കേന്ദ്ര സർക്കാരിൻ്റെ നോട്ടീസിന് ശേഷം, പോഡ്കാസ്റ്റർ രൺവീർ അല്ലാബാഡിയ അശ്ലീല തമാശകൾ പറഞ്ഞുള്ള ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ ഷോയുടെ വിവാദ എപ്പിസോഡ് യൂട്യൂബ് നീക്കം ചെയ്തു. ഇത് അശ്ലീലം ആരോപിച്ച് വൻ പ്രതിഷേധത്തിനും നിരവധി പരാതികൾക്കും കാരണമായി.
അതേസമയം, നിലവിലുള്ള വിവാദവുമായി ബന്ധപ്പെട്ട് അലഹാബാഡിയയെയും റെയ്നയെയും ചോദ്യം ചെയ്യാൻ മുംബൈ പോലീസ് സമൻസ് അയച്ചിട്ടുണ്ട്.
ചൊവ്വാഴ്ച, കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയത്തിന്റെ മുതിർന്ന ഉപദേഷ്ടാവായ കാഞ്ചൻ ഗുപ്ത ട്വീറ്റ് ചെയ്തു, “രൺവീർ അല്ലാബാഡിയയുടെ അശ്ലീലവും വികലവുമായ അഭിപ്രായങ്ങളുള്ള യൂട്യൂബിലെ ‘ഇന്ത്യ ഹാസ് ലാറ്റന്റ്’ എപ്പിസോഡ് ഇന്ത്യാ സർക്കാരിന്റെ ഉത്തരവിനെത്തുടർന്ന് തടഞ്ഞു.”
പരിപാടിക്കിടെ ഒരു മത്സരാര്‍ഥിയോട് മാതപിതാക്കളുടെ ലൈംഗിക ബന്ധത്തെ പരാമർശിച്ച് രണ്‍വീര്‍ അല്ലാബാദിയ ചോദിച്ച ചോദ്യമാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയിലെ വിധികര്‍ത്താക്കളിലൊരാളായിരുന്നു രണ്‍വീര്‍. ലൈംഗിക പരാമർശത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നതോടെ രണ്‍വീര്‍ അല്ലാബാദിയ, സോഷ്യല്‍ മീഡിയ താരം അപൂര്‍വ മഖിജ തുടങ്ങിയ വിധികർത്താക്കൾക്കെതിരെ അസം പൊലീസ് കേസ് എടുത്തിട്ടുണ്ട്. മുംബൈ പൊലീസും ഇവർക്കെതിരെ നടപടി തുടങ്ങിയിരുന്നു.
പരാമർശത്തിനെതിരെ രാഷ്ട്രീയ നേതാക്കളടക്കം രൂക്ഷ പ്രതികരണവുമായി രംഗത്ത് വന്നു. തുടർന്ന് തമാശമായി താൻ പറഞ്ഞതാണെന്നും മാപ്പ് നൽകണമെന്നും രണ്‍വീര്‍ അല്ലാബാദിയ പ്രതികരിച്ചു. രൺവീറിന്റെ പരാമർശത്തിനെതിരെ നിയമ നടപടികൾ തുടങ്ങിയ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരും വിഷയത്തിൽ ഇടപെട്ടത്. 2008-ലെ ഐടി ആക്ട് പ്രകാരമാണ് എപ്പിസോഡ് നീക്കം ചെയ്തത്. ക ടെലികോം സേവന ദാതാക്കള്‍ക്കും യൂട്യൂബിനും വീഡിയോ നീക്കയില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.
സംഭവത്തിൽ ഈ മാസം 17ന് ഹാജരാകാൻ ദേശീയ വനിത കമ്മീഷൻ റൺവീറിന് നോട്ടീസയച്ചിട്ടുണ്ട്. ബിയര്‍ബൈസപ്സ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ വ്യക്തിയാണ് രണ്‍വീര്‍. ഇന്‍സ്റ്റാഗ്രാമില്‍ 45 ലക്ഷം ഫോളോവേഴ്സും 1.05 കോടി യൂട്യൂബ് സബ്സ്ക്രൈബര്‍മാരുമുള്ള അലാബാദിയയെ കഴിഞ്ഞവർഷം ആദ്യ ദേശീയ ക്രിയേറ്റേഴ്സ് അവാര്‍ഡ് ദാന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരിച്ചിരുന്നു.