ്യമാക്കും- മന്ത്രി ബജറ്റിൽ പറഞ്ഞു. ബജറ്റിലെ മറ്റു

സംസ്ഥാന ബജറ്റ്: ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചു; തിരുവനന്തപുരത്ത് വി എസ് സെന്റർ Read More »

ഒന്നു മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് അപകട ഇൻഷുറൻസ്; ആർട്‌സ് ആൻറ് സയൻസ് കോളേജുകളിൽ സൗജന്യ വിദ്യാഭ്യാസം

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി വമ്പൻ പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ്. ഒന്നു മുതൽ പ്ലസ്‌ വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് അപകട ഇൻഷുറൻസ് നടപ്പാക്കും. ഇതിനായി 15 കോടി വേണ്ടിവരുമെന്നാണ് കരുതുന്നത്. ഈ തുക ബജറ്റിൽ വകയിരുത്തുകയാണെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.പദ്ധതി നടപ്പാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സുസജ്ജമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും അറിയിച്ചു. സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ് പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു.

ഒന്നു മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് അപകട ഇൻഷുറൻസ്; ആർട്‌സ് ആൻറ് സയൻസ് കോളേജുകളിൽ സൗജന്യ വിദ്യാഭ്യാസം Read More »

കടയിൽ വെച്ചിരുന്ന കീടനാശിനി മുഖത്ത് വീണു; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

തിരുവനന്തപുരം: കീടനാശിനി ദേഹത്ത് വീണ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കുറുപുഴ കിഴക്കുംകര സ്വദേശി ഷിബിന (38) ആണ് മരിച്ചത്. ആനാട് ജക്ഷന് സമീപം വളം ഡിപ്പോ നടത്തുകയായിരുന്നു ഷിബിന. കടയിൽ ഉയരത്തിൽ വെച്ചിരുന്ന കീടനാശിനി മുഖത്ത് വീഴുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

കടയിൽ വെച്ചിരുന്ന കീടനാശിനി മുഖത്ത് വീണു; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു Read More »

രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ:നിർബന്ധിച്ച് ലൈംഗിക ബന്ധത്തിന് ഇരയാക്കിയെന്ന മൊഴി ഗുരുതരമെന്ന് ഹൈക്കോടതി

കൊച്ചി: ഒന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേട്ടത്. രാഹുലിനെതിരെ രൂക്ഷമായ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചെയ്തത് കേരളം കണ്ടിട്ടില്ലാത്ത കുറ്റകൃത്യമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പറഞ്ഞു. ലോകത്ത് ഇത്തരം ഒരു കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടാവില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സമാന സ്വഭാവമുള്ള മൂന്ന് കേസുകൾ രജിസ്റ്റർ

രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ:നിർബന്ധിച്ച് ലൈംഗിക ബന്ധത്തിന് ഇരയാക്കിയെന്ന മൊഴി ഗുരുതരമെന്ന് ഹൈക്കോടതി Read More »

നടുറോഡിൽ സ്ത്രീയുടെ നിസ്കാരം, കസ്റ്റഡിയിലെടുത്ത് പൊലീസ്; സംഭവം പാലക്കാട്

പാലക്കാട്: പാലക്കാട് നടുറോഡിൽ നിസ്‌കരിച്ച് സ്ത്രീ. തിരക്കേറിയ ഐഎംഎ ജംഗ്ഷനിലാണ് സംഭവം. തുടർന്ന് സൗത്ത് പൊലീസ് സ്ത്രീയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബ സ്വത്തിനെ കുറിച്ചുള്ള തർക്കം ജനത്തിൻ്റെ ശ്രദ്ധയിൽ കൊണ്ടു വരാനാണ് റോഡിൽ നിസ്കരിച്ചതെന്ന് സ്ത്രീയുടെ വിശദീകരണം. ഗതാഗതം തടസപ്പെടുത്തിയതിന് പൊലീസ് കേസെടുത്തേക്കും എന്നാണ് വിവരം.

നടുറോഡിൽ സ്ത്രീയുടെ നിസ്കാരം, കസ്റ്റഡിയിലെടുത്ത് പൊലീസ്; സംഭവം പാലക്കാട് Read More »

പ്രതീക്ഷയുടെ ചൂളംവിളി? ശബരി, ഗുരുവായൂർ – തിരുനാവായ പാതകൾക്ക് ജീവൻ വെയ്ക്കുന്നു? മരവിപ്പിച്ച നടപടി റദ്ദാക്കി

