New Media Channel

കണ്ണൂരിൽ വിമാന സർവീസ് റദ്ദാക്കി ; മുന്നറിയിപ്പില്ലാതെയെന്ന് യാത്രക്കാർ, പ്രതിഷേധം

മട്ടന്നൂർ: എയർ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂർ-തിരുവനന്തപുരം സർവീസ് റദ്ദാക്കിയതിനെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു.വ്യാഴാഴ്‌ച വൈകിട്ട് 5.10-ന് തിരുവനന്തപുരത്തേക്കുള്ള സർവീസാണ് സാങ്കേതിക കാരണത്താൽ റദ്ദാക്കിയത്. വിമാനത്താവളത്തിൽ എത്തിയപ്പോൾ മാത്രമാണ് സർവീസ് റദ്ദാക്കിയത് അറിഞ്ഞതെന്ന് ചില യാത്രക്കാർ ആരോപിച്ചു.ഉച്ചയ്ക്ക് മൂന്നോടെ ചില യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയിരുന്നു. യാത്രക്കാർക്ക് വിവരം നൽകിയിട്ട് ഉണ്ടെന്ന് എയർലൈൻ അധികൃതർ പറഞ്ഞു.ചിലർക്ക് സന്ദേശം ലഭിക്കാൻ വൈകിയിട്ടുണ്ട്. അവർക്ക് അടുത്ത ദിവസത്തേക്ക് ടിക്കറ്റ് മാറ്റി നൽകാനും തുക തിരിച്ച് നൽകാനും നടപടികൾ സ്വീകരിച്ചതായി അധികൃതർ […]

കണ്ണൂരിൽ വിമാന സർവീസ് റദ്ദാക്കി ; മുന്നറിയിപ്പില്ലാതെയെന്ന് യാത്രക്കാർ, പ്രതിഷേധം Read More »

മയക്കുമരുന്ന് വിൽപ്പനയിലൂടെ പിതാവിൻ്റെ പേരിൽ വാങ്ങിയ സ്കൂട്ടർ കണ്ടുകെട്ടി പൊലീസ്; നടപടി ശരിയെന്ന് ‘സഫേമ’

കോഴിക്കോട്: മയക്കുമരുന്ന് വിൽപ്പനയിലൂടെ സമ്പാദിച്ച പണമുപയോഗിച്ച് പിതാവിന്റെ പേരിൽ വാങ്ങിയ സ്‌കൂട്ടർ കണ്ടുകെട്ടിയ പൊലീസിന്റെ നടപടി സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് അതോറിറ്റി (സഫേമ) ശരിവെച്ചു.മലപ്പുറം ചേലമ്പ്ര പുല്ലുംകുന്ന് സ്വദേശി പുത്തലത്തുവീട്ടിൽ ഷഹീദ് ഹുസൈന്റെ (28)പിതാവിന്റെ പേരിലുള്ള വാഹനമാണ് കണ്ടുകെട്ടിയത്. മറ്റ് വരുമാനസ്രോതസ്സുകളൊന്നുമില്ലാത്ത ഷഹീദ് ഹുസൈൻ ഈ വാഹനം മയക്കുമരുന്നുവിൽപ്പനയിലൂടെ ലഭിച്ച പണമുപയോഗിച്ചാണ് വാങ്ങിയതെന്ന് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. ഇക്കാര്യങ്ങൾ ബോധ്യപ്പെട്ടതോടെയാണ് സഫേമയുടെ നടപടി. കേസിൽ ഷഹീദ് ഹുസൈൻ അറസ്റ്റിലായിരുന്നു.

മയക്കുമരുന്ന് വിൽപ്പനയിലൂടെ പിതാവിൻ്റെ പേരിൽ വാങ്ങിയ സ്കൂട്ടർ കണ്ടുകെട്ടി പൊലീസ്; നടപടി ശരിയെന്ന് ‘സഫേമ’ Read More »

കണ്ണൂർ ജില്ലാ കലോത്സവം;വൈഗ മനോജിന് മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം

തൃക്കരിപ്പൂർ : കേന്ദ്ര വിദ്യാലയമന്ത്രാലയം ദേശീയതലം വരെ നടത്തുന കലാ ഉത്സവ് കാസർഗോഡ് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജി.എച്ച് എസ് എസ് പാക്കം സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനിയായ വൈഗാ മനോജിന് ഒന്നാം സ്ഥാനം എ ഗ്രേഡ് ലഭിച്ചു. ഡിസംബർ 16 മുതൽ പൂനയിൽ വെച്ച് നടക്കുന്ന ദേശീയ കലാഉത്സവ് മത്സരത്തിൽ വൈഗാ മനോജ് പങ്കെടുക്കും. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി മോഹിനിയാട്ടം കുച്ചുപ്പുടി, ഭരതനാട്യം എന്നീ ഇനങ്ങളിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് എ ഗ്രേഡ്

കണ്ണൂർ ജില്ലാ കലോത്സവം;വൈഗ മനോജിന് മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം Read More »

നാല് വയസുകാരിയുടെ മരണം; സ്‌കൂളിനുണ്ടായത് ഗുരുതര വീഴ്ച, സ്വമേധയാ കേസെടുത്ത് ബാലവകാശ കമ്മീഷൻ

ഇടുക്കി: ചെറുതോണിയിൽ സ്‌കൂൾ ബസ് കയറി പ്ലേ സ്‌കൂൾ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലവകാശ കമ്മീഷൻ. അപകടമുണ്ടായ വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിനോടും പൊലീസിനോടും അടിയന്തരമായി റിപ്പോർട്ട് നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടു. സ്‌കൂളിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിനെതിരെ നടപടി ഉണ്ടാകും. സ്‌കൂൾ സേഫ്റ്റി പ്രോട്ടോകോൾ പാലിച്ചില്ലെന്നും ഇത് യാദൃശ്ചികമായി സംഭവിച്ച അപകടമായി കാണാൻ കഴിയില്ലെന്നുമാണ് ബാലാവകാശ കമ്മീഷൻ അംഗം കെ കെ ഷാജു പറഞ്ഞത്.പ്രോട്ടോകോളിൽ വീഴ്‌ചയുണ്ടായി.

നാല് വയസുകാരിയുടെ മരണം; സ്‌കൂളിനുണ്ടായത് ഗുരുതര വീഴ്ച, സ്വമേധയാ കേസെടുത്ത് ബാലവകാശ കമ്മീഷൻ Read More »

അരീക്കോട് 11കാരിയെ ബലാത്സംഗം ചെയ്‌ത പിതാവിന് 178 വർഷം കഠിന തടവ്

മലപ്പുറം: അരീക്കോട് മകളെ ബലാത്സംഗം ചെയ്‌ത കേസിൽ പിതാവിന് വിവിധ വകുപ്പുകളിലായി 178 വർഷം കഠിന തടവ്. പതിനൊന്ന് വയസുകാരിയെ പിതാവ് ബലാത്സംഗം ചെയ്‌ത കേസിലാണ് മഞ്ചേരി പോക്സോ കോടതിയുടെ വിധി. പ്രതി മറ്റൊരു ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്.പോക്സോ നിയമത്തിലെ ബലാത്സംഗം, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് 178 വർഷം ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 178 വർഷത്തെ തടവ് ശിക്ഷ 40 വർഷമായി മാറും. 2022 ജൂണിലാണ് കേസിനാസ്‌പദമായ സംഭവം.

അരീക്കോട് 11കാരിയെ ബലാത്സംഗം ചെയ്‌ത പിതാവിന് 178 വർഷം കഠിന തടവ് Read More »

എട്ടിക്കുളത്ത് ബൈക്ക് മറിഞ്ഞ് മാട്ടൂൽ സ്വദേശിയായ വിദ്യാർത്ഥിമരിച്ചു: സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു

പയ്യന്നൂർ: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. മാട്ടൂൽ ആറു തെങ്ങ് ബോട്ട് ജെട്ടിക്ക് സമീപത്തെ സാറൻറെ വിട ഫൈസലിൻറെ മകൻ ഫയാസ് (18) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മാട്ടൂൽആർ.സി. ചർച്ച് കോളനിക്ക്സമീപത്തെ അബ്ദുൾ സലാമിൻറെ മകൻ മുഹമ്മദ് റാഫി (18) യെ ഗുരുതര പരിക്കുകളോടെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.15 മണിയോടെ എട്ടിക്കുളം മൊട്ടക്കുന്ന് പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപത്താണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഫയാസിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി

എട്ടിക്കുളത്ത് ബൈക്ക് മറിഞ്ഞ് മാട്ടൂൽ സ്വദേശിയായ വിദ്യാർത്ഥിമരിച്ചു: സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു Read More »

റോഡിലൂടെ പോയ യാത്രക്കാരൻ്റെ ചെവിക്ക് കടിച്ച് വളർത്തുനായ, സംഭവം എറണാകുളത്ത്

എറണാകുളം: എറണാകുളത്ത് വളർത്തുനായ യാത്രക്കാരൻ്റെ ചെവിക്ക് കടിച്ചു. പള്ളുരുത്തിയിലാണ് സംഭവം. വീട്ടുവളപ്പിൽ അഴിച്ചുവിട്ടിരുന്ന വളർത്തുനായ റോഡിലിറങ്ങി വഴിയാത്രക്കാരൻ്റെ ചെവിക്ക് കടിക്കുകയായിരുന്നു. പള്ളുരുത്തി സ്വദേശിയായ പി കെ ഹാഷിബിനാണ് കടിയേറ്റത്. വീട്ടുടമ കാർ കയറ്റാൻ വേണ്ടി ഗേറ്റ് തുറന്ന സമയത്താണ് നായ റോഡിലിറങ്ങിയത്.

