കൊച്ചി നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത് ഡ്രൈവർ ഉറങ്ങിപ്പോയതിനാലെന്ന് സൂചന. റോഡിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. മുൻ സീറ്റിലായിരുന്നു പിതാവ് ചാക്കോ ഇരുന്നത്. ഇടിയുടെ ആഘാതത്തിൽ തലക്കേറ്റ ഗുരുതര പരുക്കാണ് മരണ കാരണമെന്നാണ് വിവരം. ഇപ്പോൾ ധർമപുരി ഗവ. മെഡിക്കൽ കോളജിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ടോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സേലം-ധർമപുരി-ഹൊസൂർ-ബെംഗളൂരു ദേശീയപാതയിൽ സ്ഥിരമായി അപകടമുണ്ടാകുന്ന മേഖലയിലാണ് ഷൈനിന്റെ വാഹനവും അപകടത്തിൽപെട്ടത്. ധർമപുരിക്ക് അടുത്ത് പാലക്കോട് എന്ന മേഖലയിലെ പറയുരിൽ വച്ചായിരുന്നു അപകടം. തൊടുപുഴയിലെ ലഹരി വിമുക്ത കേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷം ഷൈൻ ചില ഷൂട്ടിങ്ങുകളിൽ പങ്കെടുത്തിരുന്നു. തുടർ ചികിത്സക്കായാണ് ബെംഗളൂരുവിലേക്ക് കുടുംബസമേതം പോയത് എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഷൈനിന്റെ ഇടതുകൈയുടെ എല്ലിന് പൊട്ടലുണ്ട്. അൽപസമയത്തിനകം തന്നെ ശസ്ത്രക്രിയ നടത്തുമെന്നാണ് വിവരം. ഷൈനിന്റെ അമ്മയുടെ ഇടുപ്പിനു പരുക്കേറ്റിട്ടുണ്ടെങ്കിലും സാരമുള്ളതല്ല. സഹോദരനും അസിസ്റ്റൻ്റിനും കൈകൾക്ക് പരുക്കുണ്ട്. പിതാവിൻ്റെ മൃതദേഹമുള്ള ആശുപത്രിയിൽ തന്നെയാണ് ഇവരുടെ ചികിത്സയും നടക്കുന്നത്. പിതാവിന്റെ മൃതദേഹത്തിനൊപ്പം ഷൈനും കുടുംബവും നാട്ടിലേക്ക് എത്തി കൊച്ചിയിലായിരിക്കും തുടർ ചികിത്സ നടത്തുക എന്നാണ് വിവരം
ഷിബിന്‍ വധക്കേസിലെ ഒന്നാം പ്രതിക്കായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തുവിട്ടു മറ്റെല്ലാം പരാജയപ്പെടുമ്പോൾ തെന്നല എന്ന ചികിൽസാവിധി