ന്യൂയോർക്ക്: അനധികൃതമായി കുടിയേറിവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കുവാൻ അമേരിക്കയ്ക്ക് ചെലവാകുന്ന തുക പുറത്ത്. സൈനീക വിമാനം ഉപയോഗിച്ച് ഇന്ത്യയിലേക്ക് ഒരു തവണ ആളുകളെ എത്തിക്കുന്നതിന് യുഎസിന് ചെലവാകുന്നത് പത്ത് ലക്ഷം രൂപയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതായത്, ഒരു സൈനിക വിമാനത്തിൽ 104 ഇന്ത്യക്കാരെ നാടുകടത്തുന്നതിന് യുഎസിൽ 1 മില്യൺ ഡോളറിലധികം ചിലവ് വരും.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ നടത്തുമെന്ന വാഗ്ദാനത്തിലാണ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടത്. പുറത്താക്കപ്പെടലിന് ഏറ്റവും കൂടുതൽ സാധ്യതയുള്ള കുടിയേറ്റക്കാരിൽ ഭൂരിഭാഗവും ലാറ്റിനമേരിക്കയിൽ നിന്നുള്ളവരാണെങ്കിലും, ലോകത്തിന്റെ വിവിധയിടങ്ങളിലേക്ക് ആളുകളെ ട്രംപ് കയറ്റി അയക്കുന്നുണ്ട്. അതിനാൽ ട്രംപിന്റെ ഈ നീക്കം വലിയ സാമ്പത്തിക പ്രത്യാഘാങ്ങൾക്ക് വഴിവെക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
യുഎസിൽ അനധികൃതമായി കടന്ന 104 ഇന്ത്യൻ പൗരന്മാരുമായി ബുധനാഴ്ച യുഎസ് എയർഫോഴ്സിൻ്റെ കാർഗോ വിമാനം അമൃത്സറിൽ ഇറക്കിയതായി യുഎസ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയിലേക്ക് ആളുകളെ നാടുകടത്താൻ ആദ്യമായി ഒരു സൈനിക വിമാനം ഉപയോഗിച്ചത് ഈ വിമാനമാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.