റോഡിലൂടെ പോയ യാത്രക്കാരൻ്റെ ചെവിക്ക് കടിച്ച് വളർത്തുനായ, സംഭവം എറണാകുളത്ത് Read More »

വീണ്ടും മഴ: ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര മേഖലയിലുളളവർക്ക് ജാഗ്രതാ നിർദേശമുണ്ട്. നവംബർ 23 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.നാളെ ഒരു ജില്ലയിലും മഴ അലേർട്ടില്ല. നവംബർ 21-ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്. നവംബർ 22-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും 23-ന്

വീണ്ടും മഴ: ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് Read More »

ആലപ്പുഴ റെയിൽവേ സ്റ്റേഷൻ ട്രാക്കിൽ കണ്ടെത്തിയ മനുഷ്യന്റെ കാൽ കണ്ണൂർ സ്വദേശിയുടേതെന്ന് സംശയം

ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ ട്രാക്കിൽ കണ്ടെത്തിയ കാൽ കണ്ണൂർ സ്വദേശിയുടേതെന്ന് സംശയം. കോയേരി മനോഹരൻ്റെ കാലാണ് ട്രാക്കിൽ നിന്ന് കണ്ടെത്തിയത് എന്നാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു മനോഹരൻ ട്രെയിൻ തട്ടി മരിച്ചത്. മൃതദേഹം കണ്ടെത്തുമ്പോൾ മനോഹരൻ്റെ ഒരു കാൽ നഷ്‌ടപ്പെട്ട നിലയിലായിരുന്നു. കണ്ണൂർ എടക്കാട് വെച്ചായിരുന്നു അപകടമുണ്ടായത്. അന്വേഷണത്തിൽ ഇതേ ട്രെയിൻ ആലപ്പുഴ എത്തിയപ്പോളാണ് ട്രാക്കിൽ കാലിൻ്റെ ഭാഗം കണ്ടെത്തിയത് എന്ന് വ്യക്തമായി.ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ രണ്ടാമത്തെ പ്ലാറ്റ്ഫോമിലെ റെയിൽവേ ട്രക്കിലാണ് അറ്റു പോയ നിലയിൽ

ആലപ്പുഴ റെയിൽവേ സ്റ്റേഷൻ ട്രാക്കിൽ കണ്ടെത്തിയ മനുഷ്യന്റെ കാൽ കണ്ണൂർ സ്വദേശിയുടേതെന്ന് സംശയം Read More »

4000 പേര്‍ക്ക് മാത്രം നില്‍ക്കാനാകുന്നിടത്ത് 20000 പേരെ കയറ്റിയിട്ട് എന്ത് പ്രയോജനം?’ ശബരിമലയിലെ അസാധാരണ തിരക്കില്‍ ഹൈക്കോടതി

ശബരിമലയില്‍ കഴിഞ്ഞ ദിവസം ദൃശ്യമായ അസാധാരണ തിരക്കുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജനത്തിരക്ക് നിയന്ത്രിക്കാനാകാത്തതിന് കാരണം കൃത്യമായ ഏകോപനം ഇല്ലാത്തതാണെന്ന് കോടതി വിമര്‍ശിച്ചു. പറഞ്ഞതൊന്നും നടന്നില്ലല്ലോ എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. ആറ് മാസം മുന്‍പ് പണികള്‍ നടക്കണമായിരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. പരമാവധി ആളുകള്‍ ക്ഷേത്രത്തില്‍ കയറി എന്നതുകൊണ്ട് എന്ത് പ്രയോജനമെന്ന് ഹൈക്കോടതി ചോദിക്കുന്നു. ആളുകള്‍ക്ക് നില്‍ക്കാന്‍ സാധിക്കുന്ന എത്ര സ്ഥലമാണ് മുകളിലുള്ളതെന്ന് ചോദിച്ച കോടതി 4000 പേര്‍ക്ക് നില്‍ക്കാനാകുന്നയിടത്ത് 20000 പേരെ

4000 പേര്‍ക്ക് മാത്രം നില്‍ക്കാനാകുന്നിടത്ത് 20000 പേരെ കയറ്റിയിട്ട് എന്ത് പ്രയോജനം?’ ശബരിമലയിലെ അസാധാരണ തിരക്കില്‍ ഹൈക്കോടതി Read More »

Scroll to Top