കാസർകോട്: എ ടി എമ്മിൽ നിറയ്ക്കാൻ ഏൽപ്പിച്ച 43,33,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. സി എം എസ് ഇൻഫോസിസ്റ്റ് ലിമിറ്റഡ് കമ്പനി ഓപ്പറേഷൻ ബ്രാഞ്ച് മാനേജരായ കോഴിക്കോട്, എരഞ്ഞിപ്പാലം സ്വദേശി ശ്രീജ്യോതിഷിൻ്റെ പരാതി പ്രകാരം മൊഗ്രാൽ പുത്തൂർ, ബള്ളൂരിലെ എടച്ചേരി ഹൗസിൽ ശരത് കുമാർ ഷെട്ടി (36), ഉപ്പള, കയ്യാറിലെ കെ ദിവാകരൻ (33) എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇരുവരും പരാതിക്കാരൻ മാനേജരായ കമ്പനിയിലെ എ ടി എം ക്യാഷ് ലോഡിംഗ് ജീവനക്കാരായിരുന്നു. 2024 ജനുവരി ഒന്നിനും ഡിസംബർ 13നും ഇടയിലുള്ള സമയത്ത് എ ടി എമ്മിൽ നിറയ്ക്കാൻ ഏൽപ്പിച്ചിരുന്ന 85,38,000 രൂപ ലോഡ് ചെയ്തില്ലെന്നു പരാതിയിൽ പറഞ്ഞു. ഈ തുകയിൽ നിന്നു 4205000 രൂപ കമ്പനിക്കു തിരിച്ചു നൽകിയെങ്കിലും ബാക്കി തുക നൽകിയില്ലെന്നും പരാതിയിൽ പറഞ്ഞു.
വയനാടിന് 750 കോടി; മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് ബജറ്റില്‍ തുക സംസ്ഥാനത്ത് ഭൂനികുതി കുത്തനെ കൂട്ടി ബജറ്റ് പ്രഖ്യാപനം