കൊച്ചി: കേരളത്തിൻ്റെ സ്വപ്‌ന പദ്ധതികളായ ശബരി, ഗുരുവായൂർ – തിരുനാവായ പാതകൾ മരവിപ്പിച്ച നടപടി റദ്ദാക്കി. റെയിൽവേ ബോർഡാണ് നടപടി റദ്ദാക്കിയത്. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെയാണ് നടപടി റദ്ദാക്കിയത് എന്നതാണ് ശ്രദ്ധേയം. ശബരി പാതയ്ക്ക് ജീവൻ വെയ്പ്പിയ്ക്കുന്ന തീരുമാനങ്ങളും റെയിൽവേ ബോർഡിൻ്റെ ഉത്തരവിലുണ്ട്. പാതയ്ക്കായി സ്ഥലമേറ്റെടുപ്പ് നടപടികൾ തുടങ്ങാനായി പദ്ധതിയുടെ വിശദാംശങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.2019ലാണ് റെയിൽവേ രണ്ട് പദ്ധതികളും മരവിപ്പിച്ചത്. നിർമാണ പ്രവർത്തനങ്ങൾ പ്രതീക്ഷിച്ച വേഗത്തിൽ നടക്കാത്തതായിരുന്നു മരവിപ്പിക്കാൻ കാരണം.

പ്രതീക്ഷയുടെ ചൂളംവിളി? ശബരി, ഗുരുവായൂർ – തിരുനാവായ പാതകൾക്ക് ജീവൻ വെയ്ക്കുന്നു? മരവിപ്പിച്ച നടപടി റദ്ദാക്കി Read More »

DySP റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണം; വിളപ്പിൽശാല വിഷയത്തിൽ കുടുംബത്തിന്റെ പരാതിയിൽ DGPയുടെ ഇടപെടൽ

തിരുവനന്തപുരം: വിളപ്പിൽശാലയിൽ ചികിത്സ നിഷേധത്തെ തുടർന്ന് യുവാവ് മരിച്ചെന്ന ആരോപണത്തിൽ കുടുംബത്തിൻ്റെ പരാതിയിൽ ഡിജിപിയുടെ ഇടപെടൽ. ഡിവൈഎസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ പരാതി അന്വേഷിക്കണമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ നിർദേശം നൽകി. തിരുവനന്തപുരം റേഞ്ച് ഡിഐജിക്കാണ് ഡിജിപിയുടെ നിർദേശം. കുടുംബം മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഡിജിപിക്ക് കൈമാറിയിരുന്നു. ഈ പരാതിയിലാണ് ഇപ്പോൾ നടപടിയുണ്ടായത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു.ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ശ്വാസതടസ്സത്തെ തുടർന്ന് വിളപ്പിൽശാല സ്വദേശിയായ ബിസ്‌മീർ (37) മരിക്കുന്നത്. പുലർച്ചയോടെ ബിസ്ീറിന് ശ്വാസതടസ്സം

DySP റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണം; വിളപ്പിൽശാല വിഷയത്തിൽ കുടുംബത്തിന്റെ പരാതിയിൽ DGPയുടെ ഇടപെടൽ Read More »

സ്വർണ്ണക്കൊള്ള; നാല് പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി, തന്ത്രിയുടെ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജു, സ്‌മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, ജ്വല്ലറി ഉടമ ഗോവർദ്ധൻ, മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ എന്നിവരെ 14 ദിവസത്തേയ്ക്ക് കൂടി റിമാൻഡ് ചെയ്‌തു. പ്രതികളെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. തന്ത്രി കണ്ഠ‌രര് രാജീവരുടെ ജാമ്യഹർജി പരിഗണിക്കുന്നത് ഫെബ്രുവരി മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്. കട്ടിള പാളി കേസിലാണ് മൂന്നാം തീയതി വാദം കേൾക്കുക. ദ്വാരപാലക ശിൽപകേസിൽ തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.

സ്വർണ്ണക്കൊള്ള; നാല് പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി, തന്ത്രിയുടെ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി Read More »

ബാങ്ക് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ; സാമ്പത്തിക ബാധ്യതയെന്ന് സംശയം

കാസർകോട്: പുല്ലൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ എം. നിധീഷി(35)നെ ട്രെയിൽ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുല്ലൂർ, കൊടവലം, പട്ടർക്കണ്ടം സ്വദേശിയാണ്. ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെ കാഞ്ഞങ്ങാട്, കുശാൽ നഗർ, കല്ലൻചിറ റെയിൽവെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നിധീഷ് ജീവനൊടുക്കിയതെന്നു സംശയിക്കുന്നു. ഹൊസ്‌ദുർഗ്ഗ് പൊലീസ് കേസെടുത്തു. പരേതനായ നിട്ടൂർ കുഞ്ഞിരാമൻ – ബാലാമണി ദമ്പതികളുടെ മകനാണ്. ഭാര്യ: വീണ (കവ്വായി).ഏക മകൻ: നിവാൻ.

ബാങ്ക് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ; സാമ്പത്തിക ബാധ്യതയെന്ന് സംശയം Read More »

Scroll to Top