ചണ്ഡീഗഢ്: പഞ്ചാബിലെ ശ്രീമുക്ത്സാർ സാഹിബിൽ പടക്കനിർമാണ ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ അഞ്ച് മരണം. 25-ലധികം ആളുകൾക്ക് പരിക്കേറ്റു. ഫാക്ടറി പ്രവർത്തിച്ചിരുന്ന രണ്ടുനില കെട്ടിടം സ്ഫോടനത്തിൽ പൂർണമായും തകർന്നു. നിരവധിപേർ ഇപ്പോഴും കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.
ശ്രീമുക്ത്സാർ സാഹിബിലെ സിൻഗവാലി-കോട്ട്ലി റോഡിൽ വെള്ളിയാഴ്ച രാവിലെയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ ബതിൻഡയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനകാരണം വ്യക്തമല്ലെന്ന് ലാംബി ഡിഎസ്പി ജസ്പാൽ സിങ് മാധ്യമങ്ങളോട് പറഞ്ഞു. ജനപ്രതിനിധികളക്കം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.