ഫ്ലോറിഡ: കളത്തിൽ മോശം പെരുമാറ്റത്തിന്റെ പേരിൽ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിക് പിഴ ചുമത്തി മേജർ ലീഗ് സോക്കർ അധികൃതർ.
കഴിഞ്ഞദിവസം ന്യൂയോർക്ക് സിറ്റിക്കെതിരെ നടന്ന സീസണിലെ ആദ്യ മത്സരത്തിനു ശേഷമാണ് ഇന്റർ മിയാമി താരമായ മെസ്സി എതിർ ടീം സഹ പരിശീലകൻ ആയ മെഹ്ദി ബല്ലൂച്ചിയുടെ കഴുത്തിനു പിന്നിൽ പിടിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ ആകർഷിച്ചിരുന്നു. ഇതിനു പിന്നാലെ മത്സരശേഷം മാച്ച് ഒഫീഷ്യലുകളുമായും മെസ്സി തർക്കിക്കുന്നുണ്ട്
ആവേശകരമായ മത്സരത്തിൽ ഇരുടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. അഞ്ചാം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽ തോമസ് അവിൽസ് മയാമിക്കായി ലക്ഷ്യം കണ്ടെങ്കിലും മിറ്റ ഇലനിക് (26ാം മിനിറ്റ്), അലോൻസോമാർട്ടിനസ് (55) എന്നിവരിലൂടെ ന്യൂയോർക്ക് സിറ്റി തിരിച്ചടിച്ചു. ഇൻജുറിടൈമിന്റെ അവസാന മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽനിന്ന് ടെലസ്കോ സെഗോവിയയാണ് (90+10) മയാമിയുടെ സമനില ഗോൾ നേടിയത്. 23ാം മിനിറ്റിൽ ടോറ്റോ അവൈൽസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ പത്തുപേരുമായാണ് മയാമി കളിച്ചത്.
മത്സരശേഷം മാച്ച് ഓഫിഷ്യൽ അലെക്സിസ് ഡാ സിൽവെയുമായി തർക്കിക്കുന്നതിനിടെന്യൂയോർക്ക് സിറ്റിയുടെ സഹ പരിശീലകൻ മെഹ്ദി ബല്ലൂച്ചി മെസ്സിയോട് എന്തൊക്കെയോ പറയുന്നുണ്ട്. പിന്നാലെ ബല്ലൂച്ചിയുടെ സമീപത്തേക്കെത്തിയ മെസ്സി അദ്ദേഹത്തിന്റെ കഴുത്തിൽ കൈകൊണ്ടു പിടിക്കുകയായിരുന്നു. പിന്നാലെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടാണ് താരം ഗ്രൗണ്ട് വിട്ടത്. താരത്തിന് മഞ്ഞകാർഡ് ലഭിക്കുകയും ചെയ്തു. ന്യൂയോർക്ക് പ്രതിരോധ താരം ബിർക്ക റിസയോട് മോശമായി പെരുമാറിയതിന് സുവാരസിനും മഞ്ഞ കാർഡ് ലഭിച്ചിരുന്നു.
ഇരുവരും അച്ചടക്ക ലംഘനം നടത്തിയെന്ന് കണ്ടത്തിയതിനെ തുടർന്നാണ് പിഴ ചുമത്