കപ്പലില്‍ നിന്ന് മരണപ്പെട്ട ഉദുമ പാലക്കുന്ന് അങ്കക്കളരിയിലെ പ്രശാന്തിന്റെ (39) മൃതദേഹം 20 ദിവസം പിന്നിട്ടിട്ടും നാട്ടിലെത്തിയില്ല. കാത്തിരിപ്പ് അനന്തമായി നീണ്ടു പോകുന്ന ആശങ്കയിലാണ് ബന്ധുക്കള്‍. ജപ്പാനില്‍ നിന്ന് യുഎസ് തുറമുഖം ലക്ഷ്യമാക്കിയുള്ള യാത്രാമധ്യേ തൈബേക്ക് എക്സ്പ്ലോറര്‍ എന്ന എല്‍പിജി കപ്പലില്‍ മോട്ടോര്‍മാനായി എഞ്ചിന് റൂം വിഭാഗത്തില്‍ ജോലി ചെയ്യുന്ന പ്രശാന്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മെയ് 14ന് മരണപ്പെട്ടുവെന്നാണ് ഭാര്യ ലിജിയെ ഷിപ്പിങ് കമ്പനി പ്രതിനിധികള്‍ അറിയിച്ചത്. തുടര്‍നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് സഹോദരന് പ്രദീപിന് കിട്ടിക്കൊണ്ടിരിക്കുന്ന സൂചന.
അജ്ഞാത ജീവിയുടെ കടിയേറ്റ് രണ്ടാഴ്ച്ചകൾക്കുള്ളിൽ 6 പേർക്ക് ദാരുണാന്ത്യം സംസ്ഥാനത്തെ നദികളില്‍ നിന്ന് മണല്‍ വാരാന്‍ നല്കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കി