സർവീസ് പെൻഷൻ കുടിശിക 600 കോടി രൂപ ഫെബ്രുവരിയിൽ വിതരണം ചെയ്യുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. സർക്കാർ ജീവനക്കാരുടെ ഡി എ കുടിശ്ശികയ്ക്ക് കാരണം കേന്ദ്രസർക്കാറിന്റെ നയമാണ്. ഇത് മനസ്സിലാക്കി ജീവനക്കാർ സർക്കാരിനോട് സഹകരിച്ചുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ഡി എ കുടിശിക രണ്ട് ഗഡു ഈ സാമ്പത്തിക വർഷം നൽകും, പിഎഫുമായി ലയിപ്പിക്കും. സർക്കാർ ജീവനക്കാരുടെ ഡി എ ലോക്കിങ് ഒഴിവാക്കി എന്നും പറഞ്ഞു.
അതേസമയം സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചുവെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരണം ആരംഭിച്ചത്. കേരളത്തിന്റെ സമ്പത്ത് ഘടന അതിവേഗ വളര്‍ച്ചയുടെ പാതയിലാണെന്നും കേരളത്തിന്റെ ആഭ്യന്തര ഉത്പാദന വളര്‍ച്ച വളരെ മെച്ചപ്പെട്ട നിലയിലാണെന്നും മന്ത്രി പറഞ്ഞു.എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ ഗ്യാരണ്ടിയാണ്. സര്‍വീസ് പെന്ഷന് കുടിശിക 600 കോടി രൂപ ഫെബ്രുവരിയില്‍ വിതരണം ചെയ്യും. കേന്ദ്രസര്‍ക്കാറിന്റെ നയമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ കുടിശികയ്ക്ക് കാരണം. ഇത് മനസ്സിലാക്കി ജീവനക്കാര്‍ സര്‍ക്കാരിനോട് സഹകരിച്ചു എന്ന് മന്ത്രി പറഞ്ഞു.