തിരു: മദ്യപാനികൾക്ക് സംസ്ഥാനത്ത് ഇനി കൊയ്‌തുകാലം. രാവിലെ 10മണിക്കു കുടിക്കാൻ തുടങ്ങിയാൽ അർദ്ധരാത്രി കൃത്യം 12 മണിവരെ കുടിക്കാനുള്ള സൗകര്യം സംസ്ഥാന സർക്കാർ ഏർപ്പെടുത്തി.
ജനങ്ങളോ, കുടിയന്മാരോ ആവശ്യപ്പെട്ടിട്ടല്ല ഈ തീരുമാനമെന്നു സർക്കാർ പറഞ്ഞു. അല്ലെങ്കിൽത്തന്നെ അവരുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും ആർക്കുവേണം. പക്ഷേ, മദ്യഷാപ്പു നടത്തുന്നവർ എത്രകാലമായി ഇങ്ങനെയൊരു ആവശ്യമുന്നയിക്കുന്നു എന്ന കാര്യം സർക്കാരിനെ അസ്വസ്ഥമാക്കിയതിനെ തുടർന്നാണ് കാലാവധി തീരാൻ പോവുന്ന സർക്കാർ ഈ തീരുമാനം എടുത്തതെന്നു പറയുന്നു. ഉത്തരവു പുറത്തിറങ്ങുമ്പോൾത്തന്നെ പുതിയ ടൈംടേബിൾ പ്രാബല്യത്തിൽ വരും. ഇപ്പോൾ രാവിലെ 11 മണി മുതൽ രാത്രി 11 മണിവരെയാണ് ബാറുകളുടെ പ്രവർത്തനസമയം. ഇനിയിപ്പോൾ ബെഡ്കോഫി മുതൽ മദ്യമായിരിക്കണമെന്ന് ആശിക്കുന്നവർക്ക് അങ്ങനെതന്നെ സംഭവിക്കട്ടെ എന്ന വരപ്രസാദം കൈവന്നിരിക്കുന്നു. അതുപോലെ സാധാരണക്കാർ നല്ല ഉറക്കത്തിലാവുന്ന 12 മണിക്കു ആളുകൾക്കു കുടിച്ചു കൂത്താടി നടുറോഡിൽകിടക്കാനും കഴിയും. ഇതിൽപ്പരം ഇനി മറ്റെന്തുവേണം?
കുടിയന്മാർക്ക് ഇനി കൊയ്‌തുകാലം; മദ്യഷാപ്പു സമയം രാവിലെ 10 മുതൽ അർദ്ധരാത്രി കൃത്യം 12 മണിവരെ ആക്കി


