കാസർകോട്: ജോലിക്കു പോകാനായി താമസസ്ഥലത്തു നിന്നും ഇറങ്ങിയ നിർമ്മാണ തൊഴിലാളിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പള, കോടിബയലിലെ പരേതനായ സോമയുടെ മകൻ സതീശൻ എന്ന ശശി (48)യാണ് മരിച്ചത്. ഉപ്പള, ഹനുമാൻ നഗറിലെ വാടകവീട്ടിലാണ് താമസം. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഭവം. ജോലിക്കു പോകാനായി ഇറങ്ങിയ സതീശനെ വാടക വീട്ടിൽ നിന്നു നൂറു മീറ്റർ അകലെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത്. പാളം മുറിച്ചു കടക്കുന്നതിനിടയിൽ മംഗ്ളൂരുവിലേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസ് ഇടിച്ചാണ് മരണം സംഭവിച്ചതെന്നു സംശയിക്കുന്നു. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: രാധ. ഭാര്യ: വാരിജ. മക്കൾ: പുഷ്പാവതി, വേദാവതി, രമാനന്ദ. മരുമകൻ: സന്ദീപ്. സഹോദരൻ: രവി.
സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യ മുക്ത ജില്ലയായി കണ്ണൂർ പോക്സോ കേസ് പ്രതി പ്രവേശനോത്സവത്തിൽ പങ്കെടുത്ത സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു