അധികാരമേറ്റെടുത്തതിന് പിന്നാലെ ടിക് ടോക്ക് വിഷയത്തിൽ സുപ്രധാന നീക്കവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ടിക് ടോക്ക് വാങ്ങുന്നത് സംബന്ധിച്ച് നിരവധി ആളുകളുമായി ചർച്ച നടത്തിവരികയാണെന്നും അടുത്ത 30 ദിവസത്തിനുള്ളിൽ ചൈനീസ് ഷോർട്ട്-വീഡിയോ പ്ലാറ്റ്ഫോമായ ടിക് ടോക്കിന്റെ ഭാവിയെക്കുറിച്ച് ഒരു തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്ലോറിഡയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഒരു പത്രസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ടിക് ടോക്കിലെ സംയുക്ത സംരംഭത്തിൽ യുഎസിന് 50 ശതമാനം ഉടമസ്ഥാവകാശം ലഭിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
വൈറ്റ് ഹൗസ് ആരംഭിക്കുന്ന കരാർ പ്രകാരം, ടിക്ടോക്കിന്റെ ഉടമയായ ബൈറ്റ്ഡാൻസ് കമ്പനിയിൽ ഒരു ഓഹരി നിലനിർത്തുമെന്നും എന്നാൽ ഡാറ്റ ശേഖരണവും സോഫ്റ്റ്വെയർ അപ്ഡേറ്റുകളും ഒറാക്കിളിന്റെ ജോലിയായിരിക്കുമെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അതേസമയം ടിക് ടോക്ക് വാങ്ങുന്നതിനെക്കുറിച്ച് ഒറാക്കിളിന്റെ ലാറി എലിസണുമായി താൻ സംസാരിച്ചിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ടിക് ടോക്കിനെ രക്ഷിക്കാൻ ഒറാക്കിളുമായും മറ്റ് നിക്ഷേപകരുമായും ഒരു കരാർ ഉണ്ടാക്കുകയാണോ എന്ന് ചോദിച്ചപ്പോൾ “ഇല്ല..റോളിക്കിളുമായി കരാറില്ല” എന്നായിരുന്നു ട്രംപിൻ്റെ മറുപടി.