പയ്യന്നൂർ: പോലീസ് അസോസിയേഷൻ ഭാരവാഹിയായി രുന്ന എസ്ഐയെ വിരമിക്കുന്ന ദിവസം സമൂഹ മാധ്യമത്തിലു ടെ അപമാനിച്ച സംഭവത്തിൽ പരാതിയെ തുടർന്ന് അന്വേഷ ണത്തിനിടെ കടന്ന പ്പള്ളി സ്വദേശിയായ പയ്യന്നൂരിലെ ഗ്രേഡ് എസ്ഐ മനോ ജ് കുമാറിനെ അന്വേഷണ വിധേയ മായി ഡിഐജി സസ്പെൻ്റ് ചെയ്തു. രണ്ട് മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് കണ്ണൂർ റൂറൽ അഡീഷണൽ എസ്പിയോട് ഡിജിപി നിർദ്ദേശിച്ചിരിക്കുന്നത്. സസ്പെൻഷനിലായ മനോജ് കുമാർ പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ ജോലിചെയ്തു വരവെ ഇക്കഴിഞ്ഞ ഏപ്രിൽ 30ന് രാത്രി ഇദ്ദേഹത്തി ന്റെ വാട് സാപ്പ് നമ്പ റിൽ രാമന്തളി കുന്നരു സ്വദേശിയായ എസ്ഐ എൻപി കൃഷ്ണന്റെ യൂണിഫോമിലുള്ള ഫോട്ടോ സ്റ്റാറ്റസാക്കി അതിന് താഴെ അദ്ദേഹത്തെ അവഹേളിക്കുകയും അപമാനിക്കുന്ന വിധത്തിലും സന്ദേ ശം പ്രചരിപ്പിച്ചതായി സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
ലഭ്യമായ ജീവിത സൗകര്യങ്ങളിൽ മറ്റു ജീവനുകൾക്ക് പ്രസക്തി കൊ ടുക്കാതെ ജോലിയിൽ പ്രതികാരം മാത്രം കണക്കാക്കി തീർപ്പാക്കുന്ന വ്യക്തികളോട് ഒന്ന് മാത്രമേ പറയാ നുള്ളൂ. നാളെ നീ എന്ന വ്യക്തിയും പടിയിറങ്ങും അതാണ് കാലത്തിൻ്റെ നീതി. കാലം അത് ഭംഗിയായി നടപ്പി ലാക്കും എന്നായിരുന്നു എസ്ഐ മനോജ്കുമാർ സ്റ്റാറ്റസായി പ്രചരി പ്പിച്ചത്.
മുപ്പത് വർഷത്തിലേറെക്കാലം പേ ാലീസിൽ സേവനം ചെയ്ത എസ്. ഐ.എൻ.പി കൃഷ്ണൻ സർവീസിൽ നിന്നും വിരമിക്കുന്ന ദിവസമായിരു ന്നു ഈ പ്രചരണം. ഈ കുറിപ്പ് എസ് ഐ എൻ.പി. കൃഷ്ണന് മാനസിക പ്രയാസമുണ്ടാക്കിയതിനെ തുടർന്ന് അദ്ദേഹം ജില്ലാ പോലീസ് മേധാവി ക്ക് പരാതി നൽകുകയായിരുന്നു. ഗുരുതരമായ അച്ചടക്കലംഘനമാണ് എസ്ഐ മനോജ് കുമാറിന്റെ ഭാഗ ത്തു നിന്നുണ്ടായതെന്ന പയ്യന്നൂർ ഡിവൈഎസ്പി കെ വിനോദ് കുമാ റിൻ്റെ അന്വേഷണ റിപ്പോർട്ടുകളിൽ നിന്നും പ്രഥമ ദൃഷ്ട്യാ ബോധ്യമായതി നാലാണ് മനോജ് കുമാറിനെ ഉടൻ പ്രാബല്യത്തിൽ വരത്തക്കവിധം ഇന്നലെ സർവ്വീസിൽ നിന്നും സസ് പെൻഡ് ചെയ്തുതുകൊണ്ടുള്ള ഡിജിപ ിയുടെ ഉത്തരവുണ്ടായത്. അന്വേ ഷണ ഉദ്യോഗസ്ഥൻ ഏഴ് ദിവസങ്ങൾ ക്കകം കരട് കുറ്റാരോപണ പത്രിക അംഗീകാരത്തിനായും അന്വേഷണ റിപ്പോർട്ട് രണ്ട് മാസങ്ങൾക്കകം തീർപ്പിനായി ഡിഐജി മുമ്പാകെ സമർപ്പിക്കേണ്ടതാണെന്നും ഉത്തര വിലുണ്ട